ജയലളിത വെറുത്തിരുന്ന ദിനകരൻ തന്നെ 'അമ്മ'യുടെ പിൻഗാമിയായി; ജീവന്മരണ പോരാട്ടത്തിൽ രണ്ടില ചിഹ്നം കിട്ടിയിട്ടും പളനി സ്വാമിയും പനീർസെൽവവും കാലിടറി വീണു; ഡിഎംകെ നിലപരിശായി; കാശിറിക്കി കളിച്ച് വിമതനായി ജയിച്ചു കയറി ദിനകരൻ; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേര; അഴിമതിക്കേസിൽ അകത്തായ ശശികലയ്ക്ക് കരുത്ത് പകർന്ന അത്യുഗ്രൻ ജയം; ആർ കെ നഗറിൽ മരുമകനിലൂടെ ലക്ഷ്യമിട്ടത് സാധിച്ച് ചിന്നമ്മ; തമിഴ്നാട്ടിൽ അധികാര കേന്ദ്രങ്ങൾ ഇനി മാറിമറിയും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് മന്നാർഗുഡി മാഫിയയുടെ പിടിയിലാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും മന്നാർഗുഡി മാഫിയയ്ക്കെതിരെ ഉയർന്നു. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകാൻ കുപ്പായം തച്ചപ്പോൾ കോടതിയുടെ ഇടപെടലെത്തി. അവർ അഴിക്കുള്ളിലായി. ഇപ്പോൾ മരുമകൻ ദിനകരനിലൂടെ തമിഴ്നാട് തിരിച്ചു പിടിക്കുകയാണ് ശശികല. ഇതിന്റെ ഭാഗമായാണ് ദിനകരനെ ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയാകിയത്. വമ്പൻ വിജയവുമായി ദിനകരൻ ജയിക്കുമ്പോൾ ചിരിക്കുന്നത് അഴിക്കുള്ളിലായ ശശികലയാണ്.
ടിടിവി-60,584
ഇ.മധുസൂദനൻ(എഐഎഡിഎംകെ)-30,555
എൻ.മരുതുഗണേശ്(ഡിഎംകെ)- 17145
ബിജെപി-942
തമിഴർക്ക് അമ്മയായിരുന്നു ജയലളിത. ജയലളിതയുടെ വ്യക്തിപ്രഭാവത്തിൽ എംജിആറിന് ശേഷവും അണ്ണാ ഡിഎംകെ മുന്നോട്ട് പോയി. അപ്രതീക്ഷിതമായി ജയലളിത മരിച്ചപ്പോൾ വിവാദവുമെത്തി. അഴിമതിക്കേസിൽ ജയലളിതയ്ക്കൊപ്പം പ്രതിയായിരുന്ന ഉറ്റതോഴി ശശികല അഴിക്കുള്ളിലുമായി. ഇതോടെ അണ്ണാ ഡിഎംകെയിൽ പ്രശ്നങ്ങൾ തുടങ്ങി. ചിന്നമ്മയെ ആദ്യം തള്ളിപ്പറഞ്ഞത് മുൻ മുഖ്യമന്ത്രി പനീർസെൽവമായിരുന്നു. പനീർസെൽവത്തെ തകർക്കാൻ ചിന്നമ്മ കണ്ടെത്തിയ പളനിസ്വാമിയും അധികാരം കിട്ടിയപ്പോൾ സ്വന്തം വഴിക്കായി. പിന്നീട് പളനിസ്വാമിയും പനീർസെൽവവും ഒരുമിച്ചു. ഇവർക്ക് ആർ കെ നഗറിൽ തിരിച്ചടി നൽകുകയാണ് ശശികല. ഇനി ജയലളിതയുടെ അണികളുടെ ചിന്നമ്മയായി ശശികല വീണ്ടും മാറും. കർണ്ണാടക ജയിലിലുള്ള ശശികലയ്ക്ക് വേണ്ടി ദിനകരൻ തമിഴ്നാട് പിടിക്കാനും ശ്രമിക്കും.
