തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുപക്ഷത്തേക്ക് പാലമിട്ട് കാന്തപുരം; നിലപാട് മാറ്റത്തിന്റെ സൂചന നൽകി ആദ്യഘട്ടത്തിൽ ഇടത് എംഎൽഎമാരുമായി ചർച്ച നടത്തി; പിന്തുണ തേടി കോടിയേരിയും എത്തിയേക്കും; എ പി മനസുമാറ്റിയാൽ മലബാർ രാഷ്ട്രീയത്തിൽ ഇടതു കുതിപ്പിന് വഴിതുറക്കും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്തതോടെ കാന്തപുരം എ പി വിഭാഗം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ച കാന്തപുരം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തോടെയും ലീഗിനുള്ളിൽ സമസ്ത വിഭാഗം കൂടുതൽ പിടിമുറുക്കുന്നതോടെയുമാണ്. എപിയുടെ നിലപാടുകളെ പരസ്യമായി എതിർത്ത് രംഗത്തെത്താറുള്ള സമസ്ത വിഭാഗം സുന്നികൾ ലീഗ് മന്ത്രിമാരെ പോലും സ്വന്തം പോക്കറ്റിലാക്കിയാണ് നടപ്പ്. അതുകൊണ്ട് അവരിൽ നിന്നും തങ്ങൾക്ക് വേണ്ട പിന്തുണ ഒന്നും ലഭിക്കുന്നില്ലെന്ന വികാരം എപി വിഭാഗത്തിനിടെ ശക്തിപ്പെട്ടിട്ടുണ്ട്. പ്രവർത്തകരിലും ഈ വികാരം ശക്തമാണ്. കൂടാതെ കോഴിക്കോട് നിർമ്മിക്കുന്ന തിരുകേശ പള്ളിയുടെ കാര്യത്തിലും ലീഗ് ശക്തമായി എതിർത്ത് രംഗത്തെത്തിയതോടെ ഇടതുപക്ഷവുമായി അടുക്കാനുള്ള സാധ്യതകൾ ആരായുകയാണ് എപി കാന്തപുരം അബൂബക്കർ മുസ്ലിയാർ.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിലപാടിൽ മാറ്റം വരുമെന്ന സൂചന നൽകി കാന്തപുരവുമായി ഇന്നലെ ഇടതു എംഎൽഎമാർ കൂടിക്കാഴ്ച്ച് നടത്തി. കാരന്തൂർ മർക്കസിലെത്തിയാണ് എംഎൽഎമാരായ കെ ടി ജലീലും പിടിഎ റഹീമും കാന്തപുരത്തെ കണ്ടത്. കാന്തപുരം കാണാൻ പറഞ്ഞതു കൊണ്ടാണ് വന്നതെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും എംഎൽഎമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇടത് എം.എൽ.മാർ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. കാന്തപുരം ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കാര്യം കാന്തപുരത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു.
എന്നാൽ എംഎൽഎമാർ ഇടക്കിടെ തന്നെ കാണാറുണ്ടെന്നും ഇപ്പോഴൊന്നും പറയാനില്ലെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. അതേസമയം സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചർച്ചക്ക് വഴി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു എംഎൽഎമാരുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് കാന്തപുരം സൂചന. മതനേതാക്കളുമായി കൂടുതൽ അടുക്കാൻ കോടിയേരിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്. ഇപ്പോഴത്തെ കൂടിക്കാഴ്ച്ചയിൽ നടന്ന കാര്യങ്ങൾ അനുകൂലമാണെന്ന സൂചനയാണ് എംഎൽഎമാർ നൽകുന്നത്. ഇതോടെ രണ്ടാം ഘട്ടം എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനോ മുതിർന്ന് സിപിഐ(എം) നേതാവോ കാന്തപുരവുമായി കൂടിക്കാഴ്ച്ചക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ഇടതുപക്ഷത്തിനനുകൂലമായി രാഷ്ട്രീയ നിലപാടെടുക്കാറുണ്ടായിരുന്ന കാന്തപുരം 2011 നിയമസഭാ തിരഞ്ഞെടുപ്പു മുതൽ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. ഇടതു എംഎൽമാരെ വിളിച്ചുവരുത്തിയുള്ള കൂടിക്കാഴ്ച ഇടതുപക്ഷവുമായി വീണ്ടും അടുക്കാൻ കാന്തപുരം ആഗ്രഹിക്കുന്നുവെന്നാണ് നൽകുന്ന സൂചന. മന്ത്രി മഞ്ഞളാംകുഴി അലിയുമായി അടുത്ത നിലപാടാണ് കാന്തപുരം പുലർത്തിയിരുന്നത്. അലി ലീഗിലേക്ക് പോയതും മലബാറിലെ രാഷ്ട്രീയത്തിലെ നിർണ്ണായകമായ സംഭവമായിരുന്നു. ഇതോടെ ഇടതുപക്ഷത്തിന് നഷ്ടമായത് എംപി വിഭാഗത്തിന്റെ ഉറച്ച പിന്തുണയും കൂടിയായിരുന്നു. തങ്ങൾക്ക് നഷ്ടമായ രാഷ്ട്രീയ വോട്ടുബാങ്കിനെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ബിജെപി മുന്നേറ്റത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്നത്.
