ജോസ് കെ മാണിയുടെ കേരള യാത്ര നടക്കുമ്പോൾ തലസ്ഥാനത്ത് പ്രത്യേക പരിപാടി ഒരുക്കിയത് പഴയ ജോസഫുകാരെ ഒരുമിപ്പിക്കാൻ; കോട്ടയം ഉമ്മൻ ചാണ്ടിക്ക് നൽകി ഇടുക്കി എടുക്കണമെന്ന് വാശി കാട്ടുന്നത് മകൻ അപ്പുവിനെ മത്സരിപ്പിക്കാൻ; ലയനം കൊണ്ട് ഗുണം ഉണ്ടായില്ല എന്ന പ്രഖ്യാപനം സൂചിപ്പിക്കുന്നത് ജനാധിപത്യ കേരളാ കോൺഗ്രസുകാരേയും കൂട്ടി ഇടത് പാളയത്തിലേക്ക് ചേക്കേറുമെന്ന് തന്നെ; കേരളാ കോൺഗ്രസിൽ വീണ്ടും പിളർപ്പിന്റെ വാളൊരുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാർട്ടി എന്നാണ് സ്വന്തം പാർട്ടിയായ കേരള കോൺഗ്രസിനെ കെ എം മാണി തന്നെ വിശേഷിപ്പിക്കുന്നത്. ആ ആപ്തവാക്യം പാർട്ടിയിലെ സഹപ്രവർത്തകർ ഇപ്പോഴും അനുകരിക്കും. വളരും തോറും പിളരുക, പിളർന്ന് തന്നെ വളരുക. പിളർന്നാൽ മാത്രമേ എല്ലാവർക്കും മന്ത്രിയാകാൻ കഴിയൂവെന്ന രാഷ്ട്രീയ തന്ത്രമാണ് പിളർപ്പുകളിലൂടെ കേരളാ കോൺഗ്രസുകാർ നടപ്പിൽ വരുത്തിയത്. ഇപ്പോഴിതാ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വീണ്ടും കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിലാണ്. കെ എം മാണിയെ പിജെ ജോസഫ് ഉപേക്ഷിക്കുമെന്നാണ് സൂചന. ഇടത് പാളയത്തിൽ ചേക്കേറാനാണ് ജോസഫിന്റെ ശ്രമം. ഇതാണ് പാർട്ടി വിരുദ്ധ പ്രസ്താവനകളിലൂടെ ജോസഫ് ചർച്ചയാക്കുന്നത്.
കേരളകോൺഗ്രസി(എം)ൽ അഭിപ്രായഭിന്നത വെളിവാക്കി വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ.ജോസഫ് രംഗത്ത് വരുന്നത് വ്യക്തമായ പദ്ധതിയുടെ ഭാഗമാണ്. വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കേരള യാത്ര' പാർട്ടിയിൽ മതിയായ ചർച്ച കൂടാതെയാണെന്നു ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റ് കേരളകോൺഗ്രസിനു കിട്ടിയേ തീരൂവെന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ യാത്രയ്ക്കു പാർട്ടിയിൽ നിന്ന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോഴാണു വേണ്ടത്ര ചർച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതി പലരും ഉയർത്തിയിട്ടുണ്ടെന്നു ജോസഫ് അഭിപ്രായപ്പെട്ടത്.
കേരള യാത്ര നടക്കുന്നതിനിടെ പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റ നേതൃത്വത്തിൽ തിരുവനന്തപുരത്തു പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചതും ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. രണ്ടു മുതൽ അഞ്ചു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണു പ്രാർത്ഥനാ യജ്ഞം. ഡൽഹി ഗാന്ധി പീസ് മിഷൻ ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ യോഗത്തിൽ എല്ലാ പിജെ ജോസഫ് അനുകൂലികളും പങ്കെടുക്കും. ഫ്രാൻസിസ് ജോർജിനെ തന്റെ പ്രധാന ശിഷ്യനായി ജോസഫ് കണ്ടിരുന്നു. ഫ്രാൻസിസ് ജോർജ് ഇപ്പോൾ ഇടതുപക്ഷത്താണ്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിനൊപ്പം ചേരാനാണ് പ്രാർത്ഥനാ യജ്ഞമെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം മാണിയെ തള്ളിപ്പറഞ്ഞ് ഇടതിലേക്ക് ജോസഫ് കാലുമാറും. ഇതോടെ പിണറായി സർക്കാരിൽ മന്ത്രിയാകാനുള്ള സാധ്യതയും തെളിയും. ഈ രാഷ്ട്രീയ മലക്കം മറിച്ചിലോടെ ഇടതുമുന്നണയിൽ ഇടുക്കി സീറ്റിന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അർഹരാകും. ഈ സീറ്റിൽ ജോസഫിന്റെ മകൻ അപ്പു മത്സരിക്കാനും സാധ്യതയുണ്ട്.
