വിട്ടുകൊടുത്തുകൊണ്ട് കർണാടകയിൽ നേടിയ ചരിത്രവിജയം വഴിയൊരുക്കുന്നത് രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നത്തിന്; വല്യേട്ടൻ മനോഭാവം വെടിഞ്ഞ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തേണ്ട ആവശ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ്; ജെഡിഎസിനെ പോലെ ടിഎസ്ആറും ടിഡിപിയും ബിജു ജനതാദളും ത്രിണമൂലും വരെ ഒപ്പം എത്തിയേക്കും; എസ്പി-ബിഎസ്പി സഖ്യത്തിന്റെ അടിത്തറയും ഉറയ്ക്കും: പരാജയപ്പെട്ട പരീക്ഷണം മോദിയുടെ രണ്ടാം വരവിന് കനത്ത തിരിച്ചടി ആയേക്കും
മറുനാടൻ മലയാളി ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ മോദിയോട് ഏറ്റ കനത്ത പരാജയത്തിൽ നിന്ന് പിന്നെ കോൺഗ്രസ് കരകയറിയിട്ടേയില്ല. 2014ന് മുമ്പുള്ള കാലം തുടർച്ചയായി രണ്ടുവട്ടം കേന്ദ്രത്തിൽ അധികാരം നേടിയത്തിന്റെ അഹങ്കാരത്തിലായിരുന്നു കോൺഗ്രസ്. ഇതോടെ വീണ്ടും അധികാരം നേടുമെന്ന അഹങ്കാരം കൊണ്ടുനടന്നു ആ പാർട്ടി. ഇതിനിടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അവർ കണ്ടില്ല.
മോദിക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒന്നൊന്നായി കോൺഗ്രസ് തോറ്റമ്പി. വിജയിച്ചുകയറിയ ചിലയിടങ്ങളിൽ പോലും പണത്തിന്റെയും അധികാരത്തിന്റേയും പിൻബലത്തിൽ ബിജെപി കോൺഗ്രസിൽ നിന്ന് അധികാരം റാഞ്ചിയെടുത്തു. ഇതോടെ രാജ്യത്ത് വെറും മൂന്നു സംസ്ഥാനങ്ങളിൽ മാത്രം അധികാരമുള്ള പാർട്ടിയെന്ന നിലിയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി.
ഇപ്പോൾ കോൺഗ്രസ് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വന്തം പാർട്ടിക്ക് ഉണ്ടായ അപചയവും ഓരോ സംസ്ഥാനത്തും പ്രാദേശിക പാർട്ടികൾക്ക് ഉള്ള വോട്ടുബാങ്കും. ഇതിന്റെ ആദ്യലക്ഷണമായി മാറിയിരിക്കുകയാണ് കർണാടകത്തിൽ പാർട്ടി സ്വീകരിച്ച നിലപാട്. കർണാടകത്തിൽ തനിച്ച് ഭൂരിപക്ഷം നേടുമെന്ന അഹങ്കാരത്തിൽ തന്നെയാണ് കോൺഗ്രസ് മത്സരിച്ചത്. ബിജെപിക്ക് എതിരെ മതനിരപേക്ഷ കൂട്ടായ്മയെന്ന പ്രഖ്യാപനം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവന്നപ്പോഴും കർണാടകത്തിൽ തനിച്ച് മത്സരിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാലേക്കൂട്ടി നടത്തിയ നീക്കങ്ങളിലൂടെ വിജയിച്ച് ബിജെപി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
എന്നാൽ അപകടം മണത്ത കോൺഗ്രസ് ആദ്യം ഉണർന്നു. അതോടെ കർണാടകയിൽ ഇപ്പോൾ ജനവിധി രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ കോൺഗ്രസിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ബിജെപിയെ തനിച്ച് നേരിടാൻ തങ്ങൾക്ക് കഴിയില്ലെന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടായി എന്നതാണ് കർണാടകയിലെ ജനവിധി തെളിയിച്ചത്. അത് യഥാസമയം മനസ്സിലാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുലിനും സോണിയക്കും കഴിഞ്ഞുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ട് ഉണ്ടായ ഗുണവും.
