വാക് ചാതുരിയിൽ കൈയടി നേടിയപ്പോഴും കാര്യമായി ഒന്നും ഇല്ലാതെ മോദിയുടെ ചെങ്കോട്ട പ്രസംഗം; ആദ്യ വർഷം തരംഗമാക്കിയ മോദി ഇക്കുറി എല്ലാവരെയും നിരാശപ്പെടുത്തി; നിർണ്ണായക സമയത്ത് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദിയുടെ ആദ്യ ചെങ്കോട്ട പ്രസംഗം ഇന്ത്യയയിൽ മാത്രമല്ല ലോകം എമ്പാടും കയ്യടിയും പ്രതീക്ഷയുമാണ് നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ചെങ്കോട്ട പ്രസംഗമായി വിലയിരുത്തപ്പെട്ടു. രണ്ടാം പ്രസംഗത്തിന് മോദി എത്തുമ്പോഴും ആ പ്രതീക്ഷയിലായിരുന്നു മോദിയുടെ ആരാധകർ, പതിവ് തെറ്റിക്കാതെ ഭായിയോം ഓർ ബഹനോം പലവരു ആവർത്തിച്ച് ശബ്ദ വിന്യാസത്തിൽ അസാധാരണ വൈഭവം ഉറപ്പ് വരുത്തി മോദി കത്തി കയറി. എന്നാൽ പ്രസംഗത്തിനകത്ത് കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിമർശനം ഉയരുന്നത്. ഒരുപാട് പ്രസംഗിച്ചിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം ശക്തമായതോടെ സ്വയം ആത്മനിയന്ത്രണം പാലിക്കുക ആയിരുന്നു മോദിയെന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്.
പ്രാസംഗികനെന്ന നിലയിൽ മോദിയുടെ മികവ് ഇന്ത്യ തിരിച്ചറിഞ്ഞതാണ്. രാജ്യത്തുടനീളം പ്രസംഗിച്ച് ആളുകളെ കൈയിലെടുത്ത് തന്നെയാണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ പ്രസംഗം പോലെ പ്രവർത്തി എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഒന്നും ചെയ്യാനും കഴിയില്ല. ഭൂമി ഏറ്റെടുക്കൽ ബിൽ പോലും ഉദ്ദേശിച്ചതു പോലെ നടപ്പാക്കാനായില്ല. അതുകൊണ്ട് തന്നെ വാഗ്ദാനങ്ങൾ കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. കള്ളപ്പണം തിരിച്ചുകൊണ്ടു വരാനുള്ള നടപടികൾ ഒന്നുമാകാത്തതും മോദി സർക്കാരിനെ വലയ്ക്കുന്നുണ്ട്. കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും കഴിയാതെയായി. സുഷമ്മ സ്വരാജിനെതിരെ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിന്റെ ശോഭ കെടുത്തി. ഈ സാഹചര്യത്തിൽ പ്രസംഗത്തിൽ കരുതൽ കാട്ടി. അപ്പോൾ അതും വിമർശിക്കപ്പെട്ടു.
സാധാരണഗതിയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കേന്ദ്ര സർക്കാർ എപ്പോഴും ചെയ്യുന്നത് നയപ്രഖ്യാപനമാണ്. ജനങ്ങൾ ഏറെ പ്രതീക്ഷിക്കുന്ന ഒന്ന് അതിലുണ്ടാകും. ഇത്തവണ വൺ റാങ്ക് വൺ പെ്ൻഷനാണ് പ്രതീക്ഷിച്ചത്. ലളിത് മോദി വിവാദത്തിൽ പാർലമെന്റിൽ നിന്നും പ്രതികരിക്കാതെ മാറി നിന്ന മോദി രാജ്യത്തോട് എന്തു പറയുമെന്നും പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല. എഴുതി കൊണ്ടു വന്നത് നോക്കി വായിക്കാതെ ചെങ്കോട്ടയിൽ വ്യത്യസ്ത പുലർത്തിയെന്നത് മാത്രമാണ് എടുത്തു പറയേണ്ടത്. അങ്ങനെ ഭീകരവാദവും വിദേശകാര്യ നയവുമുൾപ്പെടെ രാജ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല മേഖലകളെക്കുറിച്ചും ഒന്നുംതന്നെ പ്രതിപാദിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശം അവസാനിപ്പിച്ചത്.
