മോദിയും ബിജെപിയും ഇനി മുഖ്യ ശത്രുവല്ല! സ്മൃതി ഇറാനി ജയിച്ചാലും രാഹുൽ തോൽക്കണം; പേടിച്ചോടിയ രാഹുൽ കേരളത്തിൽ ന്യൂനപക്ഷത്തിന്റെ തണൽ തേടുന്നു; മോദി വിരുദ്ധ പ്രചരണം അവസാനിപ്പിച്ച് 'അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു' എന്ന പോസ്റ്ററുമായി സിപിഎം; സാക്ഷരത 52 ശതമാനവും ആളോഹരി വരുമാനം പതിനായിരത്തിൽ താഴെയുമുള്ള അമേഠിയിൽ നല്ല സിനിമാ തിയേറ്റർ പോലുമില്ലെന്നും പ്രചരിപ്പിച്ച് സൈബർ സഖാക്കൾ: ഒറ്റരാത്രി കൊണ്ട് സിപിഎം ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകനെ വില്ലനാക്കിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നലെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത് വരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാടുന്ന ശക്തനായ പോരാളിയായിരുന്നു സിപിഎമ്മിന്. രാഹുൽ ഗാന്ധിയെ പുകഴ്ത്തി പറഞ്ഞ സിപിഎം ദേശീയ നേതാക്കൾ വരെയുണ്ട്. രാഹുൽ മിടുക്കനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നവരുടെ കൂട്ടത്തിൽ ഇടതു ബുദ്ധിജീവികളും ഉണ്ടായിരുന്നു. എല്ലാം ഇന്നലെ 11 മണിയോടെ തകിടം മറിഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം അങ്കലാപ്പിലായി. കേരളം മാത്രമാണ് അവശേഷിക്കുന്ന സിപിഎം മരീചിക. ആ മരീചികയിലെ അവശേഷിക്കുന്ന വെള്ളവും മോഷ്ടിക്കാനെത്തിയ വ്യക്തിയെ പോലെയാണ് രാഹുൽ ഗാന്ധിയെ സിപിഎം നേതാക്കളുടെയും അണികളും നോക്കിക്കാണുന്നത്. രാഹുൽ തരംഗത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റുമെന്ന നില വന്നതോടെ കേരളത്തിലെ സിപിഎം മരീചിക സംരക്ഷിക്കാൻ മോദിയെ പോലെ രാഹുലിനെയും മുഖ്യ എതിരാളിയായി കാണുകയാണ് സിപിഎം. അതിനായി കോൺഗ്രസിനെയും രാഹുലിനെയും ദാക്ഷിണ്യമില്ലാതെ ആക്രമിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.
രാഹുലിന്റെ മണ്ഡലമായ അമേഠിയുടെ പിന്നോക്കാവസ്ഥയും, രണ്ടിടത്തും ജയിച്ചാൽ വയനാടിനെ കൈയൊഴിയുമെന്നുമുള്ള പ്രചാരണവും ശക്തമാക്കകയാണ്. ഇത് കൂടാതെ, മോദിയല്ല മുഖ്യശത്രുവെന്ന ലൈനിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി വിജയിക്കണമെന്ന ആഹ്വാനം പോലും നടത്തുന്ന സിപിഎമ്മുകാരുണ്ട്. ചുരക്കത്തിൽ ഫാസിസത്തിനെതിരാ പോരാട്ടം എന്നത് മറന്ന് ബിജെപിക്ക് കൂടി വഴിവെട്ടുന്ന വിധത്തിലേക്കാണ് സിപിഎം പ്രചരണം ഒരുങ്ങുന്നത്.
ഇതുവരെ മോദിയെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിൽ എൽഡിഎഫിന്റെ പ്രചാരണം നീങ്ങിയിരുന്നത്. എന്നാൽ പൊടുന്നനെ വിമർശനത്തിന്റെ കുന്തമുന രാഹുൽ ഗാന്ധിക്കുനേരെ തിരിക്കേണ്ടിവന്ന ഗതികേടിലാണ് ഇടതുപക്ഷം. രാഹുൽ വിമർശനംകൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്ററും ബാനറും ലഘലേഖകളും എൽഡിഎഫ് അടിക്കുന്നുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമനിയിൽ രാഹുൽ ഗാന്ധിയെ 'പപ്പുമോൻ' എന്ന് വിളിച്ച് അധിക്ഷേപിച്ചത് ഒരു സൂചന മാത്രമായിരുന്നു. ഇനി അതിലും കൂടുതൽ വരാനിരിക്കുന്നു എന്നാണ് അറിയുന്നത്. രാഹുൽ തരംഗത്തിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന ഭീതിയിൽ ഇടതുമുന്നണി തങ്ങളുടെ സകല ഫോക്കസും രാഹുലിനുനേരെ തിരിച്ചുവെക്കുന്നത്.
