നിലമ്പൂരിൽ ആര്യാടന്റെ മകൻ തന്നെ; ലീഗുകാർ കാലുവാരിയാൽ സരിതയുടെ പട്ടികയിൽ പേരുചേർത്ത അനിൽകുമാർ വണ്ടൂരിൽ വിയർക്കും; തവനൂരും പൊന്നാനിയും ഇടതിന്; താനൂരും തിരൂരും മങ്കടയും പൊരിഞ്ഞ പോരാട്ടം; മറ്റിടങ്ങളിൽ ലീഗുമാത്രം ചിത്രത്തിൽ: മലപ്പുറത്തെ സാധ്യതകൾ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു
മലപ്പുറം ജില്ല മുസ്ലിം ലീഗിന്റെ ഒരു പൊന്നാപുരം കോട്ടയാണ് എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ ചർച്ചക്ക് പ്രസക്തിയില്ല. ജില്ലയിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് പ്രമുഖ്യമുള്ളതും ഹിന്ദു സമുദായം കൂടുതലുള്ളതുമായ പ്രദേശങ്ങൾ ഉണ്ട്. ഒപ്പം കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസിനും പിന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പൊതുവെ ലീഗിനുമാണ് പ്രാമുഖ്യം.
പൊന്നാനി, തവനൂർ ഒരു പരിധി വരെ പെരിന്തൽമണ്ണ, മങ്കട, തിരൂർ തുടങ്ങിയ സ്ഥലങ്ങൾ മാർസിസ്റ്റ് പ്രമുഖ്യമുള്ള പ്രദേശമാണ്. ഇതിൽ തവനൂരും പൊന്നാനിയും പാർട്ടിക്ക് ജയിക്കാവുന്ന സീറ്റാണ്. ജയിക്കാറുള്ള സീറ്റുമാണ്. പെരിന്തൽമണ്ണ, തിരൂർ, മങ്കട എന്നിവിടങ്ങളിൽ അത്ര എളുപ്പമല്ല. നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ ജയിക്കാവുന്നതാണ്. വണ്ടൂർ, നിലമ്പൂർ തുടങ്ങിയ കുടിയേറ്റ കർഷകർ കൂടുതലുള്ള പ്രദേശങ്ങൾ കോൺഗ്രസ് സ്വാധീനമുള്ള സ്ഥലങ്ങളാണ്. തവനൂർ - പൊന്നാനി ഏരിയയിലും കോൺഗ്രസ് ശക്തമാണ്. ബാക്കി മലപ്പുറം ജില്ലയിലെ മിക്ക സ്ഥലങ്ങളും മുസ്ലിം ലീഗിന്റെ ശക്തി മണ്ഡലങ്ങളാണ്. വലിയ ഭൂരിപക്ഷം മുസ്ലിം ലീഗിന് തിരഞ്ഞെടുപ്പുകളിൽ കിട്ടുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം.
