പുതുപ്പള്ളിയിൽ ഒന്നും സംഭവിക്കില്ല; ആഞ്ഞുപിടിച്ചാൽ മാണിയെ വീഴ്‌ത്താം; ശാലു മേനോന്റെ വീട്ടിൽ പോയി കരിക്കു കുടിച്ചെങ്കിലും തിരുവഞ്ചൂർ ജയിക്കും; കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിന്; പൂഞ്ഞാറിൽ പി സി ജോർജ്; ഇടതിനു പ്രതീക്ഷ ഏറ്റുമാനൂരും വൈക്കത്തും ചങ്ങനാശേരിയിലും: അഡ്വ. ജയശങ്കർ കോട്ടയം ജില്ലയെ വിലയിരുത്തുന്നു
കോട്ടയം ഒരു യുഡിഎഫ് അനുകൂല ജില്ലയാണ്. 10 മണ്ഡലങ്ങളാണ് ആദ്യം കോട്ടയത്തുണ്ടായിരുന്നത്. എന്നാൽ മണ്ഡല പുനർവിഭജനത്തിന് ശേഷം വാഴൂർ ഇല്ലാതെയായി. ഇപ്പോൾ ഉള്ളത് 9 മണ്ഡലങ്ങളാണ്. പുനർവിഭജനത്തിന് ശേഷം വാഴൂർ കാഞ്ഞിരപ്പള്ളിയാക്കി മാറ്റി. പഴയ കാഞ്ഞിരപ്പള്ളിയുടെ ഗണ്യമായ ഭാഗങ്ങൾ പൂഞ്ഞാറിലേക്ക് പോയി. പഴയ പൂഞ്ഞാറിന്റെ ഗണ്യമായ ഭാഗങ്ങൾ പാലായിലേക്കും പോയി. അങ്ങനെ പുനർവിഭജനം ഉണ്ടായപ്പോൾ ഐക്യമുന്നണിക്കാണ് ഇത് ക്ഷീണമായത്.
വാഴൂർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ഒന്നായപ്പോൾ ഒരു സീറ്റ് കുറഞ്ഞു. കുറഞ്ഞ സീറ്റ് യുഡിഎഫിന്റേതാണ്. കേരള കോൺഗ്രസിനു പ്രാമുഖ്യമുള്ള ജില്ലയാണ് കോട്ടയം എന്നാണ് സങ്കൽപ്പവും യാഥാർത്ഥ്യവും. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലയാണിത്. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും കോട്ടയത്തും പുതുപ്പള്ളിയിലും ഭാഗികമായും വൈക്കത്ത് കുറഞ്ഞ അളവിലും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പുണ്ട്. മാണി ഗ്രൂപ്പിന്റെ കൊത്തളമാണ് കോട്ടയം ജില്ല. സീറ്റുകൾ പലതും ഇവിടെ കുത്തക സീറ്റുകളാണ്.
സ്ഥാനാർത്ഥികൾ പലരും നിൽക്കുക- ജയിക്കുക എന്ന സമീപനമാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണം പറഞ്ഞാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ എം മാണി, സിഎഫ് തോമസ്, ഒരു തവണ തോറ്റു എങ്കിലും പൂഞ്ഞാർ രോമാഞ്ചം പി സി ജോർജ്ജ് തുടങ്ങിയവരുടെ സ്ഥാനാർത്ഥിത്വം നോക്കിയാൽ മനസിലാക്കാൻ സാധിക്കും. സ്ഥാനാർത്ഥികളും മണ്ഡലങ്ങളും ഫിക്‌സഡാണ് എന്നുള്ളതും ഇവിടത്തെ പ്രത്യേകതയാണ്.