അതിനിടെ ഇടുക്കിയിൽ ജോസഫ് മത്സരിക്കണമെന്ന ആഗ്രഹവും കേരളാ കോൺഗ്രസിൽ സജീവമാണ്. ജോസഫിന്റെ ശിഷ്യരാണ് ഇതിന് പി്ന്നിൽ. കോട്ടയത്താണ് കേരളാ കോൺഗ്രസിന് നിലവിൽ സീറ്റുള്ളത്. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാൻ അവസരമൊരുക്കി ഇടുക്കി യുഡിഎഫിൽ നിന്ന് വാങ്ങണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. എന്നാൽ കോട്ടയം വിട്ടുകൊടുത്തൊരു കളിക്ക് മാണി തയ്യാറല്ല. പാർട്ടിയുടെ കൂടുതൽ ശക്തി കേന്ദ്രം കോട്ടയമാണെന്നാണ് മാണിയുടെ നിലപാട്. ഈ തർക്കം കേരളാ കോൺഗ്രസിനെ വീണ്ടും പിളർത്തും. എന്നാൽ മകൻ അപ്പുവിന് വേണ്ടിയാണ് ജോസഫ് കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയെ കേരളാ കോൺഗ്രസിന്റെ അടുത്ത നേതാവായി മാണി ഉയർത്തിക്കാട്ടുന്നതും ജോസഫിനെ ചൊടിപ്പിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസിലെ പിളർപ്പിന്റെ സാധ്യത ജോസഫും തള്ളിക്കളയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് പാർട്ടിക്കു ലഭിക്കണം. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം. കേരളകോൺഗ്രസി(എം)ൽ തങ്ങൾ ലയിച്ചതിന്റ പ്രയോജനം കിട്ടാത്തപക്ഷം പരാതികളുണ്ടാകും. ജനാധിപത്യ കേരള കോൺഗ്രസടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു കേരള കോൺഗ്രസുകാർ ലയിക്കുകയും പിളരുകയും ചെയ്യുന്നതു പതിവാണന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു മറുപടി. 2010 തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലത്താണ് 23 വർഷത്തെ ശത്രുത വെടിഞ്ഞ് ജോസഫ് ഗ്രൂപ്പ് മാണിയുടെ കേരള കോൺഗ്രസിൽ ലയിച്ച് പാർട്ടി ഒന്നായത്. അത് വീണ്ടും രണ്ടായി തന്നെ പിരിയുമ്പോൾ പി.ജെ.ജോസഫ് അവർക്കൊപ്പമില്ല എന്നതായിരുന്നു ആ പിളർപ്പിന്റെ പ്രധാന സവിശേഷത. പഴയ ജോസഫ് വിഭാഗത്തിലെ സിറ്റിങ് എംഎൽഎമാരായ മോൻസ് ജോസഫും, ടി.യു കുരുവിളയും ഈ പിളർപ്പിലും ജോസഫിനൊപ്പം ഐക്യമുന്നണിയിൽ തന്നെ ഉറച്ചു നിന്നു. ഫ്രാൻസിസ് ജോർജിനൊപ്പം ആന്റണി രാജു, പി.സി ജോസഫ്, കെ.സി ജോസഫ് എന്നീ നേതാക്കളാണ് പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് പോയത്. ഇവർ ഇപ്പോൾ ഇടതുപക്ഷത്തെ ഘടകകക്ഷികളാണ്. ഇവർക്കൊപ്പം ചേരാനും മകനെ രാഷ്ട്രീയത്തിൽ സജീവമാക്കാനുമാണ് ജോസഫിന്റെ പുതിയ പിളർപ്പു നീക്കം.