പണത്തിന്റെ കുത്തൊഴുക്കാണ് ആർ കെ നഗറിൽ ഉണ്ടായതെന്ന ആരോപണവും ശക്തമാണ്. ജയിച്ചാലും തോറ്റാലും വോട്ടർമാർക്ക് പതിനായിരം രൂപ വച്ച് കൊടുക്കാമെന്ന് ദിനകരൻ പറഞ്ഞതായും ആരോപണം ഉയരുന്നു. നേരത്തെ ഒരിക്കൽ കാശ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആർ കെ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ഇത്തരം ആരോപണങ്ങളുള്ളപ്പോഴും ജയം എന്ന വികാരത്തിലൂടെ എതിരാളികളെ ദിനകരൻ നിഷ്പ്രഭമാക്കും. മൂന്ന് മാസത്തിനുള്ളിൽ അധികാരം താൻ പിടിക്കുമെന്നാണ് വിജയത്തിന് ശേഷം ദിനകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത തോൽവിയാണ് ഡിഎംകെയ്ക്ക് നേരിടേണ്ടി വന്നത്. ബിജെപിയും അപ്രസക്തമായി. ഇതോടെ ദിനകരൻ ശക്തനായ നേതാവായി മാറും.
കഴിഞ്ഞ 14 വർഷങ്ങളായി തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ജയിക്കാനായിട്ടില്ല. പണത്തിന് പണവും ആളിന് ആളും ഇറക്കി ഭരണകക്ഷി കൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് പ്രതിപക്ഷം പലപ്പോഴും തയ്യാറായിട്ടുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനകരൻ മത്സരത്തിനെത്തുന്നത്. വെല്ലുവിളികൾ ഏറെയായിരുന്നു. തമിഴ് ജനതയ്ക്ക് മുഴുവൻ ദിനകരനും ജയലളിതയും തമ്മിലെ പ്രശ്നങ്ങൾ അറിയാമെന്നും അതുകൊണ്ട് തന്നെ ദിനകരൻ തോൽക്കുമെന്നും കണക്ക് കൂട്ടി. പക്ഷേ വമ്പൻ വിജയം നേടി ദിനകരൻ എംഎൽഎയാകുന്നു. പണത്തിന്റെ സ്വാധീനവും ഇതിൽ പ്രകടമാണ്. എല്ലാത്തിലും ഉപരി ജയിക്കാനായെന്നതാണ് ദിനകരന്റെ മികവ്.
മന്നാർ ഗുഡി മാഫിയയെ കുറിച്ച് ചില തിരിച്ചറിവുണ്ടായപ്പോൾ ജയലളിത ആദ്യം അകറ്റിയ വ്യക്തിയാണ് ദിനകരൻ. എന്നുട്ടും ആർ കെ നഗറിൽ ദിനകരനെ ശശികല സ്ഥാനാർത്ഥിയാക്കി. ജയിച്ചാൽ ഇനിയുള്ള നാല് കൊല്ലം മന്നാർഗുഡി മാഫിയയ്ക്ക് ഭരണം. അല്ലെങ്കിൽ ശശികലയുടെ രാഷ്ട്രീയവും തീരും. അങ്ങനെ രണ്ടും കൽപിച്ചുള്ള കളിക്കാണ് ശശികല വട്ടം കൂട്ടിയത്. ദിനകരന്റെ വിജയത്തോടെ ജയലളിതയുടെ അനുഗ്രഹം തനിക്കൊപ്പമാണെന്ന് ശശികല വാദിക്കും. പളനിസ്വാമിക്കുള്ള എംഎൽഎമാർ ഇനി കൂട്ടത്തോടെ മറുപക്ഷത്ത് എത്തും. ഏത് നിമിഷം വേണമെങ്കിലും ദിനകരൻ മുഖ്യമന്ത്രിയുമാകും. വീണ്ടും എഐഎഡിഎംകെയുടെ നിയന്ത്രണം ശശികലയുടെ കൈയിലെത്തും.
ആർ കെ നഗറിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനെ കളത്തിലിറക്കുമ്പോൾ ശശികല ക്യാമ്പിന് ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് വിജയമായിരുന്നു. ആർ കെ നഗറിൽ നിന്ന് ദിനകരൻ ജയിച്ചതോടെ എടപ്പാടി പഴനിസാമി പിന്നീട് അധികകാലം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. 1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത തോറ്റിരുന്നു. ഈ മണ്ഡലത്തിലാണ് ദിനകരൻ ജയിച്ചു കയറുന്നത്. മുൻ രാഷ്ട്രപതി രാധാകൃഷ്ണന്റെ പേരിലുള്ള മണ്ഡലമാണ് ആർ കെ നഗർ. 1977 ലാണ് ഈ മണ്ഡലം നിലവിൽ വന്നത്. അന്ന് തൊട്ടിന്നോളം നടന്നിട്ടുള്ള 11 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏഴിലും ആർ കെ നഗർ എഐഎഡിഎംകെയ്ക്കൊപ്പമായിരുന്നു.