മുസ്ലിം വോട്ടർമാർ കുറഞ്ഞ ജില്ല കൂടിയാണു കോട്ടയം. ബിജെപി ഇവിടെ ഒരു പ്രബല ശക്തിയല്ല. ചില പോക്കറ്റുകളിൽ മാത്രം കാണുന്ന ഒരു പാർട്ടിയാണ് ബിജെപി ഇതുവരെ ഇവിടെ. സാധാരണയായി ബിജെപിക്ക് വോട്ടു ചെയ്യാറുള്ളത് ഇവിടത്തെ നായന്മാരാണ്. എന്നിരുന്നാൽത്തന്നെ, അത് കേരളാ കോൺഗ്രസിനോ മാർക്‌സിസ്റ്റ് പാർട്ടിക്കോ മാറ്റി കുത്താൻ യാതൊരു വിഷമവും വിചാരിക്കാത്തവരാണ് കോട്ടയത്തെ പ്രബുദ്ധരായ നായർ വോട്ടർമാർ എന്നുപറയാം. നായർ സർവ്വീസ് സൊസൈറ്റിയുടെ ഹെഡ് ക്വാർട്ടേഴ്‌സ് ഇരിക്കുന്ന ചങ്ങനാശ്ശേരിയും, വിവിധ ക്രൈസ്തവ സഭകളുടെ കേന്ദ്രവും, 'മ' പ്രസിദ്ധീകരണങ്ങളുടെ തലസ്ഥാനമായ കോട്ടയവും, റബറിന്റെ തലസ്ഥാനമായ കാഞ്ഞിരപ്പള്ളിയുമൊക്കെ ഈ ജില്ലയിലാണ്. വിവിധ കത്തോലിക്കാ സഭകളിൽ സുറിയാനി കത്തോലിക്കാ സഭയ്ക്കാണ് ഏറ്റവും കൂടുതൽ ജനപങ്കാളിത്തവും രാഷ്ട്രീയ സ്വാധീനവുമുള്ളത്. ബാക്കി ക്രിസ്ത്യൻ സഭകൾക്കും നായർ സർവ്വീസ് സൊസൈറ്റിക്കും അത്യാവശ്യം വോട്ടു ബാങ്കുണ്ട്. ഒപ്പം പുലയ മഹാസഭയ്ക്ക് വരെ വോട്ടു ബാങ്കുള്ള സ്ഥലമാണ് കോട്ടയം ജില്ല. ഇതൊക്കെയാണ് ഇവിടുത്തെ സാമുദായിക പശ്ചാത്തലം.
ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര തുടരാൻ പുതുപ്പള്ളി
1970 മുതൽ ഇവിടെ നിന്നു ജയിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര ഇനിയും തുടരുമെന്നുറപ്പാണ്. കഴിഞ്ഞ തവണ അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം 33,255 ആയിരുന്നു. തിരുവിതാംകൂർ ഭാഗത്തെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നു പറയാം. ഇത്തവണയും അദ്ദേഹം ജയിക്കും. ജെയ്ക് സി തോമസ് എന്ന പാവം ചെറുപ്പക്കാരനെയാണ് എൽഡിഎഫ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ആൾ എന്ന ഖ്യാതി കല്യാണം ആലോചിക്കുമ്പോൾ പറയാമെന്നല്ലാതെ ഇവിടെ ഉമ്മൻ ചാണ്ടിക്കെതിരെ അട്ടിമറികൾക്കൊന്നും സാധ്യതയില്ല. ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ ഇപ്പോൾ മോശമായിരിക്കാമെങ്കിലും പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞിനെ വിട്ട് ഒരു കളിയുമില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥി ജോർജ് കുര്യനാണ്. ബിജെപിക്ക് കുറച്ചു വോട്ടുള്ള സ്ഥലമാണ് പുതുപ്പള്ളി. പക്ഷേ ആ വോട്ടുകൾ സാധാരണ ഉമ്മൻ ചാണ്ടി സാർ കാശു കൊടുത്തു മേടിക്കുകയോ ബിജെപിക്കാർ സംഭാവന കൊടുക്കുകയോ ആണ് പതിവ്. ഇത്തവണ ഇതിൽ എത്ര വോട്ടുകൾ തിരിച്ചു പിടിക്കും എന്നാണ് നോക്കാനുള്ളത്. ബിജെപി വോട്ടുകൾ ബിജെപിക്ക് തന്നെ കിട്ടുകയാണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയും. എന്നാലും വൻ ഭൂരിപക്ഷത്തോടെ ഉമ്മൻ ചാണ്ടി ജയിക്കും. ഭരണ വിരുദ്ധവികാരമോ, സരിതവിരുദ്ധവികാരമോ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടാവില്ല.
