തൃശൂരിന് വടക്കോട്ടും തെക്കൻ കേരളത്തിലും ഇടത് തരംഗത്തിന് സാധ്യത; മലപ്പുറം മാത്രം കഷ്ടി രക്ഷപെടും; കോട്ടയത്തും ഇടുക്കിയിലും ഇടതിന് സിറ്റിങ് സീറ്റുകൾ നഷ്ടമാകുമ്പോൾ പത്തനംതിട്ടയിൽ നേട്ടവും കോട്ടവും; ഇടുക്കി ഇടത് മുന്നണിയെ നിരാശപ്പെടുത്തും: അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൂട്ടിവായിക്കുമ്പോൾ
ബി രഘുരാജ്
തിരുവനന്തപുരം: ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. മൂന്ന് മുന്നണികളും കൂട്ടലും കിഴിക്കലുമായി സമയം തള്ളിനീക്കുന്നു. അവസാന നിമിഷത്തെ അടിയൊഴുക്കുകളെ കുറിച്ചാണ് എങ്ങും ആശങ്ക. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളായി മൂന്ന് മുന്നണി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും ഒക്കെ നടത്തിയ ആശയവിനിമയവും അടിയൊഴുക്കുകളുടെ സൂചനയും വിലയിരുത്തുമ്പോൾ തെളിയുന്നത് വ്യക്തമായ ചില കാര്യങ്ങളാണ്. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് സൂചനകൾ പറയുമ്പോൾ തന്നെ ചില എക്സിറ്റ് പോളുകൾ പറഞ്ഞത് പോലെ ഇടത് തംരംഗം വ്യക്തമല്ല എന്നതാണ് ഇതിന്റെ കാതൽ.
തൃശ്ശൂരിൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടത് മുന്നണി വിജയിക്കുമെങ്കിലും തൃശൂരിന് മുകളിലോട്ട് പോകുമ്പോൾ ഇടത് തരംഗം വ്യക്തമാണ്. മലപ്പുറം ഒഴികെയുള്ള വടക്കൻ കേരളത്തിലെ ജില്ലകളിൽ വ്യക്തമായ ഇടത് മുൻതൂക്കം ആണ് കാണുന്നത്. തൃശൂർ എറണാകുളം ജില്ലകളിൽ ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്താൻ കഴിയുമെങ്കിലും ഇടത് തരംഗം വ്യക്തമല്ല. അതേസമയം കോട്ടയത്ത് ഇടതുമുന്നണിക്ക് നിലവിലുള്ള ഏറ്റുമാനൂർ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പുതിയതായി ഒരു സീറ്റും നേടാൻ സാധിക്കില്ല.
വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് സ്വാധീനമുള്ള ആലപ്പുഴ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇതിൽ അല്പം എങ്കിലും പിടിച്ചു നിൽക്കുന്നത് ആലപ്പുഴ ആയിരിക്കും. ഇടത് കോട്ടയിൽ പക്ഷേ ചില വിള്ളലുകൾ വീണേക്കാം എന്നതാണ് വിലയിരുത്തൽ. പത്തനംതിട്ടയിൽ ഇടത് മുന്നണിക്ക് ഒരേസമയം ഏറ്റവും കോട്ടവും ഉണ്ടായേക്കുമെന്നാണ് സൂചന. സിറ്റിങ് സീറ്റായ റാന്നിയും തിരുവല്ലയും നഷ്ടമാക്കാൻ ഇടയുണ്ടെന്നാണ് അവസാന വട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ആറന്മുള പകരം ലഭിക്കും എന്നത് ആശ്വാസകരമാണ്. നായർ ഭൂരിപക്ഷ മണ്ഡലങ്ങളിൽ യുഡിഎഫ് തകരുമ്പോൾ ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ എൽഡിഎഫ് തകരുന്ന സൂചനകൾ ആണ് വ്യക്തമാകുന്നത്. തിരുവല്ലയോടും ആറന്മുളയോടും ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പി സി വിഷ്ണനാഥിന്റെ പരാജയം ഉറപ്പായിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥിയോ അതോ ഇടത് സ്ഥാനാർത്ഥിയാണോ വിജയിക്കുന്നത് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.
