സുധീരനെ വെട്ടി നേട്ടമുണ്ടാക്കാൻ എയും ഐയും ഒന്നിച്ചു; അഴിമതിയുടെ തുറുപ്പ് ചീട്ട് പുറത്തെടുത്ത് കെപിസിസി അധ്യക്ഷനും; ഹോപ്സിന് സർക്കാർ ഭൂമി തീറെഴുതിയ ഉത്തരവ് പിൻവലിക്കണമെന്ന എഫ്ബി പോസ്റ്റ് ചാണ്ടി-ചെന്നിത്തല കൂട്ടുകെട്ടിനുള്ള താക്കീതോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ വി എം.സുധീരനെതിരെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗം. അതിന് മറുപടിയായി സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി വി എം സുധീരനും. അങ്ങനെ കോൺഗ്രസിനുള്ളിൽ പുതിയ ചേരിതിരിവും അതിന് സുധീരന്റെ തിരിച്ചടിയും പരസ്യമാകുന്നു. ഇന്ന് മന്ത്രി കെ.സി.ജോസഫിന്റെ ഔദ്യോഗിക വസതിയായി കവടിയാർ ഹൗസിലാണ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം നടന്നത്. ഈ യോഗം നടക്കുമ്പോൾ തന്നെയാണ് ഹോപ്സ് ഗ്രൂപ്പിന് ഭൂമി തീറെഴുതിയ നടപടി ഫേസ്ബുക്കിലൂടെ സുധീരൻ ചർച്ചയാക്കിയത്.
ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഹോപ് പ്ലാന്റേഷൻ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും അയച്ച കത്ത് എന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിൽ കത്ത് തന്നെ സുധീരൻ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും റവന്യൂമന്ത്രി അടൂർ പ്രകാശിനും വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കത്തെഴുതിയത്. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഈ ഉത്തരവിന്റെ മറവിൽ വൻ അഴിമതി നടന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അ്ച്യുതാനന്ദൻ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയം വീണ്ടും പൊടി തട്ടിയെടുക്കുകയാണ് ഈ കത്തിലൂടെ വി എം സുധീരൻ. മെത്രാൻ കായലിലും ഇതേ നിലപാട് തന്നെയാണ് സർക്കാരിനെതിരെ സുധീരൻ സ്വീകരിച്ചത്.
ഗ്രൂപ്പുകളുടെ സംയുക്ത യോഗം തുടങ്ങി തൊട്ടടുത്ത മണിക്കൂറിലാണ് ഇത്തരമൊരു കത്ത് സുധീരൻ ഫെയ്സ് ബുക്കിലിട്ടത്. ഗ്രൂപ്പുകളുടെ സഹകരണം അഴിമതിക്ക് വേണ്ടിയാണെന്ന സന്ദേശമാണ് സുധീരൻ നൽകുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത. സുധീരനെതിരെ ശക്തമായ തീരുമാനങ്ങളുമായാണ് എ-ഐ സംയുക്ത ഗ്രൂപ്പ് യോഗങ്ങൾ നടന്നത്. ഇരു ഗ്രൂപ്പിലേയും മുതിർന്ന നേതാക്കളായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സുധാകരൻ, വി.ഡി.സതീശൻ, തമ്പാനൂർ രവി, ബെന്നി ബഹനാൻ, എം.എം.ഹസൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പ് സമിതി ഇന്നു ചേരാനിരിക്കെയാണ് യോഗം എന്നതും ശ്രദ്ധേയമാണ്.
സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പിക്കുന്നതിനും ചില സീറ്റുകൾ പരസ്പരം വച്ചുമാറുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെ റവന്യൂ വകുപ്പിനും സർക്കാരിനുമെതിരെ സുധീരൻ സ്വീകരിച്ച നിലപാടുകൾ ഗ്രൂപ്പ് യോഗത്തിൽ ചർച്ച ചെയ്തു. സുധീരന്റെ ഇടപെടലുകളിൽ ഇരു ഗ്രൂപ്പുകൾക്കും കടുത്ത അതൃപ്തിയാണ്. മന്ത്രിമാർ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടുകയും ചെയ്തിരുന്നു. നേതൃനിരയിലേയ്ക്ക് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ സുധീരനും കൂടി ഉയർന്നു വരുന്നതിൽ ഗ്രൂപ്പകൾ അസ്വസ്ഥരാണ്. സുധീരൻ പാർട്ടിയിൽ പിടിമുറുക്കുന്നത് ഒഴിവാക്കാൻ ഒന്നിച്ചു നീങ്ങാൻ നേരത്തെ ഇരു ഗ്രൂപ്പുകളും യോഗം ചേർന്നു തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സുധീരൻ അനുകൂലികൾക്ക് കൂടുതൽ സീറ്റ് ലഭിക്കാതിരിക്കാൻ ഒന്നിച്ചു നീങ്ങാനും നേതാക്കൾ തീരുമാനിച്ചു.
