ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 9 എംഎൽഎമാർ; ഇത്രയും പേർ വോട്ടെടുപ്പിന് എത്താതിരുന്നാൽ യെദൂരിയപ്പയ്ക്ക് ഭരണം ഉറപ്പിക്കാം; 24 മണിക്കൂറിനുള്ളിൽ പണമിറക്കി ഭൂരിപക്ഷം ഉറപ്പിക്കാൻ അതിവേഗ തന്ത്രവുമായി റെഡ്ഡി സഹോദരന്മാർ; ആരും കളം മാറില്ലെന്ന വിശ്വാസത്തിൽ ജെഡിഎസും കോൺഗ്രസ് നേതൃത്വങ്ങൾ; സുപ്രീംകോടതി വിധി തിരിച്ചടിയാകുന്നത് ബിജെപിയുടെ പ്രതീക്ഷകൾക്ക്; കൂറുമാറുന്നവർക്ക് ഇനി വില 200കോടി; കുതിരക്കച്ചവടത്തിന് ഒഴുക്കുന്നത് ശതകോടികൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയക്കളിയിൽ ബിജെപി പ്രതീക്ഷകൾക്ക് തിരിച്ചടിയെന്ന് വിലയിരുത്തൽ. ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദ്ദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുെട ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഗവർണ്ണർ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് നൽകിയത്. യെദൂരിയപ്പ ആവശ്യപ്പെട്ട് 7 ദിവസമായിരുന്നു. സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിക്കുമെന്നായിരുന്നു കണക്ക് കൂട്ടൽ. ഇതാണ് തെറ്റുന്നത്. 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യമായ എംഎൽഎമാരുടെ സംഖ്യ. ഇതോടെ 9 എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന സ്ഥിതി വരികയാണ്. നിലവിൽ അഞ്ചു പേർ മാത്രമാണ് മറുകണ്ടം ചാടാൻ സമ്മതിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ 24 മണിക്കൂർ കൊണ്ട് നാല് പേരെ വലയിലാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിനാൽ യെദൂരിയപ്പ മന്ത്രിസഭ നാളെ തന്നെ താഴെ വീഴുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ഭൂരിപക്ഷം തെളിയിക്കുമെന്ന വാദത്തിലാണ് ബിജെപി ഇപ്പോഴും. അതുകൊണ്ട് വലിയ അട്ടിമറികൾ ഉണ്ടാകുമെന്ന സാധ്യതയും തെളിയുന്നുണ്ട്.
ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെയെന്നു പറഞ്ഞ കോടതി ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടെന്നും വ്യക്തമാക്കി. സത്യ പ്രതിജ്ഞ, പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവ വൈകിട്ട് നാലിനു മുമ്പ് തീർക്കണമെന്നും നിർദ്ദേശിച്ചു. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണെന്നും കോടതി പറഞ്ഞു. 16 എംഎൽഎമാരെ റാഞ്ചിയെന്നാണ് ബിജെപി പറയുന്നത്. 120 പേരുടെ പിന്തുണയോടെ നാളെ യെദൂരിയപ്പ ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപി നേതാവ് ശോഭാ കരന്തല അറിയിച്ചു.
എംഎൽഎമാരെ അനുകൂലമാക്കാൻ കോടികളാണ് കർണ്ണാടകയിൽ ഒഴുകുക. കൂറുമാറുന്ന എംഎൽഎയുടെ വിധി 200 കോടിയായി ഉയർത്തുന്നതാണ് കോടതി വിധി. 24 മണിക്കൂറിൽ യെദൂരിയപ്പ ഭരണം നിലനിർത്താൻ ശ്രമിക്കുന്നതിനാലാണ് ഇത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. യെദൂരിയപ്പയുടെ വിശ്വസ്തരായ ഖനി വ്യവസായികളായ റെഡ്ഡി സഹോദരന്മാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമയും ബിജെപിയുടെ രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറും ഭൂരിപക്ഷം ഉറപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. നാളെ നാലു മണിക്ക് മുമ്പ് എല്ലാം ശുഭമാക്കാനാണ് അതിവേഗ നീക്കം. എംഎൽഎമാരെ ബിജെപിയിൽ നിന്ന് അകറ്റി നിർത്തി വിശ്വാസവോട്ടെടുപ്പിനെ പരാജയപ്പെടുത്താനാണ് കോൺഗ്രസിന്റെ നീക്കം. ഇത് വിജയിച്ചാൽ യെദൂരിയപ്പ സർക്കാർ വീഴും.
സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങളാണ് നടന്നത്. ഗവർണർ യെദ്യൂരപ്പയെയും ബിജെപിയെയും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരേ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഗവർണർ ആരെ ക്ഷണിച്ചാലും അവർ നിയമസഭയിൽ നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കാമോയെന്ന കോടതിയുടെ ചോദ്യത്തോട് കോൺഗ്രസും ജെഡിഎസും അനുകൂലിച്ചപ്പോൾ ബിജെപി എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഇത് കോടതി കാര്യമായി എടുത്തില്ല. രഹസ്യ ബാലറ്റ് എന്ന നിർദ്ദേശവും തള്ളി. പ്രോടൈം സ്പീക്കറാകും എല്ലാം തീരുമാനിക്കുക. ഇതിനൊപ്പം ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും തടഞ്ഞു. നയപരമായ തീരുമാനമൊന്നും എടുക്കരുതെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ കോടതി വിധി ബിജെപിക്ക് എതിരാണമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എംഎൽഎമാരെയെല്ലാം കൊച്ചിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരെ സുരക്ഷിതമായി ബംഗളൂരുവിലെത്തിക്കാൻ സമയം വേണമെന്നായിരുന്നു അഡ്വക്കേറ്റ് മുഗൾ റോത്തഗിയുടെ നിലപാട്. ഇതിനെ പൊട്ടിച്ചിരിയോടെയാണ് കോടതി വരവേറ്റത്. ജ്ഡ്ജിമാർ പോലും ചിരിച്ചു. കൊച്ചിയിൽ അല്ല ഹൈദരാബാദിലാണ് എംഎൽഎമാർ ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രിയോടെ അവർക്ക് ബംഗളുരുവിൽ എത്താനാകുമെന്നും കോടതി മനസ്സിലാക്കിയിരുന്നു. ഇതും നാളത്തെ വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിച്ചു. ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിച്ച് ഒരു വോട്ട് അനുകൂലമാക്കാനായിരുന്നു ബിജെപിയുടെ തന്ത്രം. ഇതും പൊളിഞ്ഞു. രഹസ്യബാലറ്റിനായി വാദിച്ചത് കേന്ദ്രസർക്കാരിനായെത്തിയ വേണുഗാപാലായിരുന്നു. ഇതും തള്ളി. അതുകൊണ്ട് തന്നെയാണ് ഇതിനെ ബിജെപിക്കുള്ള തിരിച്ചടിയായി കോൺഗ്രസ് വിലയിരുത്തുന്നത്.
യെദിയൂരപ്പയെ സർക്കാർ രൂപവൽക്കരണത്തിനു ഗവർണർ ക്ഷണിച്ചതിനെതിരേ കോൺഗ്രസും ജെ.ഡി.എസും നൽകിയ ഹർജി മൂന്നംഗ ബെഞ്ച് ആയിരുന്നു പരിഗണിച്ചത്. സർക്കാർ രൂപീകരണം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവർണർക്ക് നൽകിയ കത്ത് ബിജെപിക്കായി ഹാജരായ അഭിഭാഷകൻ റോത്തഗി ഹാജരാക്കി. കത്തിന്റെ അടിസ്ഥാനത്തിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തട്ടെ എന്ന കോടതിയുടെ നിർദ്ദേശം കോൺഗ്രസിനായി ഹാജരായ അഭിഷേക് സിങ്വിയും കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലും അംഗീകരിച്ചു. സർക്കാർ രൂപീകരിക്കാൻ ആവശ്യം ഉന്നയിച്ച് യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തുകൾ കോടതിയിൽ ഹാജരാക്കിയായിരുന്നു ഇന്ന് വാദം തുടങ്ങിയത്. മുകുൾ റോത്തഗി കത്ത് വായിക്കുകയും എതിർ കക്ഷികൾക്ക് നൽകുകയും ചെയ്തിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നത് പ്രചരണം മാത്രമാണെന്നും കത്തിൽ പറഞ്ഞിരുന്നു. രണ്ടാമത്തെ കത്തിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ഉണ്ടെന്നും പിന്തുണയ്ക്കുന്ന എംഎൽമാരുടെ പേരുകൾ ഗവർണർക്ക് നൽകിയിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ പേരുകൾ ഹാജരാക്കാനില്ലേ എന്നു കോടതി ചോദിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യത്തിൽ പിന്തുണയ്ക്കാമെന്ന് കോൺഗ്രസിലെയും ജെഡിഎസിലെയും ചില എംഎൽഎമാർ തന്നെ വിളിച്ചു പറഞ്ഞിരുന്നു എന്നും ബിജെപിയെ പിന്തുണയ്ക്കാമെന്ന് തന്നോട് വ്യക്തിപരമായി അവർ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസിന്റെയും ജെഡിഎസിന്റെയും താൽക്കാലികമായി തട്ടിക്കൂട്ടിയ സഖ്യമാണെന്നും റോത്തഗി കോടതിയിൽ വാദിച്ചു. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റീസ് സിക്രി ചോദിച്ചു. കോൺഗ്രസിന്റെ കത്തിലും പിന്തുണയ്ക്കുന്നവരുടെ വിവരങ്ങൾ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി വിലയിരുത്തി. തുടർന്നായിരുന്നു നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമോയെന്നു കോടതി ചോദിച്ചത്. നിയമസഭയിൽ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നും നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് ബിജെപിയോ കോൺഗ്രസോ ആദ്യം പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ യെദ്യൂരപ്പ ഗവർണർക്ക് കത്തു നൽകിയതായി കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു. പിന്തുണയുള്ളവരല്ലേ ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നും സിങ്വി ചോദിച്ചു. ഗവർണറുടെ വിവേചാനാധികാരം സംബന്ധിച്ച തീരുമാനം തെറ്റാണോ ശരിയാണോ എന്ന് എളുപ്പം തീരുമാനമെടുക്കാൻ കഴിയില്ലെന്നും അക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കണമെന്നും ഇപ്പോൾ നിയമസഭയിൽ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നു കോടതി പറഞ്ഞു. വേനൽ ക്കാല അവധിക്കായി ഇന്ന് പിരിയാനിരിക്കെ അവസാനത്തെ കേസായിട്ടാണ് കേസ് കോടതി കേട്ടത്. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇനി കേസ് ഉടൻ സുപ്രീംകോടതി പരിഗണിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്