മൊത്തം 16 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. മുൻപ് 12 ആയിരുന്നു. പുനർവിഭനത്തിന് ശേഷമാണിത് 16 ആയത്. വർധിച്ച നാലിൽ 3 സീറ്റും മുസ്ലിം ലീഗ് എടുക്കുകയും തവനൂർ മാത്രം കോൺഗ്രസിന് കൊടുക്കുകയുമാണ് ഉണ്ടായത്. അതിനെച്ചൊല്ലി കഴിഞ്ഞ തവണ വലിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വലിയ സ്പർദ്ധ നിലനിലകുന്ന സ്ഥലമാണ് മലപ്പുറം. മലപ്പുറത്തുകുടി വെറുതെ യാത്ര ചെയ്താൽ അങ്ങിങ്ങ് വലിയ ത്രിവർണ പതാകകൾ, ത്രിവർണ ബോർഡുകൾ തുടങ്ങിയവ കാണാം. അത് കാണുമ്പോൾ തന്നെ മനസിലാകും ഇവിടെ കുറച്ചു കോൺഗ്രസ്സുകാർ ഉണ്ടെന്നുള്ളത്. ചുവന്ന കൊടി പോലെയല്ല ഈ ത്രിവർണ പതാകകൾ. മുസ്ലിം ലീഗിനെതിരായ വലിയ വെല്ലുവിളിയായിട്ടാണ് ഇത് കാണപ്പെടുന്നത്. ഇവിടെ മാർക്‌സിസ്റ്റ് പാർട്ടിയിൽ അധികവും തിയന്മാരും പട്ടികജാതിക്കാരുമാണ്. അവരോടൊപ്പം അത്യാവശ്യം നായന്മാരും നമ്പൂതിരിമാരും ഉണ്ടെന്നു വച്ചോ. പക്ഷെ കോൺഗ്രസ് അങ്ങനെയല്ല. ലീഗ് വിരുദ്ധന്മാരുടെ പാർട്ടിയാണ് ഇവിടെ കോൺഗ്രസ്സ്. ഒപ്പം ഇവിടെ ലീഗ് ഇതര പാർട്ടിയാണ് മാർക്‌സിസ്റ്റ്. അതുമാത്രമല്ല മരിച്ചു മണ്മറഞ്ഞ നേതാക്കളിൽ മലപ്പുറത്തെ കോൺഗ്രസുകാർക്ക് ഏറ്റവും പ്രിയം മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിനോടാണ്. എവിടെ കോൺഗ്രസുകാർ ഉണ്ടോ അവിടെയൊക്കെ ഇദ്ദേഹത്തിന്റെ ഒരു സ്മാരകമുണ്ടാകും. അബ്ദുൾ റഹ്മാൻ സാഹിബ് കോൺഗ്രസിൽ നിന്നുകൊണ്ട് ലീഗിനെതിരായി ശക്തമായി നിലപാടെടുത്ത നേതാവാണ് എന്നതാണ് ഇതിന് കാരണം.
ആറുവർഷം മുൻപ് ആര്യാടൻ മുഹമ്മദ് മുഹമ്മദാലി ജിന്നയെ കഠിനമായി വിമർശിച്ചു കൊണ്ട്, അദ്ദേഹം ജനനത്തീയതി തിരുത്തിയത്തടക്കം പറഞ്ഞുകൊണ്ട് മാതൃഭൂമി പാത്രത്തിൽ ലേഖനമെഴുതി . ജിന്നയോടു ദേഷ്യം ഉണ്ടായിട്ടല്ല മലപ്പുറത്തെ ലീഗിനെ കൊച്ചാക്കാനാണ് ആണ് ആര്യാടൻ ഈ ലേഖനം എഴുതിയത്. ഇവിടുത്തെ മാർക്‌സിസ്റ്റുകാർ എന്നുവച്ചാൽ ഭൂപരിഷ്‌കരണ നിയമം വന്നപ്പോൾ ബഹു സ്വത്തുക്കൾ നഷ്ടപ്പെട്ട നായന്മാരുടെയും നമ്പൂതിരിമാരുടെയും പിന്നെ ജീവിക്കാൻ നിവൃത്തിയില്ലാത്ത തീയന്മാരുടെയും, പട്ടികജാതിക്കാരുടെയും പാർട്ടിയാണ്. ഇവിടെ കോൺഗ്രസ് അങ്ങനെയല്ല. സ്വത്ത് ക്ഷയിച്ച നായർ പ്രമാണിമാർക്ക് ഒപ്പം തന്നെ പണ്ട് കാലത്തു സമ്പന്നരായിരുന്ന മുസ്ലിം പ്രഭുക്കന്മാരുമാണ് ഇവർ. പിന്നെ ഒരു രഹസ്യം കൂടി പറയാം, മാർക്‌സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾക്ക് സിപിഐ(എം), സിപിഐ വോട്ടുകൾ കിട്ടിയില്ലെങ്കിൽ പോലും മലപ്പുറം ജില്ലയിൽ കോൺഗ്രസുകാരുടെ വോട്ടുകൾ ഉറപ്പായും കിട്ടും. ഇതാണ് മലപ്പുറം ജില്ലയുടെ ഒരു ആന്തരിക രാഷ്ട്രീയം.
