കോടിയേരിയുടെ കുറ്റസമ്മതവും സിപിഎമ്മിന് കുരിശ്ശായി; നിർദ്ദോഷമായ ഒരു ഫ്ളോട്ട് ഇളക്കിയത് സിപിഎമ്മിന്റെ അടിത്തറ; എസ്എൻഡിപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ; ഏന്തു ചെയ്യണമെന്ന് അറിയാതെ പാർട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി സജീവമാകാനായിരുന്നു സിപിഐ(എം) നീക്കം. ഉൾപാർട്ടി പ്രശ്നങ്ങൾ മാറ്റിവച്ചുള്ള ഫോർമുലയ്ക്ക് സിപിഐ(എം) കേന്ദ്ര നേതൃത്വം തന്നെ തയ്യാറാക്കുകയും ചെയ്തു. ബിജെപിയോട് അടുക്കുന്ന ഈഴവ വിഭാഗത്തെ തിരികെ പാർട്ടിയോ അടുപ്പിക്കണമെന്ന തന്ത്രപരമായ സമീപനത്തിനും സിപിഐ(എം) ശ്രമിച്ചു. ഇതിന് വേണ്ടി മാത്രമാണ് ഓണാഘോഷത്തിന്റെ സമാപനം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അവതരിപ്പിച്ചത്. ഈഴവ ഹൃദയങ്ങളെ തൊട്ടുണർത്താൻ ശ്രീനാരായണ ഗുരുവിന്റെ സാധ്യതകളും തേടി. അങ്ങനെയാണ് ഓണാഘോഷ സമാപന ഘോഷയാത്രയിൽ ഗുരുവിന്റെ നിശ്ചല ദൃശ്യമെത്തിയത്. എന്നാൽ സിപിഎമ്മിന്റെ ആഗ്രഹമല്ല നടന്നത്. ഈ നിശ്ചല ദൃശ്യവും വിവാദമായി. നാരായണ ഗുരുവിനെ സിപിഐ(എം) അപമാനിച്ചുവെന്ന തരത്തിലേക്കാണ് ചർച്ചകൾ പോകുന്നത്.
എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് സിപിഐ(എം). ഈഴവ മനസ്സുകളെ സ്വാധീനിച്ച് സിപിഎമ്മിന് തിരിച്ചടി നൽകുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതിനിടെയിൽ ഇഠതു മുന്നണിയിലെ ഘടക കക്ഷിയായ സിപിഐയും ഈ വിഷയത്തിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പുതിയ പതിപ്പിൽ സിപിഎമ്മിന് അടിതെറ്റി. ശ്രീനാരായണ ഗുരുവിന്റെ ഫ്ളോട്ട് ഇളക്കുന്നത് സിപിഎമ്മിന്റെ അടിത്തറയാണ്. ബിജെപിയുമായി അടുക്കാൻ ആഗ്രഹിക്കുന്ന വെള്ളാപ്പള്ളിക്കും കൂട്ടർക്കും കിട്ടിയ നല്ല അവസരം കൂടിയാണ് പുതിയ വിവാദം. ഈ സാഹചര്യത്തിലാണ് എസ് എൻ ഡി പിക്കാരെ തെരുവിലേക്ക് ഇറക്കി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. കോട്ടയത്തെ പിണറായി വിജയന്റെ സമ്മേളന സ്ഥലത്ത് പോലും പ്രതിഷേധം ഉയർന്നു. ഈ സമര മാതൃക ഇനിയും തുടരും.
കണ്ണൂരിലെ തളിപ്പറമ്പിൽ പ്രദർശിപ്പിച്ച നിശ്ചലദൃശ്യത്തിനെതിരെയാണ് പ്രതിഷേധം പടരുന്നു. തളിപ്പറമ്പിലെ കൂവോട്ട് സിപിഐ(എം) നേതൃത്വത്തിലുള്ള ബാലസംഘവും ക്ളബുകളും ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീകൃഷ്ണജയന്തി നാളിൽ സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ഗുരുദേവനെ കുരിശിൽ തറയ്ക്കുന്ന വിവാദ നിശ്ചലദൃശ്യം പ്രദർശിപ്പിച്ചത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന മഹത്തായ ഗുരു സന്ദേശത്തെ അവഹേളിക്കുന്ന തരത്തിൽ 'പല ജാതി, പല മതം, പല ദൈവം' എന്ന് എഴുതി വയ്ക്കുകയും തലയ്ക്ക് മുകളിൽ തൃശൂലം നാട്ടുകയും ചെയ്തു. ലോകാരാദ്ധ്യനായ ഗുരുദേവനെ ഇത്തരത്തിൽ നിന്ദിച്ചതിനെതിരെ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരിൽ നിന്ന് മാത്രമല്ല, സമൂഹത്തിന്റെ നാനാ മണ്ഡലങ്ങളിൽ നിന്നും വമ്പിച്ച പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉയർന്നത്.
