ഇടതും വലതും മാറി പരീക്ഷിക്കൽ മാണിക്ക് പുത്തരിയല്ല; നായനാരുടെ ധനകാര്യമന്ത്രി വരെ ആയിരുന്ന മാണി ഇപ്പോൾ ഇടതു ബന്ധം സ്ഥാപിച്ചത് 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം; കോട്ടയത്തെ മാറ്റത്തിന് തുടക്കമിട്ടത് മൂന്നിലവ് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ അടി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം; വളരു തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. പല വിഭാഗങ്ങൾ കേരളാ കോൺഗ്രസിലുണ്ട്. എങ്കിലും കെ എം മാണിയുടെ കേരളാ കോൺഗ്രസ് എമ്മിന് തന്നെയാണ് കൂടുതൽ പ്രസക്തി. പല മുന്നണികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും 35 വർഷമായി യുഡിഎഫിലാണ് മാണി. മധ്യതിരുവിതാകൂറിലെ വലത് പടയോട്ടത്തിന് കരുത്തായി നിന്ന നേതാവ്. കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ ഇടതുമുന്നണി സഹകരണം 35 വർഷത്തിനു ശേഷമാണ് സംഭവിക്കുാൻ പോകുന്നത്. ഒന്നാം നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബർ 20നു മാണി വിഭാഗം പിൻവലിച്ചതിനുശേഷം എൽഡിഎഫുമായി വിപുലമായ സഹകരണം ഇതാദ്യമാണ്.
കരുണാകരനുമായി ബന്ധം വിഛേദിച്ച ആന്റണി ഗ്രൂപ്പിനൊപ്പമാണ്, മാണിയുടെ കേരള കോൺഗ്രസ്, 1981 ലെ നായനാർ മന്ത്രിസഭയിൽ ചേർന്നത്. താമസിയാതെ, ആന്റണി ഗ്രൂപ്പ് മന്ത്രിസഭ വിട്ടു; താൻ ഒരിക്കലും മന്ത്രിസഭ വിടില്ലെന്നു വാക്കുപറഞ്ഞ മാണി, നായനാരോട് ഒരക്ഷരം പറയാതെ, പുറത്ത് രാജി പ്രഖ്യാപിച്ചു. ഒറ്റ രാത്രികൊണ്ടാണ്, മാണി മലക്കം മറിഞ്ഞത്. ആന്റണിഗ്രൂപ്പിൽനിന്ന്, ആര്യാടൻ മുഹമ്മദ്, പി.സി. ചാക്കോ, വക്കം പുരുഷോത്തമൻ, എ.സി. ഷൺമുഖദാസ് എന്നിവരും കേരള കോൺഗ്രസിൽനിന്ന് മാണി, ആർ ബാലകൃഷ്ണപിള്ള, ലോനപ്പൻ നമ്പാടൻ എന്നിവരുമായിരുന്നു, മന്ത്രിമാർ. ഇതിലൊരു കോൺഗ്രസ് മന്ത്രിക്കു ബ്രീഫ്കേസിലെത്തിയ കോഴ, മുറി മാറി തന്റെ കൈയിലെത്തിയതിൽ, നായനാർ ഖിന്നനായിരുന്നു. തുടർന്നുവന്ന കരുണാകരൻ മന്ത്രിസഭയ്ക്ക്, നമ്പാടനെക്കൊണ്ട് പിന്തുണ പിൻവലിപ്പിച്ച്, സി.പി.എം പകരംവീട്ടി, നമ്പാടൻ ഇടതു ക്യാമ്പിലായി.
ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്നത് മൂന്നു പതിറ്റാണ്ടിനിടെ ആദ്യ കേരളാ കോൺഗ്രസ് വിമുക്ത മന്ത്രിസഭയെന്ന പ്രത്യാകതയുമുണ്ടായിരുന്നു. ഇതിനു മുമ്പ്് ഇ.കെ.നായനാർ മുഖ്യമന്ത്രി ആയിരുന്ന 1987-1991 ലാണ് കേരള കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിൽ ഉൾപ്പെടാതെ പോയത്. അന്ന് പി.ജെ.ജോസഫിനൊപ്പമുള്ള വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലും എംഎൽഎമാർ ആരും ഇല്ലാതിരുന്നതിനാലാണ് കേരള കോൺഗ്രസിനു മന്ത്രിസഭയിൽ ഇടം കിട്ടാതെ പോയത്. പിന്നീട് വന്ന എല്ലാ മന്ത്രിസഭകളിലും കേരള കോൺഗ്രസിന്റെ പ്രതിനിധികൾ മന്ത്രിസഭയിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ കേരളാ കോൺഗ്രസ് സിപിഎമ്മുമായി അടുപ്പം കാട്ടുമ്പോൾ മന്ത്രിപദം സ്വീകരിക്കുന്ന തരത്തിലൊരു ബന്ധമായി അത് രൂപപ്പെടുമോ എന്ന ചർച്ചയും സജീവമാണ്.
നിലവിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ഇടച്ചിൽ ഇത്ര രൂക്ഷമാകാൻ കാരണമായി പറയുന്നത്. കോൺഗ്രസിലെ ജെയിംസ് ആന്റണി പുന്നത്താനിയുടെ മരണത്തെ തുടർന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പു വന്നു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തി. വിജയിച്ചത് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി അമ്മിയാനി. പരാജയപ്പെട്ടത് കോൺഗ്രസിലെ ജോർജ് മാത്യു കപ്യാങ്കൽ. സി.പി.എം പിന്തുണയോടെയാണ് കേരള കോൺഗ്രസ് വിജയിച്ചതെന്ന് കോൺഗ്രസ് ആരോപണം ഉയർത്തി.