ഇതുവരെ മറ്റു കക്ഷികളോട് സ്വീകരിച്ച വല്യേട്ടൻ മനോഭാവം മാറ്റിവച്ച് കർണാടകത്തിൽ രണ്ടാം സ്ഥാനം ഉണ്ടായിട്ടും മൂന്നാം സ്ഥാനമുള്ള ജനതാദളിന് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായതാണ് അവർക്ക് വലിയ മുന്നേറ്റം ദേശീയ തലത്തിൽ നേടിക്കൊടുക്കുന്നതും. ഈ നിലപാട് മറ്റിടങ്ങളിലും നേരത്തെ തന്നെ കൈക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ യുപിപോലും കോൺഗ്രസിന് കൈമോശം വരില്ലായിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ നിലപാട് കോൺഗ്രസ് തുടർന്നും സ്വീകരിച്ചാൽ അത് വീണ്ടും അധികാരത്തിലെത്തുക എന്ന മോദിയുടെയും അമിത്ഷായുടേയും സ്വപ്നങ്ങളെ തകർത്തെറിയും.
രാജ്യത്ത് ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തിയെങ്കിലും അവരുടെ നില അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ മോശമാകുമെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. കർണാടകം അതിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് ബിജെപിയും കോൺഗ്രസും പരിഗണിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ, ക്ളീൻ സ്വീപ് പോലും നടത്തിയ സംസ്ഥാനങ്ങളിൽ അടുത്ത തിരഞ്ഞെടുപ്പിൽ അതുണ്ടാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം.
കർണാടകം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആ വിടവ് നികത്താൻ പറ്റാവുന്നത്ര സീറ്റുകൾ നേടുകയെന്ന മോഹമാണ് ബിജെപിക്ക്. അതിന്റെ ഡ്ര്സ് റിഹേഴ്സലായാണ് അമിത്ഷായും കർണാടക തിരഞ്ഞെടുപ്പിനെ കണ്ടത്. ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന് വേ്ണ്ടി നടത്തിയ നാടകവും ചാക്കിട്ടുപിടിത്തത്തിന് നടത്തിയ നീക്കവുമെല്ലാം വലിയ നാണക്കേടായി മാറി ബിജെപിക്ക്.
മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്വീകരിക്കേണ്ട തന്ത്രം
ബിജെപി ഗോവയിലും നാഗാലാൻഡിലുമുൾപ്പെടെ നടത്തിയ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാൻ കർണാടകത്തിൽ കഴിഞ്ഞുവെന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. കർണാടകത്തിലെ സ്ഥിതി പരമാവധി മുതലെടുക്കാൻ കോൺഗ്രസിനുമായി. ഇതിനെല്ലാം ഉപരിയാണ് ജനതാദളിന് മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത് നടത്തിയ നീക്കം. ഇതാണ് യഥാർത്ഥത്തിൽ ബിജെപിക്ക് പ്രതീക്ഷിക്കുന്നതിന് മുമ്പേ ഉണ്ടായ തിരിച്ചടി. ഏറ്റവും വലിയ രണ്ടാം കക്ഷിയായിട്ടും കോൺഗ്രസ് മൂന്നാം കക്ഷിയായ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.
ദേവഗൗഡയുടെ മകനെ മുഖ്യമന്ത്രിയാക്കാം എന്ന് അറിയിച്ചതോടെ സാധാരണഗതിയിൽ അങ്ങനെ വീഴുന്നയാളല്ലാത്ത ദേവഗൗഡവരെ വീണു. ബിജെപിക്ക് എതിരെ മതേതരമുന്നേറ്റമെന്ന പ്ര്ഖ്യാപനം ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനും കോൺഗ്രസിനായി. അതിനാൽ തന്നെ യഥാർത്ഥത്തിൽ കർണാടകത്തിലല്ല, മറിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവയ്പിൽ ത്ന്നെ ബിജെപിയെക്കാൾ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ് കോൺഗ്രസ് കർണാടകയിലൂടെ.
