സോളാർ പീഡനത്തിലെ ക്രൈംബ്രാഞ്ച് കേസ് ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്ട്രൈക്കോ'? ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ മൂന്നിടത്ത് സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവർ; മത്സരിക്കാൻ പത്രിക നൽകിയാൽ ഹൈബിയും അടൂർ പ്രകാശും അനിൽ കുമാറും കേസിന്റെ വിവരങ്ങൾ മൂന്ന് തവണ പത്രത്തിൽ പരസ്യം ചെയ്യേണ്ടി വരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുണയായ സോളാർ പാർലമെന്റിലും വീണ്ടും തുണയാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടതു മുന്നണിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിച്ചതിൽ പ്രധാന വിഷയമായി മാറിയത് സോളാർ വിവാദമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവർ ഈ വിവാദത്തിൽ കുരുങ്ങി. ഇപ്പോൾ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് സോളാറുമായി ബന്ധപ്പെട്ട് പീഡന കേസിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയ ഹൈബി ഈഡൻ, അടൂർ പ്രകാശ്, അനിൽകുമാർ എന്നിവർക്കെതിരെ ഇപ്പോൾ കേസെടുത്തതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്.
എറണാകുളം മണ്ഡലത്തിൽ നിലവിലുള്ള എംപി കെ വി തോമസിനേക്കാൾ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയാണ് ഹൈബി ഈഡൻ എന്ന് വ്യക്തമായിരുന്നു. ഇതോടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഹൈബിയെ മത്സരിപ്പിക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് ആകട്ടെ ആലപ്പുഴയിലോ ആറ്റിങ്ങൾ മണ്ഡലത്തിലോ മത്സരിക്കുമെന്ന കാര്യം ഉറപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ആലത്തൂർ മണ്ഡലത്തിലേക്കാണ് കെ പി അനിൽ കുമാറിന്റെ പേര് പരിഗണിക്കപ്പെട്ടത്. ഈ മൂന്ന് പേരും സ്ഥാനാർത്ഥികളായ സിപിഎമ്മിനും ശരിക്കും ഭീഷണി ഉയരുമായിരുന്നു. ഈ സാധ്യത മുന്നിൽ കണ്ടാണ് രാഷ്ട്രീയ തീരുമാനമെന്ന നിലയിൽ മൂന്ന് പേർക്കുമെതിരെ പീഡന കേസ് എടുത്തത് എന്നു വ്യക്തമാണ്. ഇത് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്ട്രൈക്കായി' വിലയിരുത്തുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്ന് പേരും സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ടു പോയേക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ നിർദ്ദേശം വന്നതിന് ശേഷമാണ് ഇവർക്കെതികെ ക്രിമിനൽ കേസ് എടുത്തത് എന്നതും വ്യക്തമാണ്. സോളാറിലെ വ്യവസായ സംരംഭക നൽകിയ പരാതി പ്രകാരം ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അടൂർ പ്രകാശിനും അനിൽകുമാറിനുമെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനുമാണ് കേസ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കേസുകൾ സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ഇതോടെ ഇവർ സ്ഥാനാർത്ഥികളായാൽ പീഡന കേസുകൾ പത്രങ്ങളിൽ പരസ്യപ്പെടുത്തേണ്ടി വരും.
കോൺഗ്രസ് ലിസ്റ്റിലെ ശക്തമായ സ്ഥാനാർത്ഥികളാണ് ഇവർ എന്നതിനാൽ മത്സര രംഗത്തേക്കുള്ള ബ്ലോക്കിടലാണ് ഈ കേസ് എന്നത് വ്യക്തം. ശബരിമല വിഷയം അടക്കം തെരഞ്ഞെടുപ്പിൽ ചർച്ച ആകാതിരിക്കാൻ സിപിഎം ശ്രമം നടത്താറുണ്ട്. പരമാവധി സീറ്റുകൾ കേരളത്തിൽ നിന്നും വിജയിക്കാൻ ശ്രമിക്കുന്ന സിപിഎം കോൺഗ്രസിനെ തടയിടാൻ തന്നെയാണ് ശ്രമിക്കുന്നത്. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത സമയം തന്നെയാണ് ഇതിൽ നിർണായകമായത്.
സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാർ കമ്പനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സോളാർ തട്ടിപ്പിനെ തുടർന്ന് യുവതി 2013 ൽ പൊലീസ് പിടിയിലായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു സോളാർ അഴിമതി വിവാദം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുവതി എ.ഡി.ജി.പി എസ്. അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലും കെ സി വേണുഗോപാൽ ഡൽഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകൾ ചുമത്തിയിട്ടുണ്ട്. കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. നേരത്തെ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും ആരോപണം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വീണ്ടുമൊരു ഇലക്ഷൻ കാലത്ത് സോളാർ ആയുധമാക്കുന്ന നടപടിക്കെതിരെ ഇടതു മുന്നണിക്കുള്ളിലും അമർഷം പുകയുന്നുണ്ട്.
വിശ്വാസ്യതയില്ലാത്ത സ്ത്രീയെന്നു ഹൈക്കോടതി വിശേഷിപ്പിച്ച ഒരു സ്ത്രീയെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഘടകകക്ഷി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. നാഴികയ്ക്ക് നാല്പത് വട്ടം മൊഴി മാറ്റുന്ന സ്ത്രീ എന്നാണ് ഈ കേസിലെ പരാതിക്കാരിയെ ഹൈക്കോടതി വിലയിരുത്തിയത്. ഇതുപോലുള്ള ഒരു സ്ത്രീയുടെ മൊഴിത്തുമ്പിൽ ഇടതു മുന്നണി തൂങ്ങേണ്ടിയില്ലായിരുന്നു. മീ ടൂവിൽ മുകേഷിനെതിരെയും, സ്ത്രീ പീഡനക്കേസിൽ പി.കെ.ശശിക്കെതിരെയും ആരോപണം വന്നപ്പോൾ നിയമപരമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ വീണ്ടും സോളാർ കേസ് പൊക്കിക്കൊണ്ടു വരുന്നതിലെ നയവൈകല്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ബിജെപിക്ക് എതിരെയും കോൺഗ്രസിന് എതിരെയും ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങൾ ഒട്ടനവധിയുണ്ട്. അതൊന്നും ഉപയോഗിക്കാതെ ലൈംഗിക അപവാദ കേസിൽ തൂങ്ങുന്നത് തെരഞ്ഞെടുപ്പിൽ എത്രകണ്ട് ഗുണം ചെയ്യുമെന്ന കാര്യത്തിലും സംശയമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ലൈംഗിക അപവാദം ഇടതുമുന്നണി ഉപയോഗിച്ച് കഴിഞ്ഞു. ഉപയോഗിക്കാവുന്നതിന്റെ മാക്സിമം ഉപയോഗിച്ച മുന തേഞ്ഞ ആയുധമായാണ് ഇപ്പോൾ പരാതിക്കാരിയുള്ളത്. ഇന്ത്യയെ ബാധിക്കുന്ന വലിയ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയമാണ്. ആ സമയത്ത് സരിതയെ കൊണ്ടുവന്നാൽ ജനങ്ങൾ അത് തള്ളിക്കളയും. റാഫേൽ സിബിഐ പ്രശ്നങ്ങൾ മുൻനിരയിൽ നിൽക്കുമ്ബോഴാണ് ലൈംഗിക അപവാദം ഒപ്പം നിർത്തുന്നത്. ഇത് ശരിയായ നീക്കമല്ലെന്നും ഒരു വിഭാഗം ഇടതു നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