വോട്ടെടുപ്പ് 59 മണ്ഡലങ്ങളിൽ മാത്രം അവശേഷിക്കവെ ഒറ്റക്ക് കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി; സഖ്യകക്ഷികളെ കണ്ടെത്താൻ നീക്കം; ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം വരുത്തുന്ന ക്ഷീണം ഒഡീഷയിലും ബംഗാളിലും നികത്താമെന്ന പ്രതീക്ഷയിൽ അമിത്ഷാ; രാജീവ് ഗാന്ധിക്കെതിരെ ആക്രമണം നടത്തിയും സിഖ് കൂട്ടക്കൊല ചർച്ചയാക്കിയും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചത് മോദി; 200ലധികം സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയാൽ മോദി സർക്കാറുണ്ടാക്കും; 150 സീറ്റിൽ കോൺഗ്രസ് വിജയിച്ചാൽ മാത്രം രാഹുലിന് പ്രതീക്ഷ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറുഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ആർക്കാണ് മുൻതൂക്കമെന്ന ചോദിച്ചാൽ ബിജെപിക്കാണ് നേരിയ മുൻതൂക്കമെന്ന് പറയേണ്ടി വരും. ഇങ്ങനെ പറയാനുള്ള കാരണം തെരഞ്ഞെടുപ്പ് രംഗത്ത് അജണ്ട സൃഷ്ടിച്ചതും പ്രചരണത്തെ മുന്നോട്ടു കൊണ്ടുപോയതും മോദിയായിരുന്നു. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളിൽ മാത്രമാണ്. അതേസമയം കഴിഞ്ഞ തവണത്തേതു പോലെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. എന്നാൽ, ഏറ്റവും വലിയ ഒറ്റകക്ഷി ആയാൽ യുപിഎയിലെയും മറ്റ് പ്രാദേശിക കക്ഷികളെയും ഒപ്പം കൂട്ടി രണ്ടാമതും എൻഡിഎ ഭരണമുണ്ടാക്കാം എന്നാണ് മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷ. അവസാനവട്ട തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തന്നെ സഖ്യസാധ്യതകളിലേക്ക് ബിജെപി കടന്നിട്ടുണ്ട്.
അതേസമയം ബിജെപി ഭരണത്തിന്റെ വികസനവും മറ്റ് വിഷയങ്ങളുമൊന്നുമല്ല അവസാന റൗണ്ടിലും ചർച്ചയാകുന്ന ലക്ഷണമില്ല. വ്യക്തിപരമായ ചരിത്രം ചൂണ്ടിക്കാട്ടിയാണ് അവസാന ഘട്ടത്തിൽ പരസ്പ്പരം രാഷ്ട്രീയപാർട്ടികൾ കൊമ്പു കോർക്കുന്നത്. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോൺഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി. അവസാന റൗണ്ടിലെ 59 മണ്ഡലങ്ങളിലും ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങൾ കൊഴുക്കുകയാണ്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ കോൺഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോൺഗ്രസിന്റെ മറുപടിയെന്ന് മോദി പരിഹസിച്ചു.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ ക്യാമ്പുകളിൽ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചർച്ചകളും സജീവമാണ്. 2014ൽ അഞ്ച് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബിജെപി നേടിയിരുന്നു. എന്നാൽ, ഇത്തവണ ഈത്രയും സീറ്റുകളിൽ വിജയിക്കാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ബിജെപിയെ എതിർക്കാൻ രൂപം കൊണ്ട രാഷ്ട്രീയ സഖ്യങ്ങൾ ബിജെപി വോട്ടുകൾ കൃത്യമായി ഭിന്നിപ്പിക്കാൻ പര്യാപ്തമായതാണ്. യു.പിയിലെ എസ്പി-ബി.എസ്പി സഖ്യം, ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനുണ്ടായ വളർച്ചയും എല്ലാം ആശ്രയിച്ചാകും ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണം.
യു.പിയിൽ 55ൽ കൂടുതൽ സീറ്റുകൾ നേടാനാകില്ലെന്നാണ് ബിജെപിയുടെ തന്നെ ആഭ്യന്തര വിലയിരുത്തൽ. ഇതിലും കുറഞ്ഞാലും അതിൽ അതിശയോക്തിയില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മുന്നണിയിലേക്ക് കൂടുതൽ പാർട്ടികളെ ചേർത്ത് നിർത്തി അധികാരം നിലനിർത്താനാണ് ബിജെപി നീക്കം. വാജ്പേയിയുടെ കാലത്ത് ഏറ്റവും നന്നായി സഖ്യ സർക്കാരിനെ നയിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ബിജെപിയെന്ന നരേന്ദ്ര മോദിയുടെ പ്രസംഗം നൽകുന്ന സൂചനയും അതാണ്. ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകളിൽ വിജയിച്ചു കയറാമെന്നാണ് ബിജെപി കണക്കു കൂട്ടൽ. ബംഗാളിലെയും മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടാകുന്ന നഷ്ടം അവർക്ക് ഇവിടങ്ങളിൽ നികത്താമെന്നാണ് കണക്കു കൂട്ടൽ.
തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമർശങ്ങൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. അതേസമയം കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രതീക്ഷയിലാണ് ഇത്തവണ കോൺഗ്രസ്. സഖ്യ രൂപീകരണത്തിനുള്ള ചർച്ചകൾ ഇതിനകം കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുമുണ്ട്. ഇതിലുള്ള 21 പാർട്ടികൾ ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിന് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിരുന്നു.