യുപിയിൽ ഉൾപ്പെടെ കോൺഗ്രസിന് പറ്റിയ തോൽവിയും യഥാസമയത്ത് ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ വന്ന വീഴ്ചയായിരുന്നു. അഖിലേഷ് യാദവിനെ ഒന്നുപോയി നേരിട്ടു കാണാനോ ചർച്ച നടത്താനോ രാഹുലോ സോണിയയോ ഒന്ന് മുതിർന്നിരുന്നെങ്കിൽ വേറെയായിരുന്നേനെ സ്ഥിതി. അവിടെ മായാവതിയേയും അഖിലേഷിനേയും ഒരുമിച്ച് നിർത്താനും യുപിയിൽ എസ്പിക്കും ബിഎസ്പിക്കുമുള്ള സ്വാധീനം തിരിച്ചറിയാനും സ്വന്തം ക്ഷീണം മനസ്സിലാക്കാനും കോൺഗ്രസിന് കഴിയാതെപോയി. ഇതോടെ അവിടെ ഈ സ്ഥിതി മുതലെടുത്ത് ബിജെപി വലിയ മുന്നേറ്റം നടത്തി അധികാരം പിടിച്ചെടുത്തു. സമാന സ്ഥിതിയിൽ മറ്റ് സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളെ കൂടെ നിർത്താൻ ഒരു ശ്രമവും കോൺഗ്രസ് നടത്തിയില്ല. എന്നാൽ ഇപ്പോൾ കോൺഗ്രസ് ഈ സ്ഥിതി തിരിച്ചറിയുന്നു എന്നത് വലിയ നേട്ടമാണ്.
കർണാടകത്തിലെ ഈ മുന്നേറ്റം യഥാർത്ഥത്തിൽ വഴിയൊരുക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം സഫലമാകുന്നതിന് കൂടിയാണ്. ഈ നിലയിൽ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രാദേശിക പാർട്ടികളെ അംഗീകരിക്കാൻ തയ്യാറായാൽ കേന്ദ്രത്തിൽ അടുത്തതവണ അനായാസം ജയിച്ചെത്താൻ യുപിഎയ്ക്ക് കഴിയും. യുപിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ അടിത്തറ ഉറപ്പിച്ച് അവിടെ അവരുടെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ഇതിൽ മുഖ്യം. രാജ്യത്ത് ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള യുപിയിൽ ബിജെപി കഴിഞ്ഞതവണ നേടിയ 72 സീറ്റുകളുടെ സംഖ്യ വെട്ടിയൊതുക്കാൻ ഇതിലൂടെ അനായാസം കോൺഗ്രസിന് കഴിയും. ഇതിനുള്ള സാഹചര്യം കോൺഗ്രസ് ഏറെക്കുറെ തയ്യാറാക്കിവയ്ക്കുകയും ചെയ്തുകഴിഞ്ഞു.
ബംഗാളിൽ മമതയുടെ മേൽക്കോയ്മ അംഗീകരിക്കാൻ കഴിഞ്ഞാൽ അവിടെയും കുറച്ചു സീറ്റെങ്കിലും കോൺഗ്രസിന് നേടാനാവും. ആന്ധ്രയിൽ തെലുഗുദേശത്തിനെ കൂടെനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. തെലങ്കാനയിൽ ടിഎസ്ആർ കോൺഗ്രസിനെ കൂടെനിർത്താൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും അവിടെ. ബിജു ജനതാദളിനെ കൂടെ നിർത്താനും കോൺഗ്രസ് ശ്രമിക്കും. ഇത്തരത്തിൽ ഒരോ സംസ്ഥാനത്തും കോൺഗ്രസിന് ഉള്ള സ്വാധീനത്തിന് അനുസരിച്ച് മുന്നണികൾ രൂപീകരിക്കാനായാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കെതിരെ യുപിഎയെ ശക്തിദുർഗമായി മാറ്റാൻ കോൺഗ്രസിന് കഴിയും. ഇത് മോദിയുടെ രണ്ടാംവരവിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്