ചെങ്ങന്നൂരുകാർ മറന്നില്ല.. പ്രിയപ്പെട്ട രാമചന്ദ്രൻ നായരെ..! സജി ചെറിയാന് ഉജ്ജ്വവ വിജയം നേടാൻ തുണയായതിൽ പ്രധാന ഘടകം വിടപറഞ്ഞ മുൻ എംഎൽഎയോടുള്ള സ്നേഹവും സഹതാപ തരംഗവും; യുഡിഎഫ് കുത്തക പൊളിച്ച് ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസന നേട്ടങ്ങൾ ഇടതു സ്ഥാനാർത്ഥിക്ക് വിജയം അനായാസമാക്കി; പ്രിയസഖാവിനെ ഓർത്ത് അഭിമാനത്തോടെ ഭാര്യയും മകനും
പീയൂഷ് ആർ
ചെങ്ങന്നൂർ: കുറച്ചുകാലമായി ഉപതിരഞ്ഞെടുപ്പുകൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോള ശാപമായിരുന്ന കാര്യമാണ്. കാരണം വിജയിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു ഇടതുമുന്നണിക്ക്. 12 വർഷത്തെ തിരഞ്ഞെടുപ്പ് ശാപം തീർത്തു കൊണ്ടാണ് ഇന്ന് ചെങ്ങന്നൂരിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചു കയറിയത്. വിട പറഞ്ഞ കെ കെ രാമചന്ദ്രൻ നായരോട് മണ്ഡലത്തിലെ വോട്ടർമാർക്കുള്ള സ്നേഹമാണ് ഉജ്ജ്വല വിജയം കൊയ്യാൻ ഇടതു സ്ഥാനാർത്ഥിയെ സഹായിച്ചത്. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുള്ള അംഗീകാരമാണ് റെക്കോർഡ് ഭൂരിപക്ഷത്തിലുള്ള സജിയും വിജയം.
രാമചന്ദ്രൻ നായരോടുള്ള സ്നേഹം വോട്ടായി മാറിയെന്നാണ് സജി ചെറിയാനും അവകാശപ്പെടുന്നത്. അദ്ദേഹത്തോടുള്ള സ്നേഹം തനിക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ തെൡയുന്നുണ്ടെന്ന് സജി വ്യക്തമാക്കി. റെക്കോർഡ് വിജയത്തിലേക്ക് നീങ്ങിയപ്പോൾ സജി ചെറിയാൻ നേരിട്ട് രാമചന്ദ്രൻനായരുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പ്പാർച്ചന നടത്തുകയും ചെയ്തു. ഭാര്യയോട് വിജയ വിവരം അറിയിക്കുകയും ചെയ്തു. സജി ചെറിയാന്റെ വിജയം അച്ഛനോടുള്ള മണ്ഡലത്തിലെ വോട്ടർമാരുടെ സ്നേഹം വ്യക്തമാക്കുന്നതാണെന്ന് മകൻ പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.
അച്ഛനോടുള്ള സ്നേഹം തന്നെയാണ് എൽ.ഡി.എഫിന്റെ വിജയം. അച്ഛൻ ചെയ്ത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനുള്ള നിയോഗക്കാരനായിട്ടുമാണ് ജനങ്ങൾ സജി ചെറിയാനെ തിരഞ്ഞെടുത്തത്. കൂടാതെ അച്ഛനെക്കാളും മികച്ച പൊതുപ്രവർത്തകനാണ് സജി ചെറിയാനെന്നും കെ.കെ രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്ത് പറഞ്ഞു. കെ.കെ.ആറിന്റെ മരണശേഷം ഭാര്യ വിഷാദവതിയാണ്. അതിനാൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പി ഡബ്ല്യുഡിയിൽ എഞ്ചിനീയറാണ് പ്രശാന്ത്. വോട്ടെണ്ണൽ ഏറൈ ആകാംക്ഷയോടെയാണ് രാമചന്ദ്രൻ നായരുടെ ഭാര്യ പൊന്നുമണിയും ടെലിവിഷനിൽ കണ്ടത്. നിരവധി സഖാക്കളും സജി ചെറിയാന്റെ വിജയം അറിഞ്ഞപ്പോൾ ഫോണിൽ വിളിച്ചും നേരിലും മുൻ എംഎൽഎയുടെ വീട്ടിൽ എത്തിയിരുന്നു.
ശക്തമായ ത്രികോണ പോരാട്ടത്തിന് ഒടുവിൽ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻ നായർക്ക് ലഭിച്ചത്. ഇത്തവണ സജി ചെറിയാൻ അത് ഇരുപതിനായിരം കടത്തിയിരിക്കുന്നു. ഡി വിജയകുമാർ കഴിഞ്ഞ തവണ പി സി വിഷ്ണുനാഥിന് ലഭിച്ച വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ നേടിയെങ്കിലും സജിക്കൊപ്പം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. മറുനാടൻ മലയാളി ടീം സർവേ നടത്തുന്ന വേളയിൽ കെ കെ രാമചന്ദ്രൻ നായരുടെ സ്വീകാര്യത എത്രത്തോളണുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.
