ശബരിമല എന്നൊരക്ഷരം പിണറായി കേൾക്കേ പറയാൻ ധൈര്യമുള്ളവർ സിപിഎമ്മിൽ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച് സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നിൽ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയിൽ അണികളും; ദേശാഭിമാനിയിലെ കോടിയേരിയുടെ മുൻകൂർ ലേഖനവും വിവാദത്തിൽ; സിപിഎം നവോത്ഥാന വഴിയിൽ യാത്ര തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ സിപിഎം വിമർശിക്കില്ല. തോൽവിക്ക് കാരണമായി നിലപാടിലെ പ്രശ്നങ്ങൾ ചർച്ചയാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി. നവോത്ഥാനത്തെ തള്ളി പറയുന്നവർ പാർട്ടിയിൽ ഒറ്റപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് മനസ്സിലാക്കി സിപിഎം സംസ്ഥാന സമിതി യോഗത്തിലും നേതാക്കളാരും ശബരിമല ചർച്ചയാക്കിയില്ല. വിശ്വാസികളെ തെറ്റിധരിപ്പിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇതാണ് സിപിഎമ്മിന് തോൽവി പിണയാൻ കാരണം. അടുത്ത ഉപതെരഞ്ഞെടുപ്പിലും നവോത്ഥാനം ചർച്ചയാക്കാനാണ് പിണറായി വിജയന്റെ നീക്കം.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശബരിമലയിൽ സർക്കാരിനെ കുറ്റപ്പെടുത്തിയില്ല. മറ്റൊരു നിലപാട് ഈ വിഷയത്തിൽ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കോൺഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതത്. ചില സമുദായ സംഘടനകളാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത് ഇതോടെ സുവർണാവസരമായിക്കണ്ട് ചിലർ രംഗത്തെത്തുകയും കോൺഗ്രസും ബിജെപിയും സമരത്തിൽ പങ്കാളികളാവുകയും ചെയ്തു. പിന്നീട് വലിയ തോതിലുള്ള പ്രചാരവേല നടന്നുവെന്ന് കോടിയേരി പറയുന്നു.
എന്നാൽ പ്രചാര വേല കൊണ്ട് മാത്രം സിപിഎമ്മിനെ തകർക്കാനാകുമോ എന്നതാണ് അണികളുടെ ചോദ്യം. പിണറായിയെ ഭയന്ന് തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പുകളിലും വമ്പൻ തോൽവിയുണ്ടാകും. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി അതിശക്തമായ മത്സരമുയർത്തും. അങ്ങനെയുണ്ടായാൽ ബിജെപിയെ തോൽപ്പിക്കാൻ രണ്ടിടത്തും സിപിഎമ്മിന് വോട്ട് മറിക്കേണ്ടിയും വരും. ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കരുതെന്നാണ് സിപിഎമ്മിലെ പിണറായി വിരുദ്ധർ അടക്കം പറയുന്നത്. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പോലും ഭയക്കുന്നു. നേതാക്കളാരും പരസ്യമായി ഇത് തുറന്നു പറയുന്നുമില്ല. ഇത് സിപിഎമ്മിനെ തകർക്കുമെന്ന ഭയം അണികൾക്കുണ്ട്. ബംഗാളിലെ പാർട്ടിക്കുണ്ടായ അവസ്ഥ കേരളത്തിലുണ്ടാകുമോ എന്നതാണ് ആശങ്ക.
എന്നാൽ ശബരിമലയിലെ തെറ്റ് തുറന്നു പറയില്ലെന്ന സൂചനയാണ് കോടിയേരിയും നൽകുന്നത്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി നവോദ്ധാന സംഘടനകളുടെ യോഗം വിളിച്ചത്. നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതിൽ സംഘടിപ്പിച്ചത്. വനിതാ മതിൽ വൻ വിജയമായിരുന്നു. ഇത് ആർഎസ്എസ്സിന്റെ അജണ്ട തകർക്കാനിടയാക്കി. ഇതോടെ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആർഎസ്എസ്സിന്റെ അജണ്ട വിജയിക്കാതെപോയി. എന്നാൽ, ജനുവരി ഒന്നിനുശേഷം വേണ്ടത്ര പ്രചാരം നടത്താൻ കഴിയാതെപോയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെന്ന് കോടിയേരി പറഞ്ഞു.
