രാജസ്ഥാനിൽ തിളക്കം കുറച്ചത് ആരു മുഖ്യമന്ത്രിയാകുമെന്നത് അടക്കമുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾ; ജയ സാധ്യതയുള്ള പല സ്ഥാനാർത്ഥികളേയും വെട്ടിയത് ഗ്രൂപ്പ് ബലാബലത്തിന്റെ പേരിൽ; കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള മൂപ്പിളമ തർക്കം മധ്യപ്രദേശിലേയും തിളക്കം കുറച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുണ്ടായിട്ടും കേവല ഭൂരിപക്ഷത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവം കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വലിയ മോദി വിരുദ്ധ തരംഗം ആളിപ്പിടിക്കുകയാണ്. നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും കർഷക വിരുദ്ധ നയങ്ങളിലും ജനം പ്രതികരിക്കാൻ തയ്യാറാണ്. റഫാൽ അഴിമതിയും മോദിയുടെ തിളക്കം കുറയ്ക്കും. ഇത് തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിയും ചത്തീസ് ഗഡിലും പ്രതിഫലിച്ചത്. ബിജെപി മൂന്നിടത്തും തോറ്റു. ഇതിൽ ചത്തീസ് ഗഡിൽ കോൺഗ്രസ് അതിശക്തമായ വിജയം നേടി. ഇവിടെ കോൺഗ്രസ് ഒറ്റക്കെട്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എല്ലാം നടപ്പായി. സ്ഥാനാർത്ഥി നിർണ്ണയവും കൃത്യമായിരുന്നു. ഇനി മുഖ്യമന്ത്രിയെ കണ്ടെത്തിയാൽ ചത്തീസ്ഗഡിൽ ഭരണമായി. എന്നാൽ മധ്യപ്രദേശിയും രാജസ്ഥാനിലും സ്ഥിതി അതല്ല. കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാതെയാണ് ഭരണത്തിന് അടുത്ത് കോൺഗ്രസ് എത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ ഗ്രൂപ്പിസമായിരുന്നു എല്ലാത്തിനും കാരണം. നേതാക്കൾ തമ്മിൽ തല്ലിയപ്പോൾ രണ്ടിടത്തും കുറഞ്ഞത് പതിനഞ്ചിലേറെ സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ഇല്ലാതിരുന്നുവെങ്കിൽ ഹിന്ദി ഹൃദയഭൂമിയിലെ ബിജെപി തോൽവി സമ്പൂർണ്ണമാകുമായിരുന്നു.
ഗ്രൂപ്പ് പോരാണ് കോൺഗ്രസിന്റെ എക്കാലത്തേയും ശാപം. ഇതിന് തടയിട്ടാൽ മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുതിച്ചുയരാൻ കോൺഗ്രസിന് കഴിയൂ. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചിത്രം ഇതിന് തെളിവാണ്. ഇത് മനസ്സിലാക്കിയുള്ള തീരുമാനം രാഹുൽ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തമ്മിലടിയുമായി മുന്നേറിയാൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങൾ വിജയിപ്പിക്കാൻ ബിജെപിക്ക് കഴിയും. അതുകൊണ്ട് തന്നെ ഗ്രൂപ്പിസം പൂർണ്ണമായും ഇല്ലാതാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടു പോകാനാകും രാഹുലിന്റെ ശ്രമം. പരമാവധി വോട്ട് നേടുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കേണ്ടതുമുണ്ട്. വിജയസാധ്യതയെന്ന ഒറ്റഘടകത്തിലേക്ക് സ്ഥാനാർത്ഥി നിർണ്ണയം പോയിരുന്നുവെങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും തിളങ്ങുന്ന വിജയം കോൺഗ്രസിന് സ്വന്തമാകുമായിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രാഹുൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് സൂചന.
