മഞ്ചേശ്വരത്ത് വോട്ട് മറിഞ്ഞില്ലെങ്കിൽ സുരേന്ദ്രൻ; കാസർഗോഡ് യുഡിഎഫ് പക്ഷത്ത് തന്നെ; ഉദുമയെ പ്രവചനാതീതമാക്കി സുധാകരൻ; കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടത് കോട്ടകൾ; കാസർഗോട്ടെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ
അഡ്വ ജയശങ്കർ
കാസർകോട് അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്. അതിൽ രണ്ടിടത്തു ലീഗും മൂന്നിടത്ത് സിപിഐ(എം)മും ജയിക്കുക എന്നുള്ളതാണ് നാട്ടുനടപ്പ്. അത്യുത്തര കേരളം എന്നറിയപെടുന്ന കാസർകോട് മഞ്ചേശ്വരം എന്നിവടങ്ങളിൽ മലയാളത്തേക്കാൾ കൂടുതൽ കന്നഡ, തുളു, ബ്യാരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. ഒരുകാലത്തും ഈ രണ്ടു സ്ഥലങ്ങളിലും കോൺഗ്രസ് ശക്തമായിരുന്നു, എന്നാൽ നിലവിൽ ഇവിടെ കോൺഗ്രസ് പാർട്ടി പൂർണമായും ഇല്ലാതായിരിക്കുന്നു എന്നതാണ് പ്രത്യേകത. അവിടെ ഇപ്പോൾ രണ്ടു പാർട്ടികൾ ആണ് ഉള്ളത് ഒന്ന് ബിജെപിയും, രണ്ടു മുസ്ലിം ലീഗും.
മഞ്ചേശ്വരത്ത് വോട്ട് മറിച്ചില്ലെങ്കിൽ സുരേന്ദ്രൻ, കാസർഗോഡ് ലീഗ് പക്ഷത്ത് ഉറച്ചു നിൽക്കും
മഞ്ചേശ്വരം കേരളത്തിന്റെ വടക്കേ അറ്റമാണ്. ഇവിടെ രണ്ടിടത്തും തുളു, കന്നഡ, ഉർദു, തുടങ്ങിയ ഭാഷകളാണ് മലയാളത്തേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത്. തെക്കൻ കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇത് സാംസ്കാരികമായിട്ടും, രാഷ്ട്രീയമായിട്ടും, ഭാഷാപരമായിട്ടും കേരളത്തേക്കാൾ ചേർച്ചയുള്ളത് തെക്കൻ കർണ്ണാടകത്തോടാണ്. അതുകൊണ്ടു തന്നെ ഇവിടെ ബിജെപി വളരെ ശക്തമാണ്. കാരണം തെക്കൻ കർണ്ണാടകത്തിലെ ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി ശക്തം ആയതുകൊണ്ട് തന്നെ തുളു കന്നഡ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഇവിടെയുള്ള ഹിന്ദുക്കൾ മിക്കവാറും ബിജെപികാരാണ്.
മഞ്ചേശ്വരത്തും കാസർകോടും സിപിഐ(എം) വളരെ ക്ഷയിച്ച അവസ്ഥയിലാണ് ഇവിടെ, കോൺഗ്രസ് ഇല്ലാതെയായി എന്നും പറയാം. കോൺഗ്രസ്സിൽ ഉണ്ടായിരുന്ന മുസ്ലിങ്ങൾ പൂർണമായും ലീഗിലും, ഹിന്ദുക്കൾ മിക്കവാറും എല്ലാവരും തന്നെ ബിജെപിയിലും ചേക്കേറിയിരിക്കുന്നു. ഈ രണ്ടു മണ്ഡലങ്ങൾ സാമുദായിക സംഘർഷങ്ങൾക്ക് കുപ്രസക്തി നേടിയതാണ്. വളരെ സ്ഫോടകാത്മകമായ പ്രദേശമാണ് ഇത് അതുകൊണ്ടുതന്നെ ഇവിടെയുള്ള ചില രാഷ്ട്രീയ നേതാക്കൾക്ക് അധോലോക ബന്ധങ്ങളുമുണ്ട്.
