ഒരിക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകുമെന്ന് കരുതി; സിപിഐ(എം) വിട്ട് യുഡിഎഫിനൊപ്പം നിന്നെങ്കിലും പാർട്ടി ചിന്നഭിന്നമായി; എകെജി സെന്ററിൽ കയറി സീറ്റ് ചോദിച്ചിട്ടും ഒന്നും നൽകിയില്ല; സിപിഎമ്മിന്റെ മധുര പ്രതികാരത്തിൽ ജെഎസ്എസ് അലിഞ്ഞു തീർന്നു
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: എംവി രാഘവന്റെ മകൻ എംവി നികേഷ് കുമാറിന് പോലും സിപിഐ(എം) സീറ്റ് നൽകുന്നു. അഴിക്കോട്ട് പാർട്ടി അണികളുടെ അപസ്വരങ്ങൾ പോലും ഇതിനായി കണക്കിലെടുക്കുന്നില്ല. രാഘവനോടുള്ള ബഹുമാനം കാട്ടാനാണ് നികേഷിന് സീറ്റ് നൽകുന്നതെന്നാണ് സൂചന. എംവി രാഘവനെന്ന എംവിആറിനെ പോലെ സിപിഐ(എം) രാഷ്ട്രീയത്തെ അമ്പതുകൾ മുതൽ മുന്നോട്ട് കൊണ്ട് കൊണ്ടുപോയ വിപ്ലവ നായികയാണ് കെ ആർ ഗൗരിയമ്മ. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ അംഗം. അരൂരിലെ കുഞ്ഞമ്മയെ തുടർച്ചയായി സിപിഐ(എം) നിയമസഭയിലുമെത്തിച്ചു. ഒരിക്കൽ കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യവുമായി വോട്ടും പിടിച്ചു. പക്ഷേ മുഖ്യമന്ത്രിയായത് നയനാരും.
ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറഞ്ഞ ഗൗരിയമ്മയുടെ ചെറുപ്പകാലം പാർട്ടിക്ക് വേണ്ടിയായിരുന്നു. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി. അതും സിപിഐ(എം) എന്ന പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയുമാണ്. ആരേയും കൂസാത്ത അവർ ഭരണം നടത്തി. ഇതിനിടെയിൽ പാർട്ടിയിൽ അവർക്ക് ശത്രുക്കളുമുണ്ടായി. മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മയെ ഉയർത്തിക്കാട്ടാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.
1987ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ഗൗരിയമ്മയെ മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് സിപിഐ(എം) വോട്ട് നേടിയത്. വി എസ് അച്യൂതാനന്ദന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയായിരുന്നു ഗൗരിയമ്മയുടേയും ലക്ഷ്യം. ഏതായാലും കേരം തിങ്ങും കേരള നാടിനെ ഗൗരിയമ്മ ഭരിക്കുമെന്ന മുദ്രാവാക്യം ഏറ്റു. ഇടതിന് ഭരണം കിട്ടി. എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇടപെടലുകളിലൂടെ മുഖ്യമന്ത്രിയായത് നയനാർ. വ്യവസായ വകുപ്പുമായി ഗൗരിയമ്മ തൃപ്തിപ്പെട്ടു. സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ ശേഷവും ഈ ചതിയുടെ അലയൊലികൾ അടങ്ങിയിരുന്നില്ല. വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ഗൗരിയമ്മ ഉയർന്നുവരുമെന്ന് കരുതിയവർ അണിയറയിൽ കളിച്ചപ്പോൾ 1994ൽ സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്തായി. വി എസ് അച്യൂതാനന്ദനും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു.
