ഫിറോസിന് വിനയായത് മുൻ യൂത്ത് ലീഗുകാരുടെ എതിർപ്പും കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റും; മജീദിന്റെ സലഫി ബന്ധം എതിർത്ത് സമസ്ത; 'തോറ്റ എംഎൽഎ' വേണ്ടെന്ന തീരുമാനം രണ്ടത്താണിക്കും വിനയായി; ഖാദർ പൊട്ടിത്തെറിച്ചതോടെ പാണക്കാട് തങ്ങൾ പോലും ഞെട്ടി; രാജിവെക്കുമെന്ന് പറഞ്ഞപ്പോൾ ലത്തീഫിന് ഉറപ്പിച്ച സീറ്റും പോയി: വേങ്ങര സ്ഥാനർത്ഥിത്വത്തിനായി നടന്ന ചരടുവലികൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വേങ്ങര സീറ്റിനായി യുവജന, പ്രവാസി സംഘടനകളുടെയും മണ്ഡലം,പ്രാദേശിക നേതാക്കളുടെയും പിടിമുറുക്കം ശക്തമായതിനിടെയാണ് നാടകീയതക്കൊടുവിൽ ഇന്നുണ്ടായ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി യോഗം വേങ്ങര സ്ഥാനാർത്ഥിയായി അഡ്വ.കെ.എൻ.എ ഖാദറിനെയാണ് തെരഞ്ഞെടുത്തത്. മത്സരിക്കാൻ യോഗ്യരായവരുടെ ബാഹുല്യം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലാക്കി. വേങ്ങര ഉറച്ച മണ്ഡലം എന്ന നിലയിൽ സ്ഥാനാർത്ഥിയാകാൻ അവസാനം വരെ ചരടുവലിച്ചവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ സമ്മർദവും ഏറെ നാടകീയ രംഗങ്ങളും ലീഗ് നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നു. ഇഷ്ടക്കാർക്ക് സീറ്റിനായുള്ള സമ്മർദ തന്ത്രവും, താൽപര്യമില്ലാത്തവർ വരുന്നത് തടയാൻ സ്വാധീനവും പാര പണിയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ നേതാക്കളിൽ ചിലർ രംഗത്തുണ്ടായിരുന്നു. എന്നാൽ പാണക്കാട് നിന്നുണ്ടാകുന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം എതിർ ശബ്ദങ്ങളുയർത്താതെ ഇത് അംഗീകരിക്കുന്ന രീതിയാണ് മുസ്ലിംലീഗിന്റെ കീഴ്വഴക്കം. ഭിന്നതകൾ രൂക്ഷമായ സാഹചര്യങ്ങളിൽ വരെ പരസ്യ യുദ്ധത്തിന് ആരും തയ്യാറാകാറില്ല. ഇത് പാർട്ടിയുടെ അച്ചടക്കമായി ലീഗ് ഉയർത്തിക്കാട്ടാറുണ്ടെങ്കിലും എതിരാളികളിൽ നിന്ന് പരിഹാസ്യവും നേരിടാറുണ്ട്.
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയുമായിരുന്ന ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗമാണ് ജില്ലയിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് സാഹചര്യം ഒരുങ്ങിയത്. വേങ്ങര എംഎൽഎയും കേരള പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലൂടെ രാഷ്ട്രീയ തട്ടകം ഡൽഹിയിലേക്ക് മാറ്റിയത് മുതൽ വേങ്ങരയിലെ സ്ഥാനാർത്ഥി ആരെന്ന ചർച്ച ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ഔദ്യോഗിക, അനഔദ്യോഗിക ചർച്ചകൾ നടന്നെങ്കിലും നേതൃത്വത്തിന് മേൽ സമ്മർദവും ആശയക്കുഴപ്പവും ഏറുകയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കെ.എൻ.എ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹി പുത്തൂർ റഹ്മാൻ, സി.പി ബാവ ഹാജി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളായിരുന്നു ഉയർന്ന് കേട്ടിരുന്നത്. ദളിത് ലീഗ് നേതാവ് യു സി രാമൻ, മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.എ ലത്തീഫ് എന്നീ പേരുകളും അവസാന ഘട്ടം പരിഗണിച്ചിരുന്നു.