മഞ്ചേശ്വരത്തും കാസർകോടും രാഷ്ട്രിയം നിയന്ത്രിക്കുന്നത് മതനേതാക്കന്മാരാണ്. അതുകൊണ്ടു തന്നെ മത സംഘർഷംങ്ങൾ ഉണ്ടാകുന്ന പ്രദേശവുമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു പോലും വളരെ ആസൂത്രിതമായി നടന്ന ആക്രമ സംഭവങ്ങൾ ഇവിടെയുണ്ടായിരുന്നു, ഈ സർക്കാരിന്റെ കാലത്താണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു പൊലീസ് വെടിവെപ്പിൽ രണ്ടു ചെറുപ്പക്കാർ മരിക്കുക വരെ ചെയ്തു. അന്നത്തെ ഈ സംഭവത്തിൽ കോടിയേരിയുടെ പൊലീസ് വളരെ പരാജയമായിരുന്നു.
അത് താരതമ്യേന ശാന്തമായത് തീരുവഞ്ചിയൂർ രാധാകൃഷ്ണന്റെ പൊലീസ് ഭരണ സമയത്താണ്. തുടർന്ന് ചെന്നിത്തലയാണ് ഇവരെ ഒതുക്കിയത്. എന്നാൽ ഇപ്പോഴുമിവിടെ ഇതൊന്നും പൂർണമായും ഇല്ലാതായിട്ടില്ല. തൽക്കാലം അടങ്ങിയിരിക്കുന്നു എന്ന് മാത്രമേയൂള്ളൂ. അതിനാൽ മതവിദ്വേഷംകൊണ്ട് ഒരു പുകയുന്ന അഗ്നിപർവതമാണ് മഞ്ചേശ്വരവും കാസർകോടും എന്ന് പറയാം. അതുകൊണ്ടു തന്നെ ഇവിടെ മതേതര പാർട്ടികൾ വല്ലാതെ അപ്രസക്തമാകുകയും തീവ്രരാഷ്ട്രീയം കയ്യാളുന്ന പാർട്ടികൾ ഇവിടെ വളരെ പ്രബലമാക്കുകയും ചെയ്തു. കാസർകോട് ലീഗ് എന്ന് പറയുന്നത് മലപ്പുറത്തെ ലീഗല്ല. മലപ്പുറത്തും കോഴിക്കോടുമെല്ലാം ലീഗ് ഭരണഘനയോട് ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയാണ്.
എന്നാൽ മഞ്ചേശ്വരവും കാസർകോടും മുള്ള ലീഗ് തിവ്ര സ്വാഭാവമുള്ള രീതിയിലാണ്. അവിടെ ചെന്നാൽ മുസ്ലിം ലീഗ് ഏത് എൻ ഡിഎഫ് ഏത് എന്ന് കണ്ടുപിടിക്കാൻ വളരെ വിഷമമാണ്. അങ്ങനെ അപകടകരമായ രാഷ്ട്രിയം കയ്യാളുന്ന പ്രദേശമാണ് മഞ്ചേശ്വരവും കാസർകോടും. മഞ്ചേശ്വരത്ത് സ്ഥിരമായി ചേർകുളം അബ്ദുള്ളയാണ് ജയിച്ചു കൊണ്ടിരുന്നത് അതിന് മുൻപ് 1980 ലും 1982 ലും മറ്റും സിപിഐ യുടെ സ്ഥാനാർത്ഥികൾ ജയിച്ചുകൊണ്ടിരുന്നു. ഇന്ന് സിപിഐക്കാരെ ഇവിടെ കാണണമെകിൽ വല്ല മഷി നോട്ടക്കാരുടെ അടുത്ത് പോവേണ്ടി വരും. 1987 ൽ ഈ സീറ്റു മുസ്ലിം ലീഗ് പിടിച്ചു. പിന്നീട് 2001 വരെ മുസ്ലിം ലീഗ് ഐ ഇവിടെ സ്ഥിരമായി ജയിച്ചു.
