ലോക്സഭയിൽ തോറ്റതോടെ സിപിഎം തീർന്നു; മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും; അപ്പോൾ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണം; പത്തു കൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യം; ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി; ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ അപകടം ചെയ്യുമെന്നറിയാൻ ഒരു സഹകരണ തെരഞ്ഞെടുപ്പ് കഥ
മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: കണമല സർവ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിന് പറയാനുള്ളത് മാറുന്ന രാഷ്ട്രീയത്തിന്റെ യഥാർത്ഥ കഥയാണ്. ലോക്സഭയിൽ 20ൽ 19 ജയിച്ച് കോൺഗ്രസിന്റെ കണ്ണ് മഞ്ഞളിച്ചു. മാണി സാർ പോയതോടെ കേരളാ കോൺഗ്രസിന്റെ അടിത്തറ ഇളകിയെന്ന് പ്രചരിപ്പിച്ച് പിജെ ജോസഫുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം. കോട്ടയത്തേയും പത്തനംതിട്ടയിലേയും കേരളാ കോൺഗ്രസിനെ തകർത്തെറിയുകയെന്നതാണ് ഇടുക്കിയിൽ മാത്രം വേരോട്ടമുള്ള ജോസഫിനൊപ്പം നിൽക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന് അടിത്തറയിൽ കോട്ടമുണ്ടായില്ലെന്ന് തെളിയിക്കുകുന്നതാണ് കണമലയിലെ സഹകരണ ബാങ്ക് ഇലക്ഷൻ. അമിത ആത്മവിശ്വാസം കോൺഗ്രസിന് വിനയാകുമെന്ന പാഠമാണ് കണമല നൽകുന്നത്.
ലോക്സഭയിൽ തോറ്റതോടെ സിപിഎം തീർന്നുവെന്നാണ് കോൺഗ്രസിന്റെ പ്രചരണം. ശബരിമലയിൽ വിശ്വാസികളെ എതിരാക്കിയ സിപിഎമ്മിനെ അവർ എഴുതി തള്ളുന്നു. ഇതിനൊപ്പം മാണിസാർ മരിച്ചതോടെ കേരളാ കോൺഗ്രസും തീർന്നുവെന്നാണ് വയ്പ്പ്. അതുകൊണ്ട് തന്നെ കണമലയിൽ ഇനി ഭൂരിപക്ഷം സീറ്റുകളും ഞങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് വാശി പിടിച്ചു. ഇതോടെ പത്തുകൊല്ലമായി മത്സരം ഒഴിവാക്കി സഹകരണ മുന്നണിയിൽ ഭരിച്ച ബാങ്ക് പിടിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമത്തിൽ വിജയിച്ചത് മാണി-സിപിഎം സഖ്യവും. ജോസഫിനൊപ്പം ഇറങ്ങിയ കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടി വന്നു. അതുകൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുണ്ടായ അമിത ആത്മവിശ്വാസം എങ്ങനെ വരും ദിവസങ്ങളിൽ അവർക്ക് ദോഷമാകുമെന്നതിന്റെ നേർ ചിത്രമാണ് കണമലയിലെ തെരഞ്ഞെടുപ്പ്. ഇത് കോട്ടയത്തും പത്തനംതിട്ടയിലും പുതിയ സമവാക്യങ്ങൾക്ക് പോലും സാഹചര്യമൊരുക്കും.