പാലായിൽ അട്ടിമറിക്കും നേരിയ സാധ്യത
പാലായിൽ മാണിസാർ 14-ാം തവണയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും വിഷമതകളുണ്ട്. മാത്രമല്ല, ഇപ്പോൾ പഴയ പാലായല്ല ഇത്. പൂഞ്ഞാറിന്റെ പല ഭാഗങ്ങളും കൂടി വന്നിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും മാണി സി കാപ്പൻ ആണ് മാണിയുടെ എതിരാളി. ഇത്തവണ വളരെ ശക്തമായി മാണി സി കാപ്പൻ നിൽക്കുകയാണെങ്കിൽ മാണി സാറിനെ തോൽപ്പിക്കാൻ സാധിക്കും. മാണി സി കാപ്പൻ നാട്ടുകാരനാണ്, പ്രമാണിയാണ്, ചെറിയാൻ കാപ്പന്റെ മകനാണ്. ബിജെപിക്കും വോട്ടുള്ള മണ്ഡലമാണ് പാലാ. ബിജെപി പ്രസിഡന്റ് എൻ ഹരിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. മാണി സാറിനു സാധാരണ ലഭിക്കുന്ന നായർ വോട്ടുകൾ ബിജെപിക്കാരൻ അടിച്ചു മാറ്റുകയോ, മാണി സി കാപ്പൻ കഴിഞ്ഞ തവണത്തേക്കാൾ പെർഫോമൻസ് നടത്തുകയോ ചെയ്താൽ ബാർ കോഴയിലെ ജനവികാരവും, അതോടൊപ്പം പി സി വിരുദ്ധ വികാരവും വന്നാൽ മാണി സാർ ചിലപ്പോൾ തോറ്റു പോകാം. പക്ഷേ ഇത് കണക്കു മാത്രമാണ് സാധ്യതയില്ല. പക്ഷേ പി സി ജോർജ്ജ് ഇടതുമുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ മാണി ചിലപ്പോൾ തോറ്റു പോകാനുള്ള സാദ്ധ്യതകൾ ഉണ്ടായേനെ. ഇടതുമുന്നണിക്കാർക്ക് ബുദ്ധി കടുകട്ടിയായതുകൊണ്ട് പി സി ജോർജ്ജിനെ വെറുപ്പിച്ചു. പി സി അനുയായികൾ പാലായിൽ മാണിയെ തോൽപ്പിക്കാനായി കാപ്പനു വോട്ടു ചെയ്താലും മാണി പരാജയപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ സാധാരണഗതിയിൽ നോക്കിക്കഴിഞ്ഞാൽ മാണി തന്നെയാണ് ജയിക്കാൻ സാധ്യത. എന്നാൽ അത് പുതുപ്പള്ളിയിലെ പോലെയല്ല. അവിടെ ഉമ്മൻ ചാണ്ടിക്ക് പരാജയ സാദ്ധ്യതകൾ ഒട്ടുമില്ല. എന്നാൽ ഇവിടെ എല്ലാ സാധ്യതകളും ഒരു പോലെ വന്നാൽ ചിലപ്പോൾ മാണിയെ എതിർ സ്ഥാനാർത്ഥിക്ക് തോൽപ്പിക്കാൻ സാധിക്കും.
