നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
ആവണി ഗോപാൽ
മംഗളുരു: കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ അത് കെ സുരേന്ദ്രനും രാഷ്ട്രീയ നേട്ടമാവുകയാണ്. ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മൊത്തമായി ഒരുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് കെ സുരേന്ദ്രനായിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഉടുപ്പി ജില്ലയുടെ ചുമതലയും സുരേന്ദ്രന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകി. രണ്ടിടത്തും ഓടി നടന്ന് കാര്യങ്ങൾ നീക്കി സുരേന്ദ്രൻ. ഇവിടെ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞ് മുന്നേറാൻ ബിജെപിക്ക് ആവുകയും ചെയ്തു. കർണ്ണാടകയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുമ്പോൾ സുരേന്ദ്രനൊപ്പം രാപകലില്ലാതെ അധ്വാനിച്ച മലയാളി കൂട്ടവും ഉണ്ട്.
ബിജെപി നേതാവായ നാരായണൻ നമ്പൂതിരിക്കായിരുന്നു ഉടുപ്പിയുടെ ചുമതല. നാരായണൻ നമ്പൂതിരിക്ക് ആരോഗ്യ പ്രശ്നം വന്നപ്പോഴാണ് ഉടുപ്പിയും സുരേന്ദ്രന് ലഭിച്ചത്. മാസങ്ങൾ നീണ്ട സംഘടനാ പ്രവർത്തനമാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നടന്നത്. യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ സുധീർ, യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ആർ എസ് രാജീവ്, ബിജെപി വക്താവ് വികെ സജീവ്, കണ്ണൂരിൽ നിന്നുള്ള കെ രഞ്ജിത് എന്നിവരും കർണ്ണാടകയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അമരക്കാരായി. ഹസനിൽ സുധീറിനായിരുന്നു ചുമതല. ചിക്കമംഗ്ലൂരിൽ സജീവനും ഷിമോഗയിൽ രാജീവും സജീവമായി. കുടകിൽ രഞ്ജിത്തും. അങ്ങനെ ആറുപേരാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദക്ഷിണ കന്നഡയിലും ഉടുപ്പിയിലും നടന്നത്. ഇവിടെ അപ്രതീക്ഷിത വിജയങ്ങൾ പോലും നേടി. ഇതെല്ലാം കെ സുരേന്ദ്രന് തുണയാണ്. മഞ്ചേശ്വരത്ത് 82 വോട്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരത്ത് മത്സരിക്കാനായി കന്നഡ സുരേന്ദ്രൻ സായത്വമാക്കിയിരുന്നു. നന്നായി കനഡയിൽ പ്രസംഗിക്കുകയും ചെയ്യും. മംഗലാപുരത്തെ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുരേന്ദ്രനെ ദക്ഷിണ കന്നഡയിലെ പ്രധാന മുഖമാക്കിയത്. ഇതോടെ ഇവിടെ സ്ഥിര താമസക്കാരനായി സുരേന്ദ്രൻ. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആർഎസ്എസ് വോട്ടുകൾ ബിജെപി പക്ഷത്ത് ഉറപ്പിച്ചു നിർത്തി. അങ്ങനെ വിജയ ഫോർമുല ഉയർത്തി.
ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദർ(മംഗളൂരു)മാത്രമാണ് വിജയം കണ്ടത്. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദർ പരാജയപ്പെടുത്തിയത്. ബണ്ട്വാൾ മണ്ഡലത്തിൽ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോൺഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിർന്ന ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനും ആഘോഷവുമായി.ബിജെപിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏഴും ബിജെപിക്ക് ഏക സീറ്റുമാണ് ലഭിച്ചത്. ഇതാണ് സുരേന്ദ്രൻ തിരുത്തി കുറിച്ചത്.
മംഗളൂരു സൗത്തിൽ ജെ.ആർ.ലോബോ എംഎൽഎ(കോൺഗ്രസ്)ബിജെപിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു. മംഗളൂരു നോർത്തിൽ ബി.എ.മുഹ് യുദ്ദീൻ ബാവ എംഎൽഎ(കോൺഗ്രസ്)യെ ഭാരത് ഷെട്ടി(ബിജെപി)പരാജയപ്പെടുത്തി. മൂഡബിദ്രിയിൽ മുന്മന്ത്രി അഭയചന്ദ്ര ജയിൻ(കോൺ.)എംഎൽഎയെ ഉമാനാഥ് കൊട്ട്യൻ(ബിജെപി),പുത്തൂരിൽ ബിജെപി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂർ കോൺഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എംഎൽഎ,ബെൽത്തങ്ങാടിയിൽ ബിജെപിയുടെ ഹരീഷ് പൂഞ്ച കോൺഗ്രസ്സിലെ വസന്ത ബങ്കര എംഎൽഎ എന്നിങ്ങിനെ പരാജയപ്പെടുത്തി. സുള്ള്യ സംവരണ മണ്ഡലം എസ്.അങ്കാറ(ബിജെപി)നിലനിറുത്തി.കോൺഗ്രസ്സിലെ ഡോ.രഘുവാണ് പരാജിതൻ.