മാത്രമല്ല കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ നല്ല ഒന്നാന്തരം ഒരു കോൺഗ്രസുകാരനും, കെപിസിസി മെമ്പറുമായിരുന്ന അബ്ദുൾ റഹ്മാൻ ഖദർ ഇട്ടുകൊണ്ട് തന്നെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. ഇദ്ദേഹം പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബഷീറിന് എതിരെ ശകതമായ മത്സരം നടത്തി. തൃത്താലയിലും, പൊന്നാനിയിലും തവനൂരും അന്ന് അബ്ദുൾ റഹ്മാൻ ലീഡ് ചെയ്തു. അന്ന് തിരൂരങ്ങാടിയിൽ കിട്ടിയ ലീഡ് കൊണ്ടാണ് അന്ന് ബഷീർ ജയിച്ചത്. അന്ന് മുതലാണ് ബഷീറിന് ഒരു വിനയം വന്നത്. അതുവരെ മുസ്ലിം.ലീഗിന്റെ ധിക്കാരം നിറഞ്ഞ സ്വരമാണ് ബഷീറിൽ നിന്ന് കേട്ടുകൊണ്ടിരുന്നത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് മുഹമ്മദ് ബഷീർ. അഞ്ചാം മന്ത്രി വേണമെന്ന് ലീഗിൽ ഏറ്റവും കൂടുതൽ ഒച്ചവച്ച ആളും ബഷീർ ആയിരുന്നു. അത് പിന്നീട് പ്രവർത്തകർ ഏറ്റെടുത്തു തുടർന്നു. ആര്യാടൻ മുഹമ്മദിന്റെ മുഖവും ഒരു നായയുടെ ഉടലും ചേർത്ത പടങ്ങൾ മലപ്പുറം ജില്ലയിൽ എമ്പാടും സ്ഥാപിക്കുകയും ചെയ്തു. അഞ്ചാം മന്ത്രിയും ആര്യാടനും തമ്മിൽ എന്നതാണ് ബന്ധമെന്നു അറിയില്ല അത് ആര്യാടന്റെ തലയിൽ വക്കാൻ ചിലർ നോക്കി.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും തമ്മിലുള്ള വഴക്കു വളരെ വ്യാപകമായിരുന്നു. അത് മാർക്‌സിസ്റ്റുകാർ പരമാവധി മുതലെടുക്കുകയും സാമ്പാർ മുന്നണി ഉണ്ടാക്കുകയും ചെയ്തു. രണ്ടു മുനിസിപ്പാലിറ്റിയിലും ഇരുപതു പഞ്ചായത്തുകളിലും ഈ പരീക്ഷണം നടന്നു. ഒപ്പം പല ഇടങ്ങളിലും മുസ്ലിം ലീഗിനെ അട്ടിമറിക്കാനും ഈ സാമ്പാറുകാർക്ക് കഴിഞ്ഞു. അങ്ങനെ മലപ്പുറം രാഷ്ട്രീയമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണിപ്പോൾ. എന്നാൽ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലിത് അത്രയധികം ബാധിക്കില്ല. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസുകാരുടെ വോട്ടില്ലാതെ ലീഗു സ്ഥാനാർത്ഥികൾക്കു ജയിക്കാം എന്നതാണ് കാരണം.