എസ്.എൻ.ഡി.പി യോഗ നേതൃത്വം ബിജെപിയും സംഘപരിവാറുമായി അടുക്കാൻ ശ്രമിക്കുന്നതായി ആരോപിക്കുന്ന സിപിഐ(എം) ഇതിന് തടയിടാനുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന നിശ്ചല ദൃശ്യം കടന്ന കൈയായിപ്പോയെന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. വാദങ്ങൾ ചെവിക്കൊണ്ടു മദപ്പോരുകൾ കണ്ടും മോദസ്ഥിതനായി മല പോലെ വസിച്ച ഗുരുവിനെ സങ്കുചിത രാഷ്ട്രീയപ്പോരിലേക്ക് വലിച്ചിഴച്ചതിലെ അനൗചിത്യം പരക്കെ വിമർശിക്കപ്പെട്ടു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വിശദീകരണവുമായെത്തി. ഫ്ളോട്ട് ഒഴിവാക്കേണ്ടതാണെന്നും പറഞ്ഞു. പ്രാദേശികമായി തയ്യാറാക്കിയ ഫ്ളോട്ടിൽ സിപിഐ(എം) നേതൃത്വത്തെ മുഴുവൻ കുറ്റം പറയുന്നതിലെ ദുരൂഹതയും അവർ ഉയർത്തിക്കാട്ടുന്നു.
ജാഗ്രതക്കുറവ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും, ശ്രീനാരായണീയരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കുമെന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെയും പ്രതികരണങ്ങൾ തെറ്റ് സമ്മതിക്കലാണ്. അതേസമയം, നടപടിയെ പാടെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാകട്ടെ, സംഘപരിവാറിനോടും യോഗം നേതൃത്വത്തോടുമുള്ള എതിർപ്പിന്റെ ആവിഷ്കാരമായി സംഭവത്തെ ചിത്രീകരിക്കാനാണ് സിപിഐ(എം) ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് പരസ്യമായി സിപിഎമ്മിനെതിരെ പ്രതിഷേധവുമായി എസ് എൻ ഡി പി എത്തുന്നത്. രാഷ്ട്രീയ പാർട്ടിയായി മാറിയാൽ വെല്ലുവിളികളെ ഏറ്റെടുക്കാൻ എത്രത്തോളം കഴിയുമെന്ന് പരീക്ഷിക്കുക കൂടിയാണ് വെള്ളാപ്പള്ളിയും കൂട്ടരും.
ഗുരുദേവനെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയെ ഇന്നലെ കൊല്ലത്ത് ചേർന്ന എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശക്തമായി അപലപിച്ചിട്ടുണ്ട്. ഗുരുദേവനെ അവഹേളിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. സിപിഐ(എം) നേതൃത്വം മാപ്പ് പറയണമെന്ന് വെള്ളാപ്പള്ളിയും ആവശ്യപ്പെടുന്നു. ശിവഗിരി മഠവും വെള്ളാപ്പള്ളിയും തമ്മിലെ അകൽച്ച പകൽപോലെ വ്യക്തമാണ്. ബിജെപിയോട് അടുക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ ശിവഗിരി എതിർത്തിരുന്നു. സിപിഎമ്മിന് അനുകൂലമായായിരുന്നു പ്രതികരണം. എന്നാൽ ഫ്ളോട്ട് വിഷയത്തിൽ മഠത്തിനും സിപിഎമ്മിനെ പിന്തുണയ്ക്കാൻ കഴിയുന്നില്ല.
ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംഭവത്തിൽ ഉത്തരവാദികളായ സിപിഐ(എം) നേതാക്കൾക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി തലത്തിൽ വരുത്തിയ പിഴവിനു വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടറി തന്നെ നേരിൽ വരുന്നത് അപൂർവമാണ്. തളിപ്പറമ്പിൽ തന്നെ വാർത്താ സമ്മേളനം നടത്തിയതും ഉത്തരവാദികളായ പാർട്ടി പ്രവർത്തകരെ വിളിപ്പിച്ച് നേരിൽ സംസാരിച്ചതും സംഭവം പാർട്ടി സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തിൽ തന്നെയാണ് എടുത്തതെന്നതിന്റെ സൂചനകളാണുള്ളത്. എസ്എൻഡിപിയുമായുള്ള സമീപകാലത്തെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂവോട് സംഭവം സംസ്ഥാനതലത്തിൽ വിവാദമായത് പാർട്ടി നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്.
ഇതോടൊപ്പം ഘോഷയാത്രയിൽ ശ്രീകൃഷ്ണന്റെയും മറ്റും ദൈവിക വേഷങ്ങളും അണിനിരന്നതും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. മതപരമായ ദൃശ്യങ്ങൾ ഘോഷയാത്രയിൽ ഉണ്ടാകരുതെന്നു കർശന നിർദ്ദേശമായിരുന്നു പാർട്ടി നേതൃത്വം നൽകിയത്. ഘോഷയാത്രകൾ ആരംഭിക്കുന്നതിനു മുൻപ് ഇക്കാര്യം നേതൃത്വം ഉറപ്പുവരുത്തിയിരുന്നു. എന്നിട്ടും പാർട്ടി കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ വേഷം ഉൾപ്പെടെ അവതരിപ്പിച്ചു. കൂവോട് ശ്രീനാരായണഗുരുവിന്റെ നിശ്ചല ദൃശ്യം അരങ്ങേറിയത് സിപിഐ(എം) ഏരിയ നേതൃത്വവും അറിഞ്ഞിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതു വിവാദമായപ്പോഴാണു പലരും ഇത് അറിഞ്ഞത് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