ഹിന്ദുവോട്ടുകൾ ധ്രൂവീകരിച്ച് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ശബരിമലയിൽ ഇറക്കിയ ജാതികാർഡിന്റെ ആനുകൂല്യം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് ഫലം; ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഇനിയൊരു അങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് സിപിഎം; ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ തൊലിപ്പുറത്ത് പുരോഗമനം തേച്ച് ജാതികളിച്ച സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കച്ചി തൊട്ടേക്കില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനങ്ങൾ കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളേയും സ്വാധീനിക്കും. ശബരിമലയിലേയും സഭാ തർക്കത്തിലേയും കോടതി വിധികൾ കേരളത്തിനേയും മാറ്റി മറിക്കുമെന്നായിരുന്നു വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ സിപിഎം ഉറച്ച നിലപാട് എടുത്തതെന്ന വാദവും സജീവമായിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ ഫലം കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് കോൺഗ്രസിന് കരുത്തുണ്ടെന്ന് തെളിയിക്കുന്നതാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുന്നേറ്റം. കർണ്ണാടകത്തിൽ ജനതാദള്ളുമായി കൂട്ടുപിടിച്ച് അധികാരം ഉറപ്പിച്ച രാഹുൽ ഗാന്ധി തന്ത്രവും ഏറെ ചർച്ചയായിരുന്നു. ഇതോടെ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിന് പിന്നിൽ അണിനിരക്കാനാണ് സാധ്യത. ഇതോടെ ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ടുള്ള സിപിഎം തന്ത്രങ്ങളും വെറുതെയാകും.
ഭൂരിപക്ഷ സമുദായ വോട്ടുകളായിരുന്നു എന്നും സിപിഎമ്മിന്റെ കരുത്ത്. ഈ വോട്ടുകൾ തന്നെയാണ് പിണറായി വിജയനേയും മുഖ്യമന്ത്രിയാക്കിയത്. അധികാരത്തിലെത്തിയപ്പോൾ പിണറായി തന്ത്രപരമായ നീക്കം നടത്തി. ന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാനാണ് പിണറായി ശ്രദ്ധിച്ചത്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനും കരുതലോടെ നീക്കങ്ങൾ നടത്തി. ഇതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശന വിധിയെത്തിയത്. ആചാരത്തിന് അപ്പുറം കോടതി വിധിക്കൊപ്പം പിണറായി നിലയുറപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുമ്പോൾ പരിവാറുകാരുടെ നിരന്തര ആക്രമണത്തിന് പിണറായി സർക്കാർ വിധേയമാകും. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളെല്ലാം പിണറായിയുടെ പിന്നിൽ അണിനിരക്കുമെന്നും കരുതി. ദേശീയ തലത്തിൽ അനുദിനം കോൺഗ്രസ് ദുർബലമാകുന്ന സാഹചര്യമാണ് ഇതിന് കാരണം. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറ്റുന്നത്. കോൺഗ്രസിന് കരുത്ത് തിരിച്ചുവരികെയാണ്. ഇതോടെ ദേശീയ തലത്തിൽ ബിജെപിയെ നേരിടാനുള്ള കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് മാറി. ഇത് പിണറായിയുടെ സ്വപ്‌നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്.
കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതിൽ 18ലും ഇനി കോൺഗ്രസ് ജയിക്കുന്ന അവസ്ഥവരും. ബിജെപിയും ബിജെപി ഇതര പാർട്ടികളും തമ്മിലാകും 2019ലെ തെരഞ്ഞെടുപ്പ്. ഇതിൽ ബിജെപി ഇതര പാർട്ടികളുടെ നേതൃത്വം ഇനി കോൺഗ്രസിന് തന്നെയാകും. ഇതോടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് ന്യൂനപക്ഷ വികാരങ്ങൾ സംരക്ഷിക്കപ്പെടാൻ നല്ലതെന്ന ചിന്തര മലയാളികൾക്കിടയിലുണ്ടാകും. അല്ലാത്ത പക്ഷം ദുർബലമായ ബിജെപി ഇതര മുന്നണിയാകും അധികാരത്തിലെത്തുക. ഇത് മാറ്റാൻ ബിജെപി ഇതര വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കും. കേരളത്തിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇവർ ഇപ്പോൾ തന്നെ യുഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. നിലവിൽ പാലക്കാടും ആലത്തുരും ചിറയിൻകീഴും മാത്രമാണ് സിപിഎമ്മിന്റെ ലോക്‌സഭയിലെ ഉറച്ച കോട്ടകൾ. ബാക്കിയെല്ലായിടത്തും യുഡിഎഫിന് മുൻതൂക്കം നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
തിരുവനന്തപുരത്ത് കോൺഗ്രസിനായി മത്സരിക്കുന്നത് ശശി തരൂരാകും. ന്യൂനപക്ഷ വോട്ടുകളെ തന്നിലേക്ക് ആകർഷിക്കാനുള്ള മിടുക്ക് തരൂരിനാകും. കോൺഗ്രസിന് ദേശീയ തലത്തിൽ സാധ്യത കൂടുമ്പോൾ തരൂരിന് കേന്ദ്രമന്ത്രി പദവി പോലും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളത്ത് കെവി തോമസിനും ആലപ്പുഴയിൽ കെസി വേണുഗോപാലും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും കൊല്ലത്ത് എകെ പ്രേമചന്ദ്രനും കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്ന വികാരം വോട്ടാക്കി മാറ്റാൻ കഴിയും. കോട്ടയത്ത് കേരളാ കോൺഗ്രസിനും സാധ്യത കൂട്ടുന്നതാണ് കോൺഗ്രസുമായുള്ള കൂട്ടുകെട്ട്. നേരിയ മാർജിനിൽ കഴിഞ്ഞ തവണ കൈവിട്ട കണ്ണൂരും കാസർഗോഡും കൂടെ കൂട്ടാനും ദേശീയ തലത്തിൽ കരുത്തരാണെന്ന് തെളിയിക്കുന്നതിലൂടെ കോൺഗ്രസിന് കഴിയും. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറും.
തെക്കൻ കേരളത്തിൽ തിരുവനന്തപുരം, ചിറയിൻകീഴ്, കൊല്ലം, മാവേലിക്കര എന്നീ സീറ്റുകളിൽ ഹിന്ദു വോട്ടുകൾ നിർണ്ണായകമാണ്. ശബരിമലയിലെ വിവാദത്തോടെ വിശ്വാസികളിൽ പലരും ഇടതു പക്ഷത്തിന് എതിരായി. ഈ വികാരവും ലോക്‌സഭാ വോട്ടിംഗിൽ പ്രതിഫലിക്കും. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സാധ്യത ഉയരുമ്പോൾ ബിജെപി വിരുദ്ധരായ വിശ്വാസികളുടെ വോട്ടും കോൺഗ്രസ് ഉറപ്പിക്കും. കടുത്ത സിപിഎം വിരോധികളുടെ വോട്ട് ഭിന്നിക്കുകയും ചെയ്യും. അങ്ങനെ ഭിന്നിക്കുന്ന വോട്ടുകൾ പോലും തങ്ങളിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നതാണ് കോൺഗ്രസിന് ഇപ്പോഴുണ്ടായ വിജയം. മധ്യ കേരളത്തിലെ ക്രൈസ്തവരിൽ വലിയൊരു വിഭാഗം സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ചെങ്ങന്നൂരിൽ സിപിഎമ്മിന് വോട്ട് ചെയ്ത ഓർത്തഡോക്‌സ് വിഭാഗം സിപിഎമ്മിനെ കൈവിടുമെന്ന് ഉറപ്പാണ്. ഇതിലൂടെ മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളുടെ കേന്ദ്രീകരണവും കോൺഗ്രസിന് അനുകൂലമായി ഉണ്ടാകും.
