യുവാക്കൾക്ക് വേണ്ടത് ചുംബിക്കുവാനും മദ്യപിക്കാനും ഉള്ള സ്വാതന്ത്ര്യം; ക്യൂബയെന്നോ ചൈനയെന്നോ പറഞ്ഞാൽ ചോര തിളയ്ക്കില്ല; ജനങ്ങൾക്ക് വിശ്വാസം ജുബ്ബയുടെ കൈ തോളോളം മടക്കി വച്ച് കൈ ഉയർത്തി സംസാരിക്കുന്ന വിഎസെന്ന സ്റ്റാലിനിസ്റ്റിനെ: സാഹിത്യകാരൻ ജയമോഹൻ രാഷ്ട്രീയകേരളത്തെ വിലയിരുത്തുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗ്രാമീണ വായനശാലകൾ കേരള സമൂഹത്തിന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്വത്താണ്. വായനശാലകളെക്കാൾ യുവാക്കൾക്ക് ഇന്ന് പ്രിയം സ്വന്തം ലാപ്ടോപ്പിലും സ്മാർട് ഫോണിലുമൊക്കെ കൺമുന്നിലെത്തുന്ന ലോകത്തോടാണ്. അങ്ങനെയൊരു കാലഘട്ടത്തിൽ വായനശാലകൾക്ക് നിലനിൽപ്പ് ഏറെക്കുറെ അസാധ്യവുമാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹിക ബോധം വളർത്തുന്നതിലും വലിയ പങ്കാണ വായനശാലകൾ വഹിച്ചതെന്നത് ഒരു യാഥാർഥ്യമാണ്. വായനശാലകൾ ഇല്ലാതാകുന്നത് നമ്മുടെ കേരളത്തിൽ രാഷ്ട്രീയ ബോധം കുറയുന്നതിനു ഒരു പ്രധാന കാരണമാണ്. വായനശാലകൾ സജീവമായിരുന്ന കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെയും അതിന് ശേഷമുള്ള അവസ്ഥയും വിശകലനം ചെയ്യുകയാണ് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹൻ. ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മനസ്സ് തുറക്കൽ.
കേരളത്തിൽ ഇടത്പക്ഷത്തിന്റെ വളർച്ചക്കും ഇടത് ചിന്തകൾ ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിനും വായനശാലകൾക്ക് വലിയ പങ്കാണുള്ളതെന്നാണ് ജയമോഹന്റെ അഭിപ്രായം. ജയമോഹൻ കാസർഗോഡ് ജോലി ചെയ്യുന്ന കാലത്ത് പതിനഞ്ചോളം വായനശാലകൾ സജീവമായി പ്രവർത്തിച്ചിരുന്നു. ഇവിടങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇവയെല്ലാം പ്രവർത്തനമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ രാഷ്ട്രയമില്ലെന്ന് ഒറ്റവാക്കിൽ പറയാം. എന്നാൽ തമിഴ്നാടുമായി തട്ടിച്ച് നോക്കിയാൾ കേരളത്തിലെ അവസ്ഥ മോശമല്ല. രാഷ്ട്രീയമില്ലായ്മയെന്നത് യുവാക്കൾക്കിടയിൽ പത്തു കൊല്ലം മുമ്പ് തന്നെ തമിഴ്നാട്ടിലെ സ്ഥിതി തന്നെയാണ്.
