വനിതാസംവരണവിഷയം കീറാമുട്ടിയായി; മുസ്ലിം ലീഗും ഇ കെ സുന്നിയും തമ്മിൽ പരസ്പര പോര്; പ്രമുഖസംഘടനകൾക്ക് സംവരണക്കാര്യത്തിൽ എതിർപ്പ്; ഇറക്കാനും വിഴുങ്ങാനുമാവാതെ ലീഗും പാണക്കാട് തങ്ങൾമാരും
എം പി റാഫി
കോഴിക്കോട്: വനിതാ സംവരണത്തെ ചൊല്ലി ലീഗിലും സമസ്തയിലും കലഹം രൂക്ഷം. വനിതാ സംവരണം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം വന്നതിനു തൊട്ടുപിന്നാലെ സംവരണത്തെ അനുകൂലിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. കൂടാതെ രാഷ്ട്രീയ സംഘടനകളും വനിതാ സംഘടനകളും ഈ നിലപാടിനെതിരെ രംഗത്തെത്തി.
അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവന രാഷ്ട്രീയക്കാർ മയപ്പെടുത്തുകയും വിവാദത്തിൽനിന്നു പിൻവലിയുകയും ചെയ്യുകയായിരുന്നു. എന്നാൽ വനിതാ പ്രാതിനിധ്യവിഷയം ഇവർക്കിടയിൽ ഇപ്പോഴും പുകയുകയാണ്, സമസ്ത ഇ.കെ വിഭാഗത്തിലും മുസ്ലിംലീഗിലും. ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കലഹവും മൂത്താൽ അതു തദ്ദേശ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ മുസ്ലിം പണ്ഡിത കൂട്ടായ്മ ലീഗുമായി പതിറ്റാണ്ടുകളായി അടുത്ത ബന്ധം പുലർത്തി വരുന്നവരാണ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ സയ്യിദ് കുടുംബാംഗങ്ങളായിരുന്നു വിവിധ കാലങ്ങളിൽ സമസ്തക്കും ലീഗിനും നേതൃത്വം നൽകി വന്നിരുന്നതും. സമസ്തയുടെ കീഴ്ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ അധികവും ലീഗ് പ്രവർത്തകരോ ലീഗുമായി അടുപ്പമുള്ളവരോ ആണ്.
വിഷയം വനിതാ സംവരണവും, പ്രശ്നം ലീഗിന്റെ ഇരട്ടത്താപ്പുമാണ് ഇ.കെ സുന്നികളും ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരാൻ ഇടയാക്കിയിട്ടുള്ളത്. വനിതകളെ പുറത്തിറക്കുന്നതിലും സ്ത്രീ-പുരുഷ സമത്വം, സ്ത്രീകളുടെ പൊതുരംഗപ്രവേശനം എന്നീ വിഷയങ്ങളിലെല്ലാം ഇ.കെ- എ.പി സുന്നികൾക്ക് ഒരേ നിലപാടാണെന്നതാണ് വസ്തുത. സ്ത്രീകളുടെ പള്ളിപ്രവേശനകാര്യത്തിലും അനുബന്ധവിഷയത്തിലും മുജാഹിദ്, ജമാഅത്തേ ഇസ്ലാമി തുടങ്ങിയ സംഘടനകൾക്ക് സുന്നി സംഘടനകളിൽ നിന്നും വ്യത്യസ്തമായ നിലപാടുണ്ടെങ്കിലും മതത്തിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്ത്രീ മത്സരരംഗത്ത് ഇറങ്ങുന്നതും പൊതുരംഗത്ത് ഇടപെടുന്നതും പ്രമുഖസംഘടനകളുടെ നിയമസംഹിതയുമായി യോജിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, മസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റും സമസ്തയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ മുൻപ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വനിതാ പ്രാതിനിധ്യത്തെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ചില മുസ്ലിം ലീഗ് നേതാക്കളും ഇതിന് പിന്തുണയുമായെത്തി. ഇതോടെ ലീഗും സമസ്തയും പരസ്പരപോര് ശക്തമാക്കുകയായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വൈസ് പ്രസ്ഡന്റായുള്ള ഇ.