ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയപ്പോൾ പ്രതീക്ഷയോടെ നോക്കിയത് പിണറായിയെ; കലുക്കമില്ലാതിരുന്ന 'സഖാവ്' മലക്കം മറിഞ്ഞതോടെ അണികളിലെ സ്വാധീനം കരുത്താക്കി ഒറ്റയാൾ പോരാട്ടം; വടകരയിലെ കാലുവാരൽ കണ്ട് മുസ്ലിം വോട്ട് പിടിക്കാൻ സ്വതന്ത്രനായി ഇറക്കിയ നസീറിനെ ആക്രമിച്ചത് വിഭാഗീയതയുടെ പക; സാജൻ പാറയിലിന്റെ ആത്മഹത്യയും സഹിക്കാവുന്നതിലും അപ്പുറം; കണ്ണൂരിൽ സിപിഎം നേരിടുന്നത് കീഴാറ്റൂരിനേക്കാൾ വലിയ പ്രതിസന്ധി; തിരുത്തൽ ശക്തിയാകാൻ പി ജയരാജനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിലെ കണ്ണൂർ നേതൃത്വത്തിൽ പ്രതിസന്ധി അതിരൂക്ഷം. അണികളുടെ പിന്തുണയോടെ പി ജയരാജൻ കരുത്തനാകുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാണ്. പാർട്ടി നേതാക്കളുടെ മോശം പ്രവണതകൾ ചർച്ചയാക്കാൻ ജയരാജന് കഴിയുന്നുവെന്നതാണ് ഇതിന് കാരണം. പാർട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിനു പിന്നാലെ ആന്തൂരും സിപിഎമ്മിനു രാഷ്ട്രീയ പ്രതിസന്ധിയും നഷ്ടവുമാകുമ്പോൾ ആളിക്കത്തുന്ന കണ്ണൂരിലെ സിപിഎം രാഷ്ട്രീയമാണ്.
പി ജയരാജൻ സെക്രട്ടറിയായതോടെ കണ്ണൂരിൽ വിപ്ലവത്തിന് പുതു തലം വന്നു. പ്രവർത്തകർക്കൊപ്പം സദാസമയം നിൽക്കുന്ന ജയരാജനെ സെക്രട്ടറിയാക്കിയത് പിണറായി വിജയനായിരുന്നു. പി ശശിയുടെ പകരക്കാരനായി ജയരാജൻ എത്തിയതോടെ കണ്ണൂരിൽ കരുത്തു കൂടി. കോൺഗ്രസിന്റെ കെ സുധാകരന് പോലും തട്ടകം മാറി കാസർഗോട്ട് പോകാൻ തീരുമാനിച്ചു. അടിത്തറ അതിശക്തമാക്കിയായിരുന്ന ജയരാജന്റെ മുന്നോട്ട് പോക്ക്. ഇതിനിടെ പാർട്ടിയിൽ ജയരാജന് സ്വാധീനം കൂടുന്നത് പ്രശ്നത്തിന് കാരണമായി. രാഷ്ട്രീയ കൊലക്കേസുകളിൽ ജയരാനെ സിബിഐ പ്രതിയാക്കിയതോടെ അണികളുടെ ഇഷ്ടം കൂടി. ഇതോടെ ജയരാജനെ വളർത്താൻ അനുവദിക്കാതിരിക്കാൻ പുതിയ സമവാക്യങ്ങളുണ്ടായി. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം വി ഗോവിന്ദൻ, എം വി ജയരാജൻ തുടങ്ങിയ ശക്തർ എതിർപക്ഷത്ത് അണിനിരന്നപ്പോൾ പി. ജയരാജൻ ദുർബലനായി.