മലബാറിൽ മുസ്ലിം ലീഗ് മലപ്പുറത്തെ രണ്ട് സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണ്. പാലക്കാടും ആലത്തൂരും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. കോഴിക്കോടും വടകരയും വിജയിച്ചു. ഇതിൽ എംപി എംകെ രാഘവന്റെ വ്യക്തിമികവ് അടുത്ത തവണയും കോൺഗ്രസിന് കോഴിക്കോട് വിജയമൊരുക്കാൻ പോന്ന ഘടകമാണ്. മുസ്ലിം ലീഗും മുസ്ലീവോട്ടുകളം തന്നെയാണ് ഇവിടേയും നിർണ്ണായകം. ബിജെപിയെ പിടിച്ചു കെട്ടാനുള്ള കരുത്ത് രാഹുലിന് ഉണ്ടെന്ന് വന്നാൽ പരമ്പരാഗത മുസ്ലിം വോട്ടുകൾ യുഡിഎഫിനെ കൈവിടില്ല. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി മികവിലാണ് കോൺഗ്രസ് ജയിച്ചു പോന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി വീണ്ടും മത്സരിച്ചാൽ അവിടേയും ജയം ഉറപ്പാണ്. കണ്ണൂരിലും കാസർഗോഡും ഗ്രൂപ്പ് പോരുകൾ മറന്ന് മത്സരിച്ചാൽ ജയിക്കാനും യുഡിഎഫിനാകും. എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവു വന്ന വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയും.
തൃശൂരിൽ സിപിഐയുടെ ജയദേവനാണ് ലോക്‌സഭാ അംഗം. ജയദേവന് വ്യക്തിപരമായി ഏറെ വോട്ടുകൾ തൃശൂരിലുണ്ട്. എങ്കിലും ശബരിമല വിഷയത്തിലെ വിശ്വാസികളുടെ രോഷം തൃശൂരിൽ പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. ഇത് സംഭവിച്ചാൽ തൃശൂരിലും ഇടതിന് അടിതെറ്റും. മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസിന് കഴിഞ്ഞാൽ അവിടേയും ജയിക്കാം. ചാലക്കുടിയിൽ ഇന്നസെന്റ് ഇനി മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഇവിടേയും മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ കോൺഗ്രസിന് ജയിക്കാം. അങ്ങനെ കേരളത്തിൽ കോൺഗ്രസിന് കരുത്ത് കാട്ടാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് തുറന്നിടുന്നത്.
കാസർഗോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുന്ന വിധത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറാനാണ് സാധ്യത. ആറ്റിങ്ങലിൽ സമ്പത്തിന്റേയും പാലക്കാട് രാജേഷിന്റേും ആലത്തൂരിൽ ബിജുവിന്റേയും വ്യക്തിപരമായ മികവ് സിപിഎമ്മിന് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ ആറ്റിങ്ങലിനെ പോലും സ്വാധീനിക്കാൻ സാധ്യത ഏറെയാണ്.
അങ്ങനെ വന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂപ്പു കുത്താനാണ് സാധ്യത. ഇത് നിയമസഭയിലും പ്രതിഫലിക്കാൻ ആകുന്ന തരത്തിൽ കോൺഗ്രസിന് ഊർജ്ജമായി മാറും. അങ്ങനെ ന്യൂനപക്ഷ കേന്ദ്രീകരണത്തിലൂടെ തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് ഈ ഫലം വലിയ തിരിച്ചടിയായി മാറും.
ശബരിമലയും തിരിച്ചടിക്കാൻ സാധ്യത
ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിച്ച് സിപിഎമ്മും-ബിജെപിയും സാധാരണക്കാരന്റെ ആരാധനാ സ്വാതന്ത്രം ദുസ്സഹമാക്കിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി നേരത്തെ വിശദീകരിച്ചിരുന്നു. വിവാദങ്ങൾ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ കൂടെ നിർത്താമെന്നാണ് ചിലർ കരുതുന്നതെങ്കിൽ അത്തരക്കാരോട് ന്യൂനപക്ഷങ്ങൾ വിഡ്ഢികളല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണെന്ന് പറയാനാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി. ചില വിഷയങ്ങൾ ഉണ്ടാക്കി രണ്ട് കവല പ്രസംഗം നടത്തി അല്ലെങ്കിൽ ബീഫ് ഫെസ്റ്റ്പോലുള്ളവ നടത്തിയാൽ ന്യനപക്ഷങ്ങൾ കൂടെപോരുമെന്നാണ് ചിലർ ധരിച്ച് വെച്ചിരിക്കുന്നത്. വിഡ്ഢികളാവുന്നത് അത്തരക്കാരായിരിക്കുമെന്നും ന്യൂനപക്ഷങ്ങൾ എന്ത് കാര്യത്തിലാണ് സിപിഎമ്മിനെ വിശ്വസിക്കേണ്ടതെന്നും ലീഗ് ചോദ്യമുയർത്തിയിരുന്നു.
