വികസനം വോട്ടാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ വിജയിച്ചില്ല; അഴിമതിക്കു കുടപിടിച്ച മന്ത്രിമാർ കടപുഴകി വീഴും; ആത്മവിശ്വാസം നഷ്ടപ്പെട്ടു യുഡിഎഫ് ക്യാമ്പ്; എക്സിറ്റ് പോളുകൾ നൽകുന്നത് അഴിമതിക്കും കപട വാഗ്ദാനങ്ങൾക്കും എതിരെയുള്ള ജനവിധിയെന്നു സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വളരണം നാട്, തുടരണം യുഡിഎഫ്-എന്ന പരസ്യവാചകം മലയാളി ഏറ്റു പിടിച്ചില്ല.... വഴിമുട്ടിയ കേരളം വഴികാട്ടാൻ ബിജെപിയേയും അവർക്ക് വേണ്ട. എൽഡിഎഫ് വരും എല്ലാം ശരിയാക്കുമെന്ന വാക്കുകളെ വിശ്വസിക്കുകയാണ് മലയാളിയെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. കേരളത്തിൽ യുഡിഎഫിന്റെ ഭരണത്തുടർച്ചയെന്ന മോഹത്തെ തള്ളി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ. സിപിഎമ്മിലെ ഒത്തൊരുമ വോട്ടായി മാറുന്നതിന്റെ സൂചനയാണ് ഇത്. മദ്യനയത്തിലും മറ്റും ഇടതുപക്ഷത്തെ ആക്രമിച്ച് മുന്നേറിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ മലയാളി അംഗീകരിച്ചില്ല. ബാർ കോഴയിലും സോളാറിലും പെട്ട കോൺഗ്രസ് നേതാക്കളെല്ലാം തോൽക്കുമെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന. അഴിമതിക്ക് എതിരായ അലയൊലികൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ. ഇത് യുഡിഎഫ് ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സൊമാലിയാ പരമാർശം വോട്ടാക്കാനുള്ള ശ്രമവും നടന്നില്ല. മോദിയെ ആക്രമിച്ച് ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനായിരുന്നു ശ്രമം. എന്നാൽ ന്യൂനപക്ഷം സിപിഎമ്മിനോട് അടുക്കുന്ന ചിത്രമാണ് തെളിയുന്നത്. ചില സർവ്വേകൾ സിപിഎമ്മിന് വ്യക്തമായ മുൻതൂക്കം തന്നെ നൽകുന്നു. പക്ഷേ ബഹുഭൂരിപക്ഷവും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം നൽകുന്നത്. കോൺഗ്രസിന്റെ തകർച്ചയും പ്രവചിക്കുന്നു. യുഡിഎഫിൽ മുസ്ലിം ലീഗ് പിടിച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാനുള്ള സാധ്യത പോലും പ്രവചിക്കുന്നു. അങ്ങനെ മുന്നണിയിലെ ഒന്നാമൻ എന്ന സ്ഥാനം കോൺഗ്രസിന് നഷ്ടമാക്കുന്ന തരത്തിലേക്ക് ഫല പ്രവചനമെത്തുമെന്നതാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വസ്തു. അഴിമതിക്കാരെല്ലാം തോൽക്കുന്നതാണ് ഇതിന് കാരണം. പാലായിൽ കെഎം മാണി പോലും തോൽക്കുമെന്ന തരത്തിലാണ് പ്രവചനം. എന്നാൽ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പരിഗണിക്കുന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വിജയം പ്രവചിക്കുന്നുമുണ്ട്.
കോൺഗ്രസിലെ എ ഗ്രൂപ്പിനെ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഫല സൂചന. ബിജെപി-ബിഡിജെഎസ് സഖ്യം നേടുന്ന വോട്ടുകൾ എ ഗ്രൂപ്പിനെതിരെ മാറുന്നുവെന്ന വിലയിരുത്തലുമുണ്ട്. പൂഞ്ഞാറിൽ സ്വതന്ത്രനായി പിസി ജോർജ് ജയിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പ്രവചിക്കുന്ത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും വിലയിരുത്തുന്നു. കേരളത്തിൽ മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. പാലായിൽ കെ.എം. മാണി, തൃപ്പൂണിത്തുറയിൽ കെ.ബാബു, കോഴിക്കോട് സൗത്തിൽ എം.കെ.മുനീർ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം. കളമശേരിയിൽ മൽസരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.പി.മോഹനൻ എന്നിവരും തോൽക്കും. അഴീക്കോട് എൽഡിഎഫിന്റെ എം വി നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. അതേസമയം, ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് ജയിക്കും.
ഭരണ വിരുദ്ധ വികാരം ശക്തം, അഴിമതിക്കാർക്ക് തിരിച്ചടി
കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. ഇതിന് പ്രധാന കാരണം അഴിമതിയാണ്. സോളാറും ബാർ കോഴയുമെല്ലാം വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടെ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടും.
എൽഡിഎഫ് 74-82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്സിറ്റ് പോളും പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും നൽകുന്ന സൂചന. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടതുപക്ഷം വ്യക്തമായ മേധാവിത്തം നേടും. ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിനെ കൈവിടുന്നുവെന്നതാണ് ഈ നിരീക്ഷണങ്ങൾക്ക് ശക്തി പകരുന്നത്.