മലപ്പുറത്തെ കോൺഗ്രസ് മണ്ഡലങ്ങൾ
ലീഗുകാരുടെ വോട്ടു കിട്ടില്ലെങ്കിലും നിലമ്പൂരിൽ ജയിക്കുക ആര്യാടൻ ഷൗക്കത്തുതന്നെ
നിലമ്പൂരിൽ ആര്യാടൻ മുഹമ്മദല്ല അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി. ഷൗക്കത്തിന് സീറ്റു കൊടുക്കാതിരിക്കാൻ കോൺഗ്രസ്സിൽ തന്നെ കുറെ ആളുകൾ ആഞ്ഞുപിടിച്ചു. പക്ഷെ നടന്നില്ല, ആര്യാടൻ ഷൗക്കത്തിന് ഒരു കാരണവച്ചാലും ലീഗുകാരുടെ വോട്ടു കിട്ടില്ല. ഒപ്പം ജമാത്തി ഇസ്ലാമി ക്കാരും പോപ്പുലർ ഫ്രണ്ടുക്കാരും മറ്റു മത മൗലികവാദികളും തീവ്രവാദികളും ആര്യാടനെ തോൽപിക്കാൻ ശ്രമിക്കുമെന്നുള്ളത് ഉറപ്പാണ്. ആര്യാടൻ ഷൗക്കത്തിന്റെ എതിർ സ്ഥാനാർത്ഥി പി വി അൻവർ പ്രബലനാണ്. ഏറനാട് മണ്ഡലത്തിൽ മുൻപ് മത്സരിച്ചു തരംഗമുണ്ടാക്കിയ ആളാണ്. നിലമ്പൂർ ബിജെപി ശക്തമായിട്ടുള്ള സ്ഥലമാണ്. നിലമ്പൂർ കോവിലകത്തെ ഭരതൻ തമ്പുരാൻ ജനസംഘത്തിന്റ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ബിഡിജെഎസിനാണ് ഈ സീറ്റു കൊടുത്തിരിക്കുന്നത്. ഗിരീഷ് മേക്കാട്ട് ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. പക്ഷെ ഇതൊക്കെ കഴിഞ്ഞാലും നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് തന്നെ ജയിക്കും.
ലീഗുകാർ മാന്യമായി വോട്ടു ചെയ്താൽ വണ്ടൂരിൽ അനിൽകുമാർ
വണ്ടൂർ മലപ്പുറം ജില്ലയിലെ സംവരണ സീറ്റാണ്. ഇവിടെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വണ്ടൂരിൽ ലീഗും, കോൺഗ്രസും തമ്മിലുള്ള വഴക്കു രൂക്ഷമായിരുന്നു. കുടിയേറ്റക്കാർ കൂടുതലുള്ള മണ്ഡലമാണ് വണ്ടൂർ. ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി മന്ത്രി എ പി അനിൽകുമാറാണ്. അനിൽ കുമാർ സരിതയുടെ ലിസ്റ്റിൽ പേര് വന്നു ആകെ ചീത്തപ്പേരായി നിൽക്കുകയാണ്. ലീഗുകാർ മാന്യമായി വോട്ടു ചെയ്താൽ ഇവിടെ അനിൽകുമാർ ജയിക്കും. അല്ലെക്കിൽ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകും. നിഷാന്ത് ആണ് വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി.
തവനൂരിൽ കെ ടി ജലീൽ
പണ്ട് കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച ഡോ. കെ ടി ജലീലാണ് തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ഹിന്ദു ഭൂരിപക്ഷമാണ് തവനൂരിൽ. മുസ്ലിങ്ങളും ഏതാണ്ട് അത്രത്തോളം തന്നെ ഇവിടെയുണ്ട്. മാർക്‌സിസ്റ്റ് പാർട്ടി ഇവിടെ ശക്തമാണ്. ലീഗ് ബുദ്ധിപൂർവം ഒഴിവാക്കിയ സീറ്റാണിത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി ഇഫ്തിഖാറുദിൻ ആണ്. 6854 വോട്ടാണ് കഴിഞ്ഞ തവണ ജലീലിന്റെ ഭൂരിപക്ഷം. തവനൂർ പൊന്നാനി മണ്ഡലങ്ങൾ ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി രവി തേലത്താണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് തന്നെ ബിജെപി ശക്തമാണ്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 14000 വോട്ടുകൾ പിടിച്ചു. ഇവിടെ ജലീൽ തന്നെ ജയിക്കും.