കേരളത്തിലെ വിശ്വസ്തരായ പല നേതാക്കളും സുരേന്ദ്രന് വേണ്ടി കർണ്ണാടകയിൽ രാപകൽ പ്രവർത്തിച്ചു. അങ്ങനെ അതിശക്തമായ സംഘടനാ കരുത്തിലേക്ക കാര്യങ്ങളെത്തിച്ചു. കോൺഗ്രസിന്റെ ഹൈന്ദവ അനുകൂല രാഷ്ട്രീയം പൊളിക്കാൻ സുരേന്ദ്രനായി. ഹസനും ചിക്കമംഗ്ലൂരിലും കുടകിലും കേരളാ നേതാക്കളിലൂടെ സുരേന്ദ്രൻ ഇടപെടലും നടത്തി. ദേശീയ നേതൃത്വവുമായി കൂടുതൽ അടുക്കാൻ ഇതിലൂടെ സുരേന്ദ്രന് കഴിയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരിവാറുകാരുടെ കണക്കിൽ കാസർഗോഡ് കർണ്ണാടകയുടെ ഭാഗമാണ്. മഞ്ചേശ്വരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും കർണ്ണാടകത്തിലെ ആർ എസ് എസുകാരാണ്. അതുകൊണ്ട് കൂടിയാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രന് കൂടുതൽ ചുമതലകൾ ലഭിച്ചത്. ഇത് പാർട്ടിക്കും നേതാവിനും ഗുണകരമാവുകയും ചെയ്തു.
കേരളത്തിലെ ബിജെപിയിൽ വി മുരളീധരനൊപ്പമാണ് സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ഒതുക്കി. സംസ്ഥാനത്തെ ആർ എസ് എസുകാരിലെ ചിലരും സുരേന്ദ്രന് എതിരാണ്. അതുകൊണ്ട് തന്നെ നല്ല പരിപാടികൾ പോലും കൊടുത്തില്ല. യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജനറൽസെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. അത് പിടിച്ചെടുത്ത് മെഡിക്കൽ കോഴയിൽ കുടുങ്ങിയ എംടി രമേശിന് നൽകുകയാണ് കുമ്മനം ചെയ്തത്. രമേശ് ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലക്കാരനായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും വെട്ടിയൊതുക്കി. ഇതോടെ മലബാറിലേക്ക് സുരേന്ദ്രൻ പ്രവർത്തനം ചുരുക്കി. ഇതിനിടെയാണ് കർണ്ണാടകയിലെ സംഘടനാ ചുമതലകൾ തേടിയെത്തിയത്. വീറോടെ പ്രസംഗവുമായി സുരേന്ദ്രൻ അവിടെ നിറഞ്ഞു.
കേരളത്തിലെ സൈബർ ലോകത്ത് അപ്പോഴും സുരേന്ദ്രൻ സജീവമായി നിന്നു. പല സാമൂഹിക വിഷയങ്ങളിലും പ്രതികരിച്ചു. ഉള്ളിസുരയെന്ന് കളിയാക്കി സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയപ്പോഴും സിപിഎമ്മിനേയും കോൺഗ്രസിനേയും തള്ളി ശക്തമായി തന്നെ പ്രതികരിച്ചു. കുമ്മനവും രമേശും അകറ്റി നിർത്തിയപ്പോഴും സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ചാണ് സുരേന്ദ്രൻ കേരളത്തിലെ പൊതു സമൂഹത്തിൽ നിറഞ്ഞത്. സുരേന്ദ്രൻ ഉയർത്തിയതു കൊണ്ട് മാത്രം പല വിഷയങ്ങളിലും സമരം ചെയ്യാൻ പോലും സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയില്ലെന്ന പരാതി അണികൾക്കും ഉണ്ട്. കേരളത്തിലെ പ്രതിപക്ഷമാണ് ബിജെപിയെന്ന തോന്നലുണ്ടാക്കിയതും സുരേന്ദ്രൻ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ്.
മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്നാണ് കെ.സുരേന്ദ്രൻ ഫറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ടെന്നും കൃത്യമായി തന്നെ സുരേന്ദ്രൻ വിശദീകരിച്ചത്. ആറു മാസം മുൻപ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാൽ അറുപത്. കോൺഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ തന്റെ രാഷ്ട്രീയം കൃത്യമായി തന്നെ ഫെയ്സ് ബുക്കിലൂടെ ഇപ്പോഴും സുരേന്ദ്രൻ ആവർത്തിക്കുന്നു. ബിജെപിയിലെ കുമ്മനം പക്ഷം അകറ്റി നിർത്തുമ്പോഴും സൈബർ ലോകത്തെ പരിവാറുകാരുടെ പ്രിയപ്പെട്ടവനാണ് സുരേന്ദ്രൻ. ഇനിയും പിന്തുണ സുരേന്ദ്രന് കൂട്ടുന്നത് തന്നെയാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയുടെ ദേശീയ നേതൃത്വവുമായി സുരേന്ദ്രൻ ഇനി കൂടുതൽ അടുക്കും. മികച്ച സംഘാടകന് കൂടുതൽ അംഗീകരാം ബിജെപി ദേശീയ നേതൃത്വം നൽകുമെന്നാണ് അണികളുടെ പ്രതീക്ഷയും. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് സുരേന്ദ്രൻ.
കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970-ൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവർത്തനത്തിൽ സജീവമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്