ചെയർമാനാകാൻ പാർട്ടിക്കാരുടെ പിന്തുണ തേടി ജോസഫ് രംഗത്ത്; സിഎഫ് തോമസിനെ ചെയർമാനാക്കാൻ ഒരു വിഭാഗം; സിഎഫ് തോമസിനെ ലീഡറാക്കി ജോസ് കെ മാണിയെ ചെയർമാനാക്കാൻ ഭൂരിപക്ഷം പ്രവർത്തകരും; പാലായിൽ മാണിക്ക് പകരം ഇറങ്ങാൻ തീരുമാനിച്ചാൽ രാജ്യസഭാ അംഗത്വം വെറുതെയാകുമെന്നത് ജോസ് കെ മാണിയുടെ ധർമ്മ സങ്കടം ഉയർത്തുന്നു; മാണി വഹിച്ച മൂന്ന് സുപ്രധാന പദവികളുടെ പേരിൽ കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാർട്ടി ചെയർമാൻ ഇതിനൊപ്പം പാർട്ടി ലീഡറുമായിരുന്നു കെ എം മാണി. കേരളാ കോൺഗ്രസിന്റെ പാർലമെന്ററീ പാർട്ടി നേതാവായിരുന്നു മാണി. ഒപ്പം പാലായുടെ എംഎൽഎയും. മാണി കളം ഒഴിയുമ്പോൾ പകരക്കാരൻ ആരാകണമെന്ന ചർച്ച കേരളാ കോൺഗ്രസിൽ നിറയുകയാണ്. മാണി വഹിച്ചിരുന്ന ചെയർമാൻ, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും പാലാ നിയമസഭാ സീറ്റിലേക്കും പകരക്കാരനെ കണ്ടെത്താൻ ചർച്ച തുടങ്ങുകയാണ് കേരളാ കോൺഗ്രസിൽ. ഇതിൽ പാലായുടെ എംഎൽഎ സ്ഥാനം മാണിയുടെ കുടുംബത്തിന് കൊടുക്കേണ്ടി വരുമെന്ന് ഏല്ലാവർക്കും അറിയാം. ജോസ് കെ മാണിയാകും പാലയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും ഏതാണ് ഉറപ്പാണ്. എന്നാൽ ജോസ് കെ മാണിയുടെ രാജ്യസഭാ അംഗത്വം ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എങ്കിലും ജോസ് കെ മാണി തന്നെ പാലയിൽ എത്തുമെന്നാണ് സൂചന.
പാർട്ടിയുടെ പാർലമെന്ററീ ലീഡർ, ചെയർമാൻ സ്ഥാനങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ട് തന്നെ പ്രധാന ചർച്ചകൾ. ഈ രണ്ട് പദവിയും വർക്കിങ് ചെയർമാനായ പിജെ ജോസഫ് ആഗ്രഹിക്കുന്നുണ്ട്. മാണിയുടെ രോഗ വിവരം മനസ്സിലാക്കിയാണ് കോട്ടയത്തും ഇടുക്കിയിലും ലോക്സഭാ സീറ്റ് നിഷേധിച്ചിട്ടും ജോസഫിനെ കേരളാ കോൺഗ്രസിൽ അടുപ്പിച്ച് നിർത്തിയത്. ഈ സാഹചര്യത്തിൽ പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ പിന്തുണയ്ക്കായി ജോസഫ് ശ്രമം തുടങ്ങി. എന്നാൽ മാണി ഗ്രൂപ്പിനാണ് പാർട്ടിയിൽ മുൻതൂക്കം. അതിനാൽ ജോസഫിന്റെ ആഗ്രഹം നടക്കുക അത്ര എളുപ്പമല്ല. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും മന്ത്രിയുമെല്ലാമായിരുന്ന സി എഫ് തോമസിനെ ചെയർമാനാക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരി എംഎൽഎയായ സി എഫ് തോമസിനും പൂർണ്ണ സ്മ്മതമാണ്. എന്നാൽ പാർട്ടിയിലെ മാണി വികാരം ജോസ് കെ മാണിക്ക് അനുകൂലമാണ്. പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ നിയോഗിക്കണമെന്നാണ് ഇവരുടെ പ്രധാന ആഗ്രഹം.