കടുത്തുരുത്തിയിൽ മോൻസ് തന്നെ
കടുത്തുരുത്തിയെക്കുറിച്ചു യാതൊരു ചർച്ചയ്ക്കും പ്രസക്തിയില്ല. ഇവിടെ വളരെ ജനകീയനായ മോൻസ് ജോസഫ് ആണ് സ്ഥാനാർത്ഥി. അദ്ദേഹം വളരെ സൗമ്യനാണ്, എല്ലാവർക്കും പ്രിയങ്കരനാണ്. സരിതയും മോൻസും കൂടിയുള്ള ഫ്‌ളക്‌സുകളും മറ്റും പല സ്ഥലങ്ങളിലും ഇടതുപക്ഷം വയ്ക്കാൻ സാധ്യതയുണ്ട്. എന്നാലും ഇദ്ദേഹം തന്നെ ഇവിടെ ജയിക്കും. പാലായേക്കാൾ വലിയ യുഡിഎഫ് മണ്ഡലമാണ് കടുത്തുരുത്തി. അതിനാൽ അവിടെ ഒരു അട്ടിമറിക്കും സാധ്യതയില്ല. അതുപോലെ അട്ടിമറിക്കു സാധിക്കാത്ത ഒരു സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇവിടെ നിർത്തിയിട്ടുള്ളത് സ്‌കറിയ തോമസ്. കേരള കോൺഗ്രസ് 'സഖാ' എന്ന സ്‌കറിയ തോമസ് വിഭാഗത്തിന്റെ പരമോന്നത നേതാവും ഏക പ്രതിനിധിയുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം എതിരാളിയുടെ വിജയം ഉറപ്പിക്കുന്ന ഒന്നായതുകൊണ്ടും കടുത്തുരുത്തിയിൽ ആര് ജയിക്കും എന്ന ചർച്ചയ്ക്ക് പ്രസക്തിയില്ല. ഇവിടെ എംഎൽഎ ഉണ്ടാകുകയാണെങ്കിൽ അത് മോൻസ് ജോസഫ് ആയിരിക്കും. കുറച്ചു നായർ വോട്ടുകൾ ഇവിടെയുണ്ട്. അത് കിട്ടിയാൽ കിട്ടി എന്ന അവസ്ഥ മാത്രമാണ് ഇവിടെ ബിജെപിയുടെ കാര്യം. ഇവിടെ ബിജെപി സ്ഥാനാർത്ഥിയല്ല എൻഡിഎ സ്ഥാനാർത്ഥിയാണുള്ളത്. കേരളാ കോൺഗ്രസിന്റെ സ്റ്റീഫൻ ചാഴിക്കാടൻ ആണ് എവിടെ എൻഡിഎ സ്ഥാനാർത്ഥി. സ്‌കറിയ തോമസും സ്റ്റീഫൻ ചാഴികാടനും ക്‌നാനായ വിഭാഗത്തിൽപ്പെട്ടവരാണ്. ക്‌നാനായ വിഭാഗത്തിന് വോട്ടുള്ള മണ്ഡലമാണ് കടുത്തുരുത്തി. ക്‌നാനായക്കാർ സമുദായ അംഗത്തിന് വേണ്ടി വോട്ടു ചെയ്യാൻ മടിയില്ലാത്തവരാണ്. എന്നാലും ഇവിടെ മോൻസിക്കാണ് ജയം എന്നുറപ്പുണ്ട്.
കാഞ്ഞിരപ്പള്ളി: നായർ വോട്ടുകൾ ബിജെപി ഭിന്നിപ്പിച്ചാൽ മാത്രം എൽഡിഎഫിനു നേരിയ സാധ്യത
പഴയ വാഴൂർ ആണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി ഏരിയ. നായർ വോട്ടുകൾ അധികമുള്ള സ്ഥലമാണ്. നാരായണ കുറുപ്പിന്റെ മകൻ ഡോ. ജയരാജ് ആണ് അവിടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി. അദ്ദേഹം അവിടുത്തെ വലിയൊരു താപ്പാനയാണ്. പ്രമാണിയാണ്, തറവാടിയാണ്, ചെവിയിൽ രോമമുള്ള നായരാണ്. അഡ്വ വി ബി ബിനുവാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥി. നല്ല എതിരാളിയാണ് ബിനു എങ്കിലും ഒരു ഫലപ്രാപ്തിക്കു വകയില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മനോജാണ്. നായർ വോട്ടുകൾ നല്ലരീതിയിൽ ബിജെപി ഭിന്നിപ്പിക്കുകയാണെങ്കിൽ മാത്രമേ എൽഡിഎഫിനു ജയസാധ്യത ഇവിടെ ഉണ്ടാകുകയുള്ളൂ.