എറണാകുളം ജില്ലയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ ഏറെയുള്ളത്. 2011 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 സീറ്റിൽ 11 നേടി യുഡിഎഫ് ആധിപത്യം ഉറപ്പിച്ചെങ്കിലും ഇത്തവണ ഇതിൽ മാറ്റമുണ്ടാവുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ജില്ലയിൽ ഒമ്പത് സീറ്റ് വരെ ഇത്തവണ നേടുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിലും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നതാണ്. യുഡിഎഫ് ഇത്തവണ മൂന്നു മുതൽ നാലുവരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എൽഡിഎഫ് ഒമ്പതു മുതൽ 10 വരെ സീറ്റുകൾ നേടുമെന്നുമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവർ പരാജയപ്പെടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ ഈ എക്സിറ്റ് പോൾ ഫലം ഒരിക്കലും ശരിയാവാൻ സാധ്യതയില്ലെന്നാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ ബാബു പറയുന്നത്. എന്നാൽ, ഇവിടെ തുറവൂർ വിശ്വംഭരൻ പിടിച്ച വോട്ടുകൾ ബാബുവിന് ഭീഷണിയാകും. മാത്രമല്ല, ബാബുവിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ പോലും പ്രവർത്തിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. അങ്കമാലി, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, കുന്നത്ത് നാട്, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ഇത് ശരിവയ്ക്കുന്ന വിധത്തിലുള്ള പോളിങ് ശതമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2011ൽ പോളിങ് ശതമാനം 81.13 ആയിരുന്ന പെരുമ്പാവൂരിൽ ഇക്കുറിയത് 83.80 ആയി. അങ്കമാലിയിൽ 82.84 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അങ്കമാലിയിൽ യുഡിഎഫ് പ്രതീക്ഷ വെക്കുമ്പോൾ പിറവം തിരിച്ചു പിടിക്കാമെന്നാണ് എൽൽഡിഎഫിന്റെ കണക്കുകൂട്ടൽ.
അതേസമയം ഇടുക്കിയിൽ ഇടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. അഞ്ച് സീറ്റുകളിൽ മൂന്നു കൈവശം ഉള്ള സിപിഎമ്മിന് ഒന്ന് പോലും ഉറപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇടതുകോട്ടയായ ദേവികുളത്ത് ഭീഷണി ആകുന്നത് പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥികൾ ആണെങ്കിലും പീരുമേടും ഉടുംമ്പൻ ചോലയിലും ബിഡിജെഎസ് സ്ഥാനാർത്ഥികൾ കനത്ത വെല്ലുവിളി ആണ് ഉയർത്തുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം എം മണിയും ഉടുംമ്പൻചോലയിൽ വെല്ലുവിളി നേരിടുന്നു. പീരുമേട് സിറ്റിങ് എംഎൽഎ ആയ കെ എസ് ബിജിമോളും പരാജയ ഭീഷണിയിലാണ്. ഇടത് മുന്നണിയിലേയ്ക്ക് വന്ന ജനാധിപത്യകേരള കോൺഗ്രസിന്റെ തലതൊട്ടപ്പനായ ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിലും വൻ ഭീഷണിയാണ് നേരിടുന്നത്. അത് സിറ്റിങ് സീറ്റ് അല്ല എന്ന ആശ്വാസം മാത്രമാണ് സിപിഎമ്മിനുള്ളത്.
