തോറ്റ് വീട്ടിൽ ഇരിക്കുന്നത് മോദിക്കും അമിത് ഷായ്ക്കും ഭീഷണിയായ മൂന്ന് പ്രമുഖർ; തോൽവിയുടെ ഉത്തരവാദിത്തം ഏൽപ്പിക്കാൻ യോഗിയെ മുന്നിൽ നിർത്തിയതും തന്ത്രപൂർവ്വം; മോദിക്ക് ശേഷം യോഗിയെന്ന മുദ്രാവാക്യം മായ്ക്കാൻ ഈ തോൽവി കാരണമാകും; ഭരണവിരുദ്ധ വികാരം കത്തി ജ്വലിച്ചിട്ടും കോൺഗ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടത് എന്തുകൊണ്ട്? ഹിന്ദി ഹൃദയഭൂമിയിൽ മൂന്നിടങ്ങളിൽ കാവി മാഞ്ഞപ്പോഴും മോദി എന്തുകൊണ്ട് കരയുന്നില്ല?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ തേരോട്ടം നടത്തിയാണ് പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയത്. ഈ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി മോദി മാറുകയും ചെയ്തു. അപ്പോഴും ബിജെപിയിലെ ചിലർ ഇത് അംഗീകരിച്ചില്ല. ആർ എസ് എസും മോദിയെ ഉയർത്തിക്കാട്ടാനോ താരമാക്കാനോ മുന്നിലെത്തിയില്ല. മോദിയുടെ പകരക്കാരനെ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. അതിന് പരിവാറുകാർ ഏറ്റവും അധികം ഉയർത്തിക്കാട്ടുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ്. ഇതിനൊപ്പം മോദിക്ക് സ്വാധീനം ചെലുത്താനാവാത്ത രണ്ട് മുഖ്യമന്ത്രിമാർ കൂടിയുണ്ടായിരുന്നു. മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനും രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യയും. അതായത് മധ്യപ്രദേശിലും രാജസ്ഥാനിലും തോൽക്കുമ്പോഴും മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചിരിക്കാൻ ഏറെ വകയുണ്ട്. മൂന്ന് പ്രധാന ശത്രുക്കളാണ് വെട്ടിനിരത്തപ്പെടുന്നത്.
മോദിക്ക് ബദലായി പരിവാറുകാർ ഉയർത്തിക്കൊണ്ടു വന്നത് യോഗിയെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും താര പ്രചാരകനായി മാറി. മോദിയെക്കാൾ യോഗങ്ങളിൽ പങ്കെടുത്തു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞ് അമിത് ഷാ നടപ്പാക്കിയ തന്ത്രം കൂടിയായിരുന്നു ഇത്. ഇവിടെയാണ് മോദിക്ക് വിജയമെത്തുന്നത്. യോഗി ആദിത്യനാഥ് പ്രചരണത്തിനെത്തിയ മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ബിജെപി പിന്നിലായി. ഹിന്ദി ഹൃദയഭൂമിയിൽ ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാർട്ടിക്ക് തോറ്റു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. 63 ൽ മൂന്നിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. ഇതോടെ മോദിയുടെ പിൻഗാമിയാണ് യോഗിയെന്ന മുദ്രാവാക്യം സംഘപരിവാറുകാർക്ക് മറക്കേണ്ടി വരും.
ഛത്തീസ്ഗഢിൽ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. 2013 ൽ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്.
മധ്യപ്രദേശിൽ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കം. രാജസ്ഥാനിൽ യോഗിയെത്തിയ 26 മണ്ഡലങ്ങളിൽ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ലഭിച്ചത്. അതായത് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാനുള്ള മാസ്മരികത യോഗിക്കില്ല. ഈ ഭീഷണി ഒഴിയുകയാണ്. ഇതിനൊപ്പമാണ് രാജസ്ഥാനിലെ ശിവരാജ് സിങ് ചൗഹാന്റെ തോൽവി. അതിശക്തമായ മത്സരം കാഴ്ച വച്ച ചൗഹാന്റെ തോൽവിയോടെ മോദിക്ക് കരുത്തനായ മറ്റൊരു ശത്രുവും ഇല്ലാതാവുകയാണ്. ഇത്തവണ ചൗഹാൻ ജയിച്ചിരുന്നുവെങ്കിൽ നാല് വട്ടം മുഖ്യമന്ത്രിയാകുന്ന നേതാവായി മാറുമായിരുന്നു. ബിജെപിയിൽ മോദി കഴിഞ്ഞാൽ ശക്തനായ നേതാവായും ഇത് ചൗഹാനെ മാറ്റുമായിരുന്നു. തോൽവിയോടെ ഈ സാധ്യതയാണ് വെട്ടിനീക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി 2013ൽ ഉയർത്തിക്കാട്ടിയപ്പോൾ അദ്വാനിക്കൊപ്പം നിന്ന് അതിനെ എതിർത്ത നേതാവാണ് ചൗഹാൻ.
രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യ ഭരണം നടത്തിയത് സ്വന്തം ഇഷ്ടം പോലെയാണ്. മോദിക്കും അമിത് ഷായ്ക്കും ഇവിടെ വലിയ റോളില്ലായിരുന്നു. എല്ലാം വസുന്ധര തീരുമാനിക്കും. ഭരണതുടർച്ച രാജസ്ഥാനിൽ ബിജെപിക്ക് കിട്ടിയിരുന്നുവെങ്കിൽ കൂടുതൽ കരുത്തുള്ള നേതാവായി വസുന്ധര മാറുമായിരുന്നു. മോദിയെ വെല്ലുവിളിക്കാൻ പോലും അവർ തയ്യാറാകുമായിരുന്നു. അമിത് ഷായെ അംഗീകരിക്കുകയുമില്ലായിരുന്നു. ഇതാണ് രാജസ്ഥാനിലെ വസുന്ധരയുടെ തോൽവിയോടെ സംഭവിക്കുന്നത്. ഇനി പുതിയ നേതാക്കളെ രാജസ്ഥാനിൽ അവർ വാർത്തെടുക്കും. വസുന്ധരയ്ക്ക് പിൻഗാമികളും ഉണ്ടാകും.