ബിജെപി ക്കാണ് ഇവിടെ പലപ്പോഴും രണ്ടാം സ്ഥാനം. അന്ന് മുസ്ലിം ലീഗ് ജയിച്ചത് അവരുടെ മാത്രം ശക്തികൊണ്ടല്ല , ഇവിടെ ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി ഇവിടെയുള്ള നല്ലവരായ സിപിഐ(എം) ക്കാർ ചേർകുളം അബ്ദുള്ളക്കു വോട്ടുകൊടുത്തു. തുടർന്ന് 2011 ൽ ചേർകുളം മന്ത്രിയായി. അന്ന് ചേർകുളത്തിന്റെ വിജയഘോഷ യാത്ര അക്രമസക്തമാകുകയും സ്ഥലത്തെ മാർസിസ്റ്റുക്കാരെ പിടിച്ചു പൊതിരെ തല്ലുകയും ചെയ്തു. മാർസിസ്റ്റ് കാരുടെ വോട്ടുമേടിച്ചാണ് ചേർകുളം ജയിച്ചത്, അന്ന് അങ്ങനെ തല്ലുകൊണ്ട മാർസിസ്റ്റുകാർക്കു കുറച്ചു വിവേകം വന്നു. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു മറിച്ചു കൊടുക്കുന്ന പരിപാടി ഇവർ നിർത്തി അങ്ങനെ 2006 ലെ തെരഞ്ഞെടുപ്പിൽ സി ഏച്ച് കുഞ്ഞമ്പു എന്ന സഖാവ് ഇവിടെ ജയിച്ചു. ചേർകുളം അന്ന് തോറ്റു.
2011 ൽ ചേർകുളത്തിനു പകരം ലീഗിന്റെ പിബി അബ്ദുൾ റസാഖ് ആണ് ഇവിടെ മത്സരിച്ചു ജയിച്ചത്. അന്ന് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി. ബിജെപി യുടെ സുരേന്ദ്രന് രണ്ടാം സ്ഥാനവും ലഭിച്ചു. ഇത്തവണയും ഇതേ പോരാളികൾ തമ്മിലാണ് ഇവിടെ മത്സരം. സിപിഐ(എം) നു വേണ്ടി കുഞ്ഞമ്പു, ബിജെപി ക്കു വേണ്ടി സുരേന്ദ്രൻ, മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി അബ്ദുൾ റസാഖ്. വളരെ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്, മാർസിസ്റ്റു ക്കാർ വോട്ടു മറിക്കുമോ എന്നതിലാണ് ഇവിടുത്തെ റിസൽറ്റ് ഇരിക്കുന്നത്. മാർസിസ്റ്റ് വോട്ടുകൾ മാർസിസ്റ്റ് പെട്ടിയിൽ വീണാൽ കെ സുരേന്ദ്രൻ ജയിക്കും. മഞ്ചേശ്വരത്ത് താമര വിരിയും. എന്നാൽ മാർസിസ്റ്റ് വോട്ടു ലീഗിനു പോയാൽ ലീഗ് ജയിക്കും, ലീഗിന്റെ വോട്ടുകൾ മാർസിസ്റ്റ് സ്ഥാനാർത്ഥിക്കു പോയാൽ മാർസിസ്റ്റ് സ്ഥാനാർത്ഥി ജയിക്കും. ഇങ്ങനെയാണ് മഞ്ചേശ്വരത്തെ അവസ്ഥ. കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.
ഏതാണ്ട് ഈ സ്ഥിതി തന്നെയാണ് കാസർകോടുമുള്ളത് എന്ന് പറയാം. കാസർകോട് മുസ്ലിം ലീഗിന്റെ സീറ്റാണ് മഞ്ചേശ്വരത്തെപോലെ ഇടക്കാലത്ത് ജയിക്കാൻ തുടങ്ങിയതല്ല. 1970 മുതൽക്കു ലീഗ് ജയിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് കാസർകോട്. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെ നിൽക്കുകയുള്ളൂ. ബിജെപി ക്കു ജയിക്കാൻ കഴിയില്ല. മാർസിസ്റ്റ് പാർട്ടി ഇവിടെ അപ്രസക്തമായതിനാൽ ഈ സീറ്റ് എൽഡിഎഫ് ഐഎൻഎലിന് കൊടുത്തിരിക്കുകയാണ്. ഡോ എഎ അമീൻ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ ഇത്തവണയും ലീഗിനാണു സാധ്യത. മുൻപ് ഐഎൻ എലിൽ നിന്നും ലീഗിലേക്കു പോയ എൻഎ നെല്ലിക്കുന്ന് ആണ് യൂഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥി രവിശ തന്ത്രി കുണ്ടാറാണ്. കഴിഞ്ഞ തവണ ഇവിടെ ബിജെപി സ്ഥാനാർത്ഥി ജയലക്ഷ്മി ഭട്ട് ആയിരുന്നു.