ജനുവരി ഒന്നിനുശേഷം തുടർ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഈ അവസരം ആശയക്കുഴപ്പം സൃഷ്ടിക്കാൻ എതിരാളികൾ ഉപയോഗിച്ചു. വീടുവീടാന്തരം കയറി പ്രചാരണം നടത്താൻ കോൺഗ്രസും ആർഎസ്എസ്സും മറ്റുള്ളവരും ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഈ അവസരത്തിൽ വീടുകൾ തോറും കയറി നടത്തിയ ബിജെപി - കോൺഗ്രസ് പ്രചാരണം തടയാൻ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതുമൂലം ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞു. പ്രചാരണത്തിൽ കുടുങ്ങി വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്തുവെന്നാണ് വിലയിരുത്തൽ. വിശ്വാസ വികാരത്തെ വൃണപ്പെടുത്തിയതിന്റെ ഫലമാണ് തോൽവിയെന്ന് ഇപ്പോഴും സിപിഎം അംഗീകരിക്കുന്നില്ല.
വിശ്വാസികൾക്കിടയിൽ പ്രവർത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇത്തവണ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തി. ബിജെപി തോറ്റാലും ഇടതുപക്ഷം ജയിക്കരുതെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. ആദ്യം സിപിഎമ്മിനെ കീഴ്പ്പെടുത്തണമെന്നതാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ള തന്ത്രമെന്നും സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ആർഎസ്എസ് വോട്ടുകൾ കോൺഗ്രസിന് ഒഴുകി. ഇതിനൊപ്പം ന്യൂനപക്ഷ ഏകീകരണവും. ഇതോടെ തകർച്ച പൂർണ്ണമായി. മുഖ്യമന്ത്രി പിണറായിയുടെ നയങ്ങൾ ഇതിനെ സ്വാധീനിച്ചിട്ടില്ലെന്നാണ് സിപിഎം പറഞ്ഞു വയ്ക്കുന്നത്.
അതിനിടെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി അവലോകനം ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്ന ദിവസം, മുഖപത്രത്തിൽ പിണറായി വിജയനും സർക്കാരിനും പ്രതിരോധം തീർത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട പോലും ഹൈജാക്ക് ചെയ്യുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചത് ശബരിമല വിഷയത്തിലടക്കം ആരോപണങ്ങൾ ഉയരാതെ പിണറായി വിജയനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിമർശനം. ഇതും സംസ്ഥാന സമിതി യോഗത്തിലെ വിമർശനങ്ങൾ ഉയർത്താൻ ആഗ്രഹിച്ചവരെ പിന്നോട്ട് വലിച്ചിരുന്നു.
മുൻ കാലങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും ചേർന്നതിന് ശേഷമാണ് യോഗ തീരുമാനങ്ങളെ കുറിച്ച് മുഖപത്രത്തിൽ സെക്രട്ടറിയുടെ ലേഖനം പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാൽ ഇക്കുറി പിണറായി വിജയനെ പൂർണമായും പിന്തുണച്ച് യോഗത്തിന് മുൻപ് തന്നെ ലേഖനം വന്നത് പാർട്ടി നേതൃത്വം സ്തുതിപാഠകരായി അധഃപതിച്ചതിന്റെ തെളിവാണെന്നുമാണ് ആക്ഷേപം. ഇതോടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സംസ്ഥാന സമിതി യോഗം തന്നെ അപ്രസക്തമായിയെന്നും വിലയിരുത്തലുണ്ട്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായില്ലെന്നും, മതന്യൂന പക്ഷങ്ങളുടെ മോദി പേടിയും, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് ലേഖനത്തിൽ കോടിയേരി വെളിപ്പെടുത്തുന്നത്. മാധ്യമങ്ങൾക്കും വിമർശനം ഉണ്ട്.
മോദിപ്പേടി കാരണം കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരട്ടെ എന്ന ബോധം സുനാമി കണക്ക് അലയടിച്ചുയർന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഈ പ്രവണതയ്ക്ക് ശക്തി പകരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായാണ് വോട്ടർമാരിൽ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി ചാഞ്ഞത്. യുഡിഎഫ് വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനോട് ചായ് വ് ാട്ടുക എന്നത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ആ സ്വഭാവത്തിനൊപ്പം മോദിപ്പേടികൂടി കടന്നുവന്നു. ജനവിധിയെ നിർണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫിനെപ്പറ്റി വിശ്വാസികളിൽ ഒരുവിഭാഗത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.. തുടങ്ങിയവയാണ് ലേഖനത്തിലെ പരാമർശങ്ങൾ. ഈ നിലപാടുകൾ തന്നെയാണ് സംസ്ഥാന സമിതിയും ചർച്ച ചെയ്തത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്