ബിജെപിയുടെ അമിത ആത്മവിശ്വാസം ശക്തിപ്പെടുത്തിയത് ബിജെപി വിരുദ്ധ വികാരത്തിൽ രൂപം കൊണ്ട കൂട്ടുകെട്ടിനെ; അജിത് പവാറിൽ വിശ്വസിച്ച് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെ നഷ്ടമായത് ആദ്യം നേടിയ സഹതാപ തരംഗം; ഒറ്റക്ക് മത്സരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തെ തകർത്തത് അതിനാടകീയ നീക്കങ്ങൾ; അധികാരത്തിൽ നിന്നും മാറി നിന്ന് മകനെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ ഉദ്ധവ് താക്കറെ സ്വയം മുഖ്യമന്ത്രിയാകുമ്പോൾ മുംബൈ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപി വിരുദ്ധ വികാരം ആളികത്തിച്ചാണ്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ കോൺഗ്രസും എൻസിപിയും അടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ എക്കാലത്തേയും വിശ്വാസം. അത് മറികടന്നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയെ നയിക്കാനെത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ നയിക്കാൻ ഉദ്ധവ് എത്തുമ്പോൾ അത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ ബിജെപിക്ക് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കാൻ ഉദ്ധവിന് കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും എൻസിപിക്കും എതിരെ സഖ്യമായാണ് ബിജെപിയും ശിവസേനയും മത്സിച്ചത്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം മുതലെടുക്കാൻ ശിവസേന രംഗത്ത് വന്നു. മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് അച്ഛൻ ഉദ്ധവ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസും എൻസിപിയും ഉദ്ധവിനെ നേതാവായി കണ്ടപ്പോൾ ബാൽ താക്കറെയുടെ മകൻ അധികാര കസേരയിൽ എത്തുകയാണ്. ഇനി മഹാരാഷ്ട്രയെ ഉദ്ധവ് നയിക്കും.
സോണിയയുടെ സൈന്യമെന്ന് വിളിച്ച് ഉദ്ധവ് സർക്കാരിനെ കളിയാക്കാൻ ബിജെപി മുന്നിലുണ്ട്. പക്ഷേ എൻസിപിയിൽ നിന്ന് അജിത് പവാറിനെ അടർത്തിയെടുത്ത് തന്ത്രം പൊളിഞ്ഞത് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന് വിനയാണ്. മുന്നണിയായി നിന്ന് ജയിച്ചിട്ടും എൻസിപിയുടെ കാലുമാറ്റത്തിൽ കിട്ടിയ സഹതാപ തരംഗവും നഷ്ടമാകുകയാണ്. ബിജെപിയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണത്തെ ശിവസേനയും മറികടന്നു. അതിലും വലിയ നാടകമാണ് അജിത് പവാറിനേയും കൂട്ടി ഫഡ്നാവീസിനെ പുലർച്ചെ മുഖ്യമന്ത്രിയാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് അതിവേഗ വിശ്വാസ വോട്ടിന് വിധി വന്നപ്പോൾ ഫഡ്നാവീസും അജിത് പവാറും രാജിവച്ചു. അജിത് പവാർ എൻസിപി പാളയത്തിൽ എത്തുകയും ചെയ്തു. അങ്ങനെ അജിത് പവാറിനെ വിശ്വസിച്ച ബിജെപിക്ക് കിട്ടിയത് മുട്ടൻ പണിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 120ഓളം സീറ്റുമായി അധികാരത്തിലെത്തി. എന്നാൽ ലോക്സഭയിൽ മഹാരാഷ്ട്ര തൂത്തുവാരാനായി ചില വിട്ടുവീഴ്ചകൾ നടത്തി. ശിവസേനയെ സഖ്യത്തിലേക്ക് കൊണ്ടു വന്നു. നിയമസഭയിലും അത് തുടർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെങ്കിൽ ബിജെപിക്ക് 105ൽ കൂടുതൽ സീറ്റ് കിട്ടുമായിരുന്നു. എന്നാൽ ശിവസേനയെ ഒപ്പം നിർത്തി എൻഡിഎയെ കരുത്തുള്ളതാക്കാനായിരുന്നു ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ തീരുമാനം. പൂച്ചയെ പോലെ എല്ലാം അതുവരെ കേട്ടു നിന്ന ശിവസേന ഫലപ്രഖ്യാപനത്തിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെന്ന് കണ്ടെപ്പോൾ നിലപാട് മാറ്റി. ഇതാണ് പുതിയ ബിജെപി വിരുദ്ധ സർക്കാരിലേക്ക് കാര്യങ്ങളെത്തിച്ചത്.
