കൊടപ്പനക്കൽ തറവാട്ടിലെ മധ്യസ്ഥ ചർച്ചകൾ കണ്ട് വളർന്ന കുഞ്ഞാപ്പയ്ക്ക് ഇതൊക്കെ കൂൾ കൂൾ; ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയെങ്കിലും യുഡിഎഫിനെ നയചാതുരിയോടെ ഇണക്കാൻ ആരുണ്ട് വേറെ? ഇടഞ്ഞ കൊമ്പനെ പോലെ നിന്ന മാണിയെ പാട്ടിലാക്കി ചെങ്ങന്നൂരിലെ താരമാകുമ്പോൾ തനിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുന്നു കുഞ്ഞാലിക്കുട്ടി വീണ്ടും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്നും നയതന്ത്രത്തിന്റെ ആളാണ്.എംപിയായി ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയപ്പോൾ, കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം ആര് എന്ന ചോദ്യം ലീഗിനെയും കോൺഗ്രസിനെയും ഒരേപോലെ വിഷമിപ്പിച്ചിരുന്നു.യുഡിഎഫിലെ നയതന്ത്രജ്ഞൻ എന്ന ്വിളിപ്പേരുള്ള കുഞ്ഞാപ്പ എല്ലാ കക്ഷികളിലേക്കുമുള്ള പാലമാണ്.എല്ലാവരെയും കൂടെകൊണ്ടുപോകാൻ കുഞ്ഞാലിക്കുട്ടിയോളം പോന്ന മറ്റൊരാളില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ 171038 വോട്ടിന്റെ കൂറ്റൻ വിജയവുമായി ലോക്സഭയിലെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയെ കേരളത്തിൽ കണി കാണാൻ കിട്ടില്ലെന്ന് കരുതിയവർക്ക് തെറ്റി.
കർണാടകത്തിൽ എംഎൽഎമാരെ ഒന്നിച്ചുനിർത്തി ചാണക്യ തന്ത്രം പയറ്റിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ഇപ്പോൾ മാധ്യമങ്ങളിലെ ഹീറോയാണ്. ഇതിനൊക്കെയെത്രയോ മുമ്പ് താരമായിരുന്നു കുഞ്ഞാപ്പ.ആ പഴങ്കഥകൾ കേൾക്കും മുമ്പ് ചെങ്ങന്നൂരിലേക്ക് പോകാം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ യുഡിഎഫിന് ആശ്വാസം പകർന്നത്് കുഞ്ഞാലിക്കുട്ടിയാണ്. മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളുള്ള കേരള കോൺഗ്രസിനെ ഒപ്പം നിർത്തി വിജയപ്രതീക്ഷയുണ്ടാക്കാൻ സാധിച്ചിടത്താണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഇടഞ്ഞുനിന്ന കെഎം മാണിയെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയക്ക് സജ്ജമാക്കിയതടക്കമുള്ള തന്ത്രങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് കയ്യടി നേടിക്കൊടുക്കുന്നത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമായ കെ.എം.മാണിയെ യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടുവരാൻ മുൻകൈയടുത്തത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണു പാലായിലേക്കുള്ള പാതയൊരുക്കിയത്. ജോസ് കെ.മാണിയും തലസ്ഥാനത്തെ ചർച്ചയിൽ പങ്കെടുത്തു. ഇതിനിടെ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ.എം.മാണിയുമായി സംസാരിച്ചിരുന്നു. മാണിയെ കാണാൻ ഏതു സമയത്തും സന്നദ്ധമാണെന്നു കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനൽകി. എന്നാൽ മുന്നണിപ്രവേശനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് തീരുമാനമൊന്നും പറഞ്ഞിരുന്നില്ല.
