വിദ്യാർത്ഥി-യുവജന-മഹിളാ സംഘടനകൾ നിർജ്ജീവം; നോക്കുകൂലിയുമായി സിഐടിയുവിന്റേത് വെറുപ്പിക്കൽ രാഷ്ട്രീയം; സിപിഐ സംഘടനകൾ ഉള്ളത് കടലാസിൽ മാത്രം; പുകസയെ കാണുന്നത് ഫേസ്ബുക്കിലും; പോഷക സംഘടനകളുടെ പ്രവർത്തനം സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവമാവുകയും ചെയ്തു; ശബരിമലയിൽ പ്രതിരോധം തീർക്കുന്നതിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്പൂർണ്ണ പരാജയം; 20ൽ 19ലും തോറ്റത് അടിത്തറയിലെ ഇളക്കം കൊണ്ടു തന്നെ; തോൽവിയെ സിപിഎം വിലയിരുത്തുമ്പോൾ
എ എസ് സൂര്യ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പോഷക സംഘടനകളുടെ പ്രവർത്തനം സഹായിച്ചില്ലെന്നു മാത്രമല്ല, ഉപദ്രവമായെന്നും പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. സിപിഐയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി അനുകൂല ഘടകങ്ങളുണ്ടായിട്ടും യുവജന വിദ്യാർത്ഥി മഹിളാ സംഘടനകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. യുവജന വിദ്യാർത്ഥി സംഘടനകളിലുള്ളവർ സ്വന്തം നിലയ്ക്കു പ്രചാരണങ്ങൾക്കിറങ്ങാതെ പാർട്ടിയുടെ നിഴലിൽ പാർട്ടിക്കാർക്കൊപ്പമായിരുന്നു പ്രചാരണം നടത്തിയത്. ഓരോ മണ്ഡലത്തിലും വിജയത്തിനു ഘടകമായേക്കാവുന്ന പുതിയ വോട്ടർമാരുണ്ടായിട്ടും ഇവരെ സ്വാധീനിക്കാൻ സംഘടനകൾക്കു കഴിഞ്ഞില്ല.
എല്ലാ ദിവസവും ആശുപത്രികളിൽ ഉച്ചഭക്ഷണം എത്തിക്കുന്ന ബൃഹത്തായ പ്രശംസ പിടിച്ചു പറ്റിയ പരിപാടി നടത്തിയ ഡിവൈഎഫ്ഐ ഈ പ്രവർത്തനത്തിലൂടെ വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചാരണം പേരിനു മാത്രമായി ഒതുങ്ങി. യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന പ്രചാരണ തന്ത്രങ്ങൾ മെനയാനായില്ല. നേതാക്കളാകട്ടെ ഫെയ്സ് ബുക്ക് പോസ്റ്റുകളിലും പൊതുയോഗ പ്രസംഗങ്ങളിലുമായി ഒതുങ്ങി. പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴിയും വ്യാജ പ്രചാരണങ്ങൾ വഴിയും ജനങ്ങളെ വെറുപ്പിക്കുകയും ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീകളുടെ പൊതുവായ പ്രശ്നങ്ങൾ പ്രചാരണത്തിനെടുത്തില്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്ത്രീപക്ഷ പദ്ധതികളൊന്നും തന്നെ വനിതാ വോട്ടർമാർക്കിടയിൽ എത്തിക്കാനായില്ല.ശബരിമല യുവതീ പ്രവേശന വിഷയം ഉയർത്തി ബിജെപിയും കോൺഗ്രസും നടത്തിയ പ്രചാരണങ്ങളെ മറു പ്രചാരണങ്ങളിലൂടെ തടയാനും മഹിളാ അസോസിയേഷനു കഴിഞ്ഞില്ല. സിപിഎം സംസ്ഥാന തലത്തിൽ സ്ത്രീ പുരുഷ തുല്യത മുദ്രാവാക്യമായി ഉയർത്തിയെങ്കിലും അസോസിയേഷൻ നേതൃത്വത്തിനു പ്രചാരണം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ജില്ലാ നേതൃത്വം പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനോ വിലയിരുത്തുന്നതിനോ കൃത്യമായ യോഗങ്ങൾ പോലും ചേർന്നില്ലെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു.