1990 കാലഘട്ടത്തിന് ശേഷം ചിന്തകർക്കിടയിലും അധികം ചിന്തയോ ഭാവനയോ കാണാൻ കഴിയില്ല. അവരുടെ എഴുത്തിൽ ദൈനന്തിന ജീവിതവും സെക്സും മാത്രമാണ് വിഷയമാകുന്നത്. ആധുനിക വിദ്യാഭ്യാസമെന്നത് ഒരു കമ്പോളം മാത്രമായി മാറികഴിഞ്ഞു. വിദ്യാർത്ഥി കാശ് കൊടുത്ത് വാങ്ങുന്ന സാധനമായി വിദ്യാഭ്യാസം മാറിയിരിക്കുന്നു. അപ്പോൾ നല്ല നിലവാരം ലഭിക്കുക എന്നത് അവന്റെ അവകാശമാണ്. അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പുതു തലമുറയുടെ പല മേഖലയിലെ അറിവില്ലായ്മയെ കുറിച്ചും അദ്ദേഹം നിരീക്ഷിക്കുന്നു. സോവിയറ്റ് റഷ്യയുടെ പതനത്തിനെ കുറിച്ച് ജയമോഹൻ എഴുതിയ പിന്തുടരുന്ന വെൻകുറൽ എന്ന നോവൽ വായിച്ച ഒരു യുവാവ് താൻ വിക്കീപീഡിയയിൽ ലെനിനെ കുറിച്ച് വായിച്ച ശേഷമാണ് നോവൽ വായിച്ചതെന്ന് പറഞ്ഞതായും ഇതേ തലമുറയാണ് ഇപ്പോൾ വോട്ട് ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്.
രാഷ്ട്രീയ ബോധം എന്നത് കൺസ്യൂമറിസമായി മാറികഴിഞ്ഞതായാണ് അദ്ദേഹം വിലയിരുത്തുന്നത്. നല്ല റോഡുകൾ കാറുകൾ പോകുന്നതിന് യോഗ്യമായ പാതകൾ എന്നിവ നൽകുന്ന സർക്കാർ നല്ല സർക്കാർ എന്ന ചിന്തയാണ് യുവാക്കൾക്കിടയിലുള്ളത്. പിന്നെയുള്ളത് വ്യക്തി സ്വാതന്ത്ര്യമെന്നതാണ്. പൊതു സ്ഥലങ്ങളിൽ ചുംബിക്കുവാനും മദ്യപിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് ഇവയിൽ ഉൾപ്പെടുന്നത്. ഭരണകൂടമോ സദാചാരമോ ഇത്തം സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്നതാണ്. ഇതിനപ്പുറമായി ഒരുരാഷ്ട്രീയ ചർച്ച കേരളത്തിലൊ തമിഴ്നാട്ടിലോ നടക്കുന്നില്ല. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ ചിന്തകളും സ്വപ്നങ്ങളും കൂടുതൽ നിലനിന്നത് കേരളത്തിലാണെന്ന് നിസംശയം പറയാം. തമിഴ്നാട്ടിൽ ഇത്തരം ബോധങ്ങൾ 25 വർഷം മുമ്പ് തന്നെ ഇല്ലാതായി കേരളത്തിൽ പിന്നെയും ഒരു 15 വർഷത്തോളം അത് നിലനിന്നു.ആഗോള ചിന്തകളും നമ്മിൽ നിന്നും അകലുകയാണ്. ഇപ്പോൾ ക്യൂബയെന്നോ ചൈനയെന്നോ പറഞ്ഞാൽ ആർക്കും ചോര തിളയ്ക്കില്ല.
രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ആവർത്തിക്കപ്പെടുന്ന പരാജയങ്ങളിൽ നിന്നും യുക്തിയേയും ജനാധിപത്യത്തെയും തൃപ്തിപ്പെടുത്തുന്ന പ്രവാചകായുള്ള കാത്തിരിപ്പിലാണ് ചിതറിയ ഇന്ത്യൻ സമൂഹം. ആ ഇടങ്ങളിലാണ് വിശ്വാസവും മദവും അവരുടെ രാഷ്ട്രീയ സാധ്യതകൾ പിടിമുറുക്കുന്നത്. വർഗ്ഗീയതയ്ക്ക് എതിരെ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പറയുന്നത് ഒരു തരം ജാഡ മാത്രമാണ്. കഴിഞ്ഞ 20 വർഷമായി സാമുധായികമായ നവോധാനം തന്നെയാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ അത് പഴമയിലേക്കുള്ള ഒരു തിരിച്ച് പോക്കാണ്. ചെറിയ തെക്കതുകൾ പോലും ഇന്ന് കോൺഗ്രീറ്റു ചെയ്ത വലിയ കെട്ടിടങ്ങലുള്ള അമ്പലങ്ങളായി മാറി കഴിഞ്ഞു.