എന്നാൽ ദുർബലമായ കോൺഗ്രസിന് ബിജെപിയെ നേരിടാനാകില്ലെന്നും അതുകൊണ്ട് സിപിഎമ്മിന് വോട്ട് ചെയ്യുമെന്നായിരുന്നു ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. മുസ്ലിം സമുദായത്തെ കൂടെ നിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നും കരുതി. എന്നാൽ മുസ്ലിം ലീഗ് യുഡിഎഫിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത തീരെ കുറവാണ്. ശബരിമല പ്രശ്നം വഷളാക്കി ബിജെപിക്ക് വളരാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന വാദമാകും ലീഗും യുഡിഎഫും ഇനി ചർച്ചയാക്കുക. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറും.
ബിജെപിയും സിപിഎമ്മും സന്നിധാനത്തെ രാഷ്ട്രീയ കളരിയാക്കി മാറ്റി. ശബരിമലയെ സമരഭൂമിയാക്കുകയായിരുന്നു അവർ. ഇപ്പോൾ കൊടുത്ത സാവകാശ ഹർജി അന്ന് കൊടുക്കാമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല. സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ആയിരുന്നു ശബരിമല വിഷയം നന്നായി കൈകാര്യം ചെയ്തിരുന്നത് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞു. ഇതിൽ ഇരു മുന്നണികളും വലിയ വില നൽകേണ്ടി വരുമെന്നും യുഡിഎഫ് ഇനി നിരന്തരം വിശദീകരിക്കും. ഇതിനെ മറികടക്കാൻ സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ന്യൂനപക്ഷ വോട്ടുകളെ അടുപ്പിക്കാനും കഴിയില്ല. ഭൂരിപക്ഷത്തിൽ കൂടെയുള്ളവർ കൈവിട്ടു പോവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സിപിഎം മാറുകയാണ്.
എന്നാൽ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് രാഹുലിന്റെ നേതൃത്വത്തിൽ വിശ്വാസം കുറയുമായിരുന്നു. ഇത് സിപിഎമ്മിന് വലിയ തോതിൽ ഗുണമാവുകയും ചെയ്യുമായിരുന്നു. ഇതാണ് ഇപ്പോൾ അസ്ഥാനത്താകുന്നത്.
പിറവം പള്ളി പ്രശ്‌നവും പ്രതികൂലം
ശബരിമലയ്‌ക്കൊപ്പമെത്തിയ പിറവം പള്ളി പ്രശ്‌നവും പിണറായിയെ തിരിച്ചു കൊത്തും. വകാശത്തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിട്ടുണ്ട്. സുപ്രിം കോടതി വിധി നടപ്പാക്കാൻ എന്തുചെയ്തുവെന്ന് കോടതി ചോദിക്കുന്നു. ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധിയെക്കുറിച്ച് ഓർമ്മയുണ്ടോയെന്നും കോടതി ചോദിച്ചു. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായ വലിയ പള്ളിയും സ്വത്തുക്കളും ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ശബരിമലയിലെ ആവേശം പിറവത്ത് കാണിക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഇത് ഓർത്തഡോക്‌സുകാരെ വേദനിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ ഓർത്തഡോക്‌സുകാരുടെ വോട്ട് സിപിഎമ്മിനായിരുന്നു. പക്ഷേ ഇതു കൊണ്ട് ഗുണമുണ്ടായില്ല. കന്യാസ്ത്രീകളുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ കത്തോലിക്കാ സഭയും ആവുന്നത് ശ്രമിച്ചു. എന്നാൽ ഫ്രാങ്കോയെ ജയിലിൽ അടച്ചു. ഇതിന്റെ വേദന സഭാ നേതൃത്വത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ മധ്യ കേരളത്തിൽ സിപിഎമ്മിന് ക്രൈസ്തവരുടെ വോട്ട് കിട്ടാൻ സാധ്യത കുറവാണ്.
ഇടുക്കിയിൽ പോലും ഇത് തിരിച്ചടിയായി മാറും. പത്തനംതിട്ടയിലും കോട്ടയത്തും ചാലക്കുടിയിലും തൃശൂരും എറണാകുളത്തും എല്ലാം ക്രൈസ്തവ വോട്ടുകൾ കോൺഗ്രസിന് ഗുണകരമായി മാറും. ഇതും സിപിഎം മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്‌സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