ഗണേശ് കുമാറിനെ ആവാഹിച്ചത് ആരുടെ പ്രേതം? മന്ത്രിയുടെ മറുപടി പരാമർശം ഉന്നം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയോ?
മറുനാടൻ മലയാളി ബ്യൂറോ
ഗണേശിന്റെ ശരീരത്തിൽ ആവാഹിച്ച പ്രേതമാണ് പ്രശ്നം. അതിനെ അല്ലാതെ അഴിമതി ആരോപണങ്ങളെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഭയക്കുന്നില്ല. ഈ പ്രേതം ആരാണ്? പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ടിഒ സൂരജാണെന്ന് വരുത്തിതീർക്കുകയാണ് ലക്ഷ്യം. എന്നാൽ അതിലുമപ്പുറം ഒരു പേര് ഈ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് മന്ത്രി കരുതുന്നുണ്ടോ? ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ഗോഡ്ഫാദറായി അടുത്തകാലം വരെ എല്ലാവരു ചൂണ്ടികാട്ടിയ പികെ കുഞ്ഞാലിക്കുട്ടിയെയാണോ ഇബ്രാഹിംകുഞ്ഞ് ലക്ഷ്യമിടുന്നത്?
പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന്റെ വീട്ടിലെ റെയ്ഡിനെ കുറിച്ച് പല ചിന്തകൾ സജീവമായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ സുരജിനെ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഒരുക്കിയ ചതിക്കുഴിയാണെന്നും അതിനായി സ്വകാര്യ ഡിക്ടറ്റീവുകളെ ഏർപ്പെടുത്തിയെന്നുമെല്ലാം ചർച്ചകളെത്തി. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയെ വേദിനപ്പിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഈ വിഷയത്തിൽ കരുതലോടെ മാത്രമേ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചുള്ളൂ. തന്റെ കൈയിൽ തെളിവുകളുണ്ടെന്നും വേണ്ട സമയത്ത് അവ പുറത്തുവിടുമെന്നും സൂരജ് പറഞ്ഞിരുന്നു. ഈ തെളിവുകളാണ് ഗണേശ് നിയമസഭയിൽ കൊണ്ടുവന്ന കറുത്ത ബാഗിൽ ഉണ്ടായിരുന്നത് എന്നതാണ് ഉയരുന്ന ചോദ്യം?
ഏതായാലും സൂരജിനെതിരെ നടപടി വന്ന ശേഷം അദ്ദേഹത്തെ അനുകൂലിച്ച ഒരു നേതാവേ കേരളത്തിലൂള്ളൂ. ഗണേശ് കുമാർ മാത്രമായിരുന്നു അത്. സൂരജിനെതിരായ നടപടിയിൽ മനംനൊന്താണ് ചിലത് പുറത്തു പറയുമെന്ന് ഗണേശ് പ്രഖ്യാപിച്ചത്. ഐഎഎസുകാരനോ ഐപിഎസുകാരനോ ആകാം അതെന്നും കരുതി. ഗണേശിന് വ്യക്തിപരമായി താൽപ്പര്യക്കുറവുള്ള ചില അഴിമതിക്കാരുടെ പേരുകളും ചർച്ചയായി. ഇതിനിടെയിലാണ് പൊതുമരാമത്ത് മന്ത്രിയെ വെട്ടിലാക്കി ഗണേശിന്റെ ആക്ഷേപങ്ങൾ. നിയമസഭയിൽ മന്ത്രിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കാനുമായി. സഭാ രേഖകളിൽ ആരോപണം എത്തിക്കുക എന്നതിലുപരി വിഷയം ചർച്ചയാക്കുകയാണ് ഗണേശ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.
ആർക്കെങ്കിലുമെതിരെ ആരോപണം ഉന്നയിക്കണമെങ്കിൽ അത് സ്പീക്കർക്ക് നേരത്തെ എഴുതി നൽകണം. ഇങ്ങനെ ആരോപണം എഴുതിക്കൊടുത്താൽ മറുപടി മുൻകൂട്ടി തയ്യാറാക്കാൻ മന്ത്രിമാർക്ക് കഴിയും. അതുകൊണ്ട് കൂടിയാണ് ആരോപണത്തിന് ശൂന്യവേള തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിരോധമുയർത്താൻ ഇബ്രാഹിംകുഞ്ഞിനായതുമില്ല. മുഖ്യമന്ത്രിയും അതുകൊണ്ട് തന്നെ മറുപടി നൽകിയുമില്ല. എന്നാൽ സഭയ്ക്ക് പുറത്ത് വലിയ ചർച്ചയായി ആരോപണം മാറി. മന്ത്രിയും ലീഗുകാരും പറയുന്നത് ഗണേശിനെ കൊണ്ട് ആരോ പറയിച്ചതെന്നാണ്. മുനകൾ നീളുന്നത് ടിഒ സൂരജിലേക്ക് തന്നെയാണെന്ന് വ്യക്തം. അങ്ങനെയാണെങ്കിൽ പോലും ഗണേശ് ഉയർത്തിയ ആക്ഷേപത്തിൽ അന്വേഷണം നടത്തേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇനി സൂരജിന് വേണ്ടി പറഞ്ഞതാണെങ്കിൽ പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും വാദമുണ്ട്. മന്ത്രിസഭയിലേക്ക് ഗണേശിന് തിരിച്ചുവരണം. ഇതിന് കോൺഗ്രസിലെ എ വിഭാഗം പൂർണ്ണമായും എതിരാണ്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിന്റെ പിന്തുണ അനിവാര്യമാണ്. ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉന്നയിക്കുന്നതിലൂടെ കുഞ്ഞാലിക്കുട്ടിയുടെ മനസ്സ് അനുകൂലമാക്കാനാണ് ഗണേശ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഏതായാലും മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തില്ലെങ്കിൽ ഭരണമുന്നണിയിലെ പ്രതിപക്ഷ ശബ്ദമായി ഗണേശ് മാറും. ഇത് നഷ്ട പ്രിതിശ്ചായ തിരിച്ചുപിടിക്കാൻ ഗുണകരമാകുമെന്നാണ് പത്തനാപുരം എംഎൽഎയുടെ വിലയിരുത്തൽ.