മൂന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കേരള കോൺഗ്രസിലെ ലേഖാ കൃഷ്ണൻകുട്ടി നായർക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നും കോൺഗ്രസിന്റെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ അവിശ്വാസ പ്രമേയം പാസായി. തുടർന്നുനടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഷാജി ജോൺ കോൺഗ്രസ് പിന്തുണയോടെ വൈസ്പ്രസിഡന്റായി. ഇപ്പോൾ കോൺഗ്രസിലെ ഷേർളി സെബാസ്റ്റ്യൻ പ്രസിഡന്റും സി.പി.എം പ്രതിനിധി ഷാജി വൈസ് പ്രസിഡന്റുമാണ്. കേരള കോൺഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. വയനാട്ടിലും സി.പി.എം ഭരണം കേരളാ കോൺഗ്രസ് മാണിയുടെ ഏക അംഗത്തിന്റെ പിന്തുണയുടെ കരുത്തിലാണ്.
അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂലായിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. ജോർജ്, ആർ ബാലകൃഷ്ണപിള്ള എംപി. എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി. അന്ന് ഇടതുമുന്നണിയിലായിരുന്നു കേരളാ കോൺഗ്രസ്. 1975 ഡിസംബർ 25-ാം തിയ്യതി രാത്രിയിൽ കോട്ടയത്ത് അതിരഹസ്യമായ ഒരുയോഗം ചേർന്നു. കേരളാ കോൺഗ്രസ്സിന്റെ പാർട്ടി ലീഡറും പാർലമെന്ററി പാർട്ടി ലീഡറും ഒരാളാവാൻ പാടില്ലെന്ന തീരുമാനം ഈ യോഗം കൈക്കൊണ്ടു. ഡിസംബർ 26-ാം തിയ്യതി, കെ.എം. മാണിയും ആർ ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.എം. ജോർജ് തഴയപ്പെട്ടു. അന്ന് മുതൽ കേരളാ കോൺഗ്രസിന്റെ നേതൃത്വം മാണിക്കായി.
1980-ൽ ഇടതുമുന്നണിയിൽ ചേർന്ന് മന്ത്രിയായപ്പോഴും മാണിയുടെ കണക്കുകൾ കൃത്യമായിരുന്നു. 1982-ൽ ആന്റണിവിഭാഗം ഇടതുമുന്നണി വിട്ടതിനു പിന്നാലെ മാണിയും മുന്നണി വിട്ടു. 'കുഞ്ഞുമാണി എന്നെ പിന്നിൽനിന്നുകുത്തി''- മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവെച്ചശേഷം കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ പൊതുസമ്മേളനത്തിൽ നായനാർ ഉറക്കെ പറഞ്ഞു. 1964ൽ രൂപമെടുത്ത കേരള കോൺഗ്രസ് അഞ്ചു വർഷത്തിനുശേഷം സി.അച്യുതമേനോന്റെ സർക്കാരിൽ കെ.എം.ജോർജിനെ അംഗമാക്കിയതോടെ മുന്നണി ബന്ധത്തിനു തുടക്കമിട്ടു. ഈ സർക്കാരിൽ സിപിഐ, മുസ്ലിംലീഗ്, എസ്എസ്പി എന്നിവർക്കൊപ്പമാണ് അധികാരം പങ്കിട്ടത്.
എന്നാൽ, 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഈ ഐക്യമുന്നണിയുടെ ഭാഗമായിരുന്നില്ല. സീറ്റുതർക്കത്തിൽ മുന്നണി വിട്ടു. എന്നാൽ, 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണി സഖ്യത്തിലാണ് അവർ മത്സരിച്ചത്. തിരഞ്ഞെടുപ്പിനുശേഷം സഖ്യം തുടർന്നതുമില്ല. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നു. കെ.എം.മാണിയും ആർ.ബാലകൃഷ്ണപിള്ളയുമാണു മന്ത്രിമാരായത്. പിന്നീടു പിള്ള പാർട്ടി നേതൃത്വവുമായി പിണങ്ങി.
1977 ജനുവരി 29നു പിള്ളയും അനുയായികളും സി.പി.എം മുന്നണിയുടെ ഭാഗമായി മാറി. 1977ലെ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം ഐക്യമുന്നണിക്കൊപ്പവും പിള്ള വിഭാഗം ഇടതുചേരിയിലുമാണു ജനവിധി തേടിയത്. കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി 1979 ജൂലൈ 15നു പിളർന്നു. 1980ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാണി ഇടതുമുന്നണിയുടെ ഭാഗമായി. 1980ലെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു കെ.എം.മാണി. 1981ൽ ഇടതുമുന്നണി വിട്ടതോടെ നായനാർ സർക്കാർ നിലംപതിച്ചു. പിന്നെ യുഡിഎഫിൽ ഉറച്ചു നിൽക്കുയായിരുന്നു മാണി.
ഇതിനിടെയിൽ പതിവില്ലാതെ മുഖ്യമന്ത്രി പദമോഹവുമെത്തി. ഇതോടെ ബാർ കോഴയെന്ന വജ്രായുധം ഉയർന്നു വന്നു. കോൺഗ്രസുകാർ തന്നെ ഉണ്ടാക്കിയെടുത്തതാണ് ഇതെന്ന് മാണിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടുകൾ എടുത്ത് യുഡിഎഫിൽ നിന്ന് മാറി നിന്നത്. തിരിച്ചു പോക്ക് അസാധ്യമായപ്പോൾ വീണ്ടും ഇടതുപക്ഷത്തേക്ക് നോട്ടമെറിയുകയാണ് മാണി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