ആഗ്രഹിച്ചത് ഫട്നാവിസിന് രണ്ടര കൊല്ലം മാത്രം നൽകി ശിവസേനയെ ചേർത്ത് നിർത്താൻ; ഭരണം പങ്കിടില്ലെന്ന ഫട്നാവിസിന്റെ വാക്കുകളിൽ കോപിഷ്ടനായി മൗനത്തിലേക്ക് മടക്കം; വിട്ടുകൊടുക്കരുതെന്ന മോദിയുടെ മനസ് അറിഞ്ഞ് രണ്ടാം അങ്കത്തിന് വിശ്വസ്തൻ എത്തിയത് രണ്ടും കൽപ്പിച്ച്; നടപ്പാക്കിയത് അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി തന്ത്രം; ചിദംബരത്തിന്റെ ഗതി വരുമെന്ന ഭീഷണിയിൽ ഇളയച്ഛനെ കൈവിട്ട പിന്നിൽ നിന്ന് കുത്തൽ; മഹാരാഷ്ട്രയിലെ 'മഹാ നാടകത്തിലെ' ക്ലൈമാക്സിൽ അമിത് ഷായ്ക്ക് പിഴക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്രയിൽ തുടക്കത്തിൽ ബിജെപി പിന്നോട്ട് വലിഞ്ഞതിന് കാരണം ദേവേന്ദ്ര ഫട്നാവിസിനോടുള്ള അമിത് ഷായുടെ താൽപ്പര്യക്കുറവോ? ശിവസേനയെ ഒപ്പം നിർത്തണമെന്നായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ശിവസേനയുമായി അധികാരം പങ്കിടില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുംപിടുത്തമാണ് പ്രതിസന്ധിക്കു കാരണമെന്ന് അമിത്ഷായുടെ നിഗമനം. അതിനാൽ പ്രശ്നപരിഹാരത്തിന് അമിത് ഷാ മടിച്ചു. ഭരണം വീതിച്ചു നൽകി സഖ്യം നിലനിർത്തണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാൽ മഹാരാഷ്ട്രയിൽ എന്ത് വില കൊടുത്തും അട്ടിമറി വേണമെന്ന നിലപാട് പ്രധാനമന്ത്രി മോദി എടുത്തതോടെ അമിത് ഷാ മുന്നിലേക്ക് വന്നു. അങ്ങനെ തന്ത്രങ്ങൾ ഒരുങ്ങി. ഇരു ചെവിയറിയാതെ ഫട്നാവീസ് മുഖ്യമന്ത്രിയുമായി.
എന്നാൽ ഇനിയും മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന് ബിജെപിക്കുറപ്പില്ല. കളികൾക്ക് അമിത് ഷാ മനസ്സിലാ മനസോടെ ഇങ്ങിയതാണ് ഇതിനെല്ലാം കാണം. നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കുക അത്ര എളുപ്പമല്ലെന്ന് അമിത് ഷായ്ക്കും അറിയാം. എങ്ങനേയും ശിവസേന സർക്കാരുണ്ടാക്കുന്നത് തടയാനായിരുന്നു ഫട്നാവീസിനെ അതിവേഗം മുഖ്യമന്ത്രിയാക്കിയത്. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇത് അറിഞ്ഞിരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിക്കാർ ആരും ഒന്നും അറിഞ്ഞില്ല. ഒറ്റരാത്രികൊണ്ടു സർക്കാർ രൂപീകരണം സാധ്യമാക്കിയത് അമിത് ഷായുടെ നടപടികളാണ്. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ഭുപീന്ദർ യാദവാണ് ഷായുടെ നിർദ്ദേശപ്രകാരം മുബൈയിൽ കരുക്കൾ നീക്കിയത്. ഇവർ രണ്ടു പേരെയും അജിത് പവാർ നേരിട്ടു കണ്ടു ചർച്ച നടത്തി. അങ്ങനെ അധികാരത്തിലേക്ക് വീണ്ടും ഫട്നാവീസും.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഇവിടെ ശിവസേന അധികാരത്തിലെത്തുന്നത് മോദിക്ക് ഒരു തരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമിത് ഷാ കളികൾക്ക് ഇറങ്ങിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ നിഥിൻ ഗഡ്ഗരി പോലും കളികളൊന്നും അറിഞ്ഞിരുന്നില്ല. ചില സൂചനകൾ ആർ എസ് എസിന് നൽകുകയും ചെയ്തു. എല്ലാം രഹസ്യമായി ഒരുക്കിയ തിരക്കഥയായിരുന്നു. കോൺഗ്രസും ശിവസേനയും കൈകോർക്കുന്നതിനാൽ എന്തു ചെയ്താലും ധാർമികത പ്രശ്നം വില്ലനാകില്ലെന്നും കരുതി. അതുകൊണ്ടാണ് അർദ്ധരാത്രിയിലെ അട്ടിമറിക്ക് അമിത് ഷാ തന്ത്രങ്ങളൊരുക്കിയത്.
ശിവസേനയുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നപ്പോഴാണ് സർക്കാർ രൂപീകരണ ശ്രമത്തിൽനിന്ന് ബിജെപി പിന്മാറിയത്. ഫട്നാവിസ് വീണ്ടും മുഖ്യമന്ത്രിയാവുന്നത് അമിത് ഷാ താൽപര്യപ്പെട്ടില്ലെന്നും മറിച്ചായിരുന്നെങ്കിൽ സേനയുമായുള്ള തർക്കം അന്ന് തന്നെ പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ താൻ തന്നെ മുഖ്യമന്ത്രിയെന്ന് ഫട്നാവീസ് ഉറച്ച നിലപാട് എടുത്തു. ഇതോടെ എല്ലാം പൊളിഞ്ഞു. ഇതോ ഷാ മഹാരാഷ്ട്രയിൽ ഇടപെടാതെയായി. എന്നാൽ, മോദി ഇടപെട്ടതോടെ ഷാ രണ്ടും കൽപ്പിച്ചിറങ്ങി. ശിവസേനയും എൻസിപിയും കോൺഗ്രസുമായുള്ള ചർച്ച മുന്നോട്ടുപോകില്ലെന്നും സേന മടങ്ങിവരുമെന്നുമുള്ള പ്രതീക്ഷകൾ നഷ്ടമായതോടെയാണ് ഇത്.
ശിവസേനയുമായി സഹകരിക്കുന്നതിൽ കോൺഗ്രസിലെ എതിർപ്പുകൾ ഇല്ലാതാകുന്നതിന്റെ സൂചന കണ്ടതോടെ അജിത് പവാറിനെ ഷാ ബിജെപിയിലേക്ക് അടുപ്പിച്ചു. അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി. ഇതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുകളും ഉയർത്തി ഭീഷണിപ്പെടുത്തി. രണ്ടു കേസുകളിൽ അന്വേഷണം പുരോഗമിക്കവെ, അവയിൽ നിന്നു തലയൂരാൻ അജിത് പവാറും ആഗ്രഹിച്ചു. ചിദംബരത്തെ പോലെ ജയിലിൽ കിടക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ടായിരുന്നു അത്.
മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ഒന്നര മാസം മുൻപ് ശരദ് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയായിരുന്നു അത്. ശരദ് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരദ് പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. ജയിക്കുകയും ചെയ്തു. ശരദ് പവാറിനോടു ചോദിക്കാതെയായിരുന്നു രാജി. അതു തന്റെ അണികൾക്ക് സീറ്റുകൾ ഉറപ്പാക്കാനുള്ള തന്ത്രമായിരുന്നെന്നാണു വിലയിരുത്തൽ. മൊത്തം 95,000 കോടി രൂപയുടെ അഴിമതിക്കേസുകളാണ് അജിത് പവാറിനെതിരെയുള്ളത്. ഇതിൽ 70,000 കോടി രൂപയുടെ അഴിമതി ആരോപണം അജിത് പവാർ അടക്കം എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്.
അജിത് പവാറിനൊപ്പമുള്ള എൻസിപി എംഎൽഎമാരെ കൂടെചേർത്ത് സർക്കാർ രൂപീകരിച്ച ബിജെപിക്ക് തിരിച്ചടി നേരിടാനാണ് സാധ്യത. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന എംഎൽഎമാരിൽ ചിലർ എൻസിപിയിലേക്ക് തിരിച്ചുപോയതായാണ് പുറത്തുവരുന്ന വാർത്തകൾ. പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒൻപത് എംഎൽഎമാരാണ് അജിത് പവാറിനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്. അതേസമയം, അജിത് പവാറിനെ എൻസിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എൻസിപി തിരഞ്ഞെടുത്തു. കുതിരക്കച്ചവടത്തിന് സാധ്യതകൾ ഉള്ളതിനാൽ കോൺഗ്രസ്, എൻസിപി എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലേക്ക് കൊണ്ടുപോയി. എൻസിപി എംഎൽഎമാരെയും കഴിഞ്ഞ ദിവസം റിസോർട്ടിലേക്ക് മാറ്റി.
ടെലിവിഷനിൽ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ കണ്ട ഉടൻ ശിവസേനയുമായി സഖ്യരൂപീകരണത്തിനായി ചുമതലപ്പെടുത്തി അയച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഹൈക്കമാൻഡ് ബന്ധപ്പെട്ടപ്പോഴാണ് മുംബൈയിലുള്ള കെ.സി. വേണുഗോപാൽ പോലും വിവരമറിയുന്നത്. തലേരാത്രി ഒൻപതു മണി വരെ തങ്ങൾക്കൊപ്പം സഖ്യചർച്ചയിൽ പങ്കെടുത്ത അജിത് പവാർ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായെന്ന വാർത്ത മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളെ നടുക്കി. ഉദ്ധവ് താക്കറെയും ശരദ് പവാറും മാധ്യമങ്ങളെ കണ്ട ശേഷം മാത്രമായിരുന്നു മഹാരാഷ്ട്ര വിഷയത്തിൽ ഔദ്യോഗിക നിലപാട് പറയാൻ കോൺഗ്രസ് തയ്യാറായത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