പാർട്ടി അണികളിലെ താൽപര്യവും പൊതുവികാരവും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും യൂത്ത് ലീഗ് നേതാവുമായ പി.കെ ഫിറോസിന്റെ പേരായിരുന്നു യുവ രംഗത്ത് നിന്നും പരിഗണിക്കപ്പെട്ടത്. എന്നാൽ മുൻ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളിൽ ചിലരും മൂന്ന് എംഎൽഎ മാരും ഫിറോസിന് സീറ്റ് നൽക്കുന്നതിനെതിരെ രംഗത്തെത്തി. അതേ സമയം നിലവിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ ഫിറോസിനായി ശക്തമായി നിലകൊള്ളുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ ഫിറോസിനെ വേങ്ങരയിൽ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടുമായി നേതൃത്വം മുന്നോട്ടു പോയതോടെ വിദ്യാർത്ഥി - യുവജന നേതാക്കൾ സമ്മർദം ശക്തമാക്കി.
ഇതിനിടെ എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം യുവപ്രാതിനിധ്യം വേണമെന്നാവശ്യമുന്നയിച്ച് സ്ഥാനാർത്ഥിയാകാനിരിക്കുന്ന മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫേസ് ബുക്കിലൂടെ രംഗത്തെത്തി. പിന്നാലെ പിന്തുണച്ച് ഏതാനും യുവ നേതാക്കൾ കൂടി രംഗത്ത് വന്നു. എന്നാൽ ഇതെല്ലാം വിപരീത ഫലമായിരുന്നു ഉണ്ടാക്കിയത്. ഫിറോസിന്റെ സ്ഥാനാർത്ഥിത്വം തടയാൻ നേരത്തെ നിലയുറപ്പിച്ച വിഭാഗം എൻ.എ.കരീമിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. ഇതോടെ ഫിറോസിനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കുകയും ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കരീമിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയുമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത സാഹചര്യത്തിലുണ്ടായ ഈ നടപടിയിൽ യുവാക്കൾ അസംതൃപ്തരാണ്. ഇത് തെരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.
കെ.പി.എ മജീദിനെ ഉറച്ച സീറ്റായ വേങ്ങരയിൽ നന്നും നിയമസഭയിലെത്തിക്കണമെന്നത് മുതിർന്ന ലീഗ് നേതാക്കൾക്കിടയിൽ നിശ്ചയമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് മജീദിനെ ഒഴിവാക്കി വഹാബിന് നൽകിയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. എന്നാൽ മജീദ് നിൽക്കുന്നതിനെതിരെ ലീഗ് അണികളിൽ നിന്നു തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. മങ്കടയിലെയും മഞ്ചേരിയിലെയും മജീദിന്റെ തോൽവി കൂടി കണക്കിലെടുത്തായിരുന്നു അണികളുടെ എതിർപ്പ്. ആദ്യം മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ച മജീദ് നേതാക്കളുടെ അഭിപ്രായം മാനിച്ച് വഴങ്ങുകയായിരുന്നു. എന്നാൽ പൊതുവികാരം മജീദിന് എതിരായി തന്നെ നിന്നു. ഇതിനിടെ മുജാഹിദ് മത വിഭാഗക്കാരനായ കെ.പി.എ മജീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ഒറ്റപ്പെട്ട സമസ്ത (ഇ.കെ സുന്നി ) നേതാക്കളും രംഗത്തെത്തി ഹൈദരലി തങ്ങളെ അഭിപ്രായം അറിയിച്ചു. ഇതോടെ സാഹചര്യം അനുകൂലമാക്കുന്നതിനായി ഉന്നത നേതാക്കൾ ഇടപെട്ട് മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് മജീദിനെ കൊണ്ട് പറയിക്കുകയായിരുന്നു.