കണമലയിൽ സഹകരണാടിസ്ഥാനത്തിലായിരുന്നു കോൺഗ്രസും കേരളാ കോൺഗ്രസും ഭരണം നടത്തിയത്. നിലവിലുള്ള ബാങ്ക് പ്രസിഡന്റ് എജെ ചാക്കോ അടക്കം ചില കോൺഗ്രസുകാരും കേരളാ കോൺഗ്രസും ഒരുമിച്ചു നിന്നു. ഔദ്യോഗിക പക്ഷം ആത്മവിശ്വാസവുമായി വിലപേശലിലേക്ക് പോയി. ഇതോടെയാണ് ചാക്കോയും കേരളാ കോൺഗ്രസും സിപിഎമ്മുമായി അടുത്തത്. ആകെയുള്ള 6000 വോട്ടർമാരിൽ ഏകദേശം 3500 ഓളം പേർ വോട്ട് ചെയ്തു. ഇവിടെ ജയം കേരളാ കോൺഗ്രസ്-സിപിഎം സഖ്യത്തിനും. ജോസ് കെ മാണിയെ തകർക്കാൻ പിജെ ജോസഫിനൊപ്പമുള്ളവരെ ചേർത്ത് മത്സരിച്ച കോൺഗ്രസിന്റെ മുന്നണിക്ക് എല്ലാ സീറ്റിലും 500 വോട്ടുകളേ കിട്ടിയുള്ളൂ. അങ്ങനെ തോറ്റു തുന്നംപാടി. ബിജെപിയും ഇവിടെ മത്സരിച്ചു. അവർക്ക് 250നും 300നും ഇടയിൽ വോട്ട് കിട്ടി. സിപിഐ ഒരു സീറ്റിലും മത്സരിച്ചു. അങ്ങനെ സിപിഎമ്മും കേരളാ കോൺഗ്രസും ചേർന്നാൽ അത്ഭുതം സംഭവിക്കുമെന്ന് തെളിയിക്കുകയാണ് കണമലയിലെ ഇലക്ഷൻ.
എരുമേരി പഞ്ചായത്തിലെ ശബരിമലയ്ക്ക് അടുത്തുള്ള കണമല, ഇടകടത്തി, ഉമ്മികുപ്പ, എഞ്ചൽവാലി, പാണവിലാവ്, മൂക്കൻപ്പെട്ടി, മുട്ടപ്പള്ളി, എലിവാലക്കര എന്നീ സ്ഥലങ്ങളാണ് ബാങ്കിന്റെ പരിധിയിലുള്ളത്. ഇവിടെ എല്ലാം ശബരിമല വികാരം ആളികത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരും സിപിഎം മുന്നണിക്ക് വോട്ട് ചെയ്യില്ലെന്നാണ് കോൺഗ്രസ് കരുതിയത്. എന്നാൽ കേരളാ കോൺഗ്രസിനൊപ്പം സിപിഎം ചേർന്നപ്പോൾ ന്യൂനപക്ഷങ്ങൾ അതിശക്തമായി ഈ മുന്നണിക്കൊപ്പം നിന്നു. ഇത് അനായസ വിജയവുമൊരുക്കി. കേരളാ കോൺഗ്രസ് പിന്തുണയോടെ ജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായ മാഗി ജോസഫ് പോലും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തോറ്റു. വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും മാണി-സിപിഎം സഖ്യത്തിന്റെ ജയസാധ്യതയാണ് കണമല ചർച്ചയാക്കുന്നത്.
കണമല സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിഡിയോഗ്രഫി ഉപയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ബിനു മറ്റക്കര നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിഡിയോഗ്രഫിയുടെ ചെലവ് ഹർജിക്കാരൻ വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ കള്ളവോട്ടിലെ ജയമാണ് കേരളാ കോൺഗ്രസ്-സിപിഎം സഖ്യം നേടിയതെന്നും പറയനാകില്ല. കഴിഞ്ഞ 10 വർഷമായി എ.ജെ.ചാക്കോ നയിക്കുന്ന മുന്നണിയാണ് കണമല ബാങ്ക് ഭരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ എ.ജെ.ചാക്കോ, പുളിക്കിയിൽ ചാക്കോ എന്നിവർക്കു പുറമേ, കേരള കോൺഗ്രസ് മാണി വിഭാഗം, സിപിഎം ഒരുമിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസിന് വലിയ പാളീച്ചയും പറ്റി. അമതി ആത്മവിശ്വാസം വിനയായത് കോട്ടയം ഡിസിസിക്ക് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും ഇത് വലിയ ചർച്ചയാകാതിരിക്കാൻ ഡിസിസി ശ്രദ്ധിച്ചു. എങ്ങനേയും ജോസ് കെ മാണിയെ ഒഴിവാക്കാനാണ് കോട്ടയത്തെ കോൺഗ്രസിലെ ചിലരുടെ നീക്കം. എന്നാൽ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. കോട്ടയത്ത് ഇനി തെറ്റ് സംഭവിക്കരുതെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
കണമലയിലെ കളികളിൽ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ അടക്കം ജോസ് കെ മാണിയെ പിന്തുണച്ചത് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ്. ജോസ് കെ മാണിയാണ് പ്രധാനമെന്ന സന്ദേശം കോൺഗ്രസ് നേതൃത്വത്തിന് നൽകുകയും ചെയ്തു. ഇതോടെ യുഡിഎഫിനെ പിജെ ജോസഫ് പരസ്യമായി തള്ളി പറഞ്ഞു. എന്നിട്ടും കണമലയിൽ കോൺഗ്രസ് ജോസഫുമായി കൈകോർത്തത് ലീഗിനെ ഞെട്ടിച്ചു. കോട്ടയത്തെ എക്കാരാണ് എല്ലാത്തിനും പിന്നിലെന്ന് ഐ വിഭാഗം പറയുന്നു. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്.