ലോക്സഭാ സീറ്റിനെചൊല്ലി കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നിൽക്കുന്നവർക്ക് ലഭിച്ചില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഇന്ന് തുറന്നടിച്ചത് മറ്റു പല രാഷ്ട്രീയ നീക്കങ്ങളും മുന്നിൽകണ്ടാണെന്ന സംശയം ശക്തമായി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടിക്ക് രണ്ട് സീറ്റ് കിട്ടണമെന്ന നിലപാടിൽ മാറ്റിമില്ലെന്ന നിലപാട് ആവർത്തിക്കാനാണ് ജോസഫിന്റെ നീക്കം. പക്ഷേ കോൺഗ്രസുമായി കൊമ്പുകോർക്കുന്ന ഒരു നിലപാടും പാടില്ലെന്ന നിലപാടിലാണ് കെ എം മാണിയും കൂട്ടരും. അതിനാൽ ജോസഫിന്റെ ഈ നീക്കങ്ങൾക്ക് മാണി വിഭാഗത്തിന്റെ പിന്തുണയില്ലെന്നുറപ്പാണ്. അതേസമയം ജോസഫിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ പി സി ജോർജിന്റെ പിന്തുണ ഉണ്ടെന്നാണ് റിപ്പോർട്ടുണ്ട്. മാണി ഗ്രൂപ്പിലെ മുൻപ് തോറ്റുപോയി സ്ഥാനങ്ങൾ കിട്ടാതെ അസംതൃപ്തരായി നിൽക്കുന്ന ഏതാനും പേരുടെ പിന്തുണയും ജോസഫിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്.
മാണി ഗ്രൂപ്പ് പിളർന്ന് വേറെ പാർട്ടിയായി യു ഡി എഫിൽ തുടരുന്നതിനുള്ള സാധ്യത പി ജെ ജോസഫ് മുൻപ് ആരാഞ്ഞിരുന്നു. ഈ ആവശ്യവുമായി എ കെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെ കഴിഞ്ഞ മാസം ജോസഫ് സന്ദർശിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിന് പിന്തുണ നൽകാനാകില്ലെന്ന നിലപാടായിരുന്നു നേതാക്കൾ ഒന്നടങ്കം സ്വീകരിച്ചത്. ഇതോടെയാണ് പിജെ ജോസഫ് മറ്റു മാർഗങ്ങൾ തേടുന്നത്. മകനെ രാഷ്ട്രീയത്തിൽ സജീവമാക്കുകയാണ് ലക്ഷ്യം. മാണിയുടെ കേരളാ കോൺഗ്രസിലെ അടുത്ത നേതാവ് ജോസ് കെ മാണിയാണെന്ന തിരിച്ചറിയവാണ് ഇതിന് കാരണം. ഇടുക്കി സീറ്റ് കിട്ടിയാൽ അവിടെ മത്സരിച്ച് യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ മന്ത്രിയാകുകയെന്നതാണ് ജോസഫിന്റെ ഒരു ലക്ഷ്യം. അത് സാധ്യമായില്ലെങ്കിൽ തൊടുപുഴയിൽ നിന്നും രാജിവച്ചു ഉപതെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഇടതുമുന്നണിയിൽ വീണ്ടും മന്ത്രിയാകാമെന്ന മറ്റൊരു നീക്കവും പരിഗണിക്കുന്നു.
1963 ഡിസംബർ എട്ടിന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയുടെ കാർ തൃശൂരിൽ അപകടത്തിൽ പെട്ടപ്പോൾ അതിനുള്ളിൽ ഒരു സ്ത്രീയുണ്ടായിരുന്നിടത്ത് തുടങ്ങിയ വിവാദവും കെട്ടുകഥകൾക്കുമൊടുവിലാണ് പി.ടി ചാക്കോയുടെ മരണവും കേരള കോൺഗ്രസിന്റെ ആവിർഭാവവും. 1964 ലിൽ കോൺഗ്രസുമായി തെറ്റി കെ.എം ജോർജും, ബാലകൃഷ്ണപിള്ളയും അടക്കമുള്ളവർ രൂപവത്കരിച്ച കേരള കോൺഗ്രസ് 60 വർഷം പിന്നിടുന്നതിനിടയിൽ പത്തിലധികം തവണ പിളർന്നു. പിളർന്ന് മാറിയവർ തിരിച്ചെത്തി ലയിക്കുന്നതും പലതവണ കേരളം സാക്ഷിയായി. ഇത് ഇനിയും തുടരുമെന്ന സൂചനയാണ് ജോസഫിന്റെ നീക്കങ്ങൾ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്