പാർട്ടിയും കുടുംബവും പിളർന്നു! ഒരു വശത്ത് അധികാര രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞിരുന്ന ഉദ്ദവ് താക്കറെയെ സമ്മർദ്ദം ചെലുത്തി നിലപാട് തിരുത്തിച്ച് മന്ത്രിസഭാ ഫോർമുല വരെ ഉണ്ടാക്കി; മറുവശത്ത് അതീവ രഹസ്യമായി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭയ്ക്ക് അന്തിമ രൂപം പോലും നൽകി! കോൺഗ്രസിനേയും ശിവസേനയേയും വെടക്കാക്കി അനന്തിരവൻ നാടകം കളിച്ചപ്പോൾ അമ്മാവന്റെ റോൾ എന്തെന്ന ചോദ്യം ബാക്കി? സോണിയാ ഗാന്ധിയോട് ശരത് പവാർ മധുര പ്രതികാരം വീട്ടിയെന്ന ചർച്ചയും സജീവം; നടന്നത് 'മഹാ' ഡ്രാമ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: പാർട്ടിയും കുടുംബവും പിളർന്നു-എൻസിപിയിലെ സുപ്രിയാ സുലേയുടെ പോസ്റ്റാണ് ഇത്. എൻസിപി പിളർന്നുവെന്ന് സുപ്രീയാ സുലെ പറയുന്നു. ഒപ്പം ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും. അപ്പോഴും ഏങ്ങും അവ്യക്തതാണ്. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുംബൈയിൽ ശിവസേനയേയും കോൺഗ്രസിനേയും അടുപ്പിച്ച് സർക്കാരുണ്ടാക്കാൻ ഓടി നടക്കുമ്പോഴും അമ്മാവൻ ഒപ്പം നിന്നത് അനന്തിരവനായിരുന്നു. ഇന്നലെ വൈകിട്ട് പോലും സഖ്യ ചർച്ചകളിൽ അജിത് പവാർ പങ്കെടുത്തു. രാവിലെ ബിജെപിക്കൊപ്പം അജിത് പവാറിന്റെ സത്യപ്രതിജ്ഞയും. ഈ നാടകത്തിന് പിന്നിൽ തനിക്ക് റോളില്ലെന്ന് ശരത് പവാർ വിശദീകരിക്കുമ്പോഴും അവ്യക്തത തുടരുകയാണ്. നിയമസഭയിൽ ബിജെപി സർ്ക്കാർ ഭൂരിപക്ഷം തെളിയിക്കും വരെ ഈ സംശയങ്ങൾ ചർച്ചയാകും.
ആരും ശരത് പവാറിനെ നല്ല പിള്ളയായി കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻസിപി നേതാവ് ശരത് പവാർ കണ്ടെതാണ് ഇതിന് കാരണം. ഈ കൂടിക്കാഴ്ചയിലെ സംശയങ്ങൾ ശരിവയ്ക്കുവിധമാണ് ക്ലൈമാക്സ്. അതുകൊണ്ട് തന്നെ കോൺഗ്രസിന് പവാർ പണികൊടുത്തോ എന്ന ചിന്തയും സജീവമാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇപ്പോൾ സോണിയാ ഗാന്ധിയാണുള്ളത്. സോണിയയുമായി തെറ്റിയാണ് പവാർ കോൺഗ്രസ് വിട്ടതും എൻസിപി ഉണ്ടാക്കിയതും. സീനിയോറിട്ടിയിൽ പ്രധാനമന്ത്രിയാകേണ്ട ശരത് പവാറിനെ പ്രാദേശിക പാർട്ടി നേതാവാക്കി മാറ്റിയത് സോണിയയായിരുന്നു. ഇതിനുള്ള മധുര പ്രതികാരമാണോ ഇപ്പോൾ മഹാരാഷ്ട്രയിൽ നടന്നതെന്ന സംശയവും ബാക്കി. ഏതായാലും നിയമസഭയിൽ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതോടെ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. ഏതായാലും എൻസിപിയും കോൺഗ്രസും തമ്മിലെ ബന്ധം വഷളാക്കുന്ന തരത്തിലാണ് സംശയ ചർച്ചകൾ പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയിൽ ബിജെപിയും എൻസിപിയിലെ ഒരു വിഭാഗവും ചേർന്നുള്ള സർക്കാരിന് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 105 സീറ്റുകളാണുള്ളത്. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയാണെങ്കിലും 54 എംഎൽഎമാരിൽ എത്രപേർ അജിത് പവാറിനൊപ്പം നിൽക്കുമെന്നത് ഉറപ്പായിട്ടില്ല. പാർട്ടി അറിയാതെയാണ് അജിത് പവാറിന്റെ നീക്കമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കേവലഭൂരിപക്ഷത്തിനായി കർണാടക മോഡലിൽ എംഎൽഎമാരുടെ വിലപേശൽ നടക്കാനുള്ള സാധ്യതയും നിലവിലുണ്ട്. അജിത് പവാറിനൊപ്പം 22 എംഎൽഎമാരുണ്ടെന്നാണ് സൂചന. അധികാരത്തിലേറാൻ 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ശിവസേനയിലെ ഒരു വിഭാഗം എംഎൽഎമാരുമായും സ്വതന്ത്ര എംഎൽഎമാരുമായും ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിൽ നിർണ്ണായകമാകുക ശരത് പവാറിന്റെ മനസ്സാകും. രഹസ്യമായ പിന്തുണ അജിത പവാറിന് ശരത് പവാർ നൽകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സോണിയയോടുള്ള പഴയ പ്രതികാരം തന്നെയാകും കാരണം.