സ്ഥാപക നേതാവ് കെ.എം. ജോർജ്, കെ. നാരായണക്കുറുപ്പ്, ഒ. ലൂക്കോസ്, ഇ. ജോൺ ജേക്കബ്, കെ. വി. കുര്യൻ, ജോർജ് ജെ. മാത്യു, വി.ടി. സെബാസ്റ്റ്യൻ, പി. ജെ. ജോസഫ്, സി. എഫ്. തോമസ് എന്നിവരാണു കെ.എം. മാണിയുടെ ചെയർമാൻ പദവിയിലെ മുൻഗാമികൾ. മുൻപും ചെയർമാൻ സ്ഥാനം പാർട്ടിയെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഒരാൾക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയർമാൻ കെ. എം. ജോർജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാർട്ടി ചെയർമാൻ സ്ഥാനം കെ.എം. ജോർജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോൾ സി.എഫ്. തോമസും ചെയർമാൻ സ്ഥാനം വിട്ടു. വർഷങ്ങൾക്കു മുൻപു പി.ജെ. ജോസഫ് പിളരുന്നതും ചെയർമാൻ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവിൽ പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയർമാനും കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി വൈസ് ചെയർമാനുമാണ്. പാർട്ടിയുടെ പാർലമെന്ററീ പാർട്ടി നേതാവും മാണി തന്നെ. ഇതിൽ രണ്ടിലും ജോസഫിന് കണ്ണുണ്ട്. കേരളാ കോൺഗ്രസിലെ സീനിയോറിട്ടിയും ഇടുക്കിയിലെ സ്വാധീനവുമാണ് ജോസഫ് ഉയർത്തിക്കാട്ടുന്നത്.
എന്നാൽ ജോസ് കെ. മാണി തന്നെ ചെയർമാൻ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. ലോക്സഭാ സീറ്റിനു പകരമായി ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും. പദവി സംബന്ധിച്ച തീരുമാനം എടുക്കേണ്ട ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും മുൻതൂക്കം മാണി വിഭാഗത്തിനാണ്. ഭാവി ചെയർമാൻ എന്ന സൂചന നൽകിയാണു ജോസ് കെ. മാണിയെ കേരള യാത്ര നയിക്കാൻ പാർട്ടി നിയോഗിച്ചതെന്നാണു മാണിയെ അനുകൂലിക്കുന്നവർക്ക് പറയാനുള്ളത്. ചെയർമാൻ പോലെ തന്നെ നിർണായകമാണു നിയമസഭാകക്ഷി നേതാവായ ലീഡർ സ്ഥാനവും. പിജെ ജോസഫും സി എഫ് തോമസും നിയമസഭാ അംഗമാണ്. അതുകൊണ്ട് തന്നെ അവരിൽ ഒരാൾക്ക് ലീഡർ സ്ഥാനം ലഭിക്കും. ഇതിന് പകരം ചെയർമാനായി ജോസ് കെ മാണി തന്നെ എത്താനാണ് സാധ്യത. ജോസ് കെ മാണി പാലയിൽ ജയിച്ച് നിയമസഭയിലെത്തിയാൽ ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് കൊടുക്കണമെന്ന് മാണി വിഭാഗം എംഎൽഎമാർ ആവശ്യപ്പെടും.
ജോസ് കെ മാണിക്ക് കേരള രാഷ്ട്രീയത്തോടാണ് താൽപ്പര്യം. ഈ സാഹചര്യത്തിലാണ് ലോക്സഭയിലേക്ക് മത്സരിക്കാതെ രാജ്യസഭയിലേക്ക് മാറിയത്. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ പാലായിൽ സ്ഥാനാർത്ഥിയാകാമെന്നും ആഗ്രഹിച്ചു. ഇതിനിടെയാണ് കുടുംബത്തെ വേദനിപ്പിച്ച് മാണിയുടെ മരണമെത്തിയത്. രാജ്യസഭാ സീറ്റ് നഷ്ടമാകാതിരിക്കാൻ പാലാ സീറ്റ് മറ്റാർക്കെങ്കിലും നൽകിയാൽ മാണി സഹതാപത്തിൽ ജയിച്ചു കയറും. അതിന് ശേഷം സീറ്റ് ജോസ് കെ മാണിക്കായി അയാൾ മാറിക്കൊടുത്തില്ലെങ്കിൽ അത് പുതിയ പ്രതിസന്ധിയുമാകും. ഇത് മുതലെടുക്കാനും ആളുകൾ വരും. അതുകൊണ്ട് തന്നെ മാണിയുടെ കോട്ടയിൽ മത്സരിച്ചേ മതിയാകൂവെന്ന് മകൻ തിരിച്ചറിയുന്നു.
