ജോസ് കെ മാണിയുടെ തമാശ കേട്ട് പൊട്ടി ചിരിക്കുന്ന പിജെ ജോസഫ്; വാ പൊത്തി ആസ്വദിക്കുന്ന ഇടതുപക്ഷത്തെ ഫ്രാൻസിസ് ജോർജ്; എല്ലാത്തിനും സാക്ഷിയായി എൻഡിഎക്കാരൻ പിസി തോമസും; കത്തോലിക്കാക്കാരായ കേരളാ കോൺഗ്രസുകാരിൽ ചിത്രത്തിൽ ഇല്ലാത്തത് പിസി ജോർജ് മാത്രം; പിളരും തോറും വളരുന്ന കേരളാ കോൺഗ്രസിന് പാലായിലെ തോൽവി പുതിയ പാഠമോ? ദുബായിൽ പിജെയും ജോസും തോളിൽ കൈയിടുമ്പോൾ മൂക്കത്ത് വിരൽ വച്ച് പാലായിൽ കൂകി തളർന്നവർ; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: കേരളാ കോൺഗ്രസുകാർ ലയനത്തിനുള്ള പുറപ്പാടിലാണോ? പാലായിൽ തമ്മിൽ അടിച്ചവർ ദുബായിലെത്തിയപ്പോൾ കളിചിരിയിലായി. എല്ലാവരും പരസ്പരം അംഗീകരിച്ചു. പാലായിൽ നഷ്ടം ജോസ് ടോമിന് മാത്രവും. കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തിന് വേണ്ടി പോരടിക്കുന്ന പിജെ ജോസഫും ജോസ് കെ മാണിയും എല്ലാ വേദനയും മറന്ന് ഒന്നിച്ചു. കേരളത്തിലെ രാഷ്ട്രീയവും ഈ ചിത്രങ്ങൾ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ്. പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്നതായിരുന്നു മാണിയുടെ മുദ്രാവാക്യം. എന്നാൽ മാണിയുടെ മരണത്തിന് ശേഷം പാലായിൽ ഇത് വില പോയില്ല. ജോസ് ടോമിന്റെ തോൽവിക്ക് കാരണം തമ്മിലടിയാണെന്ന് കോൺഗ്രസ് പോലും തുറന്നു സമ്മതിച്ചു.
പതിറ്റാണ്ടുകളുടെ ആധിപത്യത്തിന് ശേഷം കേരള കോൺഗ്രസിന്റെ കൈയിൽ നിന്നും പാല സീറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള രാഷ്ട്രീയ പോരാണ് യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നാണ് വിലയിരുത്തലുകളിൽ പ്രധാനം. എന്നാൽ പാലായിൽ ചെല്ലുമ്പോൾ പരസ്പരം കടിച്ചു കീറുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ടാൽ പിന്നെ എങ്ങനെയാണ്. സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഒരു ചിത്രം. കോട്ടയത്തെ കോൺഗ്രസ് നേതൃത്വം പോലും അത്ഭുതത്തോടെ കാണുകയാണ് ഈ ചിത്രത്തെ. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ആർക്കും ഒരു പിടിയുമില്ല. പിളരും തോറും വളരും എന്ന ആശയം മാറ്റി എല്ലാവരും ഒരുമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പാലായിലെ തോൽവിക്കും ശത്രുതയ്ക്കും ശേഷം പി ജെ ജോസഫ്, ജോസ് കെ മാണി എന്നിവർ ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് ദുബായിലെത്തിയത്. കത്തോലിക്കാ കോൺഗ്രസ് ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരു വിമാനത്തിൽ ആണ് ദുബായിയിൽ എത്തിയത്. പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ച വേദി പങ്കിടുകയും ചെയ്തു. പാലായിലെ ജോസ് ടോമിന്റെ പ്രചരണത്തിൽ പോലും കാണാത്ത ഐക്യം. ഇതോടെ ജോസ് ടോമിന്റെ തോൽവിക്ക് പിന്നിലെ യാഥാർത്ഥ കാരണക്കാരനെ അന്വേഷിക്കുകയാണ് യുഡിഎഫ് അണികൾ. ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ്, കേരള കോൺഗ്രസ് എംപി തോമസ് ചാഴിക്കാടൻ, ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവ് ഫ്രാൻസിസ് ജോർജും ചിത്രത്തിലുണ്ട്.
