ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിക്കാൻ വേണ്ടി മാത്രമാണ് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചത്. പത്തനംതിട്ടയിലും കെ സുരേന്ദ്രന്റെ മനസ്സിൽ ജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് രണ്ടും നടന്നില്ലെന്നത് മാത്രമല്ല ബിജെപിയെ കുഴക്കുന്നത്. വോട്ട് ശതമാനം 20 ആക്കി ഉയർത്തിയേ മതിയാകൂവെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ അതും നടന്നില്ല. ബിജെപിക്കും ബിഡിജെഎസിനും പിസി തോമസിന്റെ കേരളാ കോൺഗ്രസിനും കൂടെ കിട്ടിയത് വെറും 16 ശതമാനം വോട്ട് മാത്രം. നേമം നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമത് എത്തിയത് എന്നതാണ് മറ്റൊരു വസ്തുത. കുറഞ്ഞത് 10 സീറ്റിലെങ്കിലും ഒന്നാമതെത്തുകയെന്ന ലക്ഷ്യവും നടന്നില്ല. അങ്ങനെ കേരളത്തിലെ ബിജെപിക്ക് സമ്പൂർണ്ണ പരാജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നൽകിയത്. ഇതിന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഉത്തരം പറയേണ്ടി വരും. വലിയ പ്രതിസന്ധിയെയാണ് നേതൃത്വം അഭിമുഖീകരിക്കുന്നത്.
തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, അടൂർ, ആറന്മുള, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് എത്തണമെന്ന നിർദ്ദശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. ബിജെപിക്ക് സാധിക്കുമായിരുന്ന ലക്ഷ്യമായാണ് ഏവരും വിലയിരുത്തിയത്. എന്നാൽ നേമത്ത് ഒഴികെ ഒരിടത്തും ബിജെപി ആദ്യമെത്തിയില്ല. സിപിഎം ക്രോസ് വോട്ടുകളാണ് ഇതിന് തടയിട്ടതെന്ന് ബിജെപി കേരള നേതാക്കൾ പറയുന്നു. എന്നാൽ ജാഗ്രതക്കുറവും മണ്ടത്തരവും ആത്മവിശ്വാസക്കുറവുമാണ് എല്ലാത്തിനും കാരണമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. ശബരിമലയെ സുവർണ്ണാവസരമായി കണാണമെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന പോലും തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിനിടെയിൽ രണ്ട് സ്ഥാനാർത്ഥികൾ അതിഗംഭീര പ്രകടനം കാഴ്ച വച്ചെന്ന് അമിത് ഷാ സമ്മതിച്ചതായാണ് സൂചന. വീണ്ടും മോദി അധികാരത്തിലെത്തിയതിന്റെ വിജയാഹ്ലാദത്തിനിടയിലും അമിത് ഷാ കേരളത്തിലെ കാര്യങ്ങൾ പ്രത്യേകം വിലയിരുത്തിയിരുന്നു.
തൃശൂരിൽ സുരേഷ് ഗോപി അതിഗംഭീരമാക്കി. സുരേഷ് ഗോപിക്ക് വോട്ട് പിടിക്കാനാകില്ലെന്നാണ് കേരളത്തിലെ നേതൃത്വം അമിത് ഷായോട് പറഞ്ഞിരുന്നത്. സിനിമയിലെ അഭിനയം രാഷ്ട്രീയത്തിൽ വിലപോകില്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ സുരേഷ് ഗോപിയെ ഒരിടത്തും സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നത്. ഒടുവിൽ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് പോയപ്പോൾ സുരേഷ് ഗോപിയെ തൃശൂരിൽ നിർത്തി. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിന് മുമ്പെത്തിയ സുരേഷ് ഗോപി തൃശൂരിൽ ബിജെപിക്കായി നേടിയത് രണ്ട് ലക്ഷം അധിക വോട്ടുകളാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് കഴിഞ്ഞതിനേക്കാൾ ആവേശം ഉയർത്തി സുരേഷ് ഗോപി വോട്ട് പിടിച്ചു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ പ്രകടനത്തെ അത്ഭുതമായി കാണുകയാണ് അമിത് ഷാ.