കോട്ടയത്തു തിരുവഞ്ചൂർ മറിയണമെങ്കിൽ നായർ വോട്ടുകൾ ബിജെപിക്കു വീഴണം
കോട്ടയത്തു കഴിഞ്ഞ തവണ വലിയ മത്സരമായിരുന്നു വാസവനും തിരുവഞ്ചൂരും തമ്മിൽ. അവസാനം എൻഎസ്എസിന്റെ പരസ്യ പിന്തുണയോട് കൂടി 710 വോട്ടിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ അദ്ദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും വന്നു. കോട്ടയം ഒരു ഇടതുപക്ഷ സ്വാഭാവമുള്ള മണ്ഡലമാണ്. അടൂർ എംഎൽഎ ആയ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയംകാരനാണ്. മുമ്പു ഇവിടെ മത്സരിച്ചപ്പോൾ തോറ്റ ചരിത്രവും തിരുവഞ്ചൂരിനുണ്ട്. കോട്ടയം ഒരു ഹിന്ദു വിഭാഗ മണ്ഡലം എന്നുതന്നെ പറയാം. ഈഴവർ കൂടുതലുള്ള മണ്ഡലമാണ് കോട്ടയം. ഇവിടെ ക്രിസ്ത്യാനികൾ വലിയ പ്രമാണിമാർ ആയതുകൊണ്ട് ഈഴവർക്ക് ഇവിടെ ഒരു ദൃശ്യത ഇല്ല. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ കൂടുതൽ ജയിക്കാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല വികാരം ഉണ്ടായപ്പോഴും കോട്ടയത്തു ജനിച്ചു വളർന്ന, കോട്ടയത്തെ പ്രവർത്തന മേഖലയാക്കിയ തിരുവഞ്ചൂരിനെതിരെ ചെറിയ വ്യത്യാസത്തിലാണ് വാസവൻ ഇവിടെ തോറ്റത്. ഈഴവ പ്രാമുഖ്യമുള്ള രണ്ടു പഞ്ചായത്ത് ഏറ്റുമാനൂർക്ക് മാറ്റിയതും തിരുവഞ്ചൂർ രാധാകൃഷ്ണന് ഗുണമായി.
തിരുവഞ്ചൂർ അഞ്ചു കൊല്ലമായി കോട്ടയത്ത് നിറഞ്ഞു നിൽക്കുകയാണ്. ശാലു മേനോന്റെ വീട്ടിൽ കരിക്ക് കുടിക്കാൻ പോയതും, പത്രസമ്മേളനങ്ങളിൽ രണ്ടുമൂന്നു തവണ നാക്കുളുക്കിയതും ഒഴിച്ചാൽ അധികം വിവാദമില്ലാത്ത ആളാണ് തിരുവഞ്ചൂർ. സാമന്യം കാര്യക്ഷമമായി ഭരിച്ച മന്ത്രിയുമാണ്. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ടി പി വധം. വളരെ മാതൃകാപരമായി പൊലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചതും, യഥാർത്ഥ പ്രതികളെ കണ്ടെത്തി അവരെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. ഒപ്പം തിരുവഞ്ചൂർ കോട്ടയത്ത് ജനിച്ചു വളർന്ന ആളാണ്. പിന്നെ ഇത്തവണ എതിരാളി വാസവൻ അല്ല അഡ്വ. റെജി സക്കറിയ എന്ന ചെറുപ്പക്കാരനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. തരക്കേടില്ലാത്ത പൊതുപ്രവർത്തകനും മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റ ആളുമാണ് റെജി. പക്ഷെ ജയസാധ്യത വിദൂരമാണ്. എം എസ് കരുണാകരൻ നായരാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹം ബിഎംഎസ് നേതാവും കോട്ടയം ബാർ അസോസിയേഷനിലെ നല്ലൊരു വക്കീലുമാണ്. അതിലുപരി ശക്തനായ സ്ഥാനാർത്ഥിയുമാണ്. നല്ല രീതിയിൽ നായർ വോട്ടുകൾ പിടിച്ചാൽ മാത്രമേ തിരുവഞ്ചൂരിന്റെ കാര്യം കഷ്ടത്തിലാവുകയുള്ളൂ.