സിപിഎം സൈബർ വിങ്ങും പ്രചാരണത്തിൽ സജീവമായി ഉണ്ട്്. പിണറായി അടക്കമുള്ള നേതാക്കൾ വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ സിപിഎം ആവർത്തിക്കുന്ന ഒളിച്ചിടി എന്ന ആരോപണം ഉന്നയിക്കും. ഇന്നലെ തന്നെ സിപിഎം നേതാക്കളുടെ വാക്കുകൾ സംഘപരിവാറുകാർ ദേശീയ തലത്തിൽ ആഘോഷമാക്കുന്ന അവസ്ഥയുണ്ടായിരുന്നു. ദേശാഭിമാനിയുടെ പപ്പു പ്രയോഗം സംഘപരിവാർ അനുകൂല ചാനലുകളിലെ തലക്കെട്ടുകളുമായി. കാര്യങ്ങൾ വ്യക്തമാകുന്നത് ഇങ്ങനെയാണ്, രാഹുലിന്റെ രംഗപ്രവേശത്തോടെ കേരളത്തിൽ യുഡിഎഫ് എതിരിടേണ്ടത് ബിജെപിയെയും സിപിഎമ്മിനെയും മൊത്തത്തിലാണ് എന്നുതന്നെയാണ്.
രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയിൽ എതിരാളികൾ പതിച്ച പോസ്റ്ററാണ് എൽഡിഎഫ് വയനാട്ടിലും വ്യാപകമായി ചർച്ചയാക്കുന്നത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു. അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നാണ്' ഈ പോസ്റ്ററിലുള്ളത്. രാജ്യത്ത് കർഷക പ്രക്ഷോഭങ്ങൾ ഉണ്ടായപ്പോൾ അമേഠിയിലെ കർഷകരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പോസ്റ്റർ പതിക്കുന്നതിന് മുമ്പ് രാഹുൽ പ്രദേശത്തെത്തിയത്. ഇതൊഴിച്ച് നിർത്തിയാൽ എം പിയായ രാഹുൽ ഒരു വർഷത്തോളമായിരുന്നു അവിടെയെത്തിയിട്ട്. ഈ അവസരത്തിലാണ് പോസ്റ്ററുകൾ പതിച്ചത്. അതാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.
അടുത്തിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണ്ഡലത്തിലെത്തിയ രാഹുലിനെതിരെ കർഷകർ പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഒരു ചതിയുടെ ചരിത്രമാണ് ഈ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ജയിൻ സഹോദരന്മാർ കസൂറിലെ വ്യാവസായിക മേഖലയിൽ 65.57 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ സൈക്കിൾ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാൻ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ലേലം പിടിച്ചു. എന്നാൽ കോടതി ലേലം റദ്ദാക്കുകയും യു പി വ്യവസായ വികസന കോർപ്പറേഷന് ഭൂമി തിരികെ നൽകാനും ഉത്തരവിട്ടു. എന്നാൽ രേഖകളിൽ ഉടമസ്ഥാവകാശം കോർപ്പറേഷനാണെങ്കിലും ഭൂമി കൈയാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് തന്നെയാണ്. ഇതിനെതിരെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു നൽകുകയോ അല്ലെങ്കിൽ തങ്ങൾക്ക് ജോലി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് അന്ന് രാഹുൽ ഗാന്ധിക്കെതിരെ മണ്ഡലത്തിൽ ഉയർന്നത്. സിപിഎം പുറത്തിറക്കുന്ന ലഘുലേഖയിൽ ഈ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ എം പി തന്നെ വയനാട് മണ്ഡലത്തെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുള്ളവരാണ് ഇവിടുത്തുകാർ. അതുകൊണ്ട് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിന്റെ ഭൂരിപക്ഷം വളരെ കുറയുകയും ചെയ്തു. ഇത്തരമൊരു പ്രദേശത്തേക്കാണ് ദേശാടന പക്ഷിയാവാൻ രാഹുലിന്റെ വരവെന്നാണ് എൽഡിഎഫ് വിമർശനം. വയനാട്ടിൽ ഉടനീളം ഇക്കാര്യം സജീവ ചർച്ചയാക്കണമെന്നും കുടുംബയോഗങ്ങളിൽ പ്രത്യേകം എടുത്തു പറയണമെന്നും എൽഡിഎഫ് നിർദ്ദേശമുണ്ട്. മാത്രമല്ല രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് സീറ്റ് കൈ ഒഴിയുമെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു.
രാഹുലെത്തിയാൽ വയനാട് ദേശീയ ശ്രദ്ധ നേടുമെന്നും വയനാടിന്റെ ടൂറിസം രംഗത്തും ആദിവാസി മേഖലയിലുമെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നുമെല്ലാം കോൺഗ്രസ് നേതാക്കളുടെ വാദത്തിനും അമേഠിയെ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ മറുപടി. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്നു കണ്ടു നോക്കണമെന്നാണ് ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുമൊക്കെ അമേഠി വൻ പരാജയമാണ്. വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത് വളരെ പിന്നിലാണ് ഈ സ്റ്റാർ മണ്ഡലം. ജോലി സാധ്യതകളും ഇവിടെ വളരെ കുറവാണ്. വൈദ്യുതി, കുടിവെള്ളം, ശുചിത്വം എന്നിവയുടെ കാര്യത്തിലും ഏറെ പരിതാപകരമായ അവസ്ഥ. കേരളത്തിലെ ഏത് ജില്ലകളിലും സാക്ഷരതാ നിരക്ക് 90 ശതമാനത്തിന് മുകളിലാണ്. എന്നാൽ വെറും 52 ശതമാനമാണ് അമേഠിയിലെ സാക്ഷരതാ നിരക്ക്.
