സത്യപ്രതിജ്ഞാ ചടങ്ങും പ്രത്യേക നിയമസഭായോഗവും ബഹിഷ്കരിച്ച് പ്രതിഷേധം അറിയിച്ചു; പിണറായി ഇടപെട്ടപ്പോൾ ഫേസ്ബുക്കിലൂടെ മണിക്കും മൊയ്തീനും ആശംസകൾ അറിയിച്ചു; കണ്ണൂരിലെ സമവാക്യം മാറാതിരിക്കാൻ പി ജയരാജനെ പ്രശ്നത്തിൽ ഇടപെടീച്ച് പിണറായി; ഇപിയുടേയും ശ്രീമതിയുടേയും ലക്ഷ്യം കോടിയേരി തന്നെ
കെ വി നിരഞ്ജൻ
കോഴിക്കോട്: എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹത്തിനിടയിലും, മണിയാശാനും എ.സി മൊയ്തീനും ആശംസയുമായി മുന്മന്ത്രി ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബന്ധുനിയമന വിവാദത്തിൽ അപമാനിതനായി പുറത്തുപോവേണ്ടിവന്നതിന്റെ ചൊരുക്കിൽ ഇ.പി പുതിയ മന്ത്രി എം.എം മണിയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ എത്തിയിരുന്നില്ല. അതിനിടെയാണ് ഇ.പി എംഎൽഎ സ്ഥാനം രാജിവെക്കാൻ പോവുന്നുവെന്ന അഭ്യൂഹം ഉണ്ടായത്. ഇതേതുടർന്ന് മുഖ്യമന്ത്രിപിണറായി വിജയന്റെ നേതൃത്വത്തതിൽ, കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ മുഖേന നടത്തിയ അനുരഞ്ജന നീക്കങ്ങളാണ് താൽക്കാലികമായി ഫലം കണ്ടത്.പുതിയമന്ത്രി ഭരണപരമായ അനിവാര്യതയാണെന്നും ചില മാദ്ധ്യമങ്ങൾ തനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
താൻ രാജിവച്ച ഒഴിവിൽ തന്നോടാലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയിച്ച സിപിഐ(എം). നടപടിയിലുള്ള അമർഷം പരസ്യമാക്കിയാണ് ഇ.പി. ജയരാജൻ പ്രത്യേക നിയമസഭാ യോഗവും എംഎം മണിയുടെ സത്യപ്രതിജ്ഞയും ബിഹിഷ്കരിച്ചത്. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതിനുപിന്നാലെ സംസ്ഥാനസമിതിയോഗം ജയരാജൻ ബഹിഷ്കരിച്ചിരുന്നു. യോഗം തുടങ്ങിയപ്പോൾതന്നെ കണ്ണൂരിലേക്കു മടങ്ങി. പാർട്ടി സംസ്ഥാനനേതൃത്വം തന്നോട് അനീതികാട്ടിയെന്നാരോപിച്ച് കേന്ദ്രനേതൃത്വത്തെ ജയരാജൻ സമീപിച്ചിട്ടുണ്ട്. ഇത് വിവാദമായതോടെ വിശ്വസ്തൻ കൂടിയായ ജയരാജനെ കൂടെ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ ആവശ്യാനുസരണം മണിക്കും പുതിയ വ്യവസായ മന്ത്രി മൊയ്തീനും ആശംസയുമായി ഫെയ്സ് ബുക്ക് പോസ്റ്റും വന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമായി തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഇപിയുടെ ശ്രമം. ഇതിലൂടെ കോടിയേരിയുടെ പ്രതാപത്തിന് മങ്ങലേൽപ്പിക്കാനാണ് ശ്രമം.