കടുത്ത ഭരണവിരുദ്ധ വികാരം മൂലം അനായാസമായി വിജയം കാണുമെന്നു കരുതിയ കോൺഗ്രസിനു നന്നായി പൊരുതേണ്ടിവന്നു. രാജസ്ഥാനിൽ പാർട്ടിയിലെ പടലപിണക്കങ്ങൾക്കൊപ്പം ബിഎസ്പി, ആംആദ്മി പാർട്ടി തുടങ്ങിയ മറ്റു പ്രതിപക്ഷകക്ഷികളും ഭരണവിരുദ്ധവികാരത്തിന്റെ പങ്കു പറ്റി. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെയും മുന്മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഗ്രൂപ്പുകളാണ് ആധിപത്യത്തിനു മൽസരിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു നടന്ന ഒരു പൊതുയോഗത്തിലാണു രാഹുൽ ഗാന്ധി, ഗെലോട്ടിനോടും സച്ചിൻ പൈലറ്റിനോടും പരസ്പരം ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പിണക്കങ്ങളില്ലെന്നു പ്രഖ്യാപിച്ചതും. എന്നാൽ ഇതൊന്നും ഭിന്നതകൾ അവസാനിപ്പിച്ചില്ല. സ്ഥാനാർത്ഥി നിർണയം അവസാന ദിവസം വരെ നീണ്ടു. ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പലർക്കും സീറ്റ് നിഷേധിച്ചു. ഇതെല്ലാം വിജയത്തിലെ തിളക്കും കുറച്ചു. നിരവധി റിബലുകൾ കോൺഗ്രസിന് നേരിട്ടേണ്ട സ്ഥിതി വന്നു. അര ഡസനിലേറെ സീറ്റുകളിൽ ആദ്യം പ്രഖ്യാപിച്ചവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരേണ്ടി വന്നു. 30 ലേറെ സീറ്റുകളിലാണ് ഇതോടെ റിബലുകൾ മൽസരിച്ചത്. ജയിച്ച സ്വതന്ത്രരിൽ ഏറെയും കോൺഗ്രസ് റിബലുകളാണ്. ഇനി ഭൂരിപക്ഷം ഉറപ്പാക്കാൻ ഇവരുടെ കാലു പിടിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.
സച്ചിൻ പൈലറ്റും ഗെലോട്ടും ഒരുമിച്ച് നിന്നിരുന്നുവെങ്കിൽ പരിഹിക്കാവുന്ന പ്രശ്നം. ഇതിനിടെയിൽ ബിഎസ്പിയും മറ്റു ചെറു പാർട്ടികളും പിടിച്ച വോട്ടുകളും നിർണായകമായി. 4 ശതമാനത്തിലേറെ വോട്ടും 6 സീറ്റുകളും നേടിയ ബിഎസ്പി കിഴക്കൻ മേഖലകളിൽ കോൺഗ്രസിനു ക്ഷീണമുണ്ടാക്കി. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരായ ജാട്ടുകൾക്കിടയിൽ ഹനുമാൻ ബേണിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും വിള്ളലുകൾ സൃഷ്ടിച്ചു. 60 സീറ്റുകൾക്കു മുകളിലേക്കു ബിജെപിക്കു കിട്ടില്ലെന്ന പ്രവചനങ്ങൾ തെറ്റിച്ച് 73 സീറ്റുകൾ ബിജെപി നേടി. ഇതോടെ ശക്തമായ പ്രതിപക്ഷം രാജസ്ഥാനിൽ കോൺഗ്രസിന് ലഭിക്കുകയാണ്. പടലപ്പിണക്കങ്ങളും ഗ്രൂപ്പ് സമവാക്യങ്ങൾ അനുകൂലമാക്കാനുള്ള കോൺഗ്രസിലെ തമ്മിലടിയാണ് ഇതിനെല്ലാം അവസരമൊരുക്കിയത്. ഇല്ലാത്ത പക്ഷം ബിജെപി നേട്ടം 30 സീറ്റിൽ ഒതുങ്ങുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഫലം വന്നു തുടങ്ങിയപ്പോൾ തന്നെ കെസി വേണുഗോപാലിനെ രാഹുൽ രാജസ്ഥാനിലേക്ക് അയച്ചത്.
മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കോൺഗ്സ് നേതാക്കളാരും അവകാശവാദവുമായി വന്നിട്ടില്ല. എന്നാൽ, സർക്കാരുണ്ടാക്കാൻ കഴിയുമെന്ന നിലവന്നാൽ പ്രബല നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കളത്തിലിറങ്ങും. ഈ രണ്ട് പേർ തമ്മിലെ പോരാണ് മധ്യപ്രദേശിലും കേവല ഭൂരിപക്ഷം കോൺഗ്രസിന് അന്യമാക്കിയത്. തുടക്കത്തിൽ മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും രംഗത്തുണ്ടായിരുന്നു. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സന്ധിയും തമ്മിൽ അടിച്ചപ്പോൾ പ്രശ്ന പരിഹാരത്തിന് കമൽനാഥ് എത്തി. കമൽനാഥിനെ പിസിസി അധ്യക്ഷനുമാക്കി. ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഗ്രൂപ്പ് പോരുകൾക്കിടയിൽ മധ്യപ്രദേശിലെ സർക്കാർ വിരുദ്ധ തരംഗം കോൺഗ്രസ് തിരിച്ചറിഞ്ഞില്ല. ഗ്രൂപ്പിസം പ്രതീക്ഷകളെ തല്ലി തകർത്തു.
മധ്യപ്രദേശിൽ 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 109 സീറ്റുകൾ നേടി. ബി.എസ്പി രണ്ടിടത്തും സമാജ് വാദി പാർട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണമെന്നിരിക്കെ ബി.എസ്പി, എസ്പി. എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാർട്ടികളുമായി ചർച്ച നടത്തിയതായി കമൽനാഥും പറഞ്ഞിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയിൽ കോൺഗ്രസിനും നഗരമേഖലയിൽ ബിജെപിക്കുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോൺഗ്രസിന് 95 സീറ്റുകൾ കിട്ടിയത്. ബിജെപിക്ക് ഗ്രാമീണ മേഖലയിൽ 85 സീറ്റുകളാണുള്ളത്. നഗരങ്ങളിൽ ബിജെപിക്ക് 25 മണ്ഡലങ്ങളും കോൺഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം കിട്ടാനിടയുള്ള മധ്യപ്രദേശിലും കോൺഗ്രസിനു തലവേദനയായി മുഖ്യമന്ത്രി പദം മുന്നിലുണ്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഒന്നിലധികം നേതാക്കൾ രംഗത്തിറങ്ങിയതോടെ തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയ്ക്കു വിട്ടു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എംഎൽഎമാരുടെ അഭിപ്രായം രാഹുലിനെ അറിയിക്കുമെന്നും അതിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിലും എംഎൽഎമാർക്കിടയിലെ സ്വാധീനവും കണക്കിലെടുത്ത് ഗെലോട്ടിനു നറുക്കു വീണേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂറുമാറ്റം തടയുന്നതിന് പാർട്ടിയുടെ നിർദ്ദേശ പ്രകാരം എല്ലാ എംഎൽഎമാരും ഇന്നലെ വൈകിട്ടു തന്നെ ജയ്പുരിലെത്തി.
ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ്മാർക്ക് പകരം നേതൃത്വമായി കമൽനാഥിനെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായത്. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത് അക്ഷരാർത്ഥത്തിൽ ഉയർത്തെണീപ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമൽനാഥിന്റെ നേതൃത്വം അത്രമേൽ കോൺഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കിയാണ് കമൽനാഥ് തന്റെ പ്രവർത്തനം ആരംഭിച്ചത്. പതിനഞ്ചുവർഷത്തെ ബിജെപി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാൻ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.
ഛത്തീസ്ഗഡിൽ പ്രതിപക്ഷ നേതാവ് ടി.എസ്. സിങ് ദേവ്, പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗെൽ എന്നിവർ തമ്മിലാണു മൽസരം. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നു ഫലം പുറത്തുവന്നതിനു പിന്നാലെ ബാഗെൽ പ്രതികരിച്ചു. ഇവിടെ നേതാവിനെ രാഹുൽ ഗാന്ധി തന്നെ നിശ്ചയിക്കും. വലിയ പ്രശ്നങ്ങളുണ്ടാകില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്