കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമെന്ന് വിമർശിച്ചത് ജില്ലാ സെക്രട്ടറി; പരീക്ഷയിലെ കോപ്പിയടിക്കാരൻ എന്ന് കോൺഗ്രസ് ആരോപണം ഉയർത്തി; സിപിഎം നേതാവിനെ കൊണ്ട് പീഡനാരോപണം ഉന്നയിച്ചതും വോട്ട് കറയ്ക്കാൻ; എതിർപ്പുകളെ മുഴുവൻ അതിജീവിച്ച് 35-ാം വയസ്സിൽ നിയമസഭയുടെ പടികടന്ന് സീതത്തോടുകാരൻ ജനീഷ് കുമാർ ഉപതെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഈ തെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയാണ് കെ യു ജനീഷ് കുമാർ. സിപിഎം സംസ്ഥാന നേതാക്കൾ കെട്ടിയിറക്കിയതെന്ന് ജില്ലയിലെ സഖാക്കൾ തന്നെ ആരോപിച്ച ജനീഷ് കുമാർ. കോന്നി പടിച്ച് നിയമസഭയിൽ എത്തുകയാണ്. കെ. യു ജനീഷ് കുമാർ നിലവിൽ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. യുവ മുഖമെന്ന പരിഗണനയും നാട്ടുകാരനെന്ന പ്രത്യേകതയും ജനീഷ് കുമാറിന് തുണയായത്.
ജനീഷ് കുമാറിനെ എംജി വാഴ്സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാർ ചെയ്തതെന്ന് കോൺഗ്രസ്. ഇതിനെത്തുടർന്ന് സർവകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു. 2003ൽ ബിഎ ഇക്കണോമിക്സ് അവസാനവർഷ പരീക്ഷയിലാണ് ക്രമക്കേട് പിടിച്ചതെന്നും കുറ്റപ്പെടുത്തൽ എത്തി. മാർക്ക് ദാന വിവാദത്തിൽ സർക്കാരിനുമേൽ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാർത്ഥിക്കെതിരെയുള്ള വെളിപ്പെടുത്തൽ എത്തിയത്. ഇതൊന്നും കോന്നിയിൽ ഏശിയില്ല. വൻ വിജയവുമായി കോന്നിയുടെ മുത്തവാുകയാണ് ജനീഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടെ കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. അതുകൊണ്ട് തന്നെ ജനീഷിന്റെ വിജയം പിണറായിയുടെ കൂടി വിജയമാണ്. പീഡന കേസു പോലും ഉയർത്തി. സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാക്കിയത്.
ജനീഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. മത്സരം ചൂടുപിടിച്ചപ്പോൾ മുൻ സി പിഎം സീതത്തോട് പഞ്ചായത്തംഗം ശ്യാമള ഉദയഭാനു താൻ രാജിവക്കാനുണ്ടായ സാഹചര്യം വിശദമാക്കി എഴുതിയ പ്രസ്താവന പ്രതിപക്ഷം മണ്ഡലത്തിൽ ചർച്ചയാക്കിയത്. ജനീഷിന്റെ അഴിമതി പരമ്പരയെ പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ വീടും, കാറും അടിച്ച് തകർക്കുകയും മാനസികമായി നിരവധി തവണ ബുദ്ധിമുട്ടിച്ചതായും ശ്യാമള ഉദയഭാനു ആരോപിച്ചിരുന്നു. താനും തന്റെ കുടുംബവും ദശാബ്ദങ്ങളായി സിപിഎം പ്രവർത്തകരാണ്. പാർട്ടി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുമുണ്ട്.എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയിൽ ചില ദുർഗന്ധങ്ങൾ പിടിമുറുക്കുന്നതായും, പാർട്ടിയെ വിറ്റു കാശാക്കാൻ നടക്കുന്ന ഇക്കൂട്ടർ നടത്തുന്ന അഴിമതികൾക്കും, ക്രമക്കേടിനും കൂട്ടുനിൽക്കാനാവില്ലെന്നും ഇവർ പറഞ്ഞതായും പ്രചരണമെത്തി. ഇതെല്ലാം ജനം തള്ളിക്കളഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ സീതത്തോട് നിന്ന് ജനീഷ് ജയിച്ചു കയറുകയാണ്.
ജനീഷ്കുമാറിന്റെ നിയമസഭയിലെ കന്നിയങ്കമാണിത്. '35കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തു. അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച 23 വർഷം തന്നെതായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ടായിരുന്നു യുഡിഎഫിന്. മുമ്പെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം ഇവിടെ പ്രചാരണായുധമായി. ബിജെപിക്കായി കെ സുരേന്ദ്രൻ എത്തിയതും ജനീഷിന് വിനയാകുമെന്ന് കരുതി. രണ്ടു പേരും ഒരേ സമുദായക്കാരായിരുന്നു. ഇതെല്ലാം മറികടന്നാണ് ജനീഷ് വിജയിക്കുന്നത്.
65ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രമായിരുന്നു. ഇതും മറികടന്ന് കോന്നിയുടെ ജനനായകനായി ജനീഷ് മാറി.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ .എൻ . ബാലഗോപാൽ, കെ. ജെ. തോമസ് എന്നിവരാണ് ജനീഷ് കുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു ഇത്. ഇതിനെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എതിർത്തു. കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമാണിതെന്ന് ഉദയഭാനു യോഗത്തിൽ പറഞ്ഞതായും റിപ്പോർട്ട് വന്നു. ജില്ലാ സെക്രട്ടേറിയറ്റിലെ അഞ്ച് അംഗങ്ങൾ ഉദയഭാനുവിനെ അനുകൂലിച്ചു. നേരത്തെ പുറത്തുവന്ന സാദ്ധ്യതാ പട്ടികയിൽ ഉദയഭാനുവിനായിരുന്നു മുൻഗണന. എം.എസ്.രാജേന്ദ്രൻ, ജനീഷ് കുമാർ എന്നിവരും പട്ടികയിലുണ്ടായിരുന്നു. എന്നാൽ പിണറായി ഇതിൽ സാധ്യത കണ്ടത് ജനീഷിനായിരുന്നു. അവസാനം ജനവിധിയിലും ജയം പിണറായിക്കും ജനീഷിനും കഴിയുകയാണ്.
2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു. ഇതോടെയാണ് ജനീഷ് കുമാർ സിപിഎമ്മിന്റെ കണ്ണിലെ പ്രധാനിയാകുന്നത്. താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ജനീഷ് കുമാർ സീതത്തോട് സ്വദേശിയാണ്. കോന്നി മണ്ഡലത്തിലെ പ്രത്യേകതകൾ അടുത്തറിയാവുന്ന വ്യക്തി. രാഷ്ട്രീയവും സാമുദായികവും എല്ലാം വീണ്ടും സിപിഎമ്മിന് അനുകൂലമാക്കുകയാണ് ഈ യുവാവ്. നേരത്തെ സിപിഎമ്മിന് കോന്നിയിൽ ജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഇവിടെ സിപിഎം എംഎൽഎയുമായിരുന്നു.
അടൂർ പ്രകാശ് കോന്നിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോന്നി യുഡിഎഫ് കോട്ട പോലെയായി. അടൂർ പ്രകാശ് പാർലമെന്റിലേക്ക് പോകുമ്പോൾ കോന്നിയിൽ വീണ്ടും സിപിഎം പിടിമുറുക്കി. ഇതിന് ജനീഷ് കുമാറിന്റെ യുവത്വം തുളുമ്പുന്ന മുഖവും കാരണമായി. പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു കോന്നിയിൽ മുൻതൂക്കം. അതുകൊണ്ട് തന്നെ യുഡിഎഫ് വമ്പൻ വിജയം നേടുമെന്ന് ഏവരും കരുതി. എന്നാൽ കോൺഗ്രസിലെ പടലപിണക്കങ്ങൾ സിപിഎം മുൻകൂട്ടി കണ്ട് യുവാവായ ഡിവൈഎഫ് ഐ നേതാവിനെ സ്ഥാനാർത്ഥിയാക്കി. ഇതിന്റെ വിജയം കൂടിയാണ് കോന്നിയിലെ ഇഠത് നേട്ടം.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടി പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് ഈ മുപ്പത്തിയഞ്ചുകാരൻ. നിലവിൽ , സംസ്ഥാന യുവജന കമ്മീഷൻ അംഗവുമാണ് ജനീഷ് കുമാർ. സീതത്തോട് കെ ആർ പി എം എച്ച് എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഐ എം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
സീതത്തോട് കെ. ആർ.പി.എം.എച്ച്.എസ് എസ് സ്കൂൾ ലീഡർ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ, സി പി എംന്റെ സജീവ പ്രവർത്തക. അങ്ങനെ സിപിഎം പാരമ്പര്യവുമായി ജനീഷ് കുട്ടിക്കാലത്തെ കമ്യൂണിസ്റ്റുകാരനായി. ഇപ്പോൾ നിർണ്ണായക ഘട്ടത്തിൽ കോന്നി പിടിച്ച് സിപിഎമ്മിന്റെ അഭിമാന താരകവും. ഭാര്യ : അനുമോൾ, സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ : ന്യപൻ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്