ആരോപണം ഉന്നയിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ പേര് പലതവണ ഗണേശ് ഉയർത്തിക്കാട്ടിയുരന്നു. മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ലീഗ് എംഎൽഎമാർ ബഹളമുണ്ടാക്കിയുരുന്നു. എല്ലാവർക്കും വേണ്ടിയാണ് താൻ പറയുന്നത്. അതുകൊണ്ട് തന്നെ സഹിഷ്ണതയോടെ എല്ലാം കേൾക്കാൻ ലീഗ് എംഎൽഎമാരോട് പറയണമെന്നായിരുന്നു ഗണേശിന്റെ ആവശ്യം. ഉദ്യോഗസ്ഥരുടെ അഴിമതിയിൽ തുടങ്ങിയ ഗണേശ് മന്ത്രിക്ക് നേരെയും ആരോപണങ്ങൾ ഉന്നയിച്ചുവെന്ന യാഥാർത്ഥ്യവുമുണ്ട്. മന്ത്രിക്ക് എതിരെയല്ല ഓഫീസിനെ കുറിച്ചാണ് പരമാർശമെന്ന് ഗണേശ് പറയുന്നുണ്ടായിരുന്നു. എന്നാൽ നോൺ പ്ലാൻ ഫണ്ടുകൾ സ്വന്തം മണ്ഡലത്തിൽ ചെലവഴിക്കുന്ന മന്ത്രി മറ്റ് എംഎൽഎമാർക്ക് അത് നിഷേധിക്കുന്നു. ഈ അനീതിയും അഴിമതി തന്നെയാണെന്ന് ഗണേശ് ആരോപിക്കുകയും ചെയ്തു.
മുസ്ലിംലീഗിൽ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും രണ്ട് വഴിക്കാണ്. ഇടി വിഭാഗത്തിന്റെ പിന്തുണ ഇബ്രാഹിംകുഞ്ഞിനുണ്ട്. ഈ അധികാര വടം വലിയുടെ ഭാഗമായാണ് സുരജിനെതിരെ മന്ത്രി നീങ്ങിയതെന്നും ലക്ഷ്യമിട്ടത് കുഞ്ഞാലിക്കുട്ടിയെ ആണെന്നും വാദമുയർന്നിരുന്നു. സൂരജെന്ന വിശ്വസ്തനിലൂടെ പൊതുമരാമത്ത് വകുപ്പ് നിയന്ത്രിച്ച കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ പലപ്പോഴും ഇബ്രാഹിംകുഞ്ഞ് എതിർത്തു. റിലയൻസിന്റെ കേബിൾ ഇടപാട് റദ്ദാക്കിയതിന് പിന്നിലും ഈ അകൽച്ച തന്നെയാണ് ഇബ്രാഹിംകുഞ്ഞിനെ സ്വാധീനിച്ചത്. ഇതിനൊപ്പമാണ് സൂരജിനെതിരെ വിജിലൻസ് നടപടി വന്നതും പൊതുമരാമത്ത് മന്ത്രി നേരിട്ട് സെക്രട്ടറിയെ തള്ളിപ്പറഞ്ഞതും. അതുകൊണ്ട് കൂടിയാണ് ഗണേശിന്റെ ആരോപണം ഉന്നയിക്കലിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്ന വാദം പ്രബലമാകുന്നത്. ഇക്കാര്യം പാർട്ടി വേദികളിൽ ഇബ്രാഹിംകുഞ്ഞ് ഉന്നയിക്കും.
പൊലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനേയും പ്രമുഖ ഐഎഎസുകാരിയേയുമാണ് ഗണേശ് അഴിമതിക്കാരുടെ കാട്ടുപോത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണ് കരുതിയിരുന്നത്. രണ്ട് പ്രമുഖ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനവും. അതുകൊണ്ട് തന്നെ ഇന്നത്തെ ഗണേശിന്റെ പ്രഖ്യാപനത്തെ സാമ്പിൾ വെടിക്കെട്ട് മാത്രമായി കണ്ടാൽ മതിയെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പേരുകൾ പറയേണ്ടിയും വരും. ഇതിലൂടെ അഴിമതിക്കെതിരെ പോരടിക്കുന്ന നേതാവെന്ന പ്രതിശ്ചായ ഉണ്ടാക്കാനാണ് നീക്കം.
വരും ദിവസങ്ങളിൽ ഈ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തും. അപ്പോൾ കൂടുതൽ പേരുകൾ വെളിപ്പെടുത്തി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന നിലപാടിലാണ് ഗണേശ്. മന്ത്രിസഭയിൽ തിരിച്ചെടുക്കാമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ ഗണേശിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുഖ്യന്ത്രി നേതൃത്വം നൽകുന്നില്ല. ഐ ഗ്രൂപ്പുമായി ഗണേശ് പൂർണ്ണമായും ഇടഞ്ഞു നിൽക്കുകയും ആണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