കുറുക്കനെ വിട്ട് അഗ്നിപർവ്വതത്തിൽ പിടിച്ച് ജോസഫ്; ക്രമസമാധാനത്തെ പിടിക്കുന്നത് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് ഐ ഗ്രൂപ്പ്; കണ്ണൂർ ജില്ല പുകയുന്ന അഗ്നിപർവതമെന്ന പ്രസ്താവനയ്ക്ക് എതിരെ ഐക്കാർ ഒരുമിക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ : കണ്ണൂർ ജില്ല പുകയുന്ന അഗ്നിപർവതമാണെന്നു മന്ത്രി കെസി ജോസഫിന്റെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞദിവസം തലശേരിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു സാംസ്കാരിക മന്ത്രി കെ.സി.ജോസഫിന്റെ ഈ വെളിപ്പെടുത്തൽ. ആഭ്യന്തര വകുപ്പിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണ് കെസി ജോസഫ് നടത്തിയതെന്നാണ് ആക്ഷേപം. നേരത്തെ കണ്ണൂരിൽ പൊലീസിന്റെ പ്രവർത്തനത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനും പരസ്യ നിലപാട് എടുത്തിരുന്നു. അതിന്റെ തുടർച്ച പോലെ കെസി ജോസഫും ആഭ്യന്തര വകുപ്പിനെ വിമർശിക്കുകയാണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി ജോസഫിന്റെ പ്രസ്താവന പുതിയ വിവാദമായി മാറും.
കഴിഞ്ഞദിവസം ഹൈക്കോടതി ജഡ്ജിയെ കുറക്കനോട് ഉപമിച്ച കെസി ജോസഫ് എന്തും പറയുന്ന അവസ്ഥയിലേക്ക് തരം താണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കണ്ണൂർ ജില്ലയിലെ, പ്രത്യേകിച്ച് തലശേരി, പാനൂർ മേഖലയിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ ഈ പ്രയോഗം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വാദം. സമാധാനത്തെക്കുറിച്ച് ചർച്ചകൾ ഗൗരവപൂർവം നടക്കുന്ന സമയത്തു തന്നെ ആയുധങ്ങൾ സംഭരിച്ചു വയ്ക്കുന്ന അവസ്ഥയാണ് കണ്ണൂരിലെന്നും മന്ത്രി പറയുന്നു. പൊലീസിന്റെ പ്രവർത്തനങ്ങളെ തന്നെയാണ് ജോസഫ് ചോദ്യം ചെയ്യുന്നത്. ക്രിയാത്മ ഇടപെടലിന് ആഭ്യന്തര മന്ത്രിക്ക് കഴിയുന്നില്ലെന്ന് പറയാതെ പറയുകയാണ് ജോസഫ്. ഒറ്റ ദിവസം കൊണ്ട് കണ്ണൂരിനെ മാറ്റാൻ ആരു വിചാരിച്ചാലും കഴിയില്ല. എന്നാൽ സമർത്ഥമായ ഇടപെടലുകൾ ചെന്നിത്തല നടത്തുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. കണ്ണൂരിലെ കോൺഗ്രസിൽ ഐ ഗ്രൂപ്പിന് മുൻതൂക്കമുണ്ട്. അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി ഇതില്ലാതാക്കാനാണ് ജോസഫ് എ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കും വേണ്ടി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ആഭ്യന്തര വകുപ്പിനെതിരെ സുധീരൻ പ്രസ്താവന നടത്തിയപ്പോൾ രൂക്ഷ വിമർശനമാണ് ഐ ഗ്രൂപ്പ് നടത്തിയത്. പാർട്ടിയുടെ ദേശീയ വക്താവിനെ കൊണ്ട് തന്നെ സുധീരനെ വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ കെ സി ജോസഫിന്റെ പ്രസ്താവനയോട് പരസ്യമായി പ്രതികരിക്കാൻ ഐ ഗ്രൂപ്പ് കാർ എത്തില്ല. കാരണം പ്രസ്താവന നടത്തി മന്ത്രിയെ വലുതാകാൻ അനുവദിക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ പാർട്ടി യോഗങ്ങളിൽ ജോസഫിനെ കൊണ്ട് മറുപടി പറയിക്കും. ആഭ്യന്തര