ആദിവാസി മേഖലയായിട്ടും കുഞ്ഞുങ്ങൾ മരണപ്പെടുന്നത് വയനാട്ടിൽ അപൂർവ്വമാണ്. എന്നാൽ അമേഠിയിലെ ശിശുമരണ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അമേഠിയിലെ ആളോഹരി വരുമാനം യു പിയിലെ മറ്റു ജില്ലകളേക്കാൾ പിറകിൽ പതിനായിരം രൂപയിൽ താഴെയുമാണ്. കേരളത്തിൽ അൽപ്പം പിന്നോക്കം നിന്നിരുന്ന വയനാട് ഇന്ന് മറ്റേത് മണ്ഡലങ്ങളുമായും കിടപിടക്കുന്ന സൗകര്യങ്ങളുള്ള ജില്ലയാണ്. നല്ല റോഡുകളുമൊക്കെ വയനാട്ടിൽ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ മികച്ച വളർച്ചയാണ് വയനാട്ടിലുള്ളതെന്നാണ് എൽഡിഎഫ് വാദം. അമേഠി മണ്ഡലത്തിൽ ഒരു നല്ല സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നു.
രാഹുലിന്റെ പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നുവെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. ഇതടക്കമുള്ള ഒരു വലിയ കുറ്റപത്രമാണ് സിപിഎം രാഹുലിനെതിരെ തയ്യാറാക്കുന്നത്.
തമിഴ്നാട്ടിലടക്കം തങ്ങൾ കോൺഗ്രസിനൊപ്പം മൽസരിക്കുന്നത് മതേതരത്വം എന്ന ഒറ്റ ആശയത്തിൽ പുറത്താണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പറയുന്നത്.'ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന കാര്യത്തിൽ അന്നും ഇന്നും മാറ്റമില്ല. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് ബിജെപിയുടെതും. എപ്പോഴും കോൺഗ്രസിനും ബിജെപിക്കും എതിരായ ബദൽ ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ബിജെപിയെ തടയുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് ദേശീയതലത്തിൽ ഞങ്ങൾക്ക് കോൺഗ്രസിനോടുള്ള താൽപ്പര്യം. അല്ലാതെ കോൺഗ്രസ് ഇവിടെ സോഷ്യലിസം കൊണ്ടുവരും എന്നൊന്നും ആരും കരുതുന്നില്ല. എതിരാളികൾ ആരെന്ന് നോക്കിയല്ല ഞങ്ങൾ പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതുകൊണ്ട് ഞങ്ങളുടെ സ്ട്രാറ്റജി മാറ്റേണ്ട കാര്യമില്ല. ഈ വിഷയങ്ങളൊക്കെ ഞങ്ങൾ ആദ്യമേ പറയുന്നതാണ്' - എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
രാഹുലിന്റെ വരവ് ന്യൂനപക്ഷ സമുദായങ്ങളിൽ കോൺഗ്രസിന് അനുകൂലമായ ട്രൻഡ് ഉണ്ടാക്കുമെന്ന ആശങ്ക സിപിഎമ്മൽ ശക്തമായുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് മൃദുഹിന്ദുത്വ കക്ഷികളാണെന്ന രീതയിലേക്ക് സിപിഎം പ്രചാരണം മാറ്റുകയാണ്. പശുവിനെ ആരാധിക്കുന്ന കാര്യത്തിലും, ഗോ ഹത്യകളിലുമൊക്കെ ബിജെപിയുടെ നിലപാട് തന്നെയാണ് കോൺഗ്രസിനുമെന്ന രീതിയിലേക്ക് പ്രചാരണം മാറ്റാനാണ് സിപിഎമ്മിന്റെ നീക്കം. അടുത്തകാലത്തായി കോൺഗ്രസ് നേതാക്കൾ വ്യാപകമായി ബിജെപിയിലേക്ക് കാലുമാറിയത് ചൂണ്ടിക്കാട്ടി, കോൺഗ്രസിനു ചെയ്യുന്ന ഓരോ വോട്ടും ഫലത്തിൽ ബിജെപിക്ക് ഉള്ളതാവുമെന്ന പ്രചാരണത്തിനാണ് ഇനി സിപിഎം ഒരുങ്ങുക. ഈ രീതിയിലുള്ള ലഘുലേഖകളും പോസ്റ്ററുകളുമൊക്കയാണ് സിപിഎം ഇപ്പോൾ മാറ്റിയടിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്, രാഹുൽ തംരംഗത്തിൽ സിപിഎം നിലംപിരാശാകാതെ പിടിച്ചു നിൽക്കുക എന്നു മാത്രം..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്