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ അടക്കമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. ഇരിക്കൂറിൽ അട്ടിമറി സംഭവിച്ചാൽ പേരാവൂരിലെ ഇടതു സ്ഥാനാർത്ഥിയും അത്ഭുതം കാണിക്കുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. നികേഷ് കുമാറിനും വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇവിടെ അടിയൊഴുക്കുകൾ തന്നെയാകും കാര്യങ്ങൽ നിശ്ചയിക്കുക. ഷാജിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചപ്പോൾ നികേഷിന് എസ്ഡിപിഐ വോട്ടുകൾ എത്തിയതായും സൂചനയുണ്ട്. അതുകൊണ്ട് തന്നെ അടിയൊഴുക്കുകളിലാണ് സിപിഐ(എം) വിശ്വസിക്കുന്നത്.
തരംഗമുണ്ടായാൽ വയനാട്ടിൽ മൂന്ന് സീറ്റുകളിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കനത്ത പോരാട്ടം നടക്കുന്ന കൽപ്പറ്റയിൽ വിജയിച്ചു കയറാമെന്ന വിശ്വാസത്തിലാണ് സിപിഐ(എം). പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വലിയ മുന്നേറ്റം തന്നെയാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരിൽ വി എസ് സുനിൽകുമാർ വിജയിച്ചാൽ മറ്റ് മണ്ഡലങ്ങളിലും ഇടതു മുന്നേറ്റം ദൃശ്യമാകുമെന്നത് ഉറപ്പാണ്. വടക്കാഞ്ചേരിയിൽ ഇടതുമുന്നണി വിജയപ്രതീക്ഷയിലാണ്. പൊതുവേ ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള തൃശ്ശൂർ ജില്ലയിൽ അമിതമായ പ്രതീക്ഷയില്ലെന്ന മന്ത്രി സി എൻ ബാലകൃഷ്ണന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് ശക്തമായ അടിയൊഴുക്കുകളെ തന്നെയാണ്. അങ്ങനെ വന്നാൽ ജില്ലയിൽ ഒരുപക്ഷേ, ഒരു ക്ലീൻ സ്വീപ്പ് തന്നെ ഇടതുമുന്നണിക്ക് ഉണ്ടായേക്കാം.
പാലക്കാട് ജില്ലയാകും ഇടതുമുന്നണിയുടെ ചെങ്കോട്ടയാകുക എന്നാണ് പൊതുവേ വിലയിരുത്തൽ. പട്ടാമ്പി തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് ഉറപ്പിക്കുമ്പോൾ തന്നെ മണ്ണാർക്കാട് എ പി കാന്തപുരത്തിന്റെ നിലപാടിൽ ഇടതിന് പ്രതീക്ഷയുണ്ട്. എങ്കിലും ഇ കെ സുന്നി വോട്ടുകളുടെ ബലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയം ഉറപ്പിക്കും. ചിറ്റൂരും പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള സീറ്റുകളിൽ വിജയിക്കാമെന്നാണ് ഇടതുമുണണിയുടെ കണക്കൂട്ടൽ. മലബാറിലെ നേട്ടത്തിനൊപ്പം തന്നെ മധ്യതിരുവിതാംകൂർ തലവേദനയാകുമോ എന്നതാണ് ഇടതുമുന്നണിയെ അലട്ടുന്നത്. ബിഡിജെഎസ് തന്നെയാണ് ഇവിടങ്ങളിൽ എൽഡിഎഫിന് ഭീഷണിയാകുന്നത്. വെള്ളാപ്പള്ളി പറഞ്ഞാൽ ഈഴവർ വോട്ട് ചെയ്യുമോ എന്ന് പരിഹസിച്ചിരുന്ന കാലം മാറുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എസ്എൻഡിപി പ്രവർത്തകരിൽ സിംഹഭാഗവും ബിഡിജെഎസിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതിന്റെ സൂചന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ഈഴവ വോട്ടുകൾ നഷ്ടമായെന്ന ആശങ്ക വോട്ടിംഗിന് ശേഷം ശക്തമായുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും ഇടത് സീറ്റുകൾക്ക് പോലും ഈ അവസ്ഥ ഭീഷണി ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണി മത്സരിക്കുന്ന ഉടുംമ്പുചോല, ഫ്രാൻസിസ് ജോർജ്ജ് മത്സരിക്കുന്ന ഇടുക്കി, ബിജിമോൾ മത്സരിക്കുന്ന പീരുമേട് എന്നിവിടങ്ങളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ നടത്തുന്ന മുന്നേറ്റം എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ഭയം പ്രവർത്തകർക്കുണ്ട്. പത്തനംതിട്ടയിലെ റാന്നിയിൽ നാല് വട്ടം എംഎൽഎ ആയ രാജു എബ്രഹാം നേരിടുന്ന ഭീഷണിയും ചില്ലറയല്ല. ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാറിന് അനുകൂലമായി കുറേ വോട്ടുകൾ വീണെന്നാണ് വിലയിരുത്തൽ.