രാജീവ് ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ ശരത് പവാറിന് വലിയ സ്ഥാനം ഇല്ലാതെയായി. ഇതിലെ പ്രശ്നങ്ങളാണ് എൻസിപി രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്. വിദേശിയായ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തി കാട്ടുന്നതിൽ തുടങ്ങിയ തർക്കം. അങ്ങനെയാണ് പി എ സാഗ്മയും താരീഖ് അൻവറും ചേർന്ന് ശരത് പവാർ എൻസിപ ഉണ്ടാക്കിയത്. ഇതിന് ശേഷം കോൺഗ്രസിനെ പ്രഖ്യാപിത ശത്രുവായി കണ്ട നേതാവാണ് പവാർ. സോണിയാ ഗാന്ധിയുമായുള്ള ശത്രുതയായിരുന്നു ഇതിന് കാരണം. എന്നാൽ മഹാരാഷ്ട്രയിൽ പരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളനായി പിന്നീട് കോൺഗ്രസുമായി പവാർ അടുത്തു. അപ്പോഴും സോണിയയുമായി അടുപ്പം കാട്ടിയതുമില്ല.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതോടെ ശരത് പവാറിന് കൂടുതൽ പ്രാമുഖ്യം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. പലപ്പോഴും രാഹുൽ ഗാന്ധി ശരത് പവാറിനെ അങ്ങോട്ടു പോയി കണ്ടു. രാഹുലിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിർത്താൻ പവാർ ആവുന്നത് ശ്രമിച്ചു. എന്നാൽ ലോക്സഭയിലെ തോൽവിയോടെ രാഹുൽ ഒഴിഞ്ഞു. പകരക്കാരിയായി സോണിയ എത്തി. മഹാരാഷ്ട്രയിൽ എൻസിപിയുടെ കരുത്തിലാണ് പ്രതിപക്ഷം നില മെച്ചപ്പെടുത്തിയത്. എന്നിട്ടും പവാറിന്റെ വാക്കുകൾക്ക് സോണിയ വേണ്ടത്ര വില നൽകിയില്ല. ഇതെല്ലാം പ്രതികാരാഗ്നിയായി ശരത് പവാർ കൊണ്ടു നടന്നുവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഫട്നാവിസിനുള്ള അജിത് പവാറിന്റെ പിന്തുണയിൽ ശരത് പവാറിന്റെ 'കൈ' കോൺഗ്രസുകാർ കാണുന്നത്.
തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റായിരുന്നു ലഭിച്ചത്. മുൻവർഷങ്ങളിലേത് പോലെ സർക്കാർ രൂപീകരിക്കാനായിരുന്നു ഇരുപാർട്ടികളുടെയും ആദ്യനീക്കം. എന്നാൽ മുഖ്യമന്ത്രി പദം അടക്കം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യത്തിൻ മേലാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത മൂർഛിച്ചത്. പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ശിവസേന-കോൺഗ്രസ്-എൻസിപി ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്നും ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ ഉണ്ടാക്കുമെന്നുമായിരുന്നു ഇന്ന് പുലർച്ചെ വരെയുള്ള റിപ്പോർ ആകെട്ടുകൾ. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് ഇന്ന് രാവിലെ എൻസിപിയിലെ ഒരു വിഭാഗവുമായി ചേർന്ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യം കണ്ട വലിയൊരു രാഷ്ട്രീയ നാടകത്തിന് ഒടുവിൽ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. ഇതൊരിക്കലും പവാറിന്റെ സമ്മതമില്ലാതെ നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്. അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വന്ന് 31-ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ആയിരുന്ന ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു പദവിയിൽ രണ്ടാമൂഴം.
മഹാരാഷ്ട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി- ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു. 2014ൽ 122 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ 105 സീറ്റുകളിൽ മാത്രമാണു മുന്നേറിയത്. കഴിഞ്ഞ തവണ 185 സീറ്റുകളുണ്ടായിരുന്ന ബിജെപി- ശിവസേന സഖ്യത്തിന് ഇരുപതിലേറെ സീറ്റുകളുടെ നഷ്ടം. 15 സീറ്റിലേറെ അധികം നേടി എൻസിപി- കോൺഗ്രസ് സഖ്യം പിടിച്ചുനിന്നു. ആർക്കു ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിലാണു സംസ്ഥാനത്തു പ്രതിസന്ധി ഉടലെടുത്തതും രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയതും.
ബാൽ താക്കറെ യുഗത്തിനു ശേഷം ബാന്ദ്രയിലെ 'മാതോശ്രീ' വീണ്ടും അധികാര കേന്ദ്രമായി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന നിലപാടെടുത്തു ശിവസേന. പ്രധാന വകുപ്പുകൾ തുല്യമായി വീതിക്കണമെന്നും ആവശ്യം. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസും എൻസിപിയും സേനയുമായി ചേർന്നു സർക്കാർ രൂപീകരിക്കുമെന്ന സൂചനയുമായി ചില കോൺഗ്രസ് നേതാക്കൾ. എൻസിപി അധ്യക്ഷൻ ശരദ് പവാറും പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ടും ഇക്കാര്യം നിഷേധിച്ചു. ഫഡ്നാവിസിനെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു സേനാ മുഖപത്രമായ സാമ്ന രംഗത്ത് വന്നു. പിന്നീട് പല നാടകങ്ങളും അരങ്ങേറി. അതിൽ അവസാനത്തേതാണ് ഫട്നാവീസിന്റെ സത്യപ്രതിജ്ഞ. നിയമസഭയിൽ ഫട്നാവീസ് ഭൂരിപക്ഷം തെളിയിക്കും വരെ ഇത് തുടരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്