പിന്നീട് ജെഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കി ഗൗരിയമ്മ യുഡിഎഫ് ക്യാമ്പിലെത്തി. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗവുമായി. എന്നാൽ 2006ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ ഗൗരിയമ്മ തോറ്റു. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി. ജെഎസ്എസിലെ കെകെ ഷാജുവും രാജൻബാബുവുമെല്ലാം പാർട്ടിയുടെ തളർച്ചയിൽ അസ്വസ്ഥരായി. 2011ൽ ജെഎസ്എസിന് എംഎൽഎമാരും ഇല്ലാതെയായി. പ്രായം തൊണ്ണൂറ് കഴിഞ്ഞതോടെ പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം നൽകാൻ ഗൗരിയമ്മയ്ക്കും കഴിയാതെ വന്നു. ഇതോടെ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി. ഇതോടെ യുഡിഎഫിൽ സമ്പൂർണ്ണ അവഗണനയായി ഗൗരിയമ്മയക്ക്. ഈ അവഗണന കൂടിയതോടെ വീണ്ടും ഗൗരിയമ്മ സിപിഎമ്മുമായി അടുത്തു. വി എസ് അച്യൂതാനന്ദനെ വെട്ടാൻ ഗൗരിയമ്മയെന്ന കാർഡിറക്കാൻ സിപിഐ(എം) ഔദ്യോഗിക പക്ഷം ശ്രമം തുടങ്ങി. ഇതിൽ ഗൗരിയമ്മ വീഴുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം പലവട്ടം ഗൗരിയമ്മയുമായി ചർച്ച നടത്തി. ഗൗരിയമ്മയെ പാർട്ടിയിലേക്ക് മടക്കി കൊണ്ടു വരാൻ ലയന സമ്മേളനവും ആലപ്പുഴയിൽ നിശ്ചയിച്ചു. എന്നാൽ ജെഎസ്എസിലെ പ്രശ്നങ്ങൾ ഗൗരിയമ്മയുടെ ലയന മോഹത്തെ തകർത്തു. പാർട്ടി സ്വത്തുക്കൾ രാജൻ ബാബു കൈയടക്കുമെന്ന സ്ഥിതിവന്നപ്പോൾ ഗൗരിയമ്മ ലയനത്തിൽ നിന്ന് പിന്മാറി. ഇത് സിപിഎമ്മിന് ഏറെ തിരിച്ചടിയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ സിപിഐ(എം) സെക്രട്ടറിയായ ശേഷം പാർട്ടി തന്ത്രത്തിലുണ്ടായ പ്രധാന പാളിച്ചയായിരുന്നു അത്. അതിന് ശേഷം ഇടതുപക്ഷത്തെ ഘടകക്ഷിയാക്കണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടു. ചർച്ചകളും നടന്നു. എന്നാൽ സീറ്റ് നിർണ്ണയത്തിൽ ജെഎസ്എസിനെ ഒരു പാർട്ടിയായി കാണാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ഗൗരിയമ്മയെന്ന വ്യക്തിയെ മാത്രമേ സിപിഐ(എം) അംഗീകരിക്കൂ. അതുകൊണ്ട് കൂടിയാണ് ജെഎസ്എസിന് സീറ്റ് നൽകാത്തതും. ഇത് എല്ലാ അർത്ഥത്തിലും ഗൗരിയമ്മയോടുള്ള അനാദരവായി കാണുന്നവരുണ്ട്.
ഇടതു മുന്നണിയിൽ നിന്നും നാല് സീറ്റ് ആവശ്യപ്പെട്ട ജെ.എസ്.എസിന് ഒരു സീറ്റ് പോലും കിട്ടാത്തത് ഗൗരിയമ്മയുടെ പാർട്ടിയുടെ നിലനിൽപ്പ് തന്നെ തുലാസിലാക്കി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗൗരിയമ്മ നേരിട്ട് എ.കെ.ജി സെന്ററിൽ എത്തിയാണ് നാല് സീറ്റ് ആവശ്യപ്പെട്ടത്. സിപിഎമ്മിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന ഗൗരിയമ്മ ജെ.എസ്.എസ് എന്ന നിലയ്ക്ക് ഇടതു മുന്നണിയുമായി സഹകരിച്ചു വരികയായിരുന്നു. പിളർപ്പിലൂടെ പല കഷണങ്ങളായി മാറിയ ജെ.എസ്.എസിൽ ഗൗരിയമ്മ അല്ലാതെ പ്രധാനപ്പെട്ട നേതാക്കളില്ല. ഗൗരിയമ്മ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗൗരിയമ്മ അല്ലാതെ പ്രധാന നേതാക്കളില്ലാത്തതിനാൽ ജെ.എസ്.എസിന് സീറ്റ് നൽകേണ്ടതില്ലെന്ന് ഇടതു മുന്നണി തീരുമാനിക്കുകയായിരുന്നു. മറ്റാർക്കും നിലവിൽ വിജയസാധ്യത സിപിഐ(എം) കാണുന്നില്ല.
മൂന്നു സീറ്റ് ആവശ്യപ്പെട്ടെങ്കിലും തന്റെ ബന്ധുവിന് വേണ്ടി ഉറപ്പായി ഒരു സീറ്റ് കിട്ടുമെന്ന് ഗൗരിയമ്മ കരുതിയിരുന്നു. പക്ഷേ സിപിഐ(എം) അത് ഗൗനിച്ചില്ല. കണ്ണൂരിന് പകരം വിജയസാധ്യത കൂടുതലുള്ള മറ്റൊരു സീറ്റെന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആവശ്യവും നിരസിക്കപ്പെട്ടു. ഇതോടെ ജെഎസ്എസ് എന്ന പാർട്ടിയുടെ പ്രസക്തിയാണ് തീരുന്നത്. രാജൻബാബു പക്ഷത്തിന്റെ ജെഎസ്എസ് നിലവിൽ എൻഡിഎ സഖ്യത്തിലാണ്. എന്നാൽ ഇതിനെ ബിഡിജെഎസിന്റെ ബി ടീമായി മാത്രമേ ഏവരും കരുതുന്നുള്ളൂ. കെകെ ഷാജു കോൺഗ്രസിന്റെ ഭാഗമായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ഗൗരിയമ്മയുടെ പാർട്ടി ചരിത്രത്തിലേക്കും വഴിമാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