ഏറ്റുമാനൂരിൽ നേരിയ മുൻതൂക്കം കുറുപ്പിന്
പഴയ കോട്ടയത്തിന്റെ വിട്ടുപോയ സ്ഥലങ്ങൾ ഏറ്റുമാനൂരാണുള്ളത്. അങ്ങനെ വന്നപ്പോൾ ഏറ്റുമാനൂരിന്റെ യുഡിഎഫ് സ്വഭാവം മായുകയും, രണ്ടു മുന്നണികൾക്കും തുല്യമായ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോട്ടയത്ത് ഒരാൾ ജയിക്കണമെങ്കിൽ അയാൾ വൃത്തിയുള്ള ആളായിരിക്കണം. വേഷവിധാനത്തിലും ശ്രദ്ധയുള്ള ആളാവണം. ചീത്തയും തെറിയും വിളിക്കുന്നയാളാവരുത്. പി സി ജോർജ് പൂഞ്ഞാറിൽ ആയതുകൊണ്ട് മാത്രമാണ് ഇവിടെ രക്ഷപെട്ടത് എന്നുവേണമെങ്കിൽ പറയാം. കോട്ടയം രാഷ്ട്രീയത്തിന് ഒരു സഭ്യതയുണ്ട്. വൈക്കം വിശ്വൻ ഇവിടെ ജയിച്ചിട്ടുണ്ടെങ്കിലും അന്നത് ഇടതുപക്ഷ തംരഗത്തിലാണ്. അദ്ദേഹത്തിന് ഇരു നിറമാണ്. ഒപ്പം ആളൊരു ഹാർഡാണെന്നു തോന്നും. കോൺഗ്രസ് സ്വഭാവമുള്ള എന്നാൽ ഇടതുപക്ഷത്തിന് ജയം ഉണ്ടാവുന്ന മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. കഴിഞ്ഞ തവണ ജയിച്ചത് സുരേഷ് കുറുപ്പാണ്. 2801 വോട്ടുകൾ ഭൂരിപക്ഷം ഉണ്ടായിരുന്നു അന്ന് കുറുപ്പിന്.
സുരേഷ് കുറുപ്പാണ് ഇക്കുറി ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. കുറുപ്പിന് ഇവിടെ നല്ലൊരു ആരാധനാ വൃന്ദമുണ്ട്. ഒപ്പം ജനകീയനായ എംപിയായിരുന്നുവെന്ന പ്രത്യേകതയും. ഭൂരിപക്ഷം ഹിന്ദു സമുദായ വോട്ടുകളിൽ സാമുദായികമായി നായർ, രാഷ്ട്രീയമായി ഈഴവ വോട്ടുകളും കുറുപ്പിനാണ് കിട്ടാൻ സാധ്യത. ഒപ്പം കുറച്ചു ക്രിസ്ത്യൻ വോട്ടുകളും സുരേഷ് കുറുപ്പ് പിടിക്കും.