പൊന്നാനിയിൽ സാധ്യത ശ്രീരാമകൃഷ്ണന്
പൊന്നാനി ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലമാണ്. കഴിഞ്ഞ തവണ ഇരുമുന്നണികളും മത്സരിപ്പിച്ച അതെ സ്ഥാനാർത്ഥികൾ തന്നെ ഇവിടെ വീണ്ടും മത്സരിക്കുന്നു. സിറ്റിങ് എംഎൽഎയായ ശ്രീരാമകൃഷ്ണനാണിവിടെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മോഹനാണ് എതിർ സ്ഥാനാർത്ഥി. ബിജെപി ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയിക്കുന്നത് ബിജെപി സംസ്ഥാന സമിതി അംഗവും പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്റെ ഭർത്താവുമായ കെ കെ സുരേന്ദ്രനെയാണ്. ശക്തമായ മത്സരം ഉണ്ടാക്കാൻ വേണ്ടിയാണു ബിജെപി ഇവിടെ സുരേന്ദ്രനെ തന്നെ ഇറക്കിയിട്ടുള്ളത്. സാധാരണ പൊന്നാനി ഇടതുപക്ഷത്തെ തുണയ്ക്കുന്ന മണ്ഡലം ആയതുകൊണ്ട് ഇത്തവണയും ശ്രീരാമകൃഷ്ണൻ ഇവിടെ ജയിക്കാനാണ് സാധ്യത.
കോൺഗ്രസ്സ് പോരാട്ടം അവസാനിച്ചു
താനൂരിൽ മേൽക്കൈ രണ്ടത്താണിക്ക്
ഒരു കോൺഗ്രസുകാരൻ മത്സരിക്കുന്ന മണ്ഡലമാണ് താനൂർ. അതാരാണെന്നു ചോദിച്ചാൽ കഴിഞ്ഞ തവണ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിന്ന് ഇ ടി മുഹമ്മദ് ബഷീറിനെ വെള്ളം കുടിപ്പിച്ച അതേ കോൺഗ്രസുകാരൻ വി അബ്ദുൾ റഹ്മാനാണ്. ഇദ്ദേഹം ഇവിടെ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. താനൂറിന്റെ ചരിത്രത്തിൽ ലീഗ് അല്ലാതെ വേറൊരു പാർട്ടിയും ജയിച്ചിട്ടില്ല. ലീഗ് അല്ലാതെ ജയിക്കുകയുമില്ല. നിലവിലുള്ള എംഎൽഎ അബ്ദുൾ റഹ്മാൻ രണ്ടത്താണിയാണ് ഇക്കുറിയും ഇവിടെ ലീഗ് സ്ഥാനാർത്ഥി. അബ്ദുൾ റഹ്മാൻ കോൺഗ്രസ് പിന്തുണയുള്ളയാളും പൈസക്കാരനുമാണ്. രണ്ടത്താണി ജനകീയ എംഎൽഎ യുമാണ്. പക്ഷെ രണ്ടത്താണി മുജാഹിദ് വിഭാഗക്കാരനാണ്. സുന്നി വിഭാഗം വളരെ ശക്തമായുള്ള മലപ്പുറം ജില്ലയിൽ മുജാഹിദുകാരനായ രണ്ടത്താണി നേരിടുന്ന പ്രശ്നം അതാണ്. ഒരു പൊരിഞ്ഞ മത്സരമാണ് ഇവിടെ നടക്കുന്നത്. അതിനാൽ ചിലപ്പോൾ അട്ടിമറികൾ ഇവിടെ പ്രതീക്ഷിക്കാം. സാധാരണഗതിയിൽ ഒരു മേൽകൈ രണ്ടത്താണിക്കാണ്.