ഇപ്പോൾ അവർ പാർട്ടിയിൽനിന്നു വഴക്കടിച്ചു വിട്ടു നിൽക്കുകയാണ് . രവിശ തന്ത്രിയെ കൊണ്ട് വന്നത് കുമ്മനം രാജശേഖരനാണ്. ഇദ്ദേഹം ഹിന്ദു ഐക്യവേദി യുടെ ആളാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ലോക്കൽ ബിജെപിക്കാർക്ക് ഒരു ചെറിയ മനപ്രയാസവുമുണ്ട്. പക്ഷെ അതൊന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. എന്നാലും ജയം ഇവിടെ ഇപ്പോഴത്തെ സാദ്ധ്യതകൾ വച്ച് ലീഗിനായിരിക്കും. ഒപ്പം ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കു കെട്ടിവച്ച കാശു കിട്ടിയാൽ ഭാഗ്യം.
ഉദുമയിൽ നെത്തോലി ഒരു ചെറിയ മീനല്ല, സുധാകരൻ ഒരു വൻ പുള്ളിയാണ്
ഈ തിരഞ്ഞെടുപ്പിൽ കേരളം കാസർകോട് ജില്ലയിൽ ഉറ്റുനോക്കുന്ന ഒരു മണ്ഡലം സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരമാണെങ്കിൽ രണ്ടാമത്തെ മണ്ഡലം ഉദുമയാണ്. ഉദുമ സാധാരണയായി സിപിഐ(എം) ജയിച്ചുകൊണ്ടിരിക്കുന്ന സീറ്റാണ് . അതിനു മുൻപ് കോൺഗ്രസ് സീറ്റായിരുന്നു ഇത്. ഇവിടെ കോൺഗ്രസ്സിൽ മുൻപ് സീറ്റ് കിട്ടാതെ വന്നപ്പോൾ 1982 ൽ കോൺഗ്രസിലെ കുഞ്ഞിരാമൻ നമ്പ്യാർ റിബൽ ആയി മാർസിസ്റ്റ് പിന്തുണയോടെ ഇവിടെ മത്സരിച്ചു ജയിച്ചു. പിന്നിട് അദ്ദേഹം വീണ്ടും മാർസിസ്റ്റ് പാർട്ടിയിൽ നിന്നും രാജി വച്ചു വീണ്ടും കോൺഗ്രസ്സിൽ എത്തി. അന്ന് കൂറുമാറ്റ നിയമം ഇല്ലായിരുന്നു. എന്നാലും 1985 ജനുവരി യിൽ നടന്ന ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ തോറ്റു. സിപിഐ(എം) സ്ഥാനാർത്ഥി കെ പുരുഷോത്തമൻ ജയിച്ചു. പിന്നിട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഉദുമയിൽ മാർസിസ്റ്റ് അല്ലാതെ ആരും ജയികാറില്ല.
സിപിഐ(എം) സ്ഥാനാർത്ഥി കെ കുഞ്ഞിരാമൻ ആണ് ഇവിടെ സിറ്റിങ് എംഎൽഎ. ഇദ്ദേഹത്തിന് എതിരെ മത്സരിക്കുന്നത് അതിശക്തനായ സ്ഥാനാർത്ഥിയായ കെ സുധാകരൻ ആണ്. കണ്ണൂരിൽ നിന്നാൽ സുധാകരനു ഈസിയായി ജയിക്കമായിരുന്നു. എന്നാൽ ഇദ്ദേഹം ഒരു വലിയ ഫൈറ്റർ ആയതുകൊണ്ട് ഉദുമയിൽ മത്സരിക്കുകയാണ്. ഉദുമ ഒന്ന് ഇളക്കിയാൽ ഇളകുന്ന മണ്ഡലമാണ്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആയിരത്തിൽ അധികം വോട്ടിന്റെ ലീഡ് ഉദുമയിൽ യുഡിഎഫിന് ഉണ്ടായിരുന്നു. അതാണ് സുധാകരന്റെ ആവേശം.