മാണിയുടെ സ്വന്തം പാലാ സീറ്റിലേക്ക് കരിങ്ങോഴയ്ക്കൽ കുടുംബത്തിനു പുറത്തു നിന്നു സ്ഥാനാർത്ഥിയെ പരിഗണിക്കാൻ സാധ്യത കുറവ്. ജോസ് കെ. മാണിക്കു രാജ്യസഭയിൽ 5 വർഷത്തിലേറെ കാലാവധിയുണ്ട്. മാത്രമല്ല സീറ്റ് ഒഴിഞ്ഞാൽ അടുത്ത സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനു നിയമസഭയിൽ ഇല്ല. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് യുഡിഎഫിന് നഷ്ടമാകും. നേരത്തെ വീരേന്ദ്രകുമാറിന് ഒരു രാജ്യസഭാ സീറ്റ് യുഡിഎഫ് കൊടുത്തിരുന്നു. ഇടതുപക്ഷത്തേക്ക് വീരേന്ദ്രകുമാർ കൂറുമാറിയതോടെ ഈ സീറ്റ് യുഡിഎഫിന് പോയി. ദേശീയ രാഷ്ട്രീയത്തിൽ കരുത്തുകാട്ടാൻ വലതുപക്ഷത്തിന് രാജ്യസഭാ സീറ്റ് അനിവാര്യതയാണ്. അത് ഇനിയും കളഞ്ഞു കുളിക്കുന്നതിനോട് അവർക്ക് താൽപ്പര്യവുമില്ല. ഇതാണ് സാഹചര്യമെങ്കിലും മാണിയുടെ കോട്ടയായ പാലയിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
ജോസ് കെ മാണിക്ക് പാർട്ടിയിൽ കൂടുതൽ സ്വാധീനമുണ്ടെന്ന് ജോസഫിനും സിഎഫ് തോമസിനും അറിയാം. എന്നാൽ നേരത്തേ രാജ്യസഭാ സീറ്റും അടുത്തിടെ ലോക്സഭാ സീറ്റും ത്യജിച്ച ജോസഫ് വിഭാഗം ഇനിയുള്ള 3 പദവികളും വീണ്ടും ഉപേക്ഷിക്കില്ലെന്ന വിലയിരുത്തലും സജീവമാണ്. ജോസ് കെ മാണിയെ ജൂനിയറായി ചിത്രീകരിച്ച് എല്ലാം തട്ടിയെടുക്കാനാണ് നീക്കം. അപ്പോഴും മാണിയുടെ ആഗ്രഹമേ കേരളാ കോൺഗ്രസിൽ നടക്കൂവെന്ന വാദം മറുവിഭാഗവും ഉയർത്തും. കോട്ടയത്തിന്റെ മനസ്സാണ് കേരളാ കോൺഗ്രസ്. അതുകൊണ്ട് തന്നെ ഇടുക്കിക്കാരെ അംഗീകരിക്കില്ലെന്ന വാദവും സജീവമാണ്. പാർട്ടി പ്രവർത്തകർക്കിയിൽ ജോസ് കെ മാണിക്ക് നല്ല സ്വാധീനവുമുണ്ട്. ഇതെല്ലാം മൂന്ന് പദവികളും വീതം വയ്ക്കുമ്പോൾ നിർണ്ണായക ഘടകമാകും. ഏതായാലും മാണി അരങ്ങൊഴിയുമ്പോൾ അധികാര കസേരയെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലുമെത്തും.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്