കേരളത്തിൽ വോട്ടർമാർ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന് സർവേ പറയുന്നു. അഴിമതിയും ആനുകൂല്യങ്ങളുടെ കുറവും സാധാരണക്കാരിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചു. ദരിദ്രവിഭാഗങ്ങൾക്കിടയിൽ എൽ.ഡി.എഫിന്റെ ജനസമ്മതി വർധിച്ചു. സുരക്ഷയിലും ക്രമസമാധാനപാലനത്തിലും സ്ത്രീകൾക്ക് അതൃപ്തിയുണ്ടെന്നും സർവ്വേ പറയുന്നു. യുവാക്കൾ എൽ.ഡി.എഫിന് അനുകൂലമാണ്. 18 25 പ്രായമുള്ളവരിൽ 42 ശതമാനത്തിന്റെ പിന്തുണ സിപിഐ(എം) മുന്നണിക്കുണ്ട്. 26-35 പ്രായമുള്ളവരിൽ 44 ശതമാനം. 36-50നിടയിൽ 44 ശതമാനം. 50-60നിടയിൽ 42 ശതമാനം ഇങ്ങനെ പോകുന്ന കണക്കുകൾ
പാലായിലെ പ്രവചനത്തിൽ ഞെട്ടി കേരളാ കോൺഗ്രസ്
പാലായിൽ മുൻ മന്ത്രി കെ.എം. മാണി തോൽക്കുമെന്ന് എക്സിറ്റ് പോൾ ഫലം കേരളാ കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലമാണ് മാണിക്ക് തോൽവി പ്രവചിച്ചിരിക്കുന്നത്. പാലാ മണ്ഡലത്തിൽ ഇന്നേവരെ മാണിയല്ലാതെ മറ്റൊരു സ്ഥാനാർത്ഥി വിജയിച്ചിട്ടില്ല. തുടർച്ചയായി 12 തവണ വിജയിച്ച മാണി ഇത്തവണ 13ാം അങ്കത്തിനാണ് ഇറങ്ങിയിരിക്കുന്നത്. ബാർ കോഴക്കേസിനെ തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് കൂടിയാണ് കേരളാ കോൺഗ്രസിന് വലിയ തിരിച്ചടിയാകുന്നത്.
ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജയിക്കുമെന്നും പറയുന്നു. പാർട്ടിക്ക് വലിയ കോട്ടം തട്ടാതിരിക്കുമ്പോഴാണ് മാണി തോൽക്കുമെന്ന പ്രചവനമെത്തുന്നത്. അതേസമയം കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച് പൂഞ്ഞാറിൽ സ്വതന്ത്ര്യനായി മത്സരിക്കുന്ന പി.സി. ജോർജ് ജയിക്കുമെന്നാണ് എക്സിറ്റ് പോളിലെ സൂചന. പി.സിക്ക് എൽ.ഡി.എഫിലും ഇടംകിട്ടാതെ വന്നതോടെ സംസ്ഥാനത്തെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാർ. ഇതും കേരളാ കോൺഗ്രസിന് തിരിച്ചടിയാണ്.
മാണിക്ക് എതിരെ കടുത്ത ത്രികോണ മത്സരം പാലായിൽ നടന്നു. ബിജെപിയും അവിടെ മികച്ച രീതിയിൽ വോട്ട് നേടും. ഇതാണ് പാലായിൽ മാണിക്ക് ദോഷം ചെയ്യുന്നതെന്നാണ് വിലയിരുത്തൽ
ബിജെപി അക്കൗണ്ട് തുറക്കും, ബിഡിജെഎസിന് സീറ്റില്ല
തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എൽ.ഡി.എഫും ബിജെപിയും തമ്മിലും മഞ്ചേശ്വരത്ത് യു.ഡി.എഫും ബിജെപിയും തമ്മിലുമാണ് പ്രധാന പോരാട്ടമെന്നും പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരമാണെന്നും പ്രവചിക്കുന്നു. ബിഡിജെഎസിന് സീറ്റൊന്നും ആരും പ്രവചിക്കുന്നില്ല. നേമത്തും മഞ്ചേശ്വരത്തും ബിജെപി ജയിക്കുമെന്ന സൂചനയാണ് എല്ലാ സർവ്വേകളും നൽകുന്നത്. തിരുവനന്തപുരത്തും കഴക്കൂട്ടത്തും കാസർഗോഡും മികച്ച സാധ്യതയും.
കുട്ടനാട് പോലെ ബിഡിജെഎസ് മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങളിൽ ഇടതുപക്ഷത്തിന് മേൽകൈ കിട്ടുമെന്നാണ് പ്രവചനം. അതായത് എസ്എൻഡിപിയുടെ രാഷ്ട്രീയ പ്രവേശനം സിപിഎമ്മിനെ കുലുക്കുന്നില്ല. പരമ്പരാഗത ഈഴവ വോട്ടർമാർ സിപിഎമ്മിനൊപ്പം അടിയുറച്ചു നിൽക്കുന്നുവെന്ന് തന്നെയാണ്. എന്നാൽ നായർ-ഈഴവ വോട്ടുകൾ കോൺഗ്രസിന് നഷ്ടമാകുന്നു. അതിന്റെ പ്രതിഫലനമാണ് സർവ്വേകളിൽ നിറയുന്നത്.
പിസി ജോർജും വീണാ ജോർജും ജയിക്കും
സ്വതന്ത്രരിൽ പിസി ജോർജിന് മാത്രമാണ് വിജയം എക്സിറ്റ് പോളുകൾ നൽകുന്നത്. ചതുഷ്കോണ മത്സരത്തിന്റെ ഗുണം പിസി ജോർജിന് ലഭിക്കുന്നു. എന്നാൽ ചതുഷ്കോണമുള്ള ചെങ്ങന്നൂരിൽ വിജയം ഇടതുപക്ഷത്തിനാണ് നൽുകന്നത്. ത്രികോണ പോരിൽ പൊരിയുന്ന ആറന്മുള വീണാ േേജാർജിനും. അങ്ങനെ ബിജെപിയുടെ ശക്തമായ പോരാട്ടം ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുമെന്നാണ് പ്രവചനം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്