പൊരിഞ്ഞ മത്സരം നടക്കുന്ന തിരൂരിൽ സാധ്യത സി മമ്മൂട്ടിക്ക്
തിരൂർ ഹിന്ദു പോപ്പുലേഷൻ ഉള്ള ഒരു സ്ഥലമാണ്. 2006ൽ ഇ ടി മുഹമ്മദ് ബഷീറിനെ തോൽപ്പിച്ച് സിപിഐ(എം) പിടിച്ച സീറ്റാണ് തിരൂർ. കഴിഞ്ഞ തവണ ഈ സീറ്റു ലീഗിന്റെ സി മമ്മുട്ടി തിരിച്ചു പിടിച്ചു. മമ്മുട്ടി തന്നെയാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാർത്ഥി. പാർലമെന്റ് ഇലക്ഷനിൽ ലീഗിന് 7000 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. പി അബ്ദുൾ ഗഫൂർ ആണ് ഇവിടെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി. മലപ്പുറം ജില്ലയിൽ വിജയപ്രതീക്ഷ കുറഞ്ഞ മണ്ഡലങ്ങൾ വ്യവസായികൾക്കും, വിമതന്മാർക്കും തൂക്കി വിൽക്കുന്ന സംവിധാനം വന്നിട്ടുണ്ട്. പണമാണ് അവരുടെ യോഗ്യത. ഇതും അത്തരത്തിൽ ആണ്. ഇവിടെയും പൊരിഞ്ഞ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമാണ്. എന്നാലും മമ്മുട്ടിക്കാണ് ഇവിടെ സാധ്യത.
മങ്കടയിൽ സാധാരണ ഊഷ്മാവിൽ ജയസാധ്യത അഹമ്മദ് കബീറിന്
ലീഗ് കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലമാണ് മങ്കട. മങ്കടയിൽ മുസ്ലിം ആണ് ഭൂരിപക്ഷം എങ്കിലും അതിന്റെ അടുത്തായി ഹിന്ദുക്കളുമുണ്ട്. 2001 ലും, 2006 ലും സിപിഐ(എം) സ്വതന്ത്രനായി മഞ്ഞളാം കുഴി അലി ജയിച്ച സ്ഥലമാണ് മങ്കട. 2006 ൽ ഇദ്ദേഹം തോൽപ്പിച്ചതു വേറെ ആരെയുമല്ല സി എച്ചിന്റെ മകൻ എംകെ മുനീറിനെ യാണ്. ഇപ്പോൾ അലി ലീഗിൽ ചേർന്നു. ഇവിടെ ഇക്കുറി ലീഗ് സ്ഥാനാർത്ഥി സിറ്റിങ് എംഎൽഎ അഹമ്മദ് കബീറാണ്. സിപിഐ(എം) ഇവിടെ ശകതനായ സ്ഥാനാർത്ഥിയെയാണ് ഇറക്കിയിട്ടുള്ളത്. അഡ്വ റാഷിദ് അലി. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത്. പക്ഷെ മഞ്ഞളാങ്കുഴി അലി ലീഗിൽ ആയതിനാലും, മങ്കട പുള്ളിയുടെ ഏരിയ ആയതുകൊണ്ടും കുഞ്ഞാലിക്കുട്ടിക്കു നീരസം ഉണ്ടായില്ലെങ്കിൽ അഹമ്മദ് കബീർ തന്നെ വീണ്ടും ഇവിടെ ജയിക്കും. ലീഗിൽ അറിയപ്പെടുന്ന കുഞ്ഞാലി വിരുദ്ധൻ കൂടിയാണ് അഹമ്മദ് കബീർ. സാധാരണ ഊഷ്മാവിലും മർദത്തിലും ഇദ്ദേഹത്തിനാണ് സാധ്യത.
പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി
മഞ്ഞളാം കുഴി അലി മത്സരിക്കുന്ന മണ്ഡമാണ് പെരിന്തൽമണ്ണ. ശശികുമാറാണ് സിപിഐ(എം) സ്ഥാനാർത്ഥി. 2006 ൽ ശശി ജയിച്ചു 2011 ൽ തോറ്റ സ്ഥലമാണ് പെരിന്തൽമണ്ണ . ശശികുമാർ
നല്ല സ്ഥാനാർത്ഥിയാണ്. പക്ഷെ അലിക്കാണ് സാധ്യത.