അപ്പോൾ കേരളത്തിലെ വർഗീയത രാഷ്ട്രീയത്തിലേക്ക് മാറിയിട്ടില്ലെന്നുവേണം കേരളം വാദിക്കാൻ. ബിജെപി അവരുടെ പ്രാധാന്യം കേരളത്തിൽ തെളിയിക്കുകയാണ്. കേരളാ കോൺഗ്രസ് ഇടതു പക്ഷത്തിലെ ഒരു വിഭാഗം എന്നിവരോട് ബിജെപിക്ക് വിട്ടുവീഴ്ച ചെയ്യാവുന്നതാണ്. പത്തോ ഇരുപതോ വർഷത്തിനുള്ലിൽ അവർ കേരളത്തിൽ അധികാരം പിടിച്ചാലും അത്ഭുതപെടേണ്ടതില്ലെ്നന അഭിപ്രായമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. കേരള ജനതയിലെ നല്ല ഭാഗവും ഉറച്ച ഹിന്ദുക്കളായി നിന്നുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റുകളായി നിന്നതും കരുണാകരനൊപ്പം നിന്നതും. കേരളത്തിൽ ഒരു മൗലവിക്കും നമ്പൂതിരിക്കും ഒരുമിച്ചിരിക്കാൻ കഴിയും. പൊതു സമൂഹത്തിൽ ഒന്നാണ് എന്ന വസ്തുത അവർ ഉൾക്കൊള്ളുന്നു.
വിദ്യാ സമ്പന്നരുടെ ഭ്രാന്താണ് മൗലികവാദം. അത് ലോകത്താകമാനം കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. അത് ദേശീയതയുമായി ബന്ധപ്പെട്ട് കിടക്കു്നന രാഷ്ട്രീയ പ്രസ്ഥാനമാണ് മദവുമായി അതിന് ബന്ധമില്ല. വിദ്യാഭ്യാസം കൂടുംതോറും മൗലികവാദം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കേരളത്തിലെ വിദ്യാഭാസം തന്നെയാണ് മൗലികവാദത്തിന്റെ അടിസ്ഥാന കാരണം. കേരല സമൂഹത്തിന് നഷ്ടമായ പല പരമ്പരാഗതയേയും അവർ ഭാവനയിൽ കാണുന്നു. മലയാളിയുടെ ചില അഭിലാഷമാണ് ചലച്ചിത്രങ്ങലിൽ പോലും പ്രതിഭലിച്ചിട്ടുള്ളത്. അവിടെയാണ് ആറാംതമ്പുരാനും മാടമ്പിയും പോലുള്ള ചിത്രങ്ങൾ ഉണ്ടായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.സംസ്കാരത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് ഫാസിസത്തിന്റെ വഴി.
വി എസ് അച്ചുതാനന്ദനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വി എം സുധീരനുമടങ്ങിയ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ ജയമോഹൻ നിരീക്ഷിക്കുന്നതിങ്ങനെ. ജുബ്ബയുടെ കൈ തോളോളം മടക്കി വെയ്ച്ച് കൈ ഉയർത്തിപിടിച്ച് സംസാരിക്കുന്ന സ്റ്റാലിനിസ്റ്റിനെയാണ് ജനങ്ങൽക്കിഷ്ടം. അയാൾ ഒരു പ്രത്യേക കരുത്തിന്റെ ആളാണെന്നാണ് ജനം മനസിലാക്കുകയെന്നാണ് ജയമോഹന്റെ വിഎസ,ിനെ കുറിച്ചുള്ള അബിപ്രായം പ്രത്യേകമായ ഒരു ചങ്കുറപ്പുള്ള നേതാവാണ് വി എസ് എന്നും അദ്ദേഹം പറയുന്നു. വിഎസിനെ പോലുള്ള സ്റ്റാലിനിസ്റ്റുകളെയെ ജനം വിശ്വസിക്കുകയുള്ളു. ബുദ്ധിജീവികൾക്ക് ജനത്തിന്റെ വിശ്വാസം നേടാൻ കഴിയില്ല.