സുധീരനെ കൂടുതൽ സ്വതന്ത്രനാക്കി വിടുന്നത് അപകടമാണെന്ന് അറിയാവുന്ന ഗ്രൂപ്പുകൾ ഹൈക്കമാന്റിനെ കൂടി ഇതിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് ശ്രമം തുടരുന്നത്. ഇരു ഗ്രൂപ്പുകളും സീറ്റ് വീതം വച്ചെടുക്കുന്ന നിലപാടിനെതിരെ സുധീരൻ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനത്തിൽ സുധീരൻ ഇടപെടുമെന്ന് ഉറപ്പാണ്. ഇതിനു തടയിടാൻ എങ്ങനെ നീങ്ങാമെന്ന് യോഗം ചർച്ച ചെയ്തു. യോഗത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല. ഈ യോഗം നടക്കുമ്പോൾ തന്നെയാണ് ഹോപ്സ് ഗ്രൂപ്പിന് ഭൂമി തീറെഴുതിയ നടപടി ഫേസ്ബുക്കിലൂടെ സുധീരൻ ചർച്ചയാക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഫണ്ടുണ്ടാക്കാൻ സർക്കാർ ഭൂമിയെല്ലാം സ്വകാര്യവ്യക്തികൾക്ക് എഴുതി നൽകിയതിന്റെ നേർ ദൃഷ്ടാന്തമാണ് ഹോപ്സ് ഇടപാടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമിയാണ് സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകിയത്. ഇടുക്കി പീരുമേട് താലൂക്കിൽ 40 വർഷമായി സർക്കാരും പ്ലാന്റേഷൻ ഉടമയുമായി സുപ്രീംകോടതിയിൽ വരെ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് കൈമാറിയത്. ഇതിൽ നിന്ന് തന്നെ നിയമവിരുദ്ധത ഉറപ്പാവുകയാണ്. സുപ്രീംകോടതിയിൽ കേസ് തോൽക്കുന്ന അവസ്ഥയിലായിരുന്നു ഹോപ് പ്ലാന്റേഷൻ കമ്പനിയുടമ തോമസ് മാത്യു. അപ്പോഴാണ് മന്ത്രിസഭയുടെ അനുഗ്രഹാശിസുകളോടെ ഭൂമി ഹോപ് പ്ലാന്റേഷന് സ്വന്തമാകുന്നത്. ഈ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടുനൽകി കഴിഞ്ഞമാസം 20 നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഫെബ്രുവരി 17 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണിത്. ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുയർന്നു.
വിറക് ആവശ്യത്തിന് മരങ്ങൾ വെക്കുന്നതിന് 60 വർഷം മുമ്പ് തരിശായിക്കിടന്ന 1303 ഏക്കർ ഭൂമി ഹോപ് പ്ലാന്റേഷന് നൽകിയതാണ്. ഇതിൽ 250 ഏക്കറോളം ഭൂമി പിന്നീട് മിച്ചഭൂമിയായി വിതരണം ചെയ്തു. എന്നാൽ വിറക് ആവശ്യത്തിന് മരങ്ങൾ വെക്കാൻ വിട്ടുനൽകിയ ഭൂമിയിൽ ഏലവും തേയിലയും കൃഷി ചെയ്ത് പ്ലാന്റേഷന്റെ ഭാഗമാക്കി. ഇതു സംബന്ധിച്ച പരാതിയിൽ 1976 ൽ താലൂക്ക് ലാന്റ് ബോർഡ്, കമ്പനിക്ക് വിട്ടുനൽകിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. ലാന്റ് ബോർഡ് തീരുമാനത്തിനെതിരെ തോട്ടം ഉടമ സ്റ്റേ സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതി കേസ് തീർപ്പാക്കുന്നതിന് സർക്കാരിന്റെ തന്നെ പരിഗണനയ്ക്ക് വിട്ടു. 2004 ഡിസംബർ 24 ന് എകെ ആന്റണി മന്ത്രിസഭ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കിയെങ്കിലും തോട്ടം ഉടമ സ്റ്റേ വാങ്ങി.
2009 ൽ പരാതിക്കാരന്റെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചു. പരാതിക്കാരന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി 2010 ഓഗസ്റ്റ് മൂന്നിന് അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കി. ഇതിനെതിരെ കമ്പനി വീണ്ടും സ്റ്റേ വാങ്ങി. 2014 ഓഗസ്റ്റ്് 24 ന് കേസ് തീർപ്പാക്കുകയും ആറ് മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം മുഴുൻ കള്ളകളിയായിരുന്നു. റവന്യൂ വകുപ്പിൽ ഫയൽ ആരോ പൂഴ്്ത്തി. മന്ത്രിയാണെന്നാണ് ആരോപണം. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോൾ ഭൂമി തോട്ടം ഉടമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മെത്രാൻ കായൽ സ്റ്റൈലിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ഹോപ്സിന് തുണയായി.
പ്ലാന്റേഷനിൽ ജോലി ചെയ്യുന്ന 10000 തൊഴിലാളികളുടെ താൽപര്യം പരിഗണിച്ച് ഭൂമിക്ക് ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് ഇളവ് നൽകുന്നെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയ ന്യായം. 560 കോടി രൂപ വില വരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയും ഈ ഉത്തരവിലൂടെ സർക്കാരിന് നഷ്ടപ്പെട്ടതായുമാണ് ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്