അധികാരമേറ്റശേഷം നടത്തിയ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ 2014 ഓഗസ്റ്റ് 15 ന് നരേന്ദ്ര മോദി എട്ട് പ്രമുഖ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇവയെല്ലാം ആരംഭിക്കുകയും ചെയ്തു. പക്ഷേ, പലതും വേണ്ടത്ര ശുഷ്ക്കാന്തിയോടെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിയുന്നില്ല എന്ന പരാതിയുണ്ട്. മോദി 2014-ൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ ഇവയായിരുന്നു. സ്വച്ഛഭാരത്, ജൻ ധൻ യോജന, മേക്ക് ഇൻ ഇന്ത്യ, ആസൂത്രണക്കമ്മിഷനു പകരം സംവിധാനം, വിദഗ്ധ പരിശീലനം, എംപിമാരുടെ മാതൃകാ ഗ്രാമ പദ്ധതി, ഡിജിറ്റൽ ഇന്ത്യ, ഭരണ പരിഷ്കാരങ്ങൾ. ഇതിൽ പലതും താളം തെറ്റി. സ്വച്ഛ് ഭാരതി് തുടക്കത്തിലുണ്ടായ പ്രസക്തി ഇന്ന് ഇല്ല. സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളോട് നേരിട്ടു സംവദിക്കുക എന്ന പുതിയ ശൈലിക്ക് തുടക്കം കുറിക്കുകയായിരുന്നു കഴിഞ്ഞ തവണ മോദി ചെയ്തത്. പ്രധാന പ്രഖ്യാപനങ്ങൾ പലതും ഇങ്ങനെ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നായിരുന്നു അന്നത്തെ വിലയിരുത്തിൽ. അതാണ് ഇത്തവണ തെറ്റിച്ചത്.
ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതിയെക്കുറിച്ച് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിമുക്ത ഭടന്മാരെ നിരാശരാക്കിയിരിക്കുകയാണ്. അവർ പ്രതിഷേധിത്തിലുമാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയുടെ പ്രസംഗത്തെ വിമർശിച്ചില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തിയ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും വ്യക്തമാക്കി നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു.
ചുവപ്പു കോട്ടയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വലിയ കാര്യങ്ങളായി ഉയർത്തിക്കാട്ടിയ പദ്ധതികളിലേറെയും യുപിഎ സർക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചതാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഴിമതിയുടെ കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്കും സ്വന്തം പാർട്ടിയിലെ നേതാക്കൾക്കുമായി വ്യത്യസ്ത നിർവചനങ്ങൾ ചമയ്ക്കുകയാണ് പ്രധാനമന്ത്രിയെന്നും അവർ ആരോപിച്ചു. എന്ത് പുതിയ കാര്യമാണ് തന്റെ പ്രസംഗത്തിൽ മോദി പറഞ്ഞത്? രണ്ടോ മൂന്നോ പദ്ധതികളെക്കുറിച്ച് മോദി സംസാരിച്ചു. എന്നാൽ, ഇവയെല്ലാം തന്നെ കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് പറയുന്നതിൽ വിഷമമുണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായി ഗുലാംനബി ആസാദ് പറഞ്ഞു.
തന്റെ മന്ത്രിസഭയിലെ മന്ത്രിമാർ നടത്തിയ അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് മോദിയെന്ന് മറ്റൊരു കോൺഗ്രസ് നേതാവായ അംബിക സോണി വിമർശിച്ചു. മോദിയുടെ വാക്കുകൾ ആരും വിശ്വസിക്കില്ലെന്നും അംബിക സോണി അഭിപ്രായപ്പെട്ടു. അതിനിടെ സ്വാതന്ത്ര ദിന പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വാക്കുകൾക്കൊണ്ടുള്ള വെറും തട്ടിപ്പെന്ന് സിപിഐ(എം). ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. പ്രസംഗത്തിലെ വാഗ്ദാനങ്ങൾ നടക്കാത്തതാണ്. ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതിയെക്കുറിച്ച് നൽകിയ വാഗ്ദാനങ്ങൾ വ്യാജമായിരുന്നുവെന്ന് വ്യക്തമായി. ഇതുതന്നെയാണ് എല്ലാ കാര്യങ്ങളുടെയും അവസാനം നടക്കുകയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് മാദ്ധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും ഇന്ന് രാഷ്ട്രീയം പറയേണ്ട ദിവസമല്ലെന്നും നാളെയാവട്ടെയെന്നും പറഞ്ഞ ശേഷം രാഹുൽ മടങ്ങുകയായിരുന്നു. സോണിയാ ഗാന്ധിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം ഇരുവരും മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു മടങ്ങി. തന്റെ പ്രസംഗത്തിൽ മോദി, മുൻ യു.പി.എ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അധികാരത്തിൽ ഇരുന്നപ്പോൾ അഴിമതി നടത്തിയവർ തന്നെയാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്നായിരുന്നു കോൺഗ്രസിനെ ഉദ്ദേശിച്ച് മോദിയുടെ പ്രസ്താവന.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