പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്
ബി രഘുരാജ്
കോട്ടയം: കേരളാ കോൺഗ്രസിൽ ജോസ് കെ മാണി യുഗത്തിന്റെ തുടക്കം തിരിച്ചറിഞ്ഞതോടെ കളം മാറി പുതിയ പാർട്ടിയുണ്ടാക്കാനുറച്ച് മറു വിഭാഗം. ഇതിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി കൂടി സജീവമാകുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പിളർപ്പിന് സാധ്യത ഏറുകയുമാണ്. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും തുടങ്ങിയ കലാപ നീക്കത്തെ പിജെ ജോസഫിന്റെ നേതൃത്വത്തിലെ പുതിയ പാർട്ടിയായി വളർത്താനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. എന്നാൽ ഈ നീക്കത്തെ മനസ്സ് കൊണ്ട് പൂർണ്ണമായും ഏറ്റെടുക്കാൻ പിജെ ജോസഫ് തയ്യാറല്ല. ഇതോടെ കേരളാ കോൺഗ്രസിലെ പിളർപ്പിൽ അവ്യക്തതയും തുടരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതിന് പിന്നിൽ ജോസ് കെ മാണിയുടെ തന്ത്രങ്ങളാണെന്ന് ഏവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കം സജീവമാകുന്നത്.
കേരള കോൺഗ്രസും സിപിഎമ്മും ചേർന്ന് നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികൾക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാർട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോൺഗ്രസ് പറയുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മലക്കം മറിച്ചിലിനെ രാഷ്ട്രീയ ചതിയായി കോൺഗ്രസ് കരുതുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഉമ്മൻ ചാണ്ടിയേയും.
മുൻധാരണകളെല്ലാം തെറ്റിച്ച് കോൺഗ്രസിനെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് എം അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച രാവിലെ ചേർന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അണിയറ നീക്കങ്ങൾക്കൊടുവിലാണ് ഇടത്തോട്ട് ചാഞ്ഞ് ഭരണം പിടിക്കാൻ മാണി വിഭാഗവും കരുക്കൾ നീക്കിയത്. ഇതിന് പിന്നിൽ ജോസ് കെ മാണിയായിരുന്നു. ലണ്ടനിൽ ഇരുന്ന് ജോസ് കെ മാണി ചരട് വലിച്ചു. യുഡിഎഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോൺഗ്രസ് അവസാന നിമിഷം അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സ്വയം നേതാവാകാനുള്ള ജോസ് കെ മാണിയുടെ കരുനീക്കമായിരുന്നു ഇതിനെല്ലാം പിന്നിൽ. ഈ നീക്കത്തെ മാണി തള്ളിപ്പറഞ്ഞില്ല. പകരം പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തെ എതിർക്കുന്നവർ ഒരുമിച്ചത്.
പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫാണ് ഇതിനെ ആദ്യം എതിർത്തത്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് പാർട്ടികളുടെ ലയനത്തോടെയാണ് മാണി ഗ്രൂപ്പിലെത്തിയത്. എന്നാൽ തോമസ് ഉണ്ണിയാടനെ പോലെ മാണിയുടെ വിശ്വസ്തനെന്ന പ്രതിച്ഛായ ഉള്ളവർ പോലും ജോസ് കെ മാണിയെ തള്ളി പറഞ്ഞു. സി.പി.എം ബാന്ധവത്തിന് ഇല്ലെന്നും കോൺഗ്രസാണ് മികച്ചതെന്നും നിലപാട് എടുത്തു. ഇതോടെയാണ് മാണി ഗ്രൂപ്പിലെ കലാപത്തിന് പുതു രൂപം വന്നത്. എംഎൽഎമാരുടെ യോഗം മാണി വളിച്ചപ്പോൾ ജോസഫും മോൻസും എത്തിയില്ല. സിഎഫ് തോമസിനെ നിർബന്ധിച്ചാണ് യോഗത്തിനെത്തിയത്. സിഎഫും ജോസ് കെ മാണിക്ക് എതിരാണെന്ന് വന്നു. ഇതിനൊപ്പം മാണിയുടെ വിശ്വസ്തരായ പലരും ജോസഫിനെ വിളിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജോസഫ് മനസ്സ് തുറന്നിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് ജോസഫ് മുമ്പ് മാണിയുമായി അടുത്തത്. സ്വന്തമായി പാർട്ടിയെ നയിക്കാനുള്ള താൽപ്പര്യക്കുറവ് മാത്രമായിരുന്നു ഇതിന് കാരണം. തൊടുപുഴ എംഎൽഎ ആയ ജോസഫിന് തന്റെ പരിമിതികളെ നന്നായി അറിയാം. അതുകൊണ്ട് തന്നെ യാത്രകൾ പതിവാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ജോസഫിന് താൽപ്പര്യമില്ല. തൊടുപുഴയിൽ മാത്രം സജീവമാകാനാണ് ആഗ്രഹം. ഇതുകൊണ്ട് കൂടിയാണ് ഏല്ലാവരും നിർബന്ധിച്ചിട്ടും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജോസഫ് താൽപ്പര്യക്കുറവ് കാട്ടുന്നത്. നിലവിൽ ആറ് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്. ജോസ് കെ മാണിയുടെ സി.പി.എം താൽപ്പര്യത്തോട് വിയോജിച്ച് പാർട്ടി വിട്ടാൽ പകുതിയലധികം പേർ ജോസഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. എന്നിട്ടും ജോസഫ് മനസ്സ് തുറക്കുന്നില്ല. അതിനിടെ ഇടതുപക്ഷത്തോടൊപ്പമുള്ള ഫാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ജോസഫിനെ സമീപിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുണ്ടാക്കിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിനൊപ്പം ലയിക്കും.
ഇടതുമുന്നണിക്കൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. എന്നാൽ ഈ കൂട്ടത്തിൽ ആരും ജയിച്ചില്ല. എങ്ങനേയും ജോസഫിനൊപ്പം കൂടി യുഡിഎഫിലെത്താനാണ് ഫ്രാൻസിസ് ജോർജിന്റെ ശ്രമം. മാണി ഗ്രൂപ്പിനെ ജോസഫ് പിളർത്തിയാൽ അവരെ യുഡിഎഫ് രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി തന്നെ ഈ സൂചന പല നേതാക്കൾക്കും നൽകിയിട്ടുണ്ട്. മാണിയും ജോസ് കെ മാണിയും ഒഴികെ ആരേയും സ്വീകരിക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കോട്ടയത്തെ ചതിക്ക് ഇങ്ങനെ പ്രതികാരം വീട്ടാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. യുഡിഎഫിൽ മാണിയെ അടുപ്പിക്കില്ലെന്ന് തുറന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. കോട്ടയത്തെ ക്രൈസ്തവ രാഷ്ട്രീയം എന്നും യുഡിഎഫിന് അനുകൂലമാണ്. മാണിക്കൊപ്പം നിന്നാൽ അടുത്ത തവണ ജയിക്കാനാകില്ലെന്ന് പല കേരളാ കോൺഗ്രസ് എംഎൽഎമാരും കരുതുന്നു. ഈ സാഹചര്യത്തിലാണ് മാണി കൈവിടാൻ ഇവർ തയ്യാറെടുക്കുന്നതും.
കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ജോസ് കെ മാണിക്കും ഏതെങ്കിലും മുന്നണിയുടെ സഹായം അനിവാര്യമാണ്. കോട്ടയത്തെ കോൺഗ്രസുകാർ തന്നെ കാലുവാരുമെന്ന് ജോസ് കെ മാണി കണക്ക് കൂട്ടുന്നു. അതുകൊണ്ട് കൂടിയാണ് ജില്ലാ പഞ്ചായത്തിലെ സഹകരണത്തിലൂടെ ഇടതു പക്ഷത്തേക്ക് ചേക്കേറാൻ ജോസ് കെ മാണി കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് അതാണ് നല്ലതെന്ന് മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ധാരണയെല്ലാം അട്ടിമറിച്ച് കോട്ടയത്ത് പരീക്ഷണത്തിന് മാണിയും ഒരുങ്ങിയത്. പാർട്ടി ഫോറത്തിലൊന്നും ചർച്ച ചെയ്യാതെ വിശ്വസ്തരെ കൊണ്ട് ഇത് നടപ്പാക്കുകയും ചെയ്തു. ഈ ഏകപക്ഷീയ നീക്കത്തെയാണ് പിജെ ജോസഫിന്റെ പാളയത്തിലുള്ളവർ എതിർത്തതത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനും ശേഷിക്കുന്ന രണ്ട വർഷം കേരള കോൺഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. അതനുസരിച്ച് ജോഷി ഫിലിപ്പ് ആദ്യ ടേം പ്രസിഡന്റായി. എന്നാൽ അപ്രതീക്ഷിതമായി ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഏപ്രിൽ മാസത്തിൽ രേഖാപ്രകാരം ധാരണയുണ്ടാക്കിയ ശേഷമായിരുന്നു രാജി. ജോഷി ഫിലിപ്പ് രാജിവെച്ചതോടെ ഒരു വർഷം കോൺഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് രണ്ട് വർഷം കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഇത് പൊളിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് മോൻസ് ജോസഫിനെ പോലുള്ളവർ പറയുന്നു. ജോസ് കെ മാണിയുടെ ഏകാധിപത്യ ശൈലിയുടെ തുടക്കമാണ് കോട്ടയത്ത് കണ്ടത്. അത് അനുവദിക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.
അതുകൊണ്ട്തന്നെ യു.ഡി.എഫ് അനുകൂല നിലപാടുള്ള ജോസഫ് വിഭാഗം പാർട്ടിയിൽ പിടിമുറുക്കുന്നതിനിടയിൽ കേരള കോൺഗ്രസ് (എം) നിർണായക പാർലമെന്ററി പാർട്ടി യോഗം നാളെ ചേരുന്നത് അതി നിർണ്ണായകമാണ്. പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎൽഎ മാർ ഉയർത്തുന്ന യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാണി പക്ഷത്തുള്ള ഭൂരിപക്ഷം എംഎൽഎമാർ എത്തിയതായും പിളർപ്പ് ആസന്നമാണെന്നുമാണ് പൊതു വിലയിരുത്തൽ. ഈ യോഗത്തിൽ ജോസഫ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകം. കെ.എം. മാണി പാലായിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി വിളിച്ചുചേർത്ത എംഎൽഎ മാരുടെ യോഗം പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർ ബഹിഷ്കരിച്ചിരുന്നു. ജോസഫ് വിഭാഗം മനഃപൂർവം വിട്ടുനിന്നതാണെന്നു മനസിലാക്കി യോഗം മാറ്റിവച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വീണ്ടും പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്.
നിലവിലെ സാഹചര്യത്തിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും മാണിയുടെ ശ്രമം. ഇരുമുന്നണികളുമായി ബന്ധം വേണ്ടെന്ന ചരൽക്കുന്ന് പ്രമേയത്തിൽ ഉറച്ചുനിന്നുള്ള ന്യൂട്രൽ കളിക്കായിരിക്കും മാണി ശ്രമിക്കുക. കോട്ടയത്ത് ഒരാഴ്ച മുമ്പുവരെ മാണി കോൺഗ്രസിനെ അട്ടിമറിക്കുമെന്ന് സൂചന നൽകിയില്ല. കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി പാമ്പാടി അനുഗ്രഹം വാങ്ങാൻ പലായിലെ വസതിയിലെത്തിയപ്പോൾ മാണി അനുഗ്രഹിച്ചു. ഇതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക തീർന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥി സഖറിയാസ് കുതിരവേലി സി.പി.എം പിന്തുണയോടെ കറുത്ത കുതിരയായി പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. മാണിഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധത്തകർച്ച ഇതോടെ പൂർണ്ണമായി. മാണിയോട് മൃദുസമീപനം പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയസദാചാരമില്ലായ്മയുടെ പ്രതീകമായാണ് മാണിയെ വിശേഷിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്