കഴിഞ്ഞയാഴ്ച വരെ പരസ്പരം ശത്രുക്കളായിരുന്ന നേതാക്കളാണ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും പിജെ ജോസഫും. കേരള കോൺഗ്രസിൽ ഉടക്കി ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഫ്രാൻസിസ് ജോർജ്ജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് കേരളാ കോൺഗ്രസുമായി ശത്രുതയിലുമാണ്. തമ്മിൽ കടിച്ച് കീറുന്ന മുന്ന് നേതാക്കൾക്കൊപ്പം കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസും ചിത്രത്തിലുണ്ട്. കത്തോലിക്ക കോൺഗ്രസിന്റെ 101ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കൾ ദുബായിലെത്തിയത്. യുഡിഎഫ് നേതാക്കൾക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റി വിമാനത്താവളത്തിൽ വെച്ച് നൽകിയ സ്വീകരണത്തിനിടെയാണ് ഫോട്ടോ പകർത്തിയത്. ഇതിനൊപ്പം സമ്മേളന വേദിയിലെ ചിത്രങ്ങളും വൈറലാകുകയാണ്. അങ്ങനെ കത്തോലിക്കാ കോൺഗ്രസിന്റെ സമ്മേളനവും ചർച്ചയാവുകയാണ്.
ജോസ് ടോമിന്റെ പ്രചരണത്തിന് പിജെ ജോസഫ് എത്തിയപ്പോള്‍ വേദിയിൽ നിന്നും കൂകി വിളി എത്തിയിരുന്നു. ഇതിനൊപ്പം ജോസഫിനെ കളിയാക്കി ജോസ് കെ മാണിയുടെ നിയന്ത്രണത്തിലുള്ള പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനവും എത്തി. ഇതോടെ ജോസ് കെ മാണിയും ജോസഫും അടുക്കാനാവാത്ത വിധം അകന്നെന്ന വിലയിരുത്തലെത്തി. പാലായിൽ തോൽവിക്ക് കാരണം ജോസഫെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണിയെന്നായിരുന്നു പിജെ ജോസഫിന്റെ കുറ്റപ്പെടുത്തൽ. ഇതെല്ലാം അതിവേഗം മറന്ന് തോളിൽ കൈയിടുന്ന പിജെ ജോസഫിന്റേയും ജോസ് കെ മാണിയുടേയും ചിത്രം കണ്ട് മൂക്കിൽ വിരൽ വയ്ക്കുന്നത് പാലായിലെ പൊതു യോഗത്തിൽ കൂകിയവരാണെന്നതാണ് വസ്തുത.
കേരള കോൺഗ്രസുകാർ ഒരുമിച്ച് ഒറ്റപാർട്ടിയാകാനുള്ള ശ്രമം തുടരുമെന്ന് കേരള കോൺഗ്രസ് തോമസ് വിഭാഗം ചെയർമാൻ പി സി തോമസ് നേരത്തെ അറിയിച്ചിരുന്നു. ദുബായിൽ രണ്ടു ദിവസമായി നടക്കുന്ന പരിപാടിയിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ടെന്നും കേരളത്തിൽ പിസി തോമസ് പറഞ്ഞിരുന്നു. ഇതാണോ ദുബായിൽ നടക്കുന്നതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. 2018-ഓഗസ്ററ് ഒന്നിന് പി.ടി ചാക്കോയുടെ ചരമ വാർഷികം ആചരിക്കാൻ കോട്ടയത്ത് ചേർന്ന പരിപാടിയിൽ കെഎം മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവർ പങ്കെടുക്കുകയും ലയനത്തിന് അനുകൂല തീരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നു. തീരുമാനത്തിന് മുൻകൈ എടുക്കാൻ പി.സി തോമസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇതെല്ലാം വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ ചിത്രങ്ങൾ.
1960 കളുടെ ആദ്യ പാദത്തിൽ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോൺഗ്രസ് പിറവികൊണ്ടത്. പി സി ചാക്കോയുടെ പീച്ചി വിവാദത്തിൽ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോൺഗ്രസിൽ നിന്ന് കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസെന്ന പാർട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തിയതുമുതൽ പിളർപ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. 1964 മുതൽ ഇന്നോളമുള്ള കേരള കോൺഗ്രസിന്റെ ചരിത്രം പിളർപ്പുകളുടെ കൂടിയാണ്. 1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു. 1979ൽ രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. 1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി. 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ
1987 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ. 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു. 1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി. 2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എൻ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്. 2004 എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപിച്ചു. 2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു.
2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി. 2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല. 2009 പി സി ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി. 2010 ജോസഫ് - മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി. 2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു. 2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പ്. 2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി. 2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും.
ജോസഫും ജോസ് കെ മാണിയും തമ്മിലെ ഭിന്നതയും മറ്റൊരു പിളർപ്പിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ദുബായിലെ വൈറൽ ചിത്രങ്ങൾ പിളർപ്പ് ആഗ്രഹിക്കുന്നവർക്ക് മേൽ രസം കൊല്ലിയായെത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