ബിജെപി കേന്ദ്രങ്ങളിൽ ആത്മവിശ്വാസം
കണക്കു കൂട്ടലുകൾ പലവിധത്തിലാണെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷായുടെ ആത്മവിശ്വാസം. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് ഷാ പറയുന്നത്. 2014ൽ നേടിയതിനേക്കാൾ 55 സീറ്റുകൾ ബിജെപി അധികം നേടും എന്നാണ് അമിത് ഷായുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ 282 സീറ്റുകളാണ് ബിജെപി നേടിയത്. ഇക്കുറി അതിലും മികച്ച വിജയമുണ്ടാകുമെനനാണ് അമിത് ഷായുടെ പ്രതീക്ഷ.. സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കും. സാധിക്കും. ബിജെപിക്ക് പൊതുവേ ശക്തിയില്ലാത്ത കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ഇത്തവണ മികച്ച വിജയം നേടിത്തരുമെന്നാണ് കണക്കുകൂട്ടൽ.പശ്ചിമ ബംഗാളിൽ ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ 23 എണ്ണം ബിജെപി നേടുമെന്ന് അമിത് ഷാ പറയുന്നു.
നിലവിൽ ബിജെപിക്ക് ഇവിടെ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് വൻ നേട്ടമുണ്ടാക്കിയത്. ഒഡിഷയിലെ ആകെയുള്ള 21 ലോക്സഭാ സീറ്റുകളിൽ 13 മുതൽ 15 വരെ സീറ്റുകളാണ് ബിജെപിക്ക് അമിത് ഷാ കണക്ക് കൂട്ടുന്നത്. നിലവിൽ ഇവിടെ വെറും ഒരു സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്2014ൽ ബിജെപിക്ക് നഷ്ടപ്പെട്ട 120 സീറ്റുകളിൽ ഇത്തവണ വിജയ സാദ്ധ്യത ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. അതിൽ 55ൽ വിജയം ഉറപ്പാണ്. ഉത്തർ പ്രദേശിൽ ഇത്തവണ കൂറ്റൻ വിജയം ബിജെപി നേടുമെന്നും ഷാ പറഞ്ഞു. ആകെയുള്ള 80ൽ 73 സീറ്റുകളും ബിജെപി തൂത്തുവാരും. ഉത്തർപ്രദേശിലെ ജനവികാരം മായാവതിക്കും അഖിലേഷിനും ഒപ്പം അല്ലെന്നും അത് മോദിക്ക് ഒപ്പമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ബിജെപിക്ക് സ്വന്തം അക്കൗണ്ടിൽ 250 സീറ്റിൽ അധികം നേടാനായാൽ മോദി പ്രധാനമന്ത്രിയായി എൻ.ഡി.എയുടെ രണ്ടാം സർക്കാരിന് തടസ്സമുണ്ടാകില്ല. ഇരുന്നൂറ്റി ഇരുപതിനോടടുത്ത് സീറ്റ് ലഭിച്ചാലും ബിജെപി സഖ്യകക്ഷികൾക്കൊപ്പം സർക്കാറുണ്ടാക്കും. സഖ്യകക്ഷികൾക്കും കൂടി ഉണ്ടായിരുന്നത് 341 സീറ്റാണ്. യു.പി.എ-യെ നയിക്കുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് വെറും 45 സീറ്റ്.യു.പിയിലെയും ബീഹാറിലെയും പ്രാദേശിക സഖ്യങ്ങളും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തി പ്രകടിപ്പിക്കും. ബിജെപിക്ക് സീറ്റ് 140-ലും കുറഞ്ഞാൽ, കോൺഗ്രസും മറ്റു കക്ഷികളും ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ അളവിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് വ്യക്തം. പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തുന്ന ഈ സാഹചര്യത്തിൽ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കാനേ യോഗമുണ്ടാകൂ.
കോൺഗ്രസ് പ്രതീക്ഷ 150 സീറ്റുകൾ നേടിയാൽ മാത്രം
150 സീറ്റുകളിൽ എങ്കിലും വിജയിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഇക്കുറി പ്രതീക്ഷയ്ക്ക് വകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ വികാരം അത്രത്തോളം ശക്തമാണെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലോക്സഭയിൽ 204 ആയിരുന്നു അംഗബലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം കാര്യമായ മുന്നേറ്റമുണ്ടാക്കാനായെങ്കിലേ കോൺഗ്രസിന്റെ ഈ സ്വപ്നം ഫലം കാണൂ. എന്നാൽ, ഇവിടങ്ങളിൽ എത്ര മുന്നേറാൻ സാധിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.
120 സീറ്റുകൾ നേടിയാൽ പ്രാദേശിക കക്ഷികളുടെ കൂടി പിന്തുണയോടെ മൂന്നാം യുപിഎ സർക്കാരിന് വഴി തെളിയും. എന്നാൽ, പ്രധാനമന്ത്രി ആരാകും എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നൂറു സീറ്റിൽ ഒതുങ്ങുകയും, ബിജെപി ഒരിക്കൽക്കൂടി നിർണായക മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപീകരണം സാദ്ധ്യമാകില്ല. മൂന്നാം മുന്നണി സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം അവസാന രണ്ട് ഘട്ടത്തിൽ കോൺഗ്രസ് പിന്നിൽ പോയെന്നാണ് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത് വീണ്ടും മോദി സർക്കാറിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്