മാത്രവുമല്ല ഇവിടെ മാർസിസ്റ്റ് ആരോപിക്കുന്നത് ഉദുമയിൽ സുധാകരനും, മഞ്ചേശ്വരത്ത് സുരേന്ദ്രനും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡ് ഉണ്ടെന്നാണ്. 25000 വോട്ടുകൾ ഉള്ള ഉദുമയിലെ ബിജെപിക്കാർ കുറച്ചു വോട്ട് സുധാകരന് കൊടുത്തു സഹായിക്കും. അതിനു പ്രത്യുപകാരമായി മഞ്ചേശ്വരത്ത് അപൂർവങ്ങളിൽ അത്യ അപൂർവമായിട്ടുള്ള കോൺഗ്രസ്സുകാർ സുരേന്ദ്രന് വോട്ടു മറിച്ചു കൊടുക്കും എന്നതാണ്. ഇത് നേരോ നുണയോ എന്നറിയില്ല. പക്ഷെ ഇവിടെ മാർസിസിസ്റ്റുകാർ പേടിച്ചു ഇരിക്കുകയാണ്. സിപിഎമ്മിന് ഉദുമ കൈയിൽ നിന്ന് പോകുമോ എന്നാ ഭയം നിലനിൽക്കുന്നു. കാരണം നത്തോലി ഒരു ചെറിയ മീനല്ല, സുധാകരൻ ഒരു വൻ പുള്ളിയാണ്. കച്ചോടം ഉണ്ടോ എന്നറിയില്ല പക്ഷെ സുധാകരൻ ഇവിടെ അട്ടിമറിക്കാൻ സാദ്ധ്യതകൾ ഉണ്ട്.
കാഞ്ഞങ്ങാട് ചന്ദ്രശേഖരൻ തന്നെ
മത്സരമല്ലാത്ത സ്ഥലമാണ് കാഞ്ഞങ്ങാട്. മുൻപ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് മണ്ഡല മായിരുന്നു . കാസർകോട് ജില്ലയിലെ സംവരണ മണ്ഡലമായിരുന്നു ഹോസ്ദുർഗ്. പുനർവിഭജനത്തിന് ശേഷം ഇത് കാഞ്ഞങ്ങാട് മണ്ഡലമായി മാറി. 1987 ൽ ഒരു മനോഹർ മാസ്റ്റർ മനോഹരമായി ജയിച്ചതു ഒഴിച്ചാൽ സിപിഐ സാധാരണ ജയിക്കാറുള്ള സീറ്റാണ് ഹോസ്ദുർഗ്. ഇപ്പോൾ കാഞ്ഞങ്ങാട് ഒരു പൊതുമണ്ഡലമാണ്.
ഇക്കുറി ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ യുടെ സംസ്ഥാന ട്രേഷറർ കൂടിയായ ഇ ചന്ദ്രശേഖരന്നാണ്. ഇദ്ദേഹം സിറ്റിങ് എംഎൽഎ യാണ്. 12178 വോട്ടുകൾ ഭൂരിപക്ഷം ചന്ദ്രശേഖരനു ഇവിടെ കഴിഞ്ഞ തവണ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ധന്യ സുരേഷ് ആണ് . അഡ്വ ആർ ശ്രീകാന്ത് ആണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി സാമാന്യം ശക്തമായ സീറ്റാണ് കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ തന്നെ ജയിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
തൃക്കരിപ്പൂരിൽ സിപിഐ(എം)
സിപിഐക്കു കാഞ്ഞങ്ങാട് എന്നപോലെ സിപിഐ(എം) ന്റെ ഉറച്ച സീറ്റാണ് കാഞ്ഞങ്ങാട്. സഖാവ് നായനാർ പണ്ട് മത്സരിച്ചു ജയിച്ച സ്ഥലമാണ് തൃക്കരിപ്പൂർ. കഴിഞ്ഞ തവണ കുഞ്ഞിരാമൻ ആണ് ജയിച്ചത്. പക്ഷെ 8000ൽ പരം വോട്ടുകൾ മാത്രമേ ഭൂരിപക്ഷം ഉണ്ടായുള്ളൂ. തൃക്കരിപ്പൂരിനെ അപേക്ഷിച്ചു ഇത് കുറവാണ്. ഇവിടെ പാർലമെന്റ് ഇലക്ഷനിലും എൽഡിഎഫ് ലീഡ് കുറവായിരുന്നു. അതുകൊണ്ടു തന്നെയാണ് അവിടെ യൂഡിഎഫിന് വേണ്ടി കെപി കുഞ്ഞിക്കണ്ണൻ ഉറങ്ങിയിരിക്കുന്നത്. എം രാജഗോപാൽ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ എൽഡിഎഫ് ജയിക്കും, കാസർഗോഡ് ജില്ലയിൽ ബിജെപി ഏറ്റവും ദുർബലമായ പ്രദേശമാണ് തൃക്കരിപ്പൂർ.
നിലവിൽ കാസർകോട് ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിൽ സ്ഥിതി 3:2 എന്നാ അനുമാനത്തിൽ ആണ് അത് ഇക്കുറി ചിലപ്പോൾ 2:3 ഓ അല്ലെങ്കിൽ അത് 1:3:1എന്ന ക്രമത്തിലും ആവാം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്