എതിർ സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തോമസ് ചാഴിക്കാടനാണ്. ക്‌നാനായ സമുദായക്കാരനാണ് എന്നതിനാൽ അത്തരത്തിൽ വരുന്ന വോട്ടുകൾ സാമുദായികാടിസ്ഥാനത്തിൽ തോമസിനു ലഭിക്കും. സമുദായത്തിൽ നിന്നും വേറെ അധികം സ്ഥാനാർത്ഥികൾ ഇല്ലാത്തതുകൊണ്ട് വോട്ടുകൾ കിട്ടാനുള്ള സാധ്യതകളുമുണ്ട്. ഏറ്റുമാനൂർ ബിജെപി സ്ഥാനാർത്ഥി ബിഡിജെഎസ് ആയതും കുറുപ്പിന് സൗകര്യമായി. എ ജി തങ്കപ്പൻ ആണ് എവിടെ എൻഡിഎ സ്ഥാനാർത്ഥി. ഈഴവ വോട്ടുകൾ ലക്ഷ്യമാക്കി മത്സരിക്കുന്നു. എന്നാലും ഇപ്പോൾ നേരിയ മുൻതൂക്കം സുരേഷ് കുറുപ്പിനാണ് എന്ന് പറയാം. പക്ഷേ എൻഡിഎ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകളിൽ ചിലപ്പോൾ അത് മാറാനും സാധ്യതയുണ്ട്.
ചങ്ങനാശേരിയിൽ സി എഫിനെ പരാജയപ്പെടുത്താൻ സ്വന്തം പാർട്ടിക്കാരും
ആർച്ച് ബിഷപ്പിന്റെ അരമനയും, എൻഎസ്എസിന്റെ ഹെഡ് ക്വാർട്ടേഴ്‌സും ഇരിക്കുന്ന സ്ഥലമാണ് ചങ്ങനാശ്ശേരി. ഇവിടെ യുഡിഎഫ് മിക്കവാറും ജയിക്കുന്ന മണ്ഡലവുമാണ്. പക്ഷേ ഒരു പ്രതികൂല രാഷ്ട്രീയ അന്തരീക്ഷവും ഇവിടെ ഇപ്പോഴുണ്ട്. സ്ഥലം എംഎൽഎ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി എഫ് തോമസ് തന്നെ വീണ്ടും സ്ഥാനാർത്ഥിയായി. ജനാധിപത്യ കോൺഗ്രസിലുള്ള ഡോ. കെ സി ജോസഫ് സ്ഥാനാർത്ഥിയായി. കുട്ടനാട്ടുകാരൻ ആണെങ്കിലും ചങ്ങനാശ്ശേരിയിൽ വേരുകളുള്ള ശക്തനായ മെത്രാനും സമുന്നതനായ നേതാവുമാണ് ഇദ്ദേഹം. സി എഫ് തോമസിന്റെ പരാജയം ആഗ്രഹിക്കുന്നവർ ഇടതു മുന്നണിയിലും, ബിജെപിയിലും മാത്രമല്ല ഇദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലും ഗ്രൂപ്പിലുമുണ്ട്. ചെറിയ ഭൂരിപക്ഷമാണ് ഇവിടെ കഴിഞ്ഞ തവണ ലഭിച്ചത്. ഇനി ഒരു അങ്കത്തിനു ബാല്യമുണ്ട് എന്നാണ് പറയുന്നത്. പക്ഷേ ജയസാധ്യത കുറവാണ്. ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയാണ് ചങ്ങനാശേരി. ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ഇവിടെ ഇവരുടെ സ്ഥാനാർത്ഥി. ജയ സാധ്യതകൾ ഇല്ല എന്നാലും പെരുന്നയിലെ നായന്മാർ ഒന്നും സുകുമാരൻ നായർ പറയുന്നത് പോലെ വോട്ടു ചെയ്യുന്നവരല്ല. അതിനാൽ കുറച്ചു വോട്ടുകൾ പിടിക്കും. പക്ഷേ ജയ സാധ്യതയില്ല.
വൈക്കം സിപിഐ കുത്തക തന്നെ
ജില്ലയിലെ സംവരണ സീറ്റാണ് വൈക്കം. വൈക്കത്തെപ്പറ്റി പറഞ്ഞാൽ കടുത്തുരുത്തിയിൽ മോൻസിയുടെ വിജയം പോലെ ഉറപ്പാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥിയായി ഇക്കുറി ആദ്യമായി മത്സരിക്കാൻ ഇറങ്ങുന്ന ആശയുടെ വിജയം. സിപിഐയുടെ കുത്തക സീറ്റാണ് വൈക്കം. എന്നാൽ ബിഡിജെഎസിനു വേണ്ടി നീലകണ്ഠൻ മാസ്റ്റർ ഇവിടെ സ്ഥാനാർത്ഥിയാകുന്നു എന്നതാണ് പ്രേത്യകത. പുലയ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലം കൂടിയായതുകൊണ്ട് കെപിഎംഎസ് ആയ നീലകണ്ഠൻ മാസ്റ്റർ ഇവിടെ കുറച്ചു വോട്ടുകൾ പിടിക്കും. യുഡിഎഫ് സ്ഥാനാർത്ഥി സനീഷ് കുമാറാണ്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തു പോയാലും അത്ഭുതപ്പെടാനില്ല.
