കർഷകർക്ക് വർഷംതോറും ഒരേക്കറിന് വെറുതേ കൊടുക്കുന്നത് 8000 രൂപ; സഹായത്തിന് വരുമാന പരിധിയോ ഭൂമി പരിധിയോ ഇല്ല; വിവാഹ ചെലവു മുതൽ ചികിത്സക്കു വരെ സർക്കാർ ധനസഹായം; കുടുംബാധിപത്യമെന്നും രാജഭരണവുമെന്നൊക്കെ വിമർശനം ഉയരുമ്പോഴും ചന്ദ്രശേഖര റാവു പടിച്ചു നിന്നത് തമിഴ്നാടിനെ വെല്ലുന്ന സൗജന്യപ്പെരുമഴയിലൂടെ; കോൺഗ്രസ്- ടിഡിപി സഖ്യത്തെ തറപറ്റിച്ച് വീണ്ടും ടിആർഎസ് തെലങ്കാനയിൽ അധികാരമേൽക്കുമ്പോൾ താരമാവുന്നത് ജനപ്രിയനായ കെസിആർ തന്നെ
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: ആറുമാസം കൂടി കാലാവധിയുള്ള നിയമസഭ നേരത്തെ പിരിച്ചുവിട്ട തെരഞ്ഞെടുപ്പ് നടത്തുക. ആത്മവിശ്വാസത്തിന്റെ ഉന്നതിയിൽനിൽക്കുന്ന ഒരു സർക്കാറിന് മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂ. തെലങ്കാന രാഷ്ട്ര സമിതി നേതാവായ കെസിആർ എന്ന് ജനം വിളിക്കുന്ന കെ ചന്ദ്രശേഖരറാവു അത്തരമൊരു നീക്കം നടത്തിയപ്പോൾ അബദ്ധമെന്ന് വിലയിരുത്തിയവർ ഉണ്ട്. എന്നാൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറെക്കൊണ്ട് തെലുങ്കുമക്കളുടെ മനസ്സ് തന്റെ കൂടെയാണെന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചു.തെലങ്കാനയിലെ ചിര വൈരികളായ കേൺഗ്രസും ടിഡിപിയും മറ്റുപാർട്ടികളെയും ഒപ്പം കൂട്ടി മഹാസഖ്യം രൂപവത്ക്കരിച്ചതോടെ റാവു വിയർക്കുന്ന എന്ന റിപ്പോർട്ടാണ് ദേശീയ മാധ്യമങ്ങൾ അടക്കം പറുത്തുവിട്ടത്്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന ജയത്തോടെ ഏവരെയും നിഷ്പ്രഭരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തെലങ്കാന രാഷ്ട്രസമിതിയുടെ അധ്യക്ഷനും സ്ഥാപക നേതാവുമാണ് കെ ചന്ദ്രശേഖർ റാവു.തെലങ്കാന മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് തെലുങ്കുദേശത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ് അദ്ദേഹം ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി. ചന്ദ്രശേഖർ റാവുവിൻൈറയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. ആ പ്രക്ഷോഭത്തിന്റെ പേരിലാണ് ജനങ്ങൾ ഇപ്പോഴും ടിആർഎസിനെ സ്നേഹിക്കുന്നതും.
പക്ഷേ കരുണാനിധിയെയും ജയലളിതയെയും അമ്പരിപ്പിക്കുന്ന സൗജന്യപ്പെരുമഴയുമായാണ് റാവു ജനപ്രിയനായത്. കർഷകർക്ക് വർഷംതോറും ഒരേക്കറിന് 8000 രൂപയാണ് കെ.സി.ആറിന്റെ സർക്കാർ സഹായധനമായി നൽകുന്നത്. 1.43 കോടി ഏക്കർ കൃഷി ഭൂമിയാണ് തെലങ്കാനയിലുള്ളത്. മൊത്തംകർഷകർ 58.33 ലക്ഷം വരും. 12,000 കോടി രൂപയാണ് ഒരുവർഷം ഇതിനായി സർക്കാർ ഇതിനായി ചെലവഴിക്കുന്നത്.സഹായംകൊടുക്കുന്നതിന് വരുമാനപരിധിയോ ഭൂമി പരിധിയോ ഇല്ല. കൂടുതൽപേരും ഒരേക്കറിനും രണ്ടേക്കറിനുമിടയിൽ ഭൂമി 10 ഏക്കർ കൈയിലുണ്ടെങ്കിൽ ഒരുകൊല്ലം 80,000 രൂപയാണ് വെറുതേകിട്ടുക. വീണ്ടും അധികാരത്തിലെത്തിയാൽ ഇതു പതിനായിരമാക്കുമെന്നാണ് കെ.സി.ആറിന്റെ വാഗ്ദാനം.
ഒരുലക്ഷം രൂപയുടെ കടം എഴുതിത്ത്ത്ത്ത്തള്ളുമെന്നാണ് ടി.ആർ.എസ്. പറയുന്നത്.പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് 1,00,116 രൂപയാണ് തെലങ്കാന സർക്കാർ നൽകുന്നത്. ഇക്കഴിഞ്ഞ നാലുവർഷങ്ങളിൽ 3.6 ലക്ഷംപേർക്ക് ഈ സഹായം കിട്ടിയതായാണ് കണക്കുകൾ കാണിക്കുന്നത്. ഗ്രാമങ്ങളിൽപ്പോലും കാൻസർ ചികിത്സയ്ക്കും ഡയാലിസിസിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ടി.ആർ.എസ് വാഗ്ധാനം ചെയ്യുന്നത്.
സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ രണ്ടുലക്ഷത്തോളം പേർ പങ്കെടുത്ത റാലിയിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽനിന്ന് 61 ആക്കി വർധിപ്പിക്കും, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മൂന്നുവർഷംകൂടി ഉയർത്തും എന്നിവയാണ് മുഖ്യവാഗ്ദാനങ്ങൾ. തൊഴിലില്ലായ്മാവേതനമായി പ്രതിമാസം 3016 രൂപ നൽകും.എല്ലാ സാമൂഹികസുരക്ഷാ പെൻഷനുകളും പ്രതിമാസം 1000 രൂപയിൽനിന്ന് 2016 രൂപയാക്കും. വാർധക്യകാലപെൻഷനുള്ള പ്രായപരിധി 65-ൽ നിന്ന് 57 ആക്കും.
വികലാംഗരുടെ പെൻഷൻ 3016 രൂപ ആക്കും. ഭവനരഹിതർക്ക് രണ്ടു കിടപ്പറകളുള്ള വീടുകൾ നൽകുന്നത് തുടരും. സ്ഥലമുള്ളവർക്ക് വീടുപണിയാൻ അഞ്ചു ലക്ഷംമുതൽ ആറുലക്ഷംവരെ രൂപ നൽകും. റൈത്തുബന്ധു പദ്ധതിപ്രകാരം കൃഷിച്ചെലവിനായി കർഷകർക്ക് ഏക്കറിന് പ്രതിവർഷം 10,000 രൂപ നൽകും. കർഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്ത്ത്ത്ത്തള്ളും. പിന്നാക്കസമുദായക്കാർക്കും വനിതകൾക്കും നിയമനിർമ്മാണസഭകളിൽ 33 ശതമാനം സംവരണത്തിനായി സമ്മർദം തുടരും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സമുദായങ്ങൾക്കായി കോർപ്പറേഷൻ രൂപവത്കരിക്കും. 12 ശതമാനംവീതം സംവരണം പട്ടികവർഗക്കാർക്കും ന്യൂനപക്ഷക്കാർക്കും നേടിയെടുക്കാനുള്ള ശ്രമം തുടരും. മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാർക്കുവേണ്ടി പ്രത്യേക പദ്ധതികൾ തുടങ്ങും. തെലങ്കാനയിലെ ഓരോ പൗരനും സൗജന്യ പരിപൂർണാരോഗ്യപരിശോധന നടപ്പാക്കും.
ഇതുകൂടാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പളനിരക്കുകൾ ഉചിതരീതിയിൽ പരിഷ്കരിക്കും. പെൻഷൻകാർക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും. ഹൈദരാബാദിനെ ആഗോളനഗരമാക്കും- പ്രകടനപത്രികയിൽ പറയുന്നു. - ഇത്രയും സൗജന്യങ്ങളുള്ള ഒരു പ്രകടന പത്രിക വേറെയില്ലെന്നാണ് ഇലക്ഷൻ റി്പ്പോർട്ട് ചെയ്യാൻപോയ പ്രമുഖ മാധ്യമ പ്രവർത്തകർ വിലയിരുത്തുന്നത്.
ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു വാഗ്ദാനം എന്തിനാണ് ടി.ആർ.എസ്. നൽകിയതെന്ന് കോൺഗ്രസ് ചോദിക്കുമ്പോൾ മുഖ്യമന്ത്രി കെ.സി.ആർ. പറയുന്നത് അസാധ്യമായി ഒന്നുമില്ലെന്നും തമിഴകത്ത് 69 ശതമാനം സംവരണത്തിന് ഭരണഘടനാ സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ തങ്ങളും അത് നേടിയെടുക്കുമെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിൽ ടി.ആർ.എസിന് നിർണായക പങ്കാളിത്തമുണ്ടായാൽ ഈ ലക്ഷ്യം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.അതസമയം കെ സി ആറിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമതെിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കെ സി ആർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് അവർ പറയുന്നത്. മകനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന കെസിആറിന്റെ നിലപാടും വിമർശന വിധേയമായി.
വീണ്ടും അധികാരത്തിലേറിയതോടെ ദേശീയ തലത്തിലും റാവു താരമായിട്ടുണ്ട്. നേരത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് വേണ്ടി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് വേണ്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്തിയിരുന്നു. തങ്ങളുടെ പാർട്ടി മറ്റാരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ കെസി ചന്ദ്രശേഖര റാവു തങ്ങൾ ജനങ്ങളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നാണ് പറഞ്ഞത്. ബിജെപിയുമായി മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് റാവുവിനുനേരെ നേരത്തെ ്ഉയർന്ന ആരോപണമാണ്. ഉവൈസിയുടെ മജ്ലിസെ പാർട്ടിയുടെ സഖ്യം ഒഴിവാക്കിയാൽ ടിആർഎസിനെ പിന്തുണക്കാമെന്ന ബിജെപിയുടെ വാഗ്ധാനവും റാവു തള്ളിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