ഇടത് കോട്ട പിടിക്കാനുള്ള പടപ്പുറപ്പാടിൽ സുധാകരൻ; ജനകീയ അടിത്തറ ഇളകാതെ കുഞ്ഞിരാമൻ; വികസനം എന്തെന്ന് വിശദീകരിച്ച് ശ്രീകാന്തും; ഉദുമയെ മനസ്സ് പ്രവചനാതീതം തന്നെ
രഞ്ജിത് ബാബു
കാസർഗോഡ്: പടപ്പുറപ്പാടുപോലെയാണ് ഓരോ ദിവസത്തേയും കെ.സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണം. തുടക്കവും ഒടുക്കവുമെല്ലാം ഒരേ രീതിയിൽ. രാവിലെ പടപ്പ് സെൻ ജോർജ് പള്ളിയിലും കരിവേടകം സെന്റ് മേരീസ് പള്ളിയിലും ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി ദൈവങ്ങളെ വന്ദിച്ച ശേഷമാണ് ബേദടുക്ക പഞ്ചായത്തിലെ പര്യടനത്തിന് സുധാകരൻ തുടക്കമിട്ടത്.
ആദ്യ കുടുംബയോഗത്തിൽ ഉദുമയിൽ യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ പ്രസക്തി എടുത്തു കാട്ടിയുള്ള പ്രസംഗം. തൊട്ടടുത്ത കവലയിൽ പ്രദേശവാസികളെ നേരിട്ടു കണ്ട് വോട്ടഭ്യർത്ഥന. സുധാകരന്റെ ശരീരഭാഷയും പെരുമാറ്റവും ഉദുമക്കാർക്ക് പുത്തൻ അനുഭവമായിരുന്നു. ശിവാജിഗണേശനെപ്പോലെ, തലകുലുക്കിയും ചിരിച്ചും ആകാരം കൊണ്ട് ശ്രദ്ധേയനായ സ്ഥാനാർത്ഥി ഇവിടെ അരങ്ങു തകർക്കുന്നു. അനുഭാവികൾ കൈകൊടുത്തും എതിരാളികൾ പകച്ചും നിൽക്കുന്ന കാഴ്ചയാണ് പ്രചാരണ കേന്ദ്രത്തിലെ സവിശേഷത. സ്ഥാനാർത്ഥിയോടൊപ്പമുള്ളവരെല്ലാം ഇവിടെ അപ്രസക്തമാവുന്നു.
ഉദുമയിലെ തെരഞ്ഞെടുപ്പു പ്രചരണരീതിയും ശൈലിയും കെ.സുധാകരൻ എത്തിയതോടെ മാറ്റിമറിക്കപ്പെട്ടെങ്കിലും എതിരാളിയായ എൽഡി.എഫിലെ കെ.കുഞ്ഞിരാമന്റെ ജനപിൻതുണക്ക് ഇളക്കം വന്നതായി കാണുന്നില്ല. പള്ളിക്കര പഞ്ചായത്തിലെ ആദ്യ പ്രചാരണകേന്ദ്രം. ചെരക്കാപ്പാറ മൊട്ടയിൽ സിപിഐ.(എം)ന്റെ കൊടി തോരണങ്ങൾ. സ്ഥാനാർത്ഥിയെ കാത്ത് അണികൾ നിറഞ്ഞിരിക്കുന്നു. അനൗൺസ്മെന്റ് വാഹനത്തിന്റെ തൊട്ടു പിറകിലായി കുഞ്ഞിരാമനെത്തി. ആദ്യം പരിചയം പുതുക്കൽ. നേരിട്ടു പേര് വിളിക്കാൻ കുഞ്ഞിരാമന് ഒട്ടേറെ ആളുകൾ. ജില്ലക്ക് പുറത്ത്് പ്രശസ്തിയുള്ള ആളല്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങൾക്ക്് കുഞ്ഞിരാമൻ ചേട്ടന്റെ സ്ഥാനത്താണ്. പരിചയപ്പെടൽ ദീർഘിച്ചപ്പോൾ സ്ഥാനാർത്ഥിയോടൊപ്പമുള്ള നേതാക്കളായ സി. ബാലനും ഓമന രാമചന്ദ്രനും അടുത്ത കേന്ദ്രത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. ഒരിക്കൽ കൂടി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത കുഞ്ഞിരാമൻ വാഹനത്തിൽ കയറുന്നു.
കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസനനേട്ടമാണ് സിറ്റിങ് എംഎൽഎ.യായ കുഞ്ഞിരാമൻ എടുത്തുപറയുന്നത്. മണ്ഡലത്തിലെ തന്റെ നിറസാന്നിധ്യവും രണ്ടാമൂഴത്തിലേക്ക് പരിഗണിക്കപ്പെടും എന്ന വിശ്വാസത്തിലാണ് കുഞ്ഞിരാമന്റെ പോരാട്ടം. അതുകൊണ്ടു തന്നെ പൊടിക്കെകളൊന്നുമില്ലാതെ കുഞ്ഞിരാമൻ ജനങ്ങളിലേക്കിറങ്ങുകയാണ്. എന്നാൽ ഇതെല്ലാം കെ.സുധാകരൻ ഖണ്ഡിക്കുന്നു. ഉദുമയിൽ ഒട്ടേറെ വികസനസാധ്യതകളുണ്ടായിട്ടും കാര്യമായതൊന്നും ഇവിടെ എത്തിയിട്ടില്ല. എന്നെ ജയിപ്പിക്കുകയാണെങ്കിൽ ഈ മണ്ഡലത്തിലെ വികസനമെന്താണെന്ന് കാട്ടിത്തരാമെന്ന്് സുധാകരൻ വെല്ലുവിളിക്കുന്നു.
ഇരു മുന്നണികളേയും മുൾമുനയിൽ നിർത്തി എൻ.ഡി.എ. സ്ഥാനാർത്ഥി കെ.ശ്രീകാന്തും ഇവിടെ മത്സരിക്കുന്നുണ്ട്്്. ഉദുമയുടെ വികസനത്തിന് എൽ.ഡി.എഫ് ഒന്നും ചെയ്തില്ലെന്നും എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ വികസനം കൊണ്ടുവരും എന്നു പറയുന്നത് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ശ്രീകാന്ത്്് ആരോപിക്കുന്നു. സുധാകരൻ മുമ്പ്്് ജനവിധി തേടിയിരുന്ന കണ്ണൂരിൽ എന്ത് വികസനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി. ജില്ലാ പ്രസിഡണ്ടു കൂടിയായ ശ്രാകാന്ത് കഴിഞ്ഞ തവണത്തെ കാൽ ലക്ഷത്തിലേറെയുള്ള വോട്ടുകൾ എത്ര കണ്ട് വർദ്ധിപ്പിക്കാമെന്ന പോരാട്ടത്തിലാണ്.
പ്രചാരണ രംഗം കൊഴുക്കുമ്പോഴും ഉദുമയിലെ പോളിങ് ശതമാനത്തിൽ കണ്ണും നട്ട് ഇരിക്കയാണ് ഇരുമുന്നണികളും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.98 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. അതാണ് അന്ന് എൽ.ഡി.എഫിന് വിജയം കൊയ്യാനായതെന്ന് യു.ഡി.എഫ് കരുതുന്നു. എൽ.ഡി.എഫ്്് മണ്ഡലമായ തൃക്കരിപ്പൂരിൽ 80 ശതമാനം കവിയുകയും ചെയ്തു. യു.ഡി.എഫ് അനുകൂല വോട്ടുകൾ മരവിക്കുന്നതിന്റെ സൂചനയാണിത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ 835 വോട്ടിന് യു.ഡി.എഫ് ലീഡു ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ 10,380 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മറികടന്നത്. ഇതാണ് യു.ഡി.എഫിനേയും കെ.സുധാകരനേയും ഈ മണ്ഡലത്തിൽ കടുത്ത മത്സരത്തിന് പ്രേരിപ്പിച്ചത്.
സുധാകരൻ സ്ഥാനാർത്ഥിയായതും പ്രചാരണത്തിനിറങ്ങിയതുമെല്ലാം മണ്ഡലത്തിനകത്തും പുറത്തും വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. ' അവിടെ മരിച്ചവൻ വോട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ പടച്ചോൻ അയയ്ക്കുന്നയാൾ വോട്ട് ചെയ്യണം. ' എന്ന സുധാകരന്റെ പ്രസംഗം കള്ളവോട്ടിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയും അയച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ഉദുമ ബലാബലത്തിലേക്ക് നീങ്ങിയിരിക്കയാണ്. ആരെ തള്ളും ആരെ കൊള്ളും എന്ന് പ്രവചിക്കാനാവാത്ത അവസ്ഥ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