അപ്രതീക്ഷിതമായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജന്റെ ഏക ഛത്രാധിപതി വാഴ്ചയ്ക്കെതിരേ ഗോവിന്ദൻ വാളോങ്ങിയതു മാസങ്ങൾക്കുമുമ്പ്. ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി, ജയരാജ കീർത്തനങ്ങൾ കാസറ്റുകളായി ഇറക്കി, നാടൻപാട്ടും തെയ്യവും കൂത്തുമൊക്കെ ജയരാജന്റെ പ്രകീർത്തനങ്ങളായി പുറത്തുവന്നു... തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ ശാസിക്കപ്പെട്ടതും അപ്രതീക്ഷിതമായിരുന്നു. അന്നു സംസ്ഥാന കമ്മിറ്റിയിൽ ആരും ജയരാജനെ പിന്തുണച്ചില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ശാസനയെന്ന് ജയരാജൻ തിരിച്ചറിഞ്ഞു. എന്നാൽ കണ്ണൂരിലെ സഖക്കാൾ ജയരാജന് പ്രതിരോധം തീർത്തു. മറ്റ് നേതാക്കളുടെ ആഡംബര ജീവിതവും ജയരാജന്റെ സാധാരണ ഇടപെടലും ചർച്ചയാക്കി. കണ്ണൂരിലെ ജില്ലാ സമ്മേളനം വീണ്ടും ജയരാജനെ സെക്രട്ടറിയാക്കി. സംസ്ഥാന സമിതിയിൽ എംവി ഗോവിന്ദൻ ആരോപണവുമായി എത്തിയപ്പോൾ ജയരാജൻ പ്രതീക്ഷയോടെ നോക്കിയതു പിണറായിയുടെ മുഖത്തേക്കായിരുന്നു. രൂക്ഷഭാവത്തോടെ ഇരുന്നതല്ലാതെ പിണറായി കുലുങ്ങിയില്ല. ഇതോടെ പിണറായിയും കൈവിട്ടുവെന്ന് ജയരാജൻ തിരിച്ചറിഞ്ഞു.
പാർട്ടി അണികളിലെ സ്വാധീനവും അഴിമതിവിരുദ്ധ പ്രതിച്ഛായയുംമാത്രമായിരുന്നു ജയരാജന് അനുകൂല ഘടകങ്ങൾ. രാഷ്ട്രീയ ആക്രമണങ്ങളും ടി.പി. ചന്ദ്രശേഖരൻ വധവും ജയരാജന് എന്നും മോശം പ്രതിച്ഛായ നൽകിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജയരാജനെ സ്ഥാനാർത്ഥിയാക്കി ജില്ലാ സെക്രട്ടറി കസേര പിടിച്ചെടുക്കുകയായിരുന്നു മറുപക്ഷത്തിന്റെ ലക്ഷ്യം. മത്സരിക്കാൻ ജയരാജനു താൽപ്പര്യമില്ലായിരുന്നു. നിർബന്ധിച്ചാണ് മത്സരിപ്പിച്ചത്. പിണറായിയുടെ വിശ്വസ്തനായ കെ.കെ. രാഗേഷ് എംപി, കോടിയേരിയുടെ മനഃസാക്ഷി എ.എൻ. ഷംസീർ എംഎൽഎ. എന്നിവരെ പാർട്ടി വടകരയ്ക്കയച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുസ്ലിംകളുമായി എട്ടു സംഘട്ടനങ്ങളാണു സിപിഎം. നടത്തിയത്. അതോടെ ന്യൂനപക്ഷങ്ങൾ ജയരാജനെതിരായി. അതിനു ജയരാജൻ കണ്ടെത്തിയ കുറുക്കുവഴിയാണു സി.ഒ.ടി. നസീറിന്റെ സ്ഥാനാർത്ഥിത്വം. എന്നാൽ അതും വിജയം നൽകിയില്ല. പിന്നാലെ നസീറും ആക്രമിക്കപ്പെട്ടു.
നസീർ പാർട്ടിയിൽ ജയരാജന്റെ വിശ്വസ്തനായിരുന്നു. ആ ബലത്തിലാണ് ഷംസീറിനെതിരേ പരസ്യമായി പോരാടിയത്. ഇരുവരും തമ്മിൽ പാർട്ടി ഓഫീസിൽവച്ചു ഷർട്ടിനു പിടിത്തവും പിടിച്ചുതള്ളലുംവരെ ഉണ്ടായി. പാർട്ടിക്കു പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടാകാതായപ്പോൾ നസീർ വിമതനായി. സിപിഎം. വിരുദ്ധ മുസ്ലിം വോട്ടുകൾ യു.ഡി.എഫിനു പോകാതെ നസീറിനു ലഭിക്കട്ടെ എന്നായിരുന്നു ജയരാജന്റെ കണക്കുകൂട്ടൽ. ഈ പക കാരണമാണ് എതിർപക്ഷം നസീറിനെ വെട്ടിയതെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ആന്തൂരിലെ സാജൻ പാറയിലിന്റെ ആത്മഹത്യ. ജയരാജന് വലിയ സഹായമായിരുന്നു സാജൻ. വടകരയിലും താങ്ങും തണലുമായി. എന്നാൽ ആന്തൂർ നഗരസഭ പ്രതികാരത്തോടെ കണ്ടു. ഇതോടെ സാജൻ മരണത്തിന് കീഴടങ്ങി.