2015 ലെ ഉപതിരഞ്ഞെടുപ്പിൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത ഇവിടെ നിന്നും ജയിച്ചത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ജയലളിതയുടെ ഭൂരിപക്ഷം 39,545 ആയി കുറഞ്ഞു.1977 മുതൽ 84 വരെ എംജിആറും പിന്നിട് ജയലളിതയും പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ആർ കെ നഗറിൽ ഏഴ് വിജയവും എഐഎഡിഎംകെ കൊയ്തത്. ഇരട്ട ഇല എന്ന ചിഹ്നവുമായി മത്സരിച്ചിട്ടും പഴനി സ്വാമിയുടെ ഇ മധുസൂധനന് ജയിക്കാനായില്ല. 1999 ൽ തേനിയിൽ നിന്നും ദിനകരൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ൽ പെരിയകുളത്ത് ദിനകരൻ കോൺഗ്രസ് നേതാവ് ആരൂൺ റഷീദിനോട് പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ നിർണ്ണായക മത്സരത്തിൽ വീണ്ടും ജയിച്ചു. ഇനി തമിഴ്നാട്ടിലെ നിർണ്ണായ രാഷ്ട്രീയ സ്വാധീനമായി ദിനകരൻ മാറും.
നടീകീയ രംഗങ്ങൾ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളിൽ ഒന്നും പുതിയതായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കിടന്നുകൊണ്ട് പനീർസെൽവത്തെ മുന്നിൽ നിർത്തി ജയലളിത മാസങ്ങൾക്ക് മുമ്പ് പിടിച്ച കടിഞ്ഞാൺ എടപ്പാടി പളനിസ്വാമിയെ മുന്നിൽ നിർത്തി നടത്താനായിരുന്നു ശശികല ആഗ്രഹിച്ചത്. പളനിസ്വാമിയെ പുതിയ നേതാവായി ഉയർത്തിക്കാട്ടിയെങ്കിലും പാർട്ടിയിലെ ഏകാധിപതിയായിരുന്ന ജയലളിത പുറത്താക്കിയ തന്റെ സഹോദരിപുത്രൻ ടിടിവി ദിനകരനെ ശശികല പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് വ്യക്തമായ പദ്ധതി പ്രകാരമായിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം മുതൽ ശശികലയ്ക്കൊപ്പം സഹോദരി വനിതാമണിയുടെ മൂത്തമകൻ ദിനകരൻ ഉണ്ടായിരുന്നു. ഒരു പരിധി വരെ ശശികല ഉപയോഗിച്ച തന്ത്രങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം ദിനകരൻ ആണെന്നും വിലയിരുത്തുന്നു.
ടിടിവി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്ക്കരൻ സഹോദരന്മാരാണ് സംഘത്തിലുള്ളത്. സുധാകരൻ ജയലളിതയുടെ വളർത്തുമകനാകുകയും പിന്നീട് അകലുകയും ചെയ്തെങ്കിലും ദിനകരൻ അടുപ്പം നിലനിർത്തി. 2011 ലായിരുന്നു ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയത്. ദിനകരനും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ശശികലയെ മാത്രമായിരുന്നു ജയലളിത തിരിച്ചു വിളിച്ചത്. മുമ്പ് 2014 ൽ ജയലളിത 18 വർഷം നീണ്ട അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായപ്പോൾ പകരം മുഖ്യമന്ത്രിയാക്കിയത് പനീർസെൽവത്തെ ആയിരുന്നു. എന്നിരുന്നാലും കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ജയലളിതയായിരുന്നു.
പിന്നീട് കർണാടക ഹൈക്കോടതി കുറ്റവിമുക്തമാക്കിയപ്പോൾ ജയലളിത തിരിച്ചു വരികയും വണ്ടും അസുഖം ബാധിച്ച് അപ്പോളോ ആശുപത്രിയിൽ കഴിച്ചപ്പോഴും കാര്യങ്ങൾ പനീർശെൽവത്തെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഇപ്പോൾ ശശികല ജയിലിൽ. ആർകെ നഗറിലെ ജയത്തോടെ ഇനി പാർട്ടിയെ ദിനകരൻ നയിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