വകുപ്പും സർക്കാരിന്റെ ഭാഗമാണെന്ന് മന്ത്രിയെ കൊണ്ട് ഇത്തരം യോഗങ്ങളിൽ സമ്മതിപ്പിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിതന്നെ കണ്ണൂരിന്റെ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോൾ ഈ മേഖലയിലെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ എന്ന ചോദ്യവും ഉയരുന്നു. നാലു വർഷം പൂർത്തിയാക്കിയ ഭരണകൂടം, ഈ മേഖലയിലെ സമാധാനശ്രമത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ആത്മപരിശോധന നടത്തിയിട്ടില്ല. കണ്ണൂരിൽ നിന്നുള്ള മന്ത്രിയെന്ന നിലിയിൽ ജോസഫിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഇത് മറച്ചു വച്ചാണ് വിവാദ പ്രസ്താവനകളിലൂടെ ചെന്നിത്തലയെ അപമാനിക്കാനുള്ള ശ്രമമെന്നാണ് ആക്ഷേപം. ഭരണകൂടത്തിന്റെ അലംഭാവം തന്നെയാണ് ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ കുപ്പായമണിഞ്ഞ പൊലീസുകാരാണത്രേ അകമമേഖലയിലെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് പ്രധാന ഉത്തരവാദികൾ. ജില്ലയിലെ രാഷ്ട്രീയബന്ധമുള്ള പൊലീസുകാരാണ് ഈ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ മഹാഭൂരിപക്ഷവും. അതുകൊണ്ടു തന്നെ ഒറ്റകാരും സംരക്ഷകരുമായി അവർ പ്രവർത്തിക്കുന്നു.
കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായവരാണ് ഇന്ന് പൊലീസ് സ്റ്റേഷനുകളിലുള്ളത്. അവരിലേറെപ്പേരും സംഘർഷമേഖലയിലാണ് പ്രവർത്തിക്കുന്നത്. മുൻകാല രാഷ്ട്രീയത്തിലെ ബന്ധങ്ങൾ മൂലം പലരേയും പിടികൂടാൻ അവർക്കാവുന്നില്ല. മറ്റു ചിലർ ഭയപ്പെടുത്തിയും കാര്യം നേടുന്നു. ഇതെല്ലാം പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നു. ഇതിന് കാരണക്കാരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയല്ല. കാലാകാലങ്ങളിൽ തുടർന്നുവന്ന പ്രശ്നങ്ങളാണ്. ഒറ്റയടിക്ക് ഇവയ്ക്ക് പരിഹാരം ഒരുക്കാൻ ആഭ്യന്തര മന്ത്രിക്കുമായില്ല. ഈ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അന്നൊക്കെ ജോസഫ് എവിടെയായിരുന്നുവെന്നാണ് കോൺഗ്രസിലെ ചെന്നിത്തല പക്ഷക്കാരുടെ ചോദ്യം.
തലശേരി, പാനൂർ മേഖലയിലെ അക്രമങ്ങളനുഗ്രഹമാകുന്നതും ഒരു വിഭാഗം പൊലീസുകാർക്കു തന്നെയാണ്. ഒരു ഭാഗത്ത് അക്രമം അരങ്ങേറുമ്പോൾ മറുഭാഗത്തു മണൽ ക്വട്ടേഷൻ മാഫിയകൾ സജീവമാകുന്നു. അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്യുന്നതിൽ പൊലീസിലെ താഴേത്തലം മുതൽ മുകൾത്തട്ടു വരെ നല്ല പ്രതിഫലവും ലഭിക്കുന്നു. രാഷ്ട്രീയ ക്രിമിനലുകൾ തന്നെയാണ് ക്വട്ടേഷൻ സംഘങ്ങളിലെ തലവന്മാർ. ഇവരുടെ പ്രവർത്തനങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന പൊലീസുകാരിൽ ചിലർ സമ്പന്നന്മാരായി വാഴുന്നുണ്ട്. ചില വ്യാപാര കാര്യങ്ങളിൽ സിപിഐ(.എം) - ആർഎസ്എസ്. ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രാഷ്ട്രീയകാര്യങ്ങളിൽ മാത്രമാണ്. സാമ്പത്തിക ഇടപെടലുകളിൽ ഇവർ പരസ്പരം ഒറ്റുകൊടുക്കാറില്ല. ഇതല്ലൊം ക്രമസമാധാനത്തെ ബാധിച്ചിട്ടുണ്ട്.