15 കോടി രൂപ മുടക്കി കൺവെൻഷൻ സെന്ററുണ്ടാക്കിയത് അന്നു ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ അനുമതിയോടെയാണ്. പണി പൂർത്തിയായപ്പോഴേക്കും ജയരാജൻ പുറത്തായി. ജയരാജ വിരുദ്ധചേരിയുടെ ശക്തനായ വക്താവ് എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള അധ്യക്ഷയായ ആന്തൂർ നഗരസഭയാണ് അനുമതി നിഷേധിച്ചത്. സാജൻ ജീവനൊടുക്കിയപ്പോൾ അതും സിപിഎം. ചേരിപ്പോരിന്റെ ഭാഗമായി. രാഷ്ട്രീയ എതിരാളികൾ പ്രവർത്തിക്കാൻ പേടിക്കുന്ന പ്രദേശമാണ് ആന്തൂർ. നഗരസഭയിലെ ആകെ 28 സീറ്റിൽ പകുതിയിലും സിപിഎം തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. മറ്റു സ്ഥലങ്ങളിൽ പേരിനു മാത്രമാണ് എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നത്. ഈ കോട്ടയാണ് ഇപ്പോൾ ഇളകുന്നത്. കീഴാറ്റൂരിലെ പ്രശ്നത്തേക്കാൾ രൂക്ഷമായ പ്രതിസന്ധി. കീഴാറ്റൂരിലെ എതിർപ്പുകൾ പാർട്ടിയെ ബാധിച്ചിരുന്നില്ല. ഇതിന് കാരണം ജയരാജന്റെ ഇടപെടലാണ്. എന്നാൽ ആന്തൂരിൽ പ്രതിഷേധക്കാർക്കൊപ്പമാണ് പി ജയരാജന്റെ മനസ്സ്. ഇതാണ് സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്നത്.
ദേശീയപാത നവീകരണത്തിനായി വയൽ നികത്തുന്നതിന് എതിരെ 'വയൽക്കിളികൾ' എന്ന പേരിൽ സംഘടിച്ചവരെ കൈകാര്യം ചെയ്ത രീതിയാണു കീഴാറ്റൂരിൽ പിഴച്ചതെങ്കിൽ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടതാണ് ആന്തൂരിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. ആന്തൂരിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണു സിപിഎം നേതൃത്വം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനസ്സിലാക്കി തിരുത്തിക്കാൻ നഗരസഭാധ്യക്ഷയ്ക്കു കഴിഞ്ഞില്ലെന്നാണു തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായ വിമർശനം. ഏരിയാ കമ്മിറ്റിക്കു കീഴിലെ ലോക്കൽ കമ്മിറ്റികളും ഇതേവികാരമാണു പങ്കുവച്ചത്. സിപിഎം അനുഭാവികളും സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ നിശിതമായി വിമർശിച്ചിരുന്നു. ഇതെല്ലാം പി ജയരാജന്റെ ഇടപെടലിന്റെ ഫലമാണെന്ന് വരുത്താൻ സജീവ ശ്രമം നടക്കുന്നുണ്ട്. ജയരാജനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായും ഇതിനെ വിലയിരുത്തുന്നു.
എന്നാൽ ശബരിമലയോടെ സിപിഎം വിലയ പ്രതിസന്ധിയെ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ജയരാജനെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനാണ് തീരുമാനം. ആന്തൂരിലും മറ്റും പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസംഗമാണ് ജയരാജൻ നടത്തിയത്. കണ്ണൂരിലെ പുതിയ സെക്രട്ടറി എംവി ജയരാജാന് പാർട്ടി സംവിധാനങ്ങൾ തന്നിലേക്ക് അടുപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന കാര്യത്തിൽ നഗരസഭാധ്യക്ഷയെന്ന നിലയിൽ പി.കെ.ശ്യാമളയ്ക്കു പിഴവു പറ്റിയ കാര്യം സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പറഞ്ഞതും സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. എം വി ഗോവിന്ദനും ജയരാജനും തമ്മിലുള്ള വിഭാഗിയ യുദ്ധത്തിൽ ഇത്തവണ ജയരാജൻ വിജയം നേടിയെന്നും വിലയിരുത്തലുണ്ട്. പാർട്ടിയിലെ ആർഭാടങ്ങൾക്കെതിരെ വിമത ശബ്ദമുയർത്താനാണ് ജയരാജന്റെ തീരുമാനം.
പാർട്ടി യോഗങ്ങളിൽ ഇനി നേതൃത്വത്തെ വിമർശിക്കേണ്ടിടത്തെല്ലാം ജയരാജൻ വിമർശനം ഉയർത്തും. ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ആരേയും അനുവദിക്കില്ല. ബിനോയ് കോടിയേരിയുടെ പീഡനക്കാസിലും ജയരാജൻ കൃത്യമായ നിലപാട് എടുക്കുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