മജീദിനും ഫിറോസിനും സീറ്റ് നൽകേണ്ടതില്ലെന്ന് വന്നതോടെ സീറ്റിനായി കഴിഞ്ഞ രാത്രിയിൽ പാണക്കാടും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പാതിര വരെ ശക്തമായ ചരടുവലികൾ നടന്നു. ലിസ്റ്റിലുണ്ടായിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയെ കൂടി പിന്നീട് ഒഴിവാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി താനൂർ മണ്ഡലം നഷ്ടപ്പെട്ടത് രണ്ടത്താണിയിലൂടെയാണ്. താനൂർ തിരിച്ചുപിടിക്കുന്നതിനായി അവിടെ തന്നെ ശ്രദ്ധ ചെലുത്താനായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിക്ക് നേതാക്കൾ നൽകിയ നിർദ്ദേശം. രണ്ടത്താണി കൂടി ലിസ്റ്റിൽ നിന്ന് ഒഴിവായതോടെ കെ.എൻ.എ ഖാദറിന് പ്രതീക്ഷ കൂടി. എന്നാൽ ഖാദറിനെ വെട്ടാൻ ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു എ ലത്തീഫിനെ ഒരു വിഭാഗം നേതാക്കൾ രംഗത്തിറക്കി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ലത്തീഫിനെ കൊണ്ടുവരാനുള്ള നീക്കം നടത്തിയത്.
എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന യൂ.എ ലത്തീഫ് കുഞ്ഞാലിക്കുട്ടിയേക്കാൾ സീനിയറായിരുന്നു രാഷ്ട്രീയത്തിൽ. 65 പിന്നിട്ട മഞ്ചേരിക്കാരനായ ലത്തീഫിന് ഏറെക്കുറെ സാധ്യത തെളിഞ്ഞെങ്കിലും കെ.എൻ.എ ഖാദർ നേതാക്കൾക്ക് മുന്നിൽ അതിരൂക്ഷമായ രീതിയിൽ പൊട്ടിത്തെറിച്ചത് വിനയായി. തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്നുള്ള വിശദീകരണം വേണമെന്നും അല്ലങ്കിൽ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്നും തങ്ങൾ അടക്കമുള്ള നേതാക്കളോട് ഖാദർ യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലായി. ഖാദറിന് വേണ്ടി ഇ ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുൽ വഹാബും രംഗത്തെത്തി. പിന്നീട് പ്രതിസന്ധി പരിഹരിക്കാനായി ഖാദറിനെ സ്ഥാനാർത്ഥിയാക്കാനും യു.എ ലത്തീഫിനെ ജില്ലാ സെക്രട്ടറിയാക്കാനുമുള്ള ധാരണ പാർലമെന്ററി യോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.
ഒക്ടോബർ 11നാണ് വേങ്ങര നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ് സിപിഎമ്മിന്റെ അഡ്വ.പി.പി.ബഷീറിനെയാണ് രംഗത്തിറങ്ങുന്നത്. ബഷീർ കഴിഞ്ഞ തവണ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ലീഗ് നേരത്തെയെത്തിയെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുണ്ടായ കല്ലുകടിയും യുവാക്കളെ തഴഞ്ഞതും മുഴച്ചു തന്നെ നിൽക്കും.
Stories you may Like
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- അവസാന നിമിഷത്തെ ട്വിസ്റ്റിൽ കെ മുരളീധരന് അതൃപ്തി?
- പി സി ജോർജ്ജിനെ വെട്ടി; പത്തനംതിട്ടയിൽ അനിൽ ആന്റണി ബിജെപി സ്ഥാനാർത്ഥിയാകും
- പത്തനംതിട്ടയിൽ അനിൽ ആന്റണി തന്നെ സ്ഥാനാർത്ഥി
- നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്