യെച്ചൂരിയുടെ ഐക്യാഹ്വാനം സുധാകരനും വിഎസും അറിഞ്ഞില്ല! പഠിച്ച സ്കൂളിലെ കെട്ടിട ഉദ്ഘാടനത്തിൽ പോലും വിഭാഗീയത കലർത്തി പ്രതിപക്ഷ നേതാവ്; വിളിപ്പാടകലെയുള്ള വീട്ടിലുണ്ടായിട്ടും എത്താത്തിൽ പ്രതിഷേധിച്ച് സുധാകരന്റെ പൊട്ടിത്തെറിയും
ആലപ്പുഴ : കേരള ഘടകത്തിൽ ഐക്യമുണ്ടാകണമെന്ന് സിപിഐ(എം) കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതൊന്നും സിപിഎമ്മിലെ പ്രധാന നേതാക്കൾ പോലും അറിഞ്ഞില്ലേയെന്ന് സംശയം. കേന്ദ്ര കമ്മറ്റി നിർദ്ദേശത്തിന് പുല്ലുവില നൽകി സിപിഐ(എം) സംസ്ഥാന സമിതി അംഗം തന്നെ രംഗത്ത് വന്നു. മാരിക്കുളത്തെ വി എസിന്റെ വസതിക്ക് ഒരുവിളിപ്പാടകലെ നിന്ന് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ ചർച്ചകളിൽ നിറയുകയാണ്. വി എസ്് പഠിച്ച സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സുധാകരൻ വിമർശനവുമായി എത്തിയത്.
വി.എസിന്റെ പൂർവ വിദ്യാലയത്തിൽ താൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് വി എസ് വിട്ടു നിന്നതിനെതിരെയാണ് രൂക്ഷവിമർശവുമായി സുധാകരൻ എത്തിയത്. വിഎസിന്റെ വീടിനു മുന്നിലുള്ളതും വി എസ് പഠിച്ചതുമായ പറവൂർ പാനേക്കുളങ്ങര എച്ച്.എസ്സ്.എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനാണ് വി എസ് വിസമ്മതിച്ചത്. ഉദ്ഘാടനം നടക്കുന്ന സമയത്ത് വി എസ് വീട്ടിലുണ്ടായിരുന്നു. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. പൂർവ വിദ്യാലയത്തിലെ ചടങ്ങിന് വി എസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കാൻ വിഎസിന് താൽപ്പര്യമില്ലെന്ന് അറിയിച്ചു. നേതാവിന്റെ ഇഷ്ടങ്ങൾ നടക്കട്ടെ-സുധാകരൻ പറഞ്ഞു.
വി.എസിന്റെ കെയർ ഓഫിലല്ല ഞാൻ കമ്യീണിസ്റ്റ് പാർട്ടിയിൽ എത്തിയത്. വി.എസിന്റെ അടുത്തുകൊതിയും നുണയും ഏഷണിയും പറയാൻ പോയിട്ടില്ല. പാർട്ടിയിൽ പ്രമോഷന് വേണ്ടി വി.എസിന്റെ കാല് പിടിക്കാൻ പോയിട്ടില്ല. ഈ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും കുഴപ്പമില്ല. വി.എസിന് താൽപര്യമില്ലെന്നു കരുതി ആത്മഹത്യയ്ക്ക് താനില്ല. അദ്ദേഹം പറഞ്ഞു. തന്റെ വാർഡിൽ സി പി എം തോറ്റിട്ടില്ല. വി എസ്സിനോട് തനിക്ക് ബഹുമാനമാണ്. പക്ഷേ സ്വന്തം തട്ടകത്തിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റ ചരിത്രമുള്ള നേതാവാണ് വി എസ്. താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത് നുണയും കൊതിയും പറഞ്ഞല്ല. വി എസ്സിനെ പ്രീണിപ്പിക്കാൻ പോയിട്ടുമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താൻ തോറ്റുപോയാലും പറയാനുള്ളതു പറയുക തന്നെ ചെയ്യും.