2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടത്, അത് മുസ്ലിം ലീഗ് ഇടപെട്ട് പൊളിച്ചു. ജൂൺ 16ന് കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകെയുള്ള 352 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 312പേർപങ്കെടുക്കുകയും, ജോസ് കെ മാണിയെ ചെയർമാനാക്കുകയും ചെയ്തു. 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലുള്ളതെന്ന് ജോയി എബ്രഹാം പോലും പറയുന്നുണ്ടെങ്കിലും 2018 ഏപ്രിലിൽ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ352 പേർ മാത്രമാണ് പങ്കെടുത്തത്. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു പക്ഷം ഇനിയും തയ്യാറയിട്ടില്ല. ഇതാണ് കണമലയിലും വ്യക്തമാകുന്നത്.
വരാനിരിക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്നിതന്റെ ഒരു റിഹഴ്സൽ തന്നെയാണ് കണമല തിരഞ്ഞെടുപ്പിൽ ഇന്നു നടന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന രഹസ്യധാരണയിലാണ് കോൺഗ്രസ്. അങ്ങനെ പിന്നീട് പാലാ സീറ്റ് സ്വന്തമാക്കുക. കെ എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ എല്ലാ സഹകരണവും കോൺഗ്രസ് പിജെ ജോസഫിന് വാഗ്ദാനം ചെയ്തെന്നും അതിന്റെ ഭാഗമാണ് കോട്ടയത്തെ സംഭവവികാസങ്ങളെന്നും ഒരു വിഭാഗം പറയുന്നു. കോട്ടയം ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിൽ ചാഴിക്കാടന് പതിനായിരക്കണക്കിന് വോട്ട് കുറഞ്ഞതും കോൺഗ്രസ് - കേരളാ കോൺഗ്രസ് വൈരാഗ്യത്തിന് തെളിവാണ്. തിരുവഞ്ചൂർ കോട്ടയം മണ്ഡലത്ിൽ 19063 വോട്ടുകളാണ് കുറഞ്ഞത്. 2016 ൽ തിരുവഞ്ചൂരിന് 73894 വോട്ടുകൾ ലഭിച്ചെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ചാഴിക്കാടന് ലഭിച്ചത് 54831 വോട്ടുമാത്രം. ചോർന്നത്19063 യുഡിഎഫ് വോട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നഷ്ടമായത് 7786 വോട്ടുകൾ. 2016 ൽ ഉമ്മൻ ചാണ്ടിക്ക് 71597 വോട്ടു കിട്ടിയെങ്കിൽ 2019ൽ ചാഴിക്കാടന് ലഭിച്ചത് 63811 വോട്ടുകൾ മാത്രം. ചോർന്നത് 7786 വോട്ടുകൾ.
മോൻസിന്റെ കടുത്തുരുത്തിയിലും ചോർന്നു 7916 വോട്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർക്കാൻ പിജെ ജോസഫും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നാണ് കോട്ടയംകാരും പാലാക്കാരും പറയുന്നത്. കോട്ടയം ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധങ്ങളിൽ ശക്തമായ വിള്ളൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന തെളിവാണ് കണമലയും. സിപിഎമ്മും കേരളാ കോൺഗ്രസും ഒരുമിച്ചാൽ യുഡിഎഫ് കോട്ടയത്ത് ഏറെ പിന്നിലാകുമെന്ന സന്ദേശമാണ് കണമല നൽകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്