തിരുവവനന്തപുരത്ത് ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ എന്നിവരാണ് മത്സരിക്കാൻ ഇറങ്ങുന്നത്. കോവളത്തെ ബിഡിജെഎസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ ജമീലാ പ്രകാശം തോൽക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവിടെ കാര്യങ്ങൽ അനുകൂലമാകുക കോൺഗ്രസ് സ്ഥാനാർത്ഥിക്കാണെന്നാണ് വിലയിരുത്തൽ.
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം, ഉടുമ്പൻചോല, പീരുമേട് എന്നീ മണ്ഡലങ്ങളിൽ ഇടുക്കി മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. മറ്റെല്ലാ സിറ്റിങ് സീറ്റാണ്. ഇവിടെ ബിഡിജെഎസ് എത്രവോട്ട് പിടിക്കും എന്നത് തന്നെയാണ് വിധിയെ നിർണ്ണയിക്കുക. അടിയൊഴുക്കുകൾ എങ്ങനെയാണ്് എന്ന വിലയിരുത്തലുകാണ് എങ്ങും. ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ വിഭജനം തന്നെയാകും വിധിയെ നിർണ്ണയിക്കുക. ഇവിടെ ഇടതു മുന്നണിയുടെ പ്രതീക്ഷ, അണികൾക്കും ചിഹ്നങ്ങളും തമ്മിലുള്ള ബന്ധമാണ്. ഇതാണ് അവസാന നിമിഷത്തെ അടിയൊഴുക്കുകളെ നിർണ്ണയിക്കുക എന്നതാണ് വിലയിരുത്തുന്നത്.
അതേ സമയം സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നത് വടക്കൻ മലബാറിലെ ഭരണവിരുദ്ധ വികാരമാണ്. പാലക്കാട് മുതൽ അങ്ങോട്ട് സിപിഎമ്മിന് അനുകൂലമാണ് സഹചര്യം. ബിജെപിയുടെ മുന്നേറ്റം മുസ്ലിം മേഖലകളിൽ സിപിഎമ്മാണ് അനുകൂലമായ അന്തരീക്ഷം ഒരുക്കിയെന്നാണ് വിലയിരുത്തുന്നത്. ഉയർന്ന പോളിങ് ശതമാനം ബിജെപി മുന്നേറ്റം തടയാനുള്ള വോട്ടായി മാറുമെന്നാണ് പറയുന്നത്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഇടത് തരംഗം വ്യക്തമാണ്. ബിഡിജെഎസിന് കാര്യമായ റോൾ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.
140 മണ്ഡലങ്ങളിലെ അമ്പതോളം മണ്ഡലങ്ങളിലെ വിധിയെഴുത്ത് അടിയൊഴുക്കുകളെ ആശ്രയിച്ചു തന്നെയായിരുന്നു. എത്രയൊക്കെ അടിയൊഴുക്കുകൾ ഉണ്ടായാലും ഭരണം പിടിക്കാൻ എൽഡിഎഫിന് തന്നെ സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ഇരു മുന്നണികളിലെയും നേതാക്കൾ പിരിമുറുക്കത്തിൽ തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്