പൂഞ്ഞാറിൽ സാധ്യത പി സിക്ക്
ജനാധിപത്യ കേരളം ഉറ്റുനോക്കുന്ന മണ്ഡലം മലമ്പുഴയോ, പുതിയ ധർമ്മടമോ ഒന്നുമല്ല അത് പൂഞ്ഞാർ ആണ്. കാരണം ഇടതു വലതു മുന്നണികളിൽ ഇല്ലാത്ത പി സി ജോർജ് സ്വന്തം കാലിൽ നിന്ന് ഇവിടെ മത്സരിക്കുന്നു. എതിർ സ്ഥാനാർത്ഥികൾ ചില്ലറക്കാരല്ല. പി സി ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി മാണി ഗ്രൂപ്പിൽ നിന്നും ജോർജുകുട്ടി അഗസ്തി. അദ്ദേഹം കാഞ്ഞിരപ്പള്ളി മെത്രാന്റെ വിശ്വസ്തനാണ്. പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ ഈ സീറ്റ് മാണി ഗ്രൂപ്പിൽ മോഹിച്ചിരുന്നു എങ്കിലും ആരെയും മാണി സാർ ഇത് തൊടിക്കാതെ കാഞ്ഞിരപള്ളി മെത്രാനു കൊടുത്തു. അങ്ങനെ ഇവിടെ ജോർജുകുട്ടി അഗസ്തി സ്ഥാനാർത്ഥിയായി. ഈഴവർ ബഹുഭൂരിപക്ഷമുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബിഡിജെഎസിനും വളരെ പ്രതീക്ഷകൾ ഉണ്ട്. എം ആർ ഉല്ലാസ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ഒപ്പം പി സി ജോർജും. ചതുഷ്‌കോണ മത്സരം എന്നുതന്നെ പറയാം. അവസാന വോട്ടുവരെ എണ്ണികഴിഞ്ഞാലേ ആരാണ് വിജയി എന്നു പറയാൻ കഴിയു എന്നതാണ് പൂഞ്ഞാറിലെ സ്ഥിതി. ഇപ്പോഴത്തെ അവസ്ഥ വച്ച് പി സി ജോർജും ജോർജുകുട്ടി അഗസ്തിയും തമ്മിലാണ് മത്സരം. എന്നാൽ ഇവിടെ ഈഴവ വോട്ടുകൾ ഗണ്യമായി കിട്ടാറുള്ളത് പി സിക്കാണ്. ഈഴവ മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം പി സിക്ക് അനുകൂലമാണ്. ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥാ വിശേഷമാണ് പൂഞ്ഞാറിലുള്ളത്.
പൂഞ്ഞാറിൽ പി സിക്കാണ് ഇപ്പോഴും സാധ്യതാ. കേരളാ കോൺഗ്രസിന്റെ കോട്ട കോട്ടയത്ത് ദുർബലപ്പെടാൻ സാദ്ധ്യതകൾ ഉള്ള തിരഞ്ഞെടുപ്പാണിത്. ചങ്ങനാശ്ശേരി അടക്കമുള്ള മണ്ഡലങ്ങൾ ഇവരുടെ കയ്യിൽ നിന്ന് പോവകാനും സാദ്ധ്യതകൾ ഏറെയാണ് ഇക്കുറി എന്നാണ് ഇപ്പോൾ ഉള്ള അവസ്ഥ നോക്കിയാൽ മനസിലാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