പുതിയ മന്ത്രിയെ നിശ്ചയിക്കാനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനും പി.കെ. ശ്രീമതി എംപി.യും ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രക്കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതായാണ് സൂചന. ജയരാജൻ വ്യവസായ വകുപ്പിൽ തന്റെ ഭാര്യാസഹോദരി കൂടിയായ ശ്രീമതിയുടെ മകന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് ത്വരപരിശോധന നടക്കുകയാണ്. ഇതിൽ തീരുമാനമാകുംമുമ്പ് പാർട്ടി തീരുമാനമെടുത്തത് ജനങ്ങൾക്കു മുന്നിൽ, തന്നെ കുറ്റവാളിയാക്കുന്നതിന് തുല്യമാണെന്നാണ് ജയരാജന്റെ ആരോപണം. വിജിലൻസ് ജയരാജനെ കുറ്റവിമുക്തനാക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നുവെന്നാണ് സൂചന. ഇത് മനസ്സിലാക്കിയായിരുന്നു തിടുക്കത്തിലെ മന്ത്രിയെ നിശ്ചയിക്കൽ. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസ്സുമടക്കമുള്ള പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് നൽകിയ നിയമനങ്ങളുടെ പട്ടിക ശ്രീമതിയും യോഗത്തിൽ വെളിപ്പെടുത്തി. കോടിയേരിയുടെ ബന്ധുവായ വിനയകുമാറിന് മലബാർ കാൻസർ സെന്ററിലും തുടർന്ന് മനുഷ്യാവകാശ കമ്മിഷനിലും ഏറ്റവുമൊടുവിൽ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസിലും ജോലി നൽകി. വി.എസിന്റെ മകൻ അരുൺകുമാറിനെ കയർഫെഡിൽ നിയമിച്ചതും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടിയതായി അറിയുന്നു.
ഏതായാലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ജയരാജനും ശ്രീമതിയും തയ്യാറല്ല. അതുകൊണ്ടാണ് ജയരാൻ മന്ത്രിമാരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യുന്നതായും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
'എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്ന് ഞാൻ രാജി വച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബർ 14 ന് ഞാൻ രാജി വച്ചപ്പോൾ മുതൽ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചു കൊണ്ട് ചില മാദ്ധ്യമങ്ങൾ എനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സിപിഐ (എം) നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എൽ.ഡി.എഫ് ഗവൺമെന്റിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോൾപ്രചരണങ്ങൾനടത്തുന്നത്.സഖാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങൾ.'
അതേസമയം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്നോടുള്ള കടുത്ത അതൃപ്തി ഇപ്പോഴും ഇ.പിക്കുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നത്.തന്നെ ചിലർ ബോധപൂർവം അപമാനിക്കാൻ ചിലർ ശ്രമിക്കയാണെന്നും, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ തനിക്ക് കിട്ടിയില്ലെന്നുമൊക്കെ ഇ.പി ക്ഷുഭിതനായി പാർട്ടി യോഗത്തിൽ പറഞ്ഞിരുന്നു. പി.കെ ശ്രീമതിക്കും ഈ വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ട്. ഒരുഘട്ടത്തിൽ ജയരാജനൊപ്പം ശ്രീമതിയും എംപി സ്ഥാനം രാജിവെക്കുമെന്നും അഭ്യൂഹം ഉയർന്നിരുന്നു. ചർച്ചകളെ തുടർന്ന് ഇരുവർക്കും എതിരായ പാർട്ടി നടപടിയുണ്ടാവില്ലെന്നും നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിൽപോലും താൻ വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കണ്ടത്തൊൻ കഴിയില്ലെന്നാണ് ജയരാജന്റെ നിലപാട്. അതേസമയം ബന്ധുനിയമ വിവാദത്തിൽ അങ്ങനെ ചെയ്യരുതെന്ന് മുഖ്യമന്ത്രി വിലക്കിയിട്ടും ഇ.പി അനുസരിച്ചില്ലെന്നതാണ് കോടിയേരി സംസ്ഥാന സമിതിയിൽ വ്യക്തമാക്കിയത്. ജയരാജന്റെ രാജി തെറ്റുചെയ്തതിനുള്ള ശിക്ഷയല്ലെന്നും കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയുടെ ഭാഗമാണെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. എന്നാൽ ഇതുപറയാൻ കോടിയേരിക്ക് എന്ത് ധാർമികതയെന്നാണ് ഇപിയുടെ മറുചോദ്യം.
