നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: പിന്നോക്ക് സമുദായങ്ങൾക്ക് വേണ്ടിയാണ് സംവരണം വേണമെന്ന് മഹാത്മാ ഗാന്ധി വാദിച്ചതും പോരടിച്ചതും. ഒരു സമൂഹത്തിന് നേരിടേണ്ടി വന്ന അവഗണനയ്ക്കുള്ള പ്രായച്ഛിത്തം. കാലം മാറിയപ്പോൾ സാമ്പത്തിക സംവരണമെന്ന ആവശ്യവും ശക്തമായി. ഇതിനെ പോലും സംവരണത്തിന് അർഹരായവർ എതിർക്കുന്നു. ഭരണ ഘടനയിൽ സംവരണമുള്ളത് സാമ്പത്തിക കുറവ് പരിഹരിക്കാനല്ലെന്നും മറിച്ച് സാമൂഹീകാവസ്ഥയിലെ മാറ്റത്തിനാണെന്നും ഇവർ വാദിക്കുന്നു. കേരളത്തിൽ പിണറായി സർക്കാർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തി. ഇതിനെ സംവരണാർഹരായവരെല്ലാം ഒറ്റക്കെട്ടായി എതിർത്തു. ഇവിടെ പ്രത്യക്ഷത്തിൽ തന്നെ പട്ടേലന്മാർക്ക് തൊഴിൽ-വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുമെന്ന് വാക്ക് കൊടുത്തായിരുന്നു കോൺഗ്രസ് പോരിനിറങ്ങിയത്. പ്രചരണത്തിൽ കത്തികയറിയിട്ടും കോൺഗ്രസിന് തിരിച്ചടിയായത് ഈ സംവരണം നയം തന്നെ.
കേരളത്തിൽ നായന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് പിണറായി സർക്കാർ ശ്രമിച്ചാൽ എന്താകും അടുത്ത തെരഞ്ഞെടുപ്പിൽ സംഭവിക്കുക. ഈഴവരും പിന്നോക്ക് സമുദായങ്ങളും പിണറായിക്ക് വോട്ട് ചെയ്യില്ല. നായർ സമുദായം മൊത്തത്തിൽ പിണറായിക്കൊപ്പം നിന്നാലും മറുപക്ഷത്തുണ്ടാകുന്ന ഒത്തൊരുമ സർക്കാരിന് തിരിച്ചടിയാകും. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ എന്നും നല്ല വാക്കുകൾ മാത്രമായിരുന്നു വെള്ളാപ്പള്ളി സർക്കാരിനെ കുറിച്ച് പറഞ്ഞത്. എന്നാൽ മുന്നോക്ക സംവരണം ദേവസം ബോർഡിലെത്തിയപ്പോൾ കഥ മാറി. വെള്ളാപ്പള്ളി പരസ്യമായി സർക്കാരിനെ വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. സാമ്പത്തിക സംവരണത്തിൽ ബിജെപി പോലും മൗനം പാലിച്ചു. അത്രയും സങ്കീർണ്ണമാണ് സംവരണത്തിൽ ഒരോ പാർട്ടിയും എടുക്കുന്ന നിലപാട്. ഇത് രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞില്ല. എങ്ങനേയും മോദിയെ തോൽപ്പിക്കാൻ പട്ടേലന്മാർക്ക് രാഹുൽ കൈകൊടുത്തു. ഇത് കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കിനെ കോൺഗ്രസിൽ നിന്ന് അകറ്റി.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നോക്കക്കാരുമായിരുന്നു മോദിയുഗം തുടങ്ങിയ ശേഷം കോൺഗ്രസിനൊപ്പം നിന്നിരുന്നത്. പട്ടേലന്മാർ ബിജെപിക്കൊപ്പവും. മുന്നോക്ക് സമുദായങ്ങളായിരുന്നു മോദിയുടെ കരുത്ത്. പിന്നാക്കകാരനായി സ്വയം ഉയർത്തിക്കാട്ടിയപ്പോഴും പട്ടേലന്മാരെ ഒപ്പം നിർത്തിയായിരുന്നു മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര. ഇതിനെ തകർക്കുകയായിരുന്നു ഹാർദിക് പട്ടേലിന്റെ ലക്ഷ്യം. സംവരണം ഉയർത്തിയുള്ള പട്ടേൽ പ്രക്ഷോഭങ്ങളെ ബിജെപി കണ്ടില്ലെന്ന് നടിച്ചു. അതിന് പിന്നിലും മറ്റു ജാതിക്കാരെ അടുപ്പിക്കുകയെന്ന തന്ത്രമുണ്ടായിരുന്നു. ഇത് രാഹുൽ ഗാന്ധിയും കോൺഗ്രസും തിരിച്ചറിഞ്ഞില്ല. ഹാർദിക് പട്ടേലിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പട്ടേലന്മാർക്ക് സംവരണം രാഹുൽ ഉറപ്പ് നൽകി. ഇത് ഉണ്ടാക്കുന്ന സാമൂഹിക സന്തുലിതാവസ്ഥയിലെ മാറ്റം രാഹുൽ തിരച്ചറിഞ്ഞില്ല.
ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നിവരെ കോൺഗ്രസ് ഒപ്പം കൂട്ടിയത് കരുതലോടെയായിരുന്നു. പക്ഷേ സംവരണത്തിൽ നടത്തിയ സൂചനകളിൽ ഒളിച്ചിരുന്ന പ്രതിഷേധത്തെ മറികടക്കാൻ അൽപ്പേഷ്, ജിഗ്നേഷ് കൂട്ടുകെട്ടിനുമായില്ല. പട്ടേലന്മാർക്ക് സംവരണം അനുവദിക്കുകയെന്ന് പറഞ്ഞാൽ മറ്റ് സമുദായങ്ങളുടെ സംവരണം കുറയുകയെന്നാണ് അർത്ഥം. പിന്നോക്കക്കാരുടെ സംവരണം ഇല്ലാതാക്കാനാണ് പട്ടേലന്മാർക്ക് സംവരണം നൽകാനുള്ള നീക്കമെന്ന് ബിജെപി പ്രചരിപ്പിച്ചു. ഇത് വലിയ തോതിൽ അവർ ഉൾക്കൊള്ളുകയും ചെയ്തു. ഗുജറാത്തിൽ മുന്നോക്കക്കാരനാണ് പട്ടേലന്മാർ. വ്യവസായ-വാണിജ്യ മേഖലയെ സ്വാധീനിക്കുന്നവർ. കച്ചവടെ അവരുടെ കുത്തകയാണ്. സമുദായത്തിലെ ബഹുഭൂരിഭാഗവും നല്ല സ്ഥിതിയിൽ. എന്നിട്ടും പട്ടേലന്മാർക്ക് സംവരണം എന്തിന് അനുവദിക്കുന്നുവെന്നതിൽ കോൺഗ്രസിന് വ്യക്തമായ ഉത്തരം നൽകാനായില്ല.
ഹാർദിക് പട്ടേലിന്റെ സമൂദായ കരുത്തിന് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കിയെന്ന് പിന്നോക്ക സമുദായം തിരിച്ചറിഞ്ഞു. അവർ ഒറ്റയടിക്ക് കളം മാറി. കോൺഗ്രസിന്റെ നേട്ടം പട്ടേൽ ബൽറ്റുകളിൽ മാത്രമായി. എസ്ടി, നോട്ട്നിരോധനം, ജാതി അതൃപ്തിയും ഗുജറാത്തിൽ രാജകീയമായി വാണിരുന്ന ബിജെപിക്ക് തിരിച്ചടിയാകുമെന്ന കോൺഗ്രസ് കണക്ക് കൂട്ടലുകൾ തെറ്റി. തുടർച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ ബിജെപിയെ തുണച്ചു. ഒരു ഘട്ടത്തിൽ സൂറത്ത് തിരിച്ചടിയാകുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണ് തിരികെ കയറുന്നത്. എന്നാൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടാകുകയും ചെയ്തു. അതായത് പട്ടേലന്മാർ കൈവിട്ടുവെന്ന് സാരം. സൂറത്ത് പോലുള്ള വ്യവസായ നഗരത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. സൗരാഷ്ട്രയിലും, കച്ചിലും കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിന് കാരണവും പട്ടേൽ സമുദായത്തിന്റെ പിന്തുണയായിരുന്നു.
സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ കോൺഗ്രസിന് വൻ മുന്നേറ്റം ഉണ്ടായി. 2012ൽ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കൻ ഗുജറാത്ത്. പാട്ടിദാർമാരുൾപ്പടെയുള്ള കാർഷികമേഖലയിൽ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോൺഗ്രസ്സിന്റെ ഈ മുന്നേറ്റം. കഛ്-സൗരാഷ്ട്ര മേഖലകൾ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഛിൽ ആറിൽ അഞ്ച് സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ൽ ബിജെപിക്ക് നൽകിയത് 48ൽ സീറ്റുകളായിരുന്നു. കോൺഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവർക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോൺഗ്രസ് മുപ്പതോളം സീറ്റുകൾ നേടി. പാട്ടിദാർ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം.
നഗരപ്രദേശങ്ങൾ ഉൾപ്പെട്ട മധ്യ-തെക്കൻ ഗുജറാത്തുകൾ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേൽക്കൈ നിലനിർത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകൾ ബിജെപിയെ സഹായിച്ചു. തെക്കൻ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താൻ തുണച്ചത്. ഇവിടെ രണ്ടും മോദി പ്രഭാവം ബിജെപിയെ കൈവിട്ടില്ല. സ്വതന്ത്രസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുമ്പോൾ ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവിന് മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം തെരഞ്ഞെടുത്തതിൽ തുടങ്ങി ഹൈന്ദവവിരുദ്ധനെന്ന പ്രചാരണം വരെ മേവാനിയുടെ വിജയസാധ്യതയ്ക്ക് മങ്ങേലേൽപ്പിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ഡലത്തിൽ ഈ നേതാവ് ജയിച്ചു കയറി. പക്ഷേ ദളിത് വോട്ടുകൾ മുഴുവൻ സംസ്ഥാനത്തുടനീളം ബിജെപി വിരുദ്ധ ക്യാമ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞതുമില്ല.
ജിഗ്നേഷ് മേവാനി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ്സിന്റെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ മേവാനിക്ക് ലഭിക്കുകയും ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന മേവാനിയുടെ നിലപാടിനെ വാദ്ഗാമിലെ ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ 35കാരന്റെ വിജയം. വിജയത്തിലേയ്ക്ക് ഒബിസി നേതാവ് അൽപേഷ് താക്കൂറും എത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നാക്കം പോയെങ്കിലും അൽപേഷ് താക്കൂർ ഘട്ടംഘട്ടമായി മുന്നേറുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. രാധൻപൂരിൽ ഒബിസി വിഭാഗത്തിലുള്ള ജനങ്ങളാണ് ഭൂരിപക്ഷമുള്ളത് എന്ന ഒറ്റക്കാരണത്താൽ അവിടെ മത്സരിക്കാൻ തയ്യാറായ താക്കൂറിന്റെ തീരുമാനത്തെ വിമർശനം കൊണ്ടാണ് രാഷ്ട്രീയവൃത്തങ്ങൾ നേരിട്ടത്.
നരേന്ദ്ര മോദിക്ക് വെളുത്ത നിറം ലഭിച്ചത് അദ്ദേഹം തായ്വാനിൽ നിന്നുള്ള കൂൺ കഴിച്ചതുകൊണ്ടാണെന്ന താക്കൂറിന്റെ പരാമർശവും വിവാദമായിരുന്നു. അൽപേഷ് താക്കൂർ ജയിച്ചെങ്കിലും ഇത്തരം പ്രസ്താവനകൾ ഗുജറാത്തിലുടനീളം ബിജെപി ചർച്ചായാക്കി. ഇത് മോദി അനുകൂല തരംഗത്തിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്