ഇനിയുള്ള മണ്ഡലങ്ങൾ പേര് മാത്രം പറഞ്ഞാൽ മതി. കാരണം ജയാ സാധ്യത ലീഗിന് മാത്രമാണ്
കൊണ്ടോട്ടിയിൽ ടിവി ഇബ്രാഹിം, ഏറനാട്ടിൽ സീതി ഹാജിയുടെ മകൻ പി കെ ബഷീർ, മലപ്പുറത്തു പി ഉബൈദുള്ള, വേങ്ങരയിൽ മഹാനായ പികെ കുഞ്ഞാലിക്കുട്ടി, വള്ളികുന്നിൽ അബ്ദുൾ ഹമിദ് , തിരുരങ്ങാടിൃയിൽ പികെ അബ്ദുൾ റബ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ ഇത്രയും പേരെ സംബന്ധിച്ച് എതിരില്ലാതെ ജയിക്കുന്ന സാഹചര്യമാണുള്ളത്. കാരണം ഇതെല്ലം ലീഗിന്റെ ഉറച്ച സീറ്റുകളാണ്. ഇവിടെ ലീഗ് അല്ലാതെ വേറെ ആരും ജയിക്കില്ല. ജയിക്കേണ്ട സാഹചര്യം എൽഡിഎഫ് ഇവിടെ ഉണ്ടാക്കിയിട്ടുമില്ല. അതുകൊണ്ടു വായിലെ വെള്ളം കളഞ്ഞു. പിന്നെ ശ്രദ്ധേയമായ കാര്യം കൊണ്ടോട്ടിയിലും, വള്ളികുന്നിലും, കോട്ടക്കലും പുതിയ സ്ഥാനർത്ഥികളാണ്.
മലപ്പുറം ജില്ലയിൽ മുസ്ലിങ്ങളുടെ ഇടയിൽ ബിജെപി രണ്ടു മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നു എന്നതാണ് കൗതുകകരമായ വേറൊരു കാര്യം. മലപ്പുറത്തു ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ തങ്ങളാണ് സ്ഥാനാർത്ഥി. പി റ്റി ആലി ഹാജി വേങ്ങരയിൽ കുഞ്ഞാലികുട്ടിക്ക് എതിരായും ഇവിടെ മത്സരിക്കുന്നു. രണ്ടു പേർക്കും താമരയാണ് ചിഹ്‌നം. ഇവിടെ ബിജെപിക്കു ശക്തിയുള്ള പ്രദേശമായ വള്ളികുന്നിൽ ജനസംഘം മുതൽക്കേ കരുത്തനായ ബിജെപി സ്ഥാനാർത്ഥിയായി ജനചന്ദ്രൻ മാഷ് മത്സരിക്കുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ബിജെപി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച സ്ഥലമാണ് വള്ളിക്കുന്ന്. 15987 വോട്ടുകൾ ഇവിടെ ബിജെപിക്ക് ലഭിച്ചു. പൊന്നാനി മണ്ഡലത്തിൽ മത്സരിക്കുന്ന കെ കെ സുരേന്ദ്രനാണ് ശക്തനായ മറ്റൊരു ബിജെപി സ്ഥാനാർത്ഥി.
മലപ്പുറത്ത് ഈ ഇലക്ഷനിൽ മുസ്ലിം ലീഗ് പാർട്ടി ഒറ്റ സീറ്റും സ്ത്രീകൾക്കു കൊടുത്തിട്ടില്ല, പക്ഷെ മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ കോട്ടയായ മലപ്പുറത്തു മാർക്‌സിസ്റ്റ് പാർട്ടിയും ബിജെപിയും വനിത സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. 1998 ൽ സിപിഐ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിച്ച മിനു മുംതാസ് ഇത്തവണ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി തിരുരങ്ങാടിയിൽ മത്സരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും എസ്ഡിപിഐയും, വെൽഫെയർ പാർട്ടിയും, പിഡിപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