രണ്ടാംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നാലുദിവസം പിന്നിടുമ്പോഴാണ് ദേവേന്ദ്ര ഫഡ്നവിസിനു രാജിവെക്കേണ്ടി വന്നത്. ഉദ്ധവ് താക്കറെയെ പൊതുനേതാവായി പ്രഖ്യാപിച്ച് ശിവസേന-എൻ.സി.പി.-കോൺഗ്രസ്സഖ്യം മന്ത്രിസഭയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഫഡ്നവിസ് മുഖ്യമന്ത്രിയായും എൻ.സി.പി. നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 23-നു രാവിലെ 5.47-ന് രാഷ്ട്രപതിഭരണം നീക്കി രാവിലെ 7.50-നു മാധ്യമങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു സത്യപ്രതിജ്ഞ. വാർത്താ ഏജൻസി എ.എൻ.ഐ.യെ മാത്രമാണ് ചടങ്ങിലേക്കു ക്ഷണിച്ചത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച്, ഗവർണറെ കാണാനിരുന്ന മഹാസഖ്യത്തിനു വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബിജെപി.യുടെ അപ്രതീക്ഷിത നീക്കം. ഈ നീക്കത്തിലൂടെ ശിവസേനയുടെ ചതിയുണ്ടാക്കി നൽകിയ സഹതാപവും ബിജെപിക്ക് നഷ്ടമായി. അധികാരത്തിന് കുറുക്കു വഴികൾ തേടുന്ന പാർട്ടിയായി ബിജെപിയെ മുദ്രകുത്തി കോൺഗ്രസും ശിവസേനയും ഉദ്ധവ് താക്കറെയ്ക്ക് പിന്നിൽ ഒരുമിച്ചു. അജിത് പവാറും മറുകണ്ടം ചാടി.
22നു രാത്രി നടന്ന ശിവസേനഎൻസിപികോൺഗ്രസ് യോഗത്തിലാണ് ഉദ്ധവ് താക്കറെയെ പുരോഗമന സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ 23നു പുലർച്ചെ എൻസിപിയിലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ പലരും അത്ഭുതപ്പെട്ടു. ചക്രവ്യൂഹത്തിൽ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന പല നേതാക്കളും പകച്ചു. അപ്പോഴും പതറാതെ നിന്നു ഉദ്ധവ്. ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെ മറാത്തമണ്ണിൽ പുതിയ രാഷ്ട്രീയം കെട്ടിപൊക്കി. ഇപ്പോൾ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ തുറക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്കുള്ള വാതിൽ. അച്ഛൻ ബാൽതാക്കറയുടെ കരുത്ത് നെഞ്ചിൽ സൂക്ഷിക്കുന്നുണ്ട് ഉദ്ധവും. അതുകൊണ്ട് തന്നെയാണ് ബിജെപി ഭയക്കുന്നതും. ഉദ്ധവിലേക്ക് മുംബൈ എത്തിയാൽ പിന്നെ തിരിച്ചു പിടിക്കാനാകുമോ എന്ന ഭയം അവർക്കുണ്ട്. 1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ സന്താനമായാണ് ഉദ്ധവ് ജനിച്ചത്. രാജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു ബിരുദമെടുത്തു. ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനായി. ഫോട്ടോശേഖരങ്ങളുടെ രണ്ടു പുസ്തകങ്ങൾ പേരിലുണ്ട്. രശ്മിയാണു ഭാര്യ. മൂത്ത മകൻ ആദിത്യ നിലവിൽ എംഎൽഎയാണ്. ഇളയമകൻ തേജസ് പരിസ്ഥിതി സംരക്ഷണ രംഗത്താണ് ചുവടുറപ്പിക്കുന്നത്.
കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽ നിന്നായി സേനയ്ക്കു വെല്ലുവിളി. 2014 ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ശിവസേനയ്ക്കു പ്രധാന മന്ത്രിപദമൊന്നും ലഭിച്ചില്ല. 2019 ൽ സഖ്യം വീണ്ടും അധികാരമേറിയപ്പോഴും താരതമ്യേന പ്രാധാന്യം കുറഞ്ഞ ഘനവ്യവസായ മന്ത്രാലയമാണ് നൽകിയത്. അതൃപ്തി പരസ്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണു നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്ന കർശനനിലപാട് ബിജെപി കൈക്കൊണ്ടത്. ഒരുപക്ഷേ അജിത് പവാറിന്റെ അട്ടിമറിക്കു മുൻപ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിൽ ഏറിയിരുന്നെങ്കിൽ ഭരണത്തിന്റെ റിമോട്ട് കൺട്രോൾ ശരദ് പവാറിന്റെ പക്കലായിരുന്നേനെ. ഇതും മാറുകയാണ്. എംഎൽഎമാരെ ഒരുമിച്ച് നിർത്തി ത്രികക്ഷി സർക്കാരിന്റെ യഥാർത്ഥ നേതാവായി ഉദ്ധവ് മാറി. അതുകൊണ്ട് തന്നെ ഇനി സർവ്വ സൈനാധിപനായി തന്നെ മുഖ്യമന്ത്രിയാകാം. ബുധനാഴ്ച തന്നെ നിയമസഭയിൽ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകൾക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചതിലേക്ക് കാര്യങ്ങളെത്തയത് ഉദ്ധവിന്റെ ഉറച്ച നിലപാടുകളാണ്. ഇതോടെ 162 എംഎൽഎ.മാരുടെ പിന്തുണയുള്ള ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കാനുള്ള അരങ്ങൊരുങ്ങി.
സഖ്യത്തിന്റെ നേതാക്കൾ ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ഭഗത്സിങ് കോഷിയാരിയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജിപാർക്കിൽ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂർ തികയും മുമ്പെയാണ് രണ്ടാമൂഴത്തിൽ ഫഡ്നവിസിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഉപമുഖ്യമന്ത്രി അജിത് പവാർ രാജിസമർപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നവിസും ഒഴിഞ്ഞത്. എൻ.സി.പി. സഭാംഗങ്ങളുടെ പിന്തുണ സമാഹരിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അജിത് പവാർ പിൻവാങ്ങിയത്. ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന അഘാഡിയുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ 10.30-ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനകം എംഎൽഎ.മാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി അന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഉത്തരവ്. വിശ്വാസവോട്ടെടുപ്പ് വൈകിയാൽ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നും വിധിയിൽ നിരീക്ഷിച്ചു.
വിശ്വാസവോട്ടെടുപ്പ് നേരത്തേയാക്കേണ്ടതില്ലെന്നും ഗവർണറുടെ തീരുമാനത്തിൽ ഇടപെടരുതെന്നുമുള്ള ഫഡ്നവിസിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. കേസ് 12 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച സമയപരിധിക്കകം ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന സംഖ്യയിലേക്കെത്താൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് വിശ്വാസവോട്ടുതേടാതെ രാജിവെക്കാൻ ഫഡ്നവിസ് തീരുമാനിച്ചത്. പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി നാലുമണിയോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നിയമസഭാ സമ്മേളന നടത്തിപ്പിന് ഗവർണർ താത്കാലിക സ്പീക്കറെ നിയോഗിച്ചു. ബിജെപി.യിലെ കാളിദാസ് കൊളംബ്കർ ചൊവ്വാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്