മക്കളുടെ ചെയ്തികൾ കുഴപ്പത്തിലാക്കുന്നു; ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛൻ; ഹോമവും പൂജയും അടക്കമുള്ള വിവാദങ്ങൾ വേറെ; ലാവ്ലിനിൽ കുടുങ്ങി പിണറായി രാജിവച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കുപ്പായമിട്ട് നടന്ന നേതാവിന് എങ്ങും തിരിച്ചടി; അണികൾക്കിടയിൽ കടുത്ത പ്രതിഷേധം; സെക്രട്ടറി സ്ഥാനം ഉടൻ ഒഴിയണമെന്ന വാദവും ശക്തം; കോടിയേരിയെ കൈവിട്ട് കേന്ദ്ര നേതൃത്വവും; പന്ത് പിണറായിയുടെ കോർട്ടിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പരാതി കിട്ടിയത് കേന്ദ്ര നേതൃത്വത്തിനായിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നൽകിയിരുന്നത്. വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടിക്ക് തീർത്തും അവമതിപ്പായി സംഭവം മാറുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന മക്കൾ അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമാണ്. പാർട്ടി സെക്രട്ടറിയുടെ മക്കളെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെന്ന് കേന്ദ്ര കമ്മറ്റിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വരെ ഇതിന് കാത്തു നിൽക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വൃന്ദാ കാരാട്ടും മറ്റും വിലയ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രകാശ് കാരാട്ടും വിഷയം ചർച്ചയാക്കിയിട്ടുണ്ട്.
ജൂൺ പതിമൂന്നിനാണ് യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് പരാതി നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽനിന്നുള്ള നേതാക്കൾ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കൾ തുടക്കത്തിൽ സ്വീകരിച്ചത്. പാർട്ടി നേതാക്കൾ ആരും വിഷയത്തിൽ ഇടപെടരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കോടിയേരിയുമായി നിരന്തരമുണ്ടാകുന്ന വിവാദങ്ങൾ പാർട്ടിയെ അഴിമതിക്ക് കൂട്ടു നിൽക്കുന്ന സംവിധാനമായി വിലയിരുത്തും.
ശബരിമലയിൽ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ മക്കളുണ്ടാക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കോടിയേരി മാറണമെന്ന അഭിപ്രായാണ് സജീവമാകുന്നത്. കോടിയേരിയുടെ മക്കളുടെ ചെയ്തികൾ തുടർച്ചയായി പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛനെന്നാണ് പാർട്ടി വൃത്തങ്ങൾ പോലും പറയുന്നത്. പാർട്ടി സെക്രട്ടറിക്കെതിരെ ഹോമവും പൂജയും അടക്കമുള്ള ആരോപണങ്ങളും ഉണ്ട്. ലാവ്ലിനിൽ കുടുങ്ങി പിണറായി രാജി വച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കരുതി കുപ്പായമിട്ട് നടക്കുന്ന കോടിയേരിയെ ഒതുക്കാൻ ഈ തക്കം നോക്കുകായണ് പാർട്ടിയിലെ എതിർവിഭാഗം. കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കാതെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തമാക്കുകയാണ് അവർ.
നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നും എല്ലാം മകന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എ്ന്നാൽ മക്കൾ വ്യക്തിപരമായ തെറ്റുകൾ തുടർന്നാൽ എന്തു ചെയ്യുമെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വവും ചിന്തിക്കുന്നത്. ദുബായിൽ ഡാൻസ് ബാറിൽ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും.
തൃശൂരിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനു തൊട്ടുമുൻപ് മക്കൾക്കെതിരെയുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് കഷ്ടപ്പെട്ട് ഒതുക്കിത്തീർത്ത കോടിയേരി പുതിയ പ്രശ്നത്തിൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുകയാണ്. പാർട്ടിയുടെ ചരിത്രത്തിലാധ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസുണ്ടായപ്പോൾ കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയ പരാതി കേരളാപാർട്ടിയെ ഭീതിയിലാക്കിയിരുന്നു. ദുബായി പൗരനുമായുള്ള ആ കേസ് പിന്നീട് എങ്ങനെയോ കോടിയേരിയും പാർട്ടിയും പറഞ്ഞൊതുക്കിയിരുന്നു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ പാർട്ടിയും മുന്നണിയും പ്രതിസന്ധിയിലാണ്. കണ്ണൂരടക്കം വിജയ സാധ്യത ഉറപ്പിച്ച മണ്ഡലങ്ങളിൽ പോലും ഇടതുപക്ഷത്തിനു ജയിക്കാനായില്ല. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. പാർട്ടിക്കുണ്ടായ തോൽവി മറികടക്കാൻ തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്. ഇതും കോടിയേരിയെ വെട്ടിലാക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലായി സിപിഎം സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. ഇവിടേയും ഈ വിഷയം ചർച്ചയാകാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാകും ഇനി നിർണ്ണായകം. സെക്രട്ടറി സ്ഥാനമൊഴിണമെന്ന ആവശ്യത്തോടെ പിണറായി അനുകൂലമായി പ്രതികരിച്ചാൽ കോടിയേരിക്ക് സ്ഥാനം പോലും നഷ്ടമാകും.
മക്കളുടെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. ആൺമക്കളിൽ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളിൽ മുമ്പൻ. രവി പിള്ളയുടെ സ്ഥാപനത്തിലെ ജോലിയും ബിനാമി ബന്ധങ്ങളുമെല്ലാം ചർച്ചയായിരുന്നു. ഗൾഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരിൽ വാർത്തകൾ സൃഷ്ടിച്ചു. സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് പല സിനിമകളുടെ നിർമ്മാണത്തിലും ബിനീഷ് സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയർന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പോലും ആരോപണമുയർത്തി. ഏതാനും സിനിമകളിൽ മുഖംകാണിച്ചതിന്റെ പേരിൽ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ലേബലിലും ചർച്ചയായി. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.
ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയെ വിവാദനായകനാക്കിയത്. ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ അൽ മർസുഖിയാണ് ബിനോയിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. കോടികളുടെ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങിയെന്നായിരുന്നു ആരോപണം. പണം തിരികെക്കിട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മർസുഖി സിപിഎം. പോളിറ്റ് ബ്യൂറോയെ സമീപിച്ചു. ഇതോടെയാണ് വാർത്ത പുറത്തായത്. ബിനോയിയെ പിടികൂടാൻ മർസുഖി ഇന്റർപോളിന്റെ അടക്കം സഹായംതേടി. കോടിയേരിയെയും പാർട്ടിയെയും ഇടതുമുന്നണി സർക്കാരിനെയും ഒരുപോലെ കരിനിഴലിലാക്കിയ പ്രശ്നത്തിൽനിന്ന് ബിനോയിയെ രക്ഷപ്പെടുത്തിയത് മലയാളികളായ രണ്ടു വ്യവസായപ്രമുഖരുടെ ഇടപെടലാണെന്നു സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ. ൗ സാഹചര്യത്തിലാണ് പാർട്ടിക്കാർ ആരും കോടിയേരിയെ പ്രതിരോധിക്കാൻ എത്താത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചതും ശ്രദ്ധേയമാണ്. തെറ്റ് ചെയ്തവർ അനുഭവിക്കുകയല്ലാതെ പാർട്ടിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇത് തന്നെയാണ് മറ്റ് നേതാക്കളുടേയും മനസ്സ്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് കോടിയേരിയുടെ തീരുമാനം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്