ബിജെപിയിലെ കേരളാ നേതാക്കളുടെ വിലയിരുത്തലുകൾ തെറ്റാണെന്ന് സുരേഷ് ഗോപിയുടെ പ്രകടനം തെളിയിച്ചു. മുമ്പ് ശ്രീശാന്തിനെ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചപ്പോഴും തിരുവനന്തപുരത്ത് ശ്രീശാന്ത് പിന്നിൽ പോകുമെന്നായിരുന്നു ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിലപാട്. എന്നാൽ ശ്രീശാന്ത് 34,000ൽ അധികം വോട്ട് നേടി. അന്ന് തന്നെ ദേശീയ നേതൃത്വത്തിന്റെ സ്ഥാനാർത്ഥികളെ അവഹേളിക്കരുതെന്ന മുന്നറിയിപ്പ് അമിത് ഷാ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ വോട്ട് നേടലും ദേശീയ നേതൃത്വമാണ് ശരിയെന്ന് തെളിയിക്കുന്നതായിരുന്നു. സുരേഷ് ഗോപിയെ കേരളത്തിലെ ഭാവി പ്രതീക്ഷയായി ബിജെപി ദേശീയ നേതൃത്വം മുന്നിൽ കാണുന്നുണ്ട്. സുരേഷ് ഗോപി രാജ്യസഭാ അംഗമാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.
ബിജെപിക്കായി വൻ നേട്ടമുണ്ടാക്കിയ മറ്റൊരു സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. ഏത് സീറ്റിലും മികച്ച വോട്ട് പിടിക്കുന്ന സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ. വടക്കാഞ്ചേരിയിലേയും കൊച്ചിയിലേയും ഉപതെരഞ്ഞെടുപ്പുകളിൽ ഇത് അവർ തെളിയിച്ചു. പാലക്കാട് നിയമസഭയിൽ കഴിഞ്ഞ തവണ രണ്ടാമത് എത്തിയും മികവ് കാട്ടി. എന്നാൽ പാർട്ടിയിലെ ഗ്രൂപ്പിസം ശോഭയെ തളർത്തുകയാണ്. പാലക്കാട് ലോക്സഭയിൽ ശോഭയ്ക്ക് മത്സരിക്കാൻ അവസരം കൊടുക്കണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ ശോഭയെ അവിടെ മത്സരിപ്പിക്കെന്ന നിലപാട് ഗ്രൂപ്പ് നേതാക്കളെത്തി. പാലക്കാട്ടെ പ്രമുഖൻ സി കൃഷ്ണകുമാറിനായി രംഗത്തു വന്നു. കൃഷ്ണകുമാർ പാലക്കാട് ദയനീയമായി മൂന്നാം സ്ഥാനത്തായി. എ ക്ലാസ് മണ്ഡലമൊന്നും മത്സരിക്കാൻ ശോഭാ സുരേന്ദ്രന് നൽകിയതുമില്ല. തീർത്തും പ്രതീക്ഷയില്ലാത്ത ആറ്റിങ്ങലിലേക്ക് അവരെ അയച്ചു. എ്ന്നാൽ തോൽവിയിലും ഞെട്ടിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ ചെയ്തത്. 248081 വോട്ടാണ് ശോഭ നേടിയത്.
തിരുവനന്തപുരത്തിന് തൊട്ട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. കുമ്മനത്തിന് വേണ്ടി ഹാലിളക്കി പ്രചരണം നടത്തുന്നതിനിടെയിൽ ശോഭയ്ക്കൊപ്പം നേതാക്കളാരും ഉണ്ടായില്ല. ആറ്റിങ്ങലിലെ പ്രാദേശിക നേതാക്കളുമായി പ്രചരണം നടത്തിയാണ് അവർ വോട്ടുയർത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 90,000വോട്ടായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇതിനെയാണ് 248081 വോട്ടാക്കി ശോഭ ഉയർത്തിയത്. അതായത് ഒന്നരലക്ഷത്തോളം വോട്ടുകൾ അവർ ഉയർത്തി. അതും പ്രചരണത്തിൽ പണക്കൊഴുപ്പില്ലാതെ. ആളുകളിലേക്ക് ഇറങ്ങി ചെന്ന് ശോഭ നടത്തിയ ഈ മുന്നേറ്റം നേരത്തെ പാർട്ടിയോ മാധ്യമങ്ങളോ തിരിച്ചറിഞ്ഞിരുന്നില്ല. കുറച്ചു കൂടി പിന്തുണ ശോഭയ്ക്ക് തിരുവനന്തപുരം ജില്ലാ നേതൃത്വം കൊടുത്തിരുന്നുവെങ്കിൽ ശോഭ കുറച്ചു കൂടി മുന്നേറുമായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപി കഴിഞ്ഞാൽ ശോഭാ സുരേന്ദ്രനാണ് ദേശീയ നേതൃത്വം മാർക്ക് നൽകുന്നത്.
പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ പ്രകടനവും മികച്ചതാണ്. ഒന്നരലക്ഷത്തോളം വോട്ടുകൾ അവിടെ കൂടി. അടൂരും കോന്നിയിലും ആറന്മുളയിലും ഒ്ന്നാം സ്ഥാനം കിട്ടാത്തതാണ് ബിജെപിയെ ഞെട്ടിക്കുന്നത്. തിരുവനന്തപുരത്തും പിടിപ്പുകേടുകൾ വ്യക്തമാണ്. ഇതിനെല്ലാം പി എസ് ശ്രീധരൻ പിള്ള മറുപടി പറയേണ്ടി വരും. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങൾ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാർട്ടി. മിസോറം ഗവർണർ പദവി രാജിവച്ചു തലസ്ഥാനത്തു മൽസരിച്ച കുമ്മനം രാജശേഖരൻ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല.
17 ദിവസം മാത്രം പ്രചാരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട്. 2014 ൽ ബിജെപി തൃശൂരിൽ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വർധന. എറണാകുളത്തു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു 1,37,749 വോട്ടേ നേടാനായുള്ളൂ എങ്കിലും 2014 - നേക്കാൾ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി വോട്ടു കൂടിയ ആലപ്പുഴയാണു ആശ്വാസം പകർന്ന മറ്റൊരു മണ്ഡലം. ഇവിടെ ഡോ. കെ.എസ് രാധാകൃഷ്ണൻ 1,86,278 വോട്ടു നേടി. നിയമസഭാമണ്ഡലങ്ങളിൽ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താൻ കഴിഞ്ഞത്. 2014 -ലെ 10% വോട്ട് എന്നതു 16% ആയി വർദ്ധിച്ചതാണ് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന-ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ.
ശക്തമായ ത്രികോണ മൽസരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകൾക്കൊപ്പം ഭൂരിപക്ഷവോട്ടുകളിലെ ഏറിയ പങ്കും യുഡിഎഫിന് അനുകൂലമായി. എക്സിറ്റ് പോളുകളിൽ ബിജെപി ജയിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായി. ആറന്മുള ഉൾപ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി. അടുത്തിടെ എൻഡിഎയിൽ ചേർന്ന പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിലും പ്രകടനം ദയനീയമായി. ശബരിമല കോൺഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. പാർട്ടിയിൽ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും തുഷാർ വെള്ളാപ്പള്ളിക്കുമടക്കം 13 എൻഡിഎ സ്ഥാനാർത്ഥികൾക്കു കെട്ടിവെച്ച തുക നഷ്ടമായി. കണ്ണൂരിൽ സി കെ. പത്മനാഭനാണ് എൻഡിഎ സ്ഥാനാർത്ഥികളിൽ ഏറ്റവും പിന്നിൽ. തൊട്ടു പിന്നിൽ വയനാട്ടിൽ തുഷാർ വെള്ളാപ്പള്ളിയും.
സി.കൃഷ്ണകുമാർ (പാലക്കാട്), സുരേഷ് ഗോപി (തൃശൂർ), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണൻ (ആലപ്പുഴ), കെ.സുരേന്ദ്രൻ (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആറ്റിങ്ങൽ), കുമ്മനം രാജശേഖരൻ (തിരുവനന്തപുരം) എന്നിവർക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്. പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാർത്ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്