പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ കൂടുതൽ അടങ്കൽ തുക ലഭിക്കും; പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് നേട്ടം ശതകോടികൾ; സാമ്പത്തിക അച്ചടക്കവും സമയബന്ധിത പദ്ധതികളും ലാഭിക്കുന്നത് കോടികൾ; മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരം; സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്സ്; വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിക്കുന്നവർ അറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.), ഡൽഹി കന്റോൺമെന്റ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയ്ക്കുകീഴിലെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് കൂടി വഹിക്കാൻ എ.എ.പി. സർക്കാർ തീരുമാനിച്ചത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ സൗജന്യങ്ങൾ വാരിക്കൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞവർ പോലുമുണ്ട്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് വഹിക്കാൻ സർക്കാർ മുമ്പ് നിശ്ചയിച്ചിരുന്നു. സി.ബി.എസ്.ഇ. അവരുടെ പരീക്ഷാനിരക്ക് ഉയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കേരളത്തിൽ പോലും സിബിഎസ് ഇ കുട്ടികളുടെ ഫീസ് ഉയർത്തൽ ഏറെ ചർച്ചകൾക്ക് ഇട നൽകി. സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അവരെ ബാധിക്കുന്ന വിഷയമായിരുന്നില്ല അത്. എന്നാൽ കേരളത്തെ പോലെയായിരുന്നില്ല ഡൽഹി. അവിടെ കെജ്രിവാൾ ഇടെപട്ടു.
പരീക്ഷാഫീസ് വഹിക്കാൻ 61 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പുറമേ ഓപ്പൺ സ്കൂളുകളിൽ പഠിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അറിയിച്ചു. പദ്ധതിപ്രകാരം ആകെ 3.6 ലക്ഷത്തോളം വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് സർക്കാർ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രികൂടിയായ സിസോദിയ വ്യക്തമാക്കി. ജോലി തേടുന്നവർ മാത്രമാകുന്നതിനുപകരം സംരംഭകരാവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും പദ്ധതിയെത്തി. ഇതിനായി സംരംഭകതാത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ 1,000 രൂപ സഹായധനം നൽകും. ഒറ്റയ്ക്കോ സഹപാഠികൾക്കൊപ്പമോ ചേർന്ന് വിദ്യാർത്ഥികൾക്ക് സംരംഭകത്വപദ്ധതികൾ നടപ്പാക്കാമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. ഇതെല്ലാം കൊച്ചു കാര്യങ്ങളായിരുന്നു. എന്നാൽ ഇവയിലൂടെ ഡൽഹിക്കാരുടെ മനസ്സിലേക്കാണ് കെജ്രിവാൾ നടന്നു കയറിയത്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും നന്മയും ആശ്വസാവുമെത്തിക്കുന്ന ഭരണം.
പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ അടങ്കൽ തുക കേന്ദ്ര സർക്കാരിൽ നിന്ന് ഡൽഹിക്ക് കഴിയും. ഇതിന്റെ കൃത്യമായ വിനിയോഗം കെജ്രിവാൾ ഉറപ്പാക്കി. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. പഴയ കേരളാ മോഡലിന്റെ ഡൽഹി പതിപ്പ്. വിദ്യാഭ്യാസവും ആരോഗ്യത്തിനും കൂടുതൽ ശ്രദ്ധ നൽകി. പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ് അതുകൊണ്ട് തന്നെ. പ്രശ്നങ്ങൾക്കൊന്നും കെജ്രിവാളിന് മറുപടി പറയേണ്ടി വന്നില്ല. പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് ലാഭം ശതകോടികളായിരുന്നു. പേരു ദോഷവും ഇല്ല. സാമ്പത്തിക അച്ചടക്കവും സമയ ബന്ധിത പദ്ധതികളും നടപ്പാക്കി. ഇതിലൂടെ ലാഭിക്കുന്നത് കോടികളായിരുന്നു. മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരമായി. സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്സാണ് ഇവയുടെ ബലത്തിൽ കെജ്രിവാൾ നടപ്പാക്കിയത്. വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിച്ചവർക്ക് തെറ്റി. എല്ലാം ജനങ്ങളെ ഒപ്പം നിർത്താനായിരുന്നുവെന്ന് കെജ്രിവാൾ തെളിയിച്ചു.
രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങൾ വേറെയും. ക്രമസമാധാനമുൾപ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാലുള്ള സാമ്പത്തികലാഭം വേറെ. ഇത്രയേറെ സൗജന്യങ്ങളും സബ്സിഡികളും നൽകിത്തുടങ്ങിയത് ഏഴുവർഷംമുമ്പ് അധികാരത്തിൽ വന്ന എ.എ.പി. സർക്കാരാണ്. എങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്രിവാൾ മുമ്പ് പലതവണ മറുപടി പറഞ്ഞിട്ടുണ്ട്: ''ഡൽഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽമാത്രം മതി.'' സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതുവഴി പണംലാഭിക്കാമെന്ന് എ.എ.പി. സർക്കാർ പറയുന്നു. മുൻ സർക്കാർ തുടങ്ങിവെച്ച് നീണ്ടുപോയ സിഗ്നേച്ചർ പാലം ഉൾപ്പെടെയുള്ള വൻ പദ്ധതികൾ നേരത്തേ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് പണിതീർത്തു.
അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ് കഴിഞ്ഞവർഷം എ.എ.പി. സർക്കാർ അവതരിപ്പിച്ചത്. ആകെ വരുമാനമായ 60,000 കോടിയിൽ 42,500 കോടിയും നികുതിവരുമാനം. അതിൽത്തന്നെ 29,000 കോടിയും (68 ശതമാനം) ജി.എസ്.ടി./വാറ്റ് നികുതിയിൽനിന്നാണ്. എക്സൈസ് (6000 കോടി), സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് (5000 കോടി), മോട്ടോർവാഹന നികുതി (2500 കോടി) എന്നിവയുമുണ്ട്. നികുതി റെയ്ഡുകളുടെപേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന 'പണപ്പിരിവ്' കുറച്ചുകൊണ്ട് സ്വമേധയാ നികുതി നൽകാൻ വ്യാപാരികളെ പ്രേരിപ്പിച്ച മോഡലും വിജയകരമായി. എ.എ.പി. സർക്കാർ കൂടുതൽ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിന്റെ 29 ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നു.
പുതിയ സ്കൂളുകൾ നിർമ്മിക്കൽ, അവയുടെ അറ്റകുറ്റപ്പണികൾ, ആധുനികീകരണം, അദ്ധ്യാപകരെ വിദേശത്തയച്ച് പരിശീലിപ്പിക്കൽ തുടങ്ങിയവയ്ക്ക് പ്രയാസമുണ്ടാകില്ല. അടുത്തത് ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ്. ഇവ മൂന്നിനും 14 ശതമാനംവീതം വകയിരുത്തി. സാമൂഹികക്ഷേമത്തിന് 13 ശതമാനം, കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒൻപത് ശതമാനവും നീക്കിവെക്കുന്നു. സൗജന്യങ്ങൾ വാരിവിതറി സാമ്പത്തിക അച്ചടക്കം തകർക്കുന്നുവെന്നാണ് കേജ്രിവാളിനെതിരെ എതിരാളികളുടെ ആരോപണം. സർക്കാരിൽ പണത്തിനു കുറവില്ല, നിശ്ചയദാർഢ്യത്തിനാണ് കുറവ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ഡൽഹി പൂർണ സംസ്ഥാനമല്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനല്ല, ലഫ്. ഗവർണർക്കാണു പൂർണ അധികാരമെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. കേജ്രിവാൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നും ആ സർക്കാരിന്റെ ഉപദേശമനുസരിച്ചു വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും സുപ്രീം കോടതി വിധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും എക്കാലവും നിർണായകമായ വിധിയാണു കേജ്രിവാൾ നേടിയത്. അതീവ തന്ത്രശാലി കൂടിയാണു കേജ്രിവാളെന്ന് ഈ തിരഞ്ഞെടുപ്പു പ്രചാരണം തെളിയിച്ചു. ഹനുമാൻ ചാലീസ ആലപിച്ചും ക്ഷേത്രദർശനം നടത്തിയും ബിജെപിക്കു മറുപടി നൽകി. സ്കൂളുകളിൽ ദേശഭക്തി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അവരെ നിശ്ശബ്ദരാക്കി. പ്രചാരണത്തിനിടെ പൊതു ടാപ്പിൽ നിന്നു വെള്ളം കുടിച്ച് സർക്കാരിന്റെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് അടിവരയിട്ടു. ഡൽഹിയിൽ വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി മേഖലകളിൽ കേജ്രിവാൾ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ തന്നെയാണ് ഇപ്പോഴത്തെ വിജയത്തിന് അടിസ്ഥാനവും.
കെജ്രിവാളിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. നിലവിലെ നിയമസഭ ലെഫ്. ഗവർണർ അനിൽ ബൈജാൽ ചൊവ്വാഴ്ച വൈകീട്ട് പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പുഫലം രാജ്യത്തിന് പുതിയ സന്ദേശമാണ് നൽകിയിരിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. കാം കി രാജനീതി(പ്രവർത്തനങ്ങളുടെ രാഷ്ട്രീയം)ക്ക് രൂപം നൽകിയിരിക്കുകയാണ് ഈ ജയമെന്നും ദീൻദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരുടെ ആഹ്ലാദത്തിൽ പങ്കുചേർന്ന് അദ്ദേഹം പറഞ്ഞു. ഷഹീൻബാഗിൽ ഉൾപ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങൾ, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം, ജമ്മുകശ്മീരിലെ നടപടികൾ തുടങ്ങിയവ ഉന്നയിച്ച് ബിജെപി. അതിശക്തമായ പ്രചാരണം നടത്തിയെങ്കിലും വോട്ടർമാരെ സ്വാധീനിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപി.ക്കായി ദിവസങ്ങളോളം പ്രചാരണം നടത്തിയിരുന്നു.
2015-ൽ മൂന്നുസീറ്റിലൊതുങ്ങിയ ബിജെപി. പിന്നീടുനടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എ.എ.പി.യിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇതവർക്ക് പ്രതീക്ഷയും നൽകി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴുസീറ്റും വിജയിക്കാനായതും പ്രതീക്ഷ വാനോളമുയർത്തി. ഇതെല്ലാം മനസ്സിലാക്കി കെജ്രിവാൾ തന്ത്രങ്ങൾ മാറ്റി പിടിച്ചു. വികസനം ബോധ്യപ്പെട്ടെങ്കിൽമാത്രം വോട്ടുചെയ്താൽ മതിയെന്നായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും പ്രചാരണം. വൈദ്യുതി-വെള്ളം നിരക്കുകളിലെ സൗജന്യങ്ങൾ, മൊഹല്ല ക്ലിനിക്കുകൾ, സ്മാർട്ട് സ്കൂളുകൾ, അഴിമതിരഹിത ഭരണം, ഇടത്തട്ടുകാരെ ഒഴിവാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയവ വോട്ടായി മാറി. സ്ത്രീസുരക്ഷയ്ക്കായി നഗരകേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതും സർക്കാരിനുള്ള വനിതാപിന്തുണ വർധിപ്പിച്ചു. അങ്ങനെ സൗജന്യങ്ങളിലൂടെ ആംആദ്മി വീണ്ടും അധികാരത്തിൽ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്