കെ വിഭാഗം സമസ്തയാണ് ഒരു ഭാഗത്ത് എന്നത് പരസ്യമായ പോരിന് ലീഗിന് ബദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതേസമയം പരസ്പരം പഴിചാരലുമായി ഇരുവിഭാഗവും സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നു. ഈ സാഹചര്യത്തിൽ വനിതാ പ്രാതിനിധ്യത്തെ എതിർത്ത് പാണക്കാട് തങ്ങന്മാർ നിലപാടെടുത്ത് സമസ്തക്കൊപ്പം നിൽക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയവും ഇക്കാരണങ്ങളാൽ സമസ്ത-ലീഗ് ബന്ധത്തിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന ഭയവും ലീഗിനെ അലട്ടുന്നു. ഇതിനിടെ സമസ്തയിലെ യുവ പണ്ഡിതനും പ്രമുഖ മതപ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ, മുസ്ലിം സ്ത്രീകൾ മത്സരിക്കുന്നതിനെതിരെയുള്ള പ്രഭാഷണവും ലീഗിന് തലവേദനയായി. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്നത് അള്ളാഹുവിന്റെ നിയമമാണ്, സ്ത്രീക്ക് പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ ആകാൻ പറ്റില്ല, മത്സരിപ്പിക്കാൻ പോലും പറ്റില്ല ഇത് ഹറാമാ(നിഷിദ്ധം)ണ് എന്നായിരുന്നു സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണത്തിൽ പറഞ്ഞിരുന്നത്.
ഇതോടെ, സാദിഖലി തങ്ങൾ ചെയർമാനായ ദർശന ചാനലിൽ ഹുദവിയുടെ പ്രഭാഷണത്തിനെതിരെ ഗുരുവിന്റെ ഫത്വയും ഇറക്കി മുസ്ലിം വനിതകൾക്ക് മത്സരിക്കാനുള്ള വകുപ്പുകൂടി ഉണ്ടാക്കി. സ്ത്രീകൾ രംഗത്തിറങ്ങാമെന്നും ഫോട്ടോ കവലകളിൽ വെയ്ക്കാമെന്നുമായിരുന്നു സാദിഖലി തങ്ങളുടെ നിലപാട്. മാത്രമല്ല, പാണക്കാട് തങ്ങ•ാരിലധികവും ഇപ്പോൾ മത്സരിക്കുന്ന വനിതകളുടെ കൺവെൻഷനുകളിലും ചടങ്ങുകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്. പണ്ഡിത•ാർ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് മത്സരിക്കാൻ പറ്റുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും സംവരണ സീറ്റിൽ മത്സരിക്കൽ മതത്തിൽ അനുവദനീയമാണെന്നുമായിരുന്നു ലീഗിന്റെ വാദം. വാദങ്ങളും മറുവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഹൈദരലി തങ്ങളടക്കമുള്ള സമസ്തയുടെ നേതാക്കൾക്ക് വിഷയത്തിൽ ഇതുവരെയും തീർപ്പുകൽപ്പിക്കാനായിട്ടില്ല. സമസ്തയുടെ അണികൾക്കു ലീഗുമായുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ മുശാവറാ യോഗം ചേർന്ന് പുതിയ ഫത്വ ഇറക്കുകയും ചെയ്തിട്ടില്ല. വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാനാകാതെ ലീഗിനൊപ്പം സമസ്ത നേതാക്കളും അങ്കലാപ്പിലാണ്.