കാര്യങ്ങൾ കണക്ക് പറഞ്ഞ് നേടാനുള്ള ഒരു തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ നേതാവാണ് പിണറായിയെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. കൃത്യമായി കണക്ക് പറഞ്ഞ് കൂലി വാങ്ങുന്ന തൊഴിലാളിക്ക് അത് നിഷേധിക്കുമ്പോൾ പ്രശ്നത്തിൽ ഇടപെടുന്ന നേതാവിന്റെ ഒരു എൻലാർജ്ഡ് വെർഷനാണ് പിണറായി. ചില നേതാക്കളുടെ ശക്തി ശ്രോദസ്സ് എവിടെയെന്ന് അരിയാനാകില്ലെങ്കിലും ഇവർ മുൻ നിരയിലെത്തും. ബ്രിട്ടീഷുകാരന്റേയും സിപി രാമസ്വാമി അയ്യരുടേയും പൊലീസിന്റെ ജയിലിൽ കിടന്ന വിഎസിനെ പ്രകാശ് കാരാട്ട് ശാസിക്കുന്നത് കാണുമ്പോ തന്നെപ്പോലെയുള്ളവർക്ക് ചളിപ്പ് തോന്നാറുണ്ടെന്നും ജയമോഹൻ കൂട്ടിച്ചേർത്തു. ഇടത് പക്ഷത്തിന്റെ തകർച്ചക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാർവദേശീയ തലത്തിലെ അവരുടെ നിലപാടാണ് അതിന് കാരണം.
ഉമ്മൻ ചാണ്ടിയോട് ഒരുപാട് പരാതികളുണ്ടെങ്കിലും അദ്ദേഹത്തെ പോലെയുള്ള മുഖ്യമന്ത്രിമാർ ഇന്ത്യയിൽ തന്നെ രണ്ടോ മൂന്നോ പേരെ ഉണ്ടാകുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്നത് ഒരു അഡ്ജസ്റ്റ്മെന്റ് സംവിധാനമാണ്. നെഹറുവിന് ശേഷം അനേകം പ്രാദേശിക ഘടകങ്ങലെ ഒരുമിപ്പിച്ച് നിർത്തിയാണ് അവർ മുന്നോട്ട് പോകുന്നത്. അനേകം വിട്ടുവീഴ്ചകളും ഒത്ത്തീർപ്പുകളും നടക്കുന്ന ഒരു പ്രസ്ഥാനത്തിൽ കോംപ്രമൈസിന്റെ മാസ്റ്റർക്ക് മാത്രമേ നിലനിൽപ്പുള്ളു. അവിടെ ആദർശം പറഞ്ഞതാണ് ആന്റണിയുടെ പരാജയമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്ന ഭൂരിഭാഗം പേരും യുവാക്കളാണ്.
ഫാസിസത്തിന്റെ എല്ലാ തലങ്ങളേയും അവർ പിന്തുണയ്ക്കുന്നു.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജാതീയതയുടെ ചർച്ചകൾ സജീവമാകുന്നതായി കാണാനാകും. യുവാക്കൾക്ക് രാഷ്ട്രീയവും പ്രത്യേയശാസ്ത്രവും ഇല്ലാതാകുമ്പോൾ ഇതൊക്കെ തന്നെയാണ് സംഭവിക്കുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
Stories you may Like
- മഞ്ഞുമ്മൽ ബോയ്സിനെ പൊറുക്കികൾ എന്ന് വിളിച്ച ജയമോഹൻ ഇങ്ങനെയാണ്
- മഞ്ഞുമ്മൽ ബോയ്സിലെ ചെറുപ്പക്കാർ മലയാളികളല്ല, മലയാളത്തിലെ പെറുക്കികൾ തന്നെ
- 'കുടിച്ച് കൂത്താടുന്ന പൊറുക്കികൾ'; അധിക്ഷേപിച്ച് ജയമോഹൻ;
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- മലയാളികളെ അധിക്ഷേപിച്ച ജയമഹന് മറുപടിയുമായി ബി. ഉണ്ണിക്കൃഷ്ണൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്