നേരത്തെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറങ്ങിപ്പോയ ഇ.പി. ജയരാജൻ സത്യപ്രതിജ്ഞാ ചടങ്ങിലും നിയമസഭാ പ്രത്യേക സമ്മേളനത്തിൽനിന്നും വിട്ടുനിന്നാണ് 'പ്രതിഷേധിച്ചത്'. സഹകരണ വിഷയത്തിൽ നേരത്തേ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നേരത്തേ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് കഴിഞ്ഞ ദിവസം അദ്ദേഹം റദ്ദാക്കുകയായിരുന്നു. വൈകീട്ട് 4.30ന് നടന്ന എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നും ജയരാജൻ വിട്ടുനിന്നു. ഞായറാഴ്ച സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറങ്ങിപ്പോയ ജയരാജൻ കഴിഞ്ഞ രണ്ടുദിവസമായി കണ്ണൂരിലെ വീട്ടിൽതന്നെയാണ്. പൊതുപരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കെടുക്കാതെയുള്ള ജയരാജന്റെ പ്രതിഷേധം പ്രകടിപ്പിക്കൽ നേതൃത്വത്തിലും പ്രവർത്തകരിലും ചർച്ചയായിട്ടുണ്ട്. ഇതോടെയാണ് ധൃതിപിടിച്ച അനുരഞ്ജന ചർച്ചകൾ പി.ജയരാജന്റെ നേതൃത്വത്തിൽ നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. കണ്ണൂരിൽ പിണറായിയുടെ അടുത്ത അനുയായി പിണങ്ങി നിൽക്കുന്നത് ഗുണകരമാക്കി പാർട്ടി പിടിക്കാൻ കോടിയേരി ശ്രമിക്കുമെന്ന തിരിച്ചറിവിൽ കൂടിയായിരുന്നു ഇത്.
മട്ടന്നൂരിലെ എംഎൽഎ ഓഫിസിലുള്ള ജീവനക്കാരനോട് നേരത്തെ ജോലി നോക്കിയ സ്ഥലത്തേക്ക് തിരികെ പോകേണ്ടിവരുമെന്ന് ജയരാജൻ സൂചന നൽകിയതാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും സ്റ്റാഫിൽ ചിലർ ഇനിയും പഴയ തട്ടകത്തിലേക്ക് മടങ്ങിയിരുന്നില്ല. അവർ ജയരാജൻ തിരിച്ചുവരുമെന്നാണ് കരുതിയത്. എന്നാൽ, ത്വരിതാന്വേഷണ റിപ്പോർട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതിൽ ജയരാജൻ ക്ഷുഭിതനാണ്. പാർട്ടി രംഗത്തുനിന്ന് പൂർണമായും പിന്മാറി കണ്ണൂരിൽ ജയരാജൻ തന്നെ നേരിട്ട് നടത്തുന്ന വയോധികസദനത്തിന്റെയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മേഖലയിൽ മുഴുകാനുള്ള തയ്യാറെടുപ്പിലാണെന്ന് സ്റ്റാഫംഗങ്ങൾ സൂചിപ്പിക്കുന്നത്.
മട്ടന്നൂർ നഗരസഭ പണികഴിപ്പിച്ച പഴശ്ശിരാജയുടെ ശിൽപത്തിന്റെ അനാച്ഛാദനം ഡിസംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ സ്ഥലം എംഎൽഎ എന്ന നിലയിൽ ജയരാജൻ അധ്യക്ഷനായി വരുമോ എന്നും വ്യക്തതയില്ല. പരിപാടിയുടെ നോട്ടീസിൽ ജയരാജന്റെ പേരുണ്ട്. എന്നാൽ, മന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവ് കൂടിയായ മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ ഭാസ്കരൻ മാസ്റ്ററുമായി ജയരാജൻ നല്ല നിലയിലല്ല. ജയരാജൻ തന്നെ മുൻകൈയെടുത്താണ് സൗജന്യമായി പ്രതിമക്കുള്ള തേക്കുതടി നേടിക്കൊടുത്തത്. തനിക്കെതിരായ വിവാദം വന്നപ്പോൾ വികസനവുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങൾ തുറന്നുകാണിക്കാതെ മൗനം പാലിച്ചതിൽ ജയരാജന് വിഷമമുണ്ട്.
ബന്ധു നിയമന വിവാദത്തെ തുടർന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂർത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. നിയമന കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് വിജിലൻസ് അന്വേഷണ നിഗമനമെന്നാണ് ജയരാജൻ കരുതുന്നത്. അതിനിടയിൽ മന്ത്രിയെ പെട്ടെന്ന് തീരുമാനിച്ചതാണ് ജയരാജനെയും ചൊടിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്