കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹസന്ദർശനപരിപാടിയിൽ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സംവാദപരിപാടികൾക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഫേസ്ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദർശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാർട്ടിക്കാരുടെ വീടുകൾ മാത്രം. എന്നിട്ടും ശബരിലയിൽ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.
തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളിൽ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. യാഥാർഥ്യങ്ങൾ വീട്ടുകാരെ നേരിൽ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും സിപിഎം. നേതാക്കൾ പറഞ്ഞു. നോട്ടീസ് നൽകി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടിൽ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കൾ ശ്രമിച്ചത്. ലോകസ്ഭയിലെ തോൽവിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. അപ്പോഴും തന്ത്രപരമായി ഫെയ്സ് ബുക്ക് ലൈവിലേക്ക് മാറി സൈബർ സഖക്കളെ കൊണ്ട് ഇഷ്ട ചോദ്യങ്ങൾ ചോദിച്ച് പിണറായി മറുപടി പറയുന്നു. നേതാക്കൾ ആളുകളെ നേരിട്ട് വിയർക്കുകയാണ്. കോടിയേരി പോലും പലപ്പോഴും ചോദ്യങ്ങളുടെ ചൂടറിഞ്ഞു. വലിയ നേതാക്കൾ വലിയ വീടുകളിൽ പോയി ചീത്ത വിളി കുറച്ചു കേൾക്കുകയാണെന്ന അഭിപ്രായവും സജീവമാണ്.
യൂണിവേഴ്സിറ്റി കോളേജ് പ്രശ്നവും എസ് എഫ് ഐക്കാരുടെ റാങ്കുമെല്ലാം പൊതു സമൂഹത്തിൽ വലിയ വികാരം ഉണ്ടാക്കിയിട്ടുണ്ട്. പെരിയ കൊലപാതകവും സിപിഎമ്മിന് വിലങ്ങു തടിയായി നൽക്കുന്നു. ഇതെല്ലാം നേതാക്കളുടെ ഗൃഹസന്ദർശനത്തിലും നിറയുകയാണ്. ആളുകളുടെ അതൃപ്തി ഇപ്പോഴും തുടരുന്നു. ഇത് അടുത്ത ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതിനെല്ലാം കാരണം മുഖ്യമന്ത്രിയുടെ നയങ്ങളാണ്. അതുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ആളുകളോട് വിശദീകരിക്കുന്നതാണ് നല്ലതെന്ന വികാരവും അണികൾക്കിയിലുണ്ട്. എന്നാൽ തന്ത്രപരമായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ വീണ്ടും നവോത്ഥാനം പറയുന്നു. ഇതോടെ വെട്ടിലായത് വിശ്വാസികളായ പാർട്ടി അണികളാണ്. മനസ്സില്ലാ മനസ്സോടെ അവർ പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു.
തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ വീടുകളാണ് കോടിയേരി സന്ദർശിച്ചത്. യൂണിവേഴ്സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. ഗൃഹസന്ദർശനവും ചർച്ചകളും ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി ഉണ്ടാക്കിയ പ്രശ്നമൊന്നും ആരും ചോദിച്ചില്ല. ഇത് മാത്രമാണ് കോടിയേരിക്ക് ആശ്വാസം. പാർട്ടി വീടുകൾ മാത്രം തെരഞ്ഞെടുക്കുന്നതിനാൽ കോടിയേരിക്ക് കൂടുതൽ കടന്നാക്രമങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാൽ മറ്റ് നേതാക്കളുടെ അവസ്ഥ അങ്ങനെ അല്ല.
സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് മറ്റു നേതാക്കളും ഫേസ്ബുക്ക് സംവാദം തുടരും. ഈ സംവാദത്തിലും ശബരിമലയിൽ ചെയ്തത് ശരിയാണെന്ന് പിണറായി പറയുന്നുണ്ട്. ഇത് നേതാക്കൾക്ക് തിരിച്ചടിയാണ്. ശബരിമലയിൽ ന്യായീകരണത്തിന് കഴിയുന്നില്ല. സിപിഎം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പർക്കപരിപാടികൾ. എല്ലാ വീട്ടിലും എത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത തീരേ കുറവാണ്. പേരിന് മാത്രമായി പരിപാടി മാറാനും സാധ്യതയുണ്ട്. പിണറായി വിജയൻ വീട്ടിൽ എത്താത്തും ചർച്ചയായിട്ടുണ്ട്. അതിനിടെ വരും ദിനങ്ങളിൽ പേരുദോഷം മാറ്റാൻ മുഖ്യമന്ത്രിയുടെ എവിടെയെങ്കിലും എത്തിയേക്കും.
കേന്ദ്ര പറഞ്ഞതു കൊണ്ടാണ് ശബരിമലയിൽ വിധി നടപ്പാക്കിയതെന്നാണ് പിണറായി പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ശബരിമലയിലെ വിധിയുടെ അടിസ്ഥാനത്തിൽ പ്രശ്നമുണ്ടാക്കാൻ നവോത്ഥാന സംഘടനയെത്തുമെന്നും അതിന് സുരക്ഷയൊരുക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ കത്ത് മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ കത്തിനെ വളച്ചൊടിച്ചാണ് ഇപ്പോഴും പിണറായിയുടെ ന്യായീകരണങ്ങൾ. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പിണറായി പറയുന്നതൊന്നും ശരിയല്ലെന്ന് നാട്ടുകാർക്ക് അറിയാം. ഇതാണ് കോടിയേരിയെ പോലും വെട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സേഫായ വീട്ടിൽ പോയിട്ടും ന്യായീകരണത്തിന് കോടിയേരിക്ക് പോലും കഴിയുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പർക്ക പരിപാടിയുമായി വീടുകളിലെത്തിയ കോടിയേരി ഒഴികെയുള്ള സിപിഎം. പ്രവർത്തകർക്കു നേരേ ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണം ആണുണ്ടാകുന്നത്. ശബരിമലയിൽ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിച്ചതായി വീട്ടമ്മമാർ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നു പറഞ്ഞ് നേതാക്കൾ തടിതപ്പി. എത്രയോ കോടതിവിധികൾ ഇനിയും നടപ്പാക്കാൻ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനൊന്നും ആർക്കും മറുപടിയില്ല. പള്ളിക്കേസും മുത്തലാഖും എല്ലാം ആളുകൾ ചോദിക്കുന്നുണ്ട്. ഗൃഹസമ്പർക്കത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നതുമില്ല.
തുറന്നു സംസാരിക്കാനായാണു വീടുകളിൽ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കൾ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരിൽ വിൽവട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദർശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചർച്ചാവിഷയമായി. സർക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. ഇതിനൊന്നും രാധാകൃഷ്ണന് മറുപടിയുണ്ടായില്ല. എന്നാൽ സർക്കാരിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകൾ മാറ്റാൻ അവസരം ലഭിച്ചതായി കെ. രാധാകൃഷ്ണൻ പ്രതികരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