ഇക്കാര്യം കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് സൗഹാർദ്ദ പരമായ കൂടിക്കാഴ്ചയ്ക്കു കുഞ്ഞാലിക്കുട്ടി വഴിയൊരുക്കുകയായിരുന്നു .അങ്ങനെ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് നാല് നേതാക്കൾ പാലായ്ക്കു പുറപ്പെട്ടു. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുമായി മാണിക്കുണ്ടായ അഭിപ്രായഭിന്നത പരിഹരിക്കാൻ ഇടപെട്ടതും കുഞ്ഞാലിക്കുട്ടിയായിരുന്നു. സിപിഐയുടെ എതിർപ്പും വി എസ്സിന്റെ വിമർശനവും എൽഡിഎഫ് പാളയത്തിലെ പ്രശ്നങ്ങളായി കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇതോടെയാണ് യുഡിഎഫിലേക്കു തിരിച്ചുവരാം എന്ന തീരുമാനത്തിലേക്ക് മാണിയെത്തുന്നത്. ആ തിരിച്ചു വരവിൽ കോൺഗ്രസ്സ് നേതൃത്വം സന്തോഷിക്കുമ്പോൾ ഇത് സാധ്യമാക്കിയ കുഞ്ഞാലിക്കുട്ടിയും ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
നയചാതുരിയുടെ ആദ്യപാഠം കൊടപ്പനക്കൽ തറവാട്ടിൽ നിന്ന്
അമ്മ പാത്തുമ്മകുട്ടിയാണ് ആദ്യം കുഞ്ഞാപ്പയെന്ന് വിളിച്ചത്. പിന്നീട് ഈ പേര് നാടാകെ ഏറ്റെടുത്തു. പാണക്കാട് തങ്ങൾ കുടുംബം കഴിഞ്ഞാൽ ലീഗ് പ്രവർത്തകരുടെ അവസാനവാക്ക്.കയറ്റിറക്കങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് കുഞ്ഞാപ്പ.2005 ൽ മന്ത്രിസ്ഥാനത്തു നിന്നുണ്ടായ രാജിയും കുറ്റിപ്പുറത്തെ തോൽവിയും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമായി പലരും വ്യാഖ്യാനിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി ഒരിക്കലു നിരാശനായില്ല. കൊടപ്പനക്കൽ തറവാടുമായി കുടുംബത്തിനുള്ള അടുത്ത ബന്ധമാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ആ ബന്ധം പിതാമഹാന്മാരുടെ കാലം തൊട്ടേയുള്ളതാണ്. പിതാമഹൻ കുഞ്ഞാലിക്കുട്ടി ഹാജിയും അദ്ദേഹത്തിന്റെ സഹോദരൻ കുട്ടി മുഹമ്മദ് ഹാജിയുമെല്ലാം കൊടപ്പനക്കലെ തങ്ങൾ കുടുംബവുമായി അഭേദ്യ ബന്ധം സൂക്ഷിച്ചു. കൊടപ്പനക്കലിൽ നടന്ന മധ്യസ്ഥ ചർച്ചകളിലെയെല്ലാം പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു ഇരുവരും.അങ്ങനെ പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും, നയതന്ത്രം എങ്ങനെ പ്രയോഗിക്കണമെന്നും പഠിച്ചു കുഞ്ഞാപ്പ.
യുഡിഎഫിൽ മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ആർക്ക് നിഷേധിക്കാനാകും. ഉമ്മൻ ചാണ്ടിയെ പോലും തള്ളിയ കെ എം മാണിക്ക് കുഞ്ഞാലിക്കുട്ടി ഇന്നും നല്ല സുഹൃത്തായി ഇരിക്കുന്നതും ലീഗ് നേതാവിന്റെ നയതതന്ത്രജ്ഞതയുടെ വിജയമാണ്.
അഞ്ചാം മന്ത്രി വിവാദം
ലീഗിനെ വിവാദത്തിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തെ കുഞ്ഞാപ്പ വളരെ തന്ത്രപരമായാണ് നേരിട്ടത്. സോളാർ വിവാദത്തിൽ ആടിയുലഞ്ഞ ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാനും പിന്തുണ നൽകാനും ലീഗും കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. ഐസ്ക്രീം വിവാദത്തിൽ തന്നോടൊപ്പം നിന്ന ഉമ്മൻ ചാണ്ടിക്ക് പ്രത്യുപകാരമായിരുന്നു അതെല്ലാമെങ്കിലും, 2006ലെ തോൽവിക്ക് ശേഷം വളരെ സൂക്ഷമതയോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നത്. 2011-2016 കാലയളവിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ചെറിയ ആരോപണങ്ങളോ വിവാദങ്ങളോ ഉണ്ടായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പ്രവർത്തന മികവു കൊണ്ടായിരുന്നു.\
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