മലബാറിലെ രാഷ്ട്രീയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്ഥാനം തന്നെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ എ പി വിഭാഗത്തിനുള്ളത്. കേരളത്തിലെ സംഘടിതമായി രാഷ്ട്രീയ ശക്തിയായി തന്നെയാണ് ഈ മുസ്ലിംവിഭാഗത്തെ വിലയിരുത്തുന്നത്. ഇ കെ സമസ്ത വിഭാഗവുമായുള്ള എതിർപ്പിനെ തുടർന്ന് കാലങ്ങളായി സിപിഐ(എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ പിന്തുണച്ചുപോന്നിരുന്നു ഇവർ. സിപിഎമ്മിനെ പിന്തുണക്കുന്ന ഈ സുന്നി വിഭാഗത്തിന് 'അരിവാൾ സുന്നി'യെന്ന വിളിപ്പേരും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഗിലെ ചില നേതാക്കളുമായുള്ള അടുപ്പം മൂലം കാന്തപുരം വിഭാഗം ലീഗിനെ പിന്തുണക്കുന്ന നിലപാടും കൈക്കൊള്ളുകയായിരുന്നു.
എപി വിഭാഗം വീണ്ടും ഇടതു അനുകൂല നിലപാട് സ്വീകരിച്ചാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. തെക്കൻ കേരളത്തിലെ ജില്ലകളിൽ ബിജെപി വലിയതോതിൽ മുന്നേറ്റം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മലബാറിൽ നിന്നും പരമാവധി സീറ്റുകൾ സ്വന്തമാക്കിയാൽ മാത്രമേ അടുത്ത തവണ ഭരണം പിടിക്കാൻ സാധിക്കുകയുള്ളൂ. ഈ തിരിച്ചറിവിലാണ് പ്രബല മുസ്ലിം വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നത്.
സിപിഐ(എം) സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തിയത് മുതൽ വീണ്ടും ഇടതു പക്ഷത്തേക്ക് തിരിയാനുള്ള സാധ്യത എ പി വിഭാഗം സുന്നികൾ ആരാഞ്ഞു വരികയായിരുന്നു. കോടിയേരിക്ക് കാന്തപുരവുമായുള്ള നല്ല ബന്ധവും സുന്നികൾക്ക് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. മുമ്പ് പിണറായി വിജയന്റെ ഭാഗത്തു നിന്നും കാന്തപുരത്തിന് നേരെ പരുഷമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു എ പി വിഭാഗത്തെ പ്രധാന പ്രശ്നം. അടുത്തിടെ എ പി ഇ കെ സംഘർഷം വ്യാപകമാകുന്ന വേളയിൽ എളമരം കരീം എംഎൽഎ എ പി വിഭാഗത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കക്കെ ജനാധിപത്യവിശ്വാസികൾ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കരീം പറയുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കിടയിൽ അടിവേര് നഷ്ടമാകുന്ന സിപിഐ(എം) എ പി സുന്നികളുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