രാജസ്ഥാൻ, ഛത്തീസഗഢ് സംസ്ഥാനങ്ങളിൽ ആകെ 65 ലോക്സഭാ സീറ്റുകൾ. ഇതിൽ 62 എണ്ണമാണ് 2014 ൽ ബിജെപി നേടിയത്. നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാൽ മധ്യപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞതവണ ലഭിച്ച 27 ലോക്സഭാസീറ്റിൽ 13 എണ്ണം നഷ്ടപ്പെടും. എന്നാൽ ലോക്സഭയിലെ ഇലക്ഷൻ പാറ്റേൺ വേറെയാണ്. അതുകൊണ്ട് തന്നെ സംഘടനാ ശേഷിയുണ്ടെന്ന് മധ്യപ്രദേശിൽ തെളിയിച്ച ബിജെപിക്ക് കൂടുതൽ മുന്നേറാനാകും. രാജസ്ഥാനിലാണെങ്കിൽ കഴിഞ്ഞതവണ ഇരുപത്തഞ്ച് സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇപ്പോൾ ലീഡുള്ളത് പതിനൊന്നിൽ മാത്രം.ഛത്തീസ്ഗഢിലെ 11 സീറ്റിൽ കഴിഞ്ഞതവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയിൽ ഒരുസീറ്റിൽ ഒതുങ്ങും. ഇതെല്ലാം മോദിക്ക് വെല്ലുവിളിയാണ്. എന്നാൽ ജനവിധിയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവരവിന് മോദിക്ക് അവസരമൊരുക്കുന്നതാണ് ജനവിധി. ഒപ്പം യോഗിയെ പോലുള്ള ഉൾപാർട്ടി ശത്രുക്കളുടെ ഉന്മൂലനവും നടന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഭാഗ്യം കൊണ്ടു വരുന്ന നേതാവാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കവെയാണ് അദ്ദേഹം പ്രചരണം നടത്തിയ മണ്ഡലങ്ങളിൽ നിന്നും ബിജെപിയുടെ ഭീമമായ വോട്ട് ചോർച്ചയുണ്ടാവുന്നത്. യോഗി ആദിത്യനാഥിന്റെ പ്രകോപന പ്രസംഗങ്ങളൊന്നും തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ ഫലം കാണുന്നില്ല. യു.പി മുഖ്യമന്ത്രി പ്രചരണത്തിലുടനീളം പ്രകോപന പ്രസംഗങ്ങൾകൊണ്ട് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. രാജസ്ഥാനിൽ ജെയ്ഷെ മുഹമ്മദിന്റെ ചീഫ് മസൂദിനെ റാം അമ്പലത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അക്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇൻസ്പെക്ടർ സുബോധ് കുമാർ ആൾകൂട്ടകൊലപാതകത്തിന് വിധേയമാകുമ്പോൾ മുഖ്യമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിലായിന്നു. അത് വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗിക്ക് രാജ്യത്ത് സ്വാധീനം ചെലുത്തുന്ന നേതാവായി മാറാനാകില്ലെന്ന് തന്നെയാണ് ഈ ഫലം വിശദീകരിക്കുന്നതും.
മോദിക്കു ശേഷം യോഗിയെന്ന പ്രചാരണത്തെ ആർഎസ്എസ് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അധികാരത്തിലെത്തിയ മോദി, രാമക്ഷേത്രമെന്ന ലക്ഷ്യത്തിൽനിന്നു പിന്നാക്കം പോയതാണ് അവരെ പ്രകോപിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിൽ അതു യോഗിയുടെ കൂടി സംഭാവനയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങൾ ബിജെപിക്കു നഷ്ടമായി . ആ മൂന്നിൽ ഒരിടത്ത് കോൺഗ്രസ് വ്യക്തമായ വിജയം നേടിയിട്ടുണ്ട് - ഛത്തീസ്ഗഡ്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് ഭരണം പിടിച്ചേക്കും. സമീപകാലത്തൊന്നും വ്യക്തമായ വിജയങ്ങൾ നേടാത്ത പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ആശ്വാസകരമാകണ്ടതാണ് ഈ വിജയം.
എങ്കിലും സാധാരണ തിരഞ്ഞെടുപ്പുകളിലാണെങ്കിൽ ഈ രണ്ടു സംസ്ഥാനങ്ങൾ പ്രതിപക്ഷ കക്ഷികൾ തൂത്തു വാരേണ്ടതാണ്. പക്ഷേ, സംഭവിച്ചത് അതല്ല. ഇതും മോദിക്ക് പ്രതീക്ഷയാണ്. കോൺഗ്രസ് തോൽക്കുന്ന ഇടങ്ങളിൽ വളരെ മോശമായാണ് തോൽക്കുന്നത്. മിസോറമിലും തെലങ്കാനയിലും ഇതാണ് പ്രതിഫലിച്ചത്. എന്നാൽ ജയിക്കുന്നിടങ്ങളിലാകട്ടെ നിരങ്ങി നീങ്ങുകയും. ഇതും മോദിക്ക് പ്രതീക്ഷയാണ്.
Stories you may Like
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- യോഗി മോഡൽ രാജസ്ഥാനിലും എത്തുമോ? വസുന്ധരയുടെ നീക്കം നിരീക്ഷിച്ച് മോദിയും അമിത് ഷായും
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്