എസ്എഫ്ഐക്കാർ പ്രചാരണ രംഗത്തു ഗുണം ചെയ്തില്ലെന്നു മാത്രമല്ല നെഗറ്റീവ് ഇംപാക്റ്റ് സൃഷ്ടിക്കുകയും ചെയ്തു.ക്യാമ്പസുകളിൽ നടത്തിയ അക്രമങ്ങൾ വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് പേജുകളിൽ നടത്തിയ വെല്ലുവിളികളും നേതൃ പ്രീണനവും നെഗറ്റീവായി. പല നേതാക്കളുടെയും ഫെയ്സ് ബുക്ക് പേജുകളിൽ വന്ന പോസ്റ്റുകൾ എതിർപക്ഷത്തിന് ആയുധമായി. എറണാകുളത്തും ഇടുക്കിയിലും അഭിമന്യുവിന്റെ രക്തസാക്ഷിത്വവും തുടർ പ്രവർത്തനങ്ങളും പ്രചാരണത്തിനുപയോഗിക്കാമായിരുന്നിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ല. എഐഎസ്എഫ് ആകട്ടെ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടങ്ങളിൽ പോലും കളത്തിലിറങ്ങിയില്ല. പലരും സ്ഥാനാർത്ഥിയോടൊപ്പം വാഹനത്തിനുള്ളിലായിരുന്നു കഴിഞ്ഞത്. സോഷ്യൽ മീഡിയ ചുമതലയെന്ന പേരിൽ വാഹനങ്ങൾക്കുള്ളിൽ മണ്ഡലം ചുറ്റുകയായിരുന്നു പ്രധാനികളെല്ലാം.
എല്ലാ തെരഞ്ഞെടുപ്പു കാലത്തും സാംസ്കാരിക സാഹിത്യ നായകരെ ഇടതുപക്ഷത്തിനായി കളത്തിലിറക്കുന്നതിന് നേതൃത്വം നൽകുന്നത് പുകസ എന്ന പുരോഗമന കലാസാഹിത്യ സംഘമായിരുന്നു. എന്നാൽ ഇത്തവണ പുകസ നേതാക്കൾ പോലും പാർട്ടിയുടെ പ്രചാരണത്തിനൊപ്പം പോയതല്ലാതെ സ്വന്തം നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല. ശബരിമല വിഷയത്തിൽ സർക്കാരിനുണ്ടായ തിരിച്ചടി മറികടക്കുന്നതിനുള്ള കാര്യമായ ഒരു പ്രചാരണവും പുകസ നടത്തിയില്ല. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു നിർജീവ അവസ്ഥ തെരഞ്ഞെടുപ്പു കാലത്ത് പുകസയ്ക്കുണ്ടായതെന്നാണ് വിലയിരുത്തൽ.
സിഐടിയുവിന്റെ ചുമട്ടു തൊഴിലാളി വിഭാഗമാണ് പ്രാദേശിക തലത്തിൽ പ്രചാരണങ്ങളിൽ ഏറ്റവും സജീവമാകാറുള്ളത്. ഇത്തവണ അവർ പ്രീതീക്ഷിച്ചത്ര ഉണർന്നു പ്രവർത്തിച്ചില്ല. സിഐടിയുവിന്റെ പേരിൽ തൊഴിൽ കാർഡ് സംഘടിപ്പിച്ചവരിൽ ഭൂരിഭാഗവും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നുവെന്നത് സിപിഎം ഗൗരവ്വത്തോടെ കാണുന്നു. ഇതിനു പുറമെ പ്രാദേശിക തലത്തിൽ സിഐടിയുക്കാർ സ്വീകരിച്ച ധാർഷ്ട്യവും നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കി.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം പ്രാദേശിക കമ്മിറ്റികൾ ചേർന്നു തുടങ്ങിയിട്ടുണ്ട്. ഏരിയാ ജില്ലാ അവലോകനങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ ചർച്ചയാകും. ഏറ്റവും ഒടുവിൽ ജൂണിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണമായ തെരഞ്ഞെടുപ്പ് അവലോകനം നടക്കും. ഇതിന് ശേഷം പോഷക സംഘടനകളിലും സർവീസ് സംഘടനകളിലും നേതൃത്വത്തിൽ മാറ്റങ്ങൾ കൊണ്ടു വരാനായിരിക്കും ശ്രമിക്കുക.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