അമ്പലപ്പുഴ എം എൽ എ ജി സുധാകരനുമായി യാതൊരു സന്ധിക്കും ഇല്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ താൻ പഠിച്ച സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് ഉപേക്ഷിക്കുകയായിരുന്നു. വി എസ് പരിപാടി ഉപേക്ഷിച്ചതോടെ കോൺഗ്രസ് എംപി കെ സി വേണുഗോപാലാണ് ഉദ്ഘാടനം നടത്തിയത്. സിപി എം സെക്രട്ടറി കോടിയേരിവരെ വി എസ്സിനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ വി എസ് തയ്യറായില്ല. പറവൂർ പനയകുളങ്ങര ഗവ. എച്ച് എസ്സിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണ് വി എസ് വേണ്ടെന്നുവച്ചത്. സമയക്കുറവാണ് കാരണമെന്ന് വിചാരിച്ചാൽ തെറ്റി. കെട്ടിടത്തിനു ഫണ്ട് അനുവദിച്ചത് ജി സുധാകരൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നായതുകൊണ്ടാണ് വി എസ് പരിപാടി ഉപേക്ഷിച്ചത്.
അതേസമയം ഇന്നു പകൽ രണ്ടുമണിവരെ പറവൂരിലെ വേലിക്കകത്തെ വീട്ടിൽ തങ്ങുന്ന വി എസ്സ് ഉച്ചയ്ക്കുശേഷം കുട്ടനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ അരകിലോമീറ്റർ ദൂരമുള്ള, വി എസ് പഠിച്ചതും ഏറെനാളായി വോട്ടുചെയ്യുന്നതുമായ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വീട്ടിലിരുന്ന് നിരീക്ഷിക്കുകയായിരുന്നു. അതേസമയം പൊതുവേദികളിലും അല്ലാതെയും വി എസ് വിരുദ്ധ പ്രസ്താവനകൾ ഇറക്കി കൈയടി വാങ്ങുന്ന ജി സുധാകരനെ പൂർണമായും ബഹിഷ്ക്കരിക്കുകയെന്ന തീരുമാനമാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമായതെന്ന് വി എസ്സുമായി അടുത്തബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. നേരത്തെ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വി എസ് നിർവ്വഹിക്കുമെന്ന് എം എൽ എ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് ചുവടു മാറിയത്. ഇതോടെ ആലപ്പുഴ എം പി കെ സി വേണുഗോപാലിന് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഭാഗ്യമുണ്ടായി.
പാർട്ടിയുടെ ആലപ്പുഴ സമ്മേളനത്തിനുശേഷം സുധാകരൻ വി എസ്സിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. വി എസ്സിനെ നോക്കുകുത്തിയാക്കി മാറ്റാനും വേദിയിൽ പ്രസംഗിച്ച മുഴുവൻ നേതാക്കളെയും വി എസ്സിനെതിരെ തിരിച്ചുവിടാനും പ്രധാന പങ്കുവഹിച്ച ആൾ സുധാകരനായിരുന്നു. ഇത് വി എസ്സിനെ ചെറുതായല്ല വിഷമിപ്പിച്ചത്. മാത്രമല്ല, സമ്മേളനത്തിന് ചുക്കാൻ പിടിച്ച സുധാകരൻ കൂടുതൽ ശക്തി പ്രാപിച്ചതോടെ വി എസ്സിനെ കടന്നാക്രമിക്കുന്നതിൽ യാതൊരു പഞ്ഞവും കാട്ടിയിരുന്നുമില്ല. വി എസ്സിനോടുള്ള വിയോജിപ്പ് പലപ്പോഴും ഇപ്പോൾ വി എസ് അനുകൂല നിലപാടെടുക്കുന്ന തോമസ് ഐസക്ക് എം എൽ എ യോടും സുധാകരൻ പുലർത്തിവരികയാണ്. ഇതിന്റെ പ്രതിഫലനമെന്നോണം കഴിഞ്ഞ ദിവസം ആലപ്പുഴ സീമാസ് വസ്ത്രശാലയിൽ നടന്ന തൊഴിലാളി സമരത്തിൽനിന്നും സുധാകരനെ ഐസക്ക് പൂർണമായും ഒഴിവാക്കിയിരുന്നു.
പ്രശ്നം സുധാകരന്റെ മണ്ഡല പരിധിയിൽ നടന്നിട്ടും യാതൊന്നും അറിയിക്കാതെയാണ് പ്രശ്നം പരിഹരിച്ച് ഐസക്ക് സോഷ്യൽ മീഡിയയിൽ നിന്നടക്കം കൈയടിവാങ്ങിയത്. ഏതായാലും മുട്ടിന് മുട്ടിന് ജില്ലയിലെ വലിയ നേതാക്കൾ തലമാറി തല്ലിത്തുടങ്ങിയത് അണികളിൽ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