എംഎൽഎയുടെ സ്വീകാര്യത എത്രത്തോളമുണ്ട് എന്നു തിരക്കിയപ്പോൾ എല്ലാവരും അദ്ദേഹത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. സർവേയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ അനുകൂലമായി നേടിയതും രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തോട് മണ്ഡലത്തിലെ സാധാരണക്കാർക്ക് പോലും മമതയുണ്ടായിരുന്നു. ജനങ്ങൾക്കിടിയൽ ജീവിച്ച വ്യക്തി എന്ന ഇമേജിൽ കഴിഞ്ഞ തവണ വിജയിച്ച രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ സഹതാപ തരംഗവും സജി ചെറിയാന് ഗുണകരമായി മാറി.
സിറ്റിങ് സീറ്റ് എന്ന നിലയിൽ സിപിഎമ്മിനു എന്തു വില കൊടുത്തും ചെങ്ങന്നൂർ നില നിർത്തേണ്ടത് അത്യാവശ്യമായിരുന്നു. രണ്ടു വർഷം തികക്കുന്ന പിണറായി സർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ് ഉപതിരഞ്ഞെടുപ്പ് എന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ മുഴുവൻ സംഘടനാ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും ചെങ്ങന്നൂരിൽ കേന്ദ്രീകരിച്ചു. വീടു കയറി വോട്ടു തേടിയ സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടത് രാമചന്ദ്രൻ നായരുടെ നേട്ടങ്ങൾക്ക് വേണ്ടി വോട്ടുനൽകണം എന്നതായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഹാട്രിക്വിജയം തേടിയെത്തിയ പി സി വിഷ്ണുനാഥിനെ 7963 വോട്ടുകൾക്ക് രാമചന്ദ്രൻനായർ പരാജയപ്പെടുത്തുമ്പോൾ 47 വർഷത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയപതാക ചെങ്ങന്നൂരിന്റെ മണ്ണിൽ ഉയർന്നു പറക്കുകയായിരുന്നു. തുടർന്ന് വികസന വാഗ്ദാനം പാലിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
എംസി റോഡിലെ ഏക കുപ്പിക്കഴുത്തു പാലമായ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ നിർമ്മാണം മൂന്നു പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രമായിരുന്നത്, നിർമ്മിച്ച് പൂർത്തീകരിക്കാൻ കെ കെ രാമചന്ദ്രൻനായർക്കു കഴിഞ്ഞു. ഇതോടെ എംസി റോഡിലെ തന്നെ ഏറ്റവും വലിയ തടസമാണ് ഒഴിവായത്. ഇതേ അവസ്ഥയിലായിരുന്ന പാണ്ടനാട് മിത്രമഛീ പാലത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 55 ലക്ഷം രൂപയുടെ ഐസി യൂണിറ്റ്, ഡയാലിസിസ്, ട്രോമോകെയർ യൂണിറ്റ്, മൂന്നു കോടി മുടക്കി ചെങ്ങന്നൂർ താലൂക്ക് ആയുർവേദ ആശുപത്രി, 25 ലക്ഷം ചെലവു വരുന്ന ചെങ്ങന്നൂർ ഗവ. ഗേൾസ് ഹൈസ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം, മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അഞ്ച് കോടി, അഞ്ചു വർഷം കൊണ്ട് ചെങ്ങന്നൂർ ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന് 72 കോടി, ഐഎച്ച്ആർഡി പേരിശേരി സയൻസ് കോളേജിന് രണ്ടാംനില നിർമ്മിക്കുന്നതിന് 40 ലക്ഷം, മണ്ഡലത്തിൽ ആധുനികരീതിയിൽ പത്തു ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 40 ലക്ഷം, മണ്ഡലത്തിൽ നൂറു സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 63 ലക്ഷം, നഗരത്തിലെ ബൈപാസിന്റെ നിർമ്മാണത്തിനായി 20 കോടി തുടങ്ങി ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിനായി വ്യക്തമായ കാൽവെപ്പുകളോടെയാണ് അദ്ദേഹം നീങ്ങിയിരുന്നത്. എംഎൽഎയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ നിരവധിയാണ്.
ഈ നേട്ടങ്ങളെല്ലാം ചെങ്ങന്നനൂരുകാർ മറന്നില്ല. രാമചന്ദ്രൻ നായരെക്കുറിച്ച് നല്ലവാക്കുകളാണ് അന്ന് എതിരാളിയായിരുന്നു പി സി വിഷ്ണുനാഥിനും പറയാനുണ്ടായിരുന്നത്. ചെങ്ങന്നൂരിൽ താൻ തോറ്റപ്പോൾ അതിൽ അധികം വിഷമം ഉണ്ടാകാതിരുന്നത് തോറ്റത് യോഗ്യനായ കെകെ ആറിനോടാണല്ലോ എന്നതു കൊണ്ടായിരുന്നു എന്നാണ് വിഷ്ണുനാഥ് പറഞ്ഞത്. വിഷ്ണുനാഥിന്റെ നല്ലവാക്കുകൾ ചെങ്ങന്നൂരിലെ വോട്ടർമാരും കേട്ടു. അവർ ഇത്തവണ രാഷ്ട്രീയ പോരാട്ടത്തിന് ഉപരിയായി രാമചന്ദ്രൻ നായർക്ക് വേണ്ടി വോട്ടു ചെയ്തു. അങ്ങനെ രാമചന്ദ്രൻ നായരുടെ ജ്വലിക്കുന്ന സ്മരണയിൽ സജി ചെറിയാൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് നീങ്ങി.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