കാര്യഎ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ മേഖലയിൽ സമാധാനം കൈവന്നിരുന്നു. ആ പൊലീസ് സംവിധാനം കുറേക്കാലമായി അട്ടിമറിക്കപ്പെട്ടു. ഭരണം മാറി മാറി വന്നാലും സിഐ, ഡിവൈ.എസ്. പി. , ഓഫീസുകളിൽ പത്തു വർഷത്തിലേറെയായി ഒരേ തസ്തികയിൽ തുടരുന്നവരുമുണ്ട്. അക്രമബാധിത പ്രദേശങ്ങളിൽ കണ്ണൂർ ജില്ലക്കാരായ പൊലീസുകാർ തന്നെ വിന്യസിക്കപ്പെടുന്നതാണ് ഈ മേഖല ഇത്ര വഷളാവാൻ കാരണം. കണ്ണൂർ ജില്ലയ്ക്കു തന്നെ പേരുദോഷം വരുത്തുന്ന പാനൂർ മേഖലയെ മാറ്റിയെടുക്കാൻ പൊലീസ് സംവിധാനത്തെ അടിമുടി മാറ്റിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രിയുടെ പ്രസ്താവനകൊണ്ട് യാതൊരു പരിഹാരവുമാകില്ല. ഈ മേഖലയിൽ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരിൽ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പൊലീസുകാരും ഉണ്ട്. അക്രമമുണ്ടായാൽ യഥാസമയം അറിയാനും ഉന്നത ഉദേൃാഗസ്ഥരെ അറിയിക്കാനുമുള്ള സംവിധാനം അപര്യാപ്തമാണ്.
മുപ്പത്തഞ്ചു പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതിൽ സ്പെഷൽ ബ്രാഞ്ച് സംവിധാനമേയില്ല. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സംവിധാനങ്ങളേയില്ലാത്ത സ്റ്റേഷനുകളുമുണ്ട്. അക്രമം നടന്നാൽ പൊലീസ് നായയെ കൊണ്ടു വരും. ജനങ്ങൾ അതോടെ സംതൃപ്തരാകും. എന്നാൽ മതിയായ പരിശീലനം ലഭിക്കാത്ത പൊലീസ് നായ ഓടിക്കറങ്ങി സ്ഥലം വിടും. പ്രതികളെക്കുറിച്ച് ഒരു വിവരവും നായയിലൂടെ ലഭിക്കാറില്ല. ബോംബു സ്ക്വാഡിന്റെ സ്ഥിതിയും തഥൈവ. ബോംബു പരിശോധിക്കുന്ന യന്ത്ര സംവിധാനവും കാര്യക്ഷമമല്ല. കുറ്റകൃതൃത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ കണ്ടെത്തി ഓവുചാലിലോ പറമ്പിലോ കുറച്ച് ആയുധങ്ങൾ കൊണ്ടു വയ്ക്കും. അതോടെ ബോംബുകൾ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിപ്പ്. ഇതാണ് ഇപ്പോൾ നടന്നു വരുന്ന കണ്ണൂരിലെ അക്രമബാധിത പ്രദേശങ്ങളിലെ പൊലീസ് സംവിധാനം. ഇതു മാറ്റാതെ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് യാഥാർത്ഥ്യം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്