ഇ.കെ സുന്നികൾ അധികവും ലീഗിന്റെ സജീവ പ്രവർത്തകരാണെന്നതാണ് വസ്തുത. ഇവരെ ഒഴിച്ച് നിർത്തിയാൽ സംഘടനയുമില്ല. സമസ്തക്കു കീഴിലെ സംഘടനകളിലെ സജീവ സാന്നിധ്യമായവരാണ് ഇപ്പോൾ ലീഗിനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. തദ്ദേശ സ്ഥാപനത്തിലേക്ക് അമ്പത് ശതമാനം വനിതാ പ്രാതിനിധ്യം എന്ന നിയമം പാസായതോടെ ലീഗും വനിതകളെ മത്സര രംഗത്തിറക്കാൻ നിർബന്ധിതരായെന്നതാണ് യാഥാർഥ്യം. എ.പി, ഇകെ സുന്നികൾ ലീഗിന്റെ നെഞ്ചത്ത് കയറുന്നതും ഇത് ചൂണ്ടിക്കാട്ടിയാണ്. വനിതാ സംവരണവും വനിതകളുടെ ഉന്നമനവും ആഗ്രഹിക്കുന്ന ലീഗ് നേതൃത്വം എന്തുകൊണ്ടാണ് സ്വന്തം ഭാര്യമാരെ പോലും രാഷ്ട്രീയത്തിലിറക്കുകയോ മത്സരിപ്പിക്കുകയോ ചെയ്യുന്നില്ല, അല്ലെങ്കിൽ ലീഗിന്റെ നേതൃനിരയിൽ എന്തുകൊണ്ട് വനിതകളെ കൊണ്ടുവരുന്നില്ല എന്നൊക്കെയാണ് ഇവർ പ്രധാനമായും ചോദിക്കുന്നത്. പ്രാദേശിക ഘടകം മുതൽ സംസ്ഥാന തലം വരെയുള്ള ലീഗ് കമ്മറ്റിയിൽ എത്ര വനിതകളുണ്ടെന്നും ഇവർ ലീഗിനോട് ചോദിക്കുന്നു. എന്നാൽ അണികൾക്കിടയിലെ വാക്ക്പോരും കലഹവും രൂക്ഷമായിട്ടും ലീഗും മറപടിയുമായി രംഗത്തെത്തിയിട്ടില്ല.
ലീഗിന് വനിതാ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് നിർബന്ധമാണെന്നതിനാൽ, ഇതിനെതിരെ ഇ.കെ സമസ്ത മൗനംപാലിക്കുകയാണ് പതിവ്. ലീഗും സമസ്തയും തമ്മിൽ ഈയിടെയായി അകൽച്ച നിലനിന്നിരുന്നു. മാത്രമല്ല, സമസ്ത നേതാവും യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അമ്പലക്കടവ് ഹമീദ് ഫൈസി ഇടതുപക്ഷത്തെ പിന്തുണച്ച് ദിവസങ്ങൾക്കു മമ്പ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വനിതകൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സമസ്ത-ലീഗ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.
മുസ്ലിം വനിതകൾക്ക് വിദ്യാഭ്യാസവം ഉന്നമനവും വേണമെന്ന കാര്യത്തിൽ സംഘടനകൾക്കിടയിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. വിവിധ സംഘടനകൾക്കു കീഴിലും പെൺകുട്ടികൾക്കായി വിദ്യാഭ്യാസ തൊഴിൽ പരിശീലനങ്ങൾ നൽകുന്നുണ്ടെന്നതും വസ്തുതയാണ്. എന്നാൽ മത്സരരംഗത്തേക്ക് വരാൻ തീരെ താൽപര്യമില്ലാത്ത വനിതകളെ സമ്മർദങ്ങളും സ്വാധീനവും ഉപയോഗിച്ച് മത്സരിപ്പിക്കുന്നതും ഭരണത്തിൽ പുരുഷ കൈകടത്തലുകൾക്കായി സ്ത്രീകളെ മുൻനിരയിലിറക്കുന്നതുമാണ് യഥാർത്ഥത്തിൽ സ്ത്രീകളുടെ മേലുള്ള മാനസികപീഡനവും അടിച്ചമർത്തലുമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ പ്രധാന വാദം. കാലങ്ങളായി ലീഗിന് കണ്ണുംപൂട്ടി വോട്ട് ചെയ്യുന്നവരാണ് ഇ.കെ സുന്നികൾ.
ലീഗ്-സമസ്ത പ്രശ്നം തെരുവിലേക്കിറങ്ങിയാൽ തെരഞ്ഞെടുപ്പിൽ ലീഗിന് വലിയ തിരിച്ചടിയായിരിക്കും നേരിടുക. ലീഗിന്റെ മതവിരുദ്ധ നിലപാടിൽ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഒരുവിഭാഗം സംഘടനാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് വരും ദിവസങ്ങളിൽ പരസ്യമാക്കുമെന്നും സൂചനയുണ്ട്. കൂടുതൽ വഷളാകും മുമ്പ് പ്രശ്നപരിഹാരം കാണാനുള്ള ധൃതിപിടിച്ച നീക്കവും ചിലനേതാക്കൾ നടത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്