ബാർ കോഴയിലെ ചതിയുടെ തിരക്കഥ ആദ്യം പുറം ലോകം അറിയിച്ചത് മറുനാടൻ; പുറത്ത് പോവേണ്ട സാഹചര്യങ്ങളിൽ എല്ലാം പേടിച്ച് പിൻവലിഞ്ഞ മാണി ഒടുവിൽ നിലപാട് കടുപ്പിച്ചത് അണികൾ ഒരുപോലെ തിരിഞ്ഞപ്പോൾ; അവസാനിക്കുന്നത് മൂന്നര പതിറ്റാണ്ട് നീണ്ട ബന്ധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഘടകകക്ഷികളെ കാൽക്കീഴിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല കളിച്ച കളിയായിരുന്നു ബാർ കോഴ ആരോപണം. കോൺഗ്രസിലെ അന്നത്തെ തന്റെ വിശ്വസ്തനായ റവന്യൂമന്ത്രി അടൂർ പ്രകാശിനെ കൂട്ടുപിടിച്ച് നടപ്പാക്കിയ തിരക്കഥ. പിസി ജോർജും ഇവർക്കൊപ്പമുണ്ടായിരുന്നു. അടൂർ പ്രകാശിന്റെ സുഹൃത്തും ബന്ധുവാകാൻ പോകുന്ന ബിജു രമേശ് അങ്ങനെ മാണിയെ മുൾമുനയിൽ നിർത്തി ബാർകോഴ ആരോപണം ഉന്നയിച്ചു. ഈ ഗൂഢാലോചന തുറന്ന് പറഞ്ഞത് മറുനാടൻ മലയാളി മാത്രമായിരുന്നു. ബിജു രമേശിന്റേയും അടൂർ പ്രകാശിന്റേയും മക്കൾ തമ്മിലെ വിവാഹ വാർത്തയും നൽകി. എന്നാൽ അന്നൊന്നും കെഎം മാണി കടുത്ത നടപടികളെടുത്തില്ല. പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ മാണി പക്ഷേ യുഡിഎഫ് വിടാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല. ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് അപമാനിതനായിട്ടും യുഡിഎഫിൽ തുടർന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ പലയിടത്തും കേരളാ കോൺഗ്രസിനെ കാലുവാരാനും ശ്രമിച്ചു. ഇതു അണികളിൽ വികാരമായപ്പോൾ മുന്നണി വിടുകയാണ് മാണി. മുന്നരപതിറ്റാണ്ടോളം യുഡിഎഫിന്റെ ശബ്ദമായിരുന്ന മാണി ഇനി നിയമസഭയിൽ സ്വതന്ത്രന്റെ റോളിലാകും എത്തുക.
യു.ഡി.എഫുമായും എൽ.ഡി.എഫുമായി സമദൂരം പ്രഖ്യാപിച്ച പാർട്ടി ചെയർമാൻ കെ.എം. മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അണികൾക്കു ശരിദൂരമെന്നു നിർദ്ദേശം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയിലെ ധാരണയനുസരിച്ചാണു തദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തതെന്നു കെ.എം. മാണി പറയുന്നു. ചരൽക്കുന്ന് ക്യാമ്പിൽ പങ്കെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളായ നേതാക്കൾ നിലവിലുള്ള മുന്നണി സംവിധാനം പഞ്ചായത്ത് തലത്തിൽ തുടരണമെന്ന ഉറച്ചനിലപാട് സ്വീകരിച്ചതോടെയാണു പുതിയ രാഷ്ട്രീയ പരീക്ഷണം അവതരിപ്പിച്ചത്. ഏതായാലും ബിജെപിയിൽ പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാണിയുടെ മനസ്സ് ഇടതുപക്ഷത്തേക്കാണെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഏതായാലും സമദൂരത്തിനിടയിലെ തദ്ദേശത്തിലെ ശരിദൂരം ചർച്ചയാവുകയാണ്. പിളരും തോറും കേരളാ കോൺഗ്രസ് വളരുമെന്ന മാണി സിന്താദ്ധത്തിന് സമാനമാണ് ഇതും. മാണി ഗ്രൂപ്പ് യു.ഡി.എഫ്വിട്ട സാഹചര്യത്തിൽ പഞ്ചായത്ത് തലങ്ങളിലും മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ ഒത്തുപോകുമോ എന്നതാണു അറിയേണ്ടത്.
കോട്ടയം, ഇടുക്കി ജില്ലകളിലായി നാൽപതോളം തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നതു കോൺഗ്രസും മാണി ഗ്രൂപ്പും ചേർന്നാണ്. അമ്പതോളം ബാങ്കുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇരു പാർട്ടികളും ചേർന്നാണ്. ഇവിടങ്ങളിലെ ഭരണം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഇരുപാർട്ടികളും നേരിടുന്ന വെല്ലുവിളി.ചരൽകുന്ന് ക്യാമ്പിനു മുമ്പുതന്നെ നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാനും സഭയ്ക്കു പുറത്ത് സമദൂരം പാലിക്കാനും മാണി ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫ്. തുടരുന്നതു സംബന്ധിച്ച തീരുമാനം മാത്രമാണു ചരൽക്കുന്ന് ക്യാമ്പിൽ പുതുതായി ഉണ്ടായത്. എൽ.ഡി.എഫിലേക്കോ എൻ.ഡി.എയിലേക്കോ ഇല്ലെന്നു പറഞ്ഞ കെ.എം. മാണി ദേശീയതലത്തിൽ യു.പി.എക്കു പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്നും പറയുന്നു. അതായത് ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ നീക്കം. ഒരു പക്ഷേ ബാർ കോഴയിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉറച്ച നിലപാട് എടുത്തിരുന്നുവെങ്കിൽ ഈ പ്രതിസന്ധികൾ മാണിക്ക് ഒഴിവാക്കാമായിരുന്നു.
ധനമന്ത്രിയായിരിക്കെയാണ് ബാർ കോഴയിൽ ആരോപണമെത്തുന്നത്. വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ട് എതിരായിരുന്നു. അപ്പോൾ തന്നെ ഗൂഢാലോചന വ്യക്തവുമായി. എന്നാൽ ബജറ്റ് അവതരിപ്പിച്ച് ജയിക്കാനായിരുന്നു ശ്രമം. ബഹളങ്ങൾക്കിടയിൽ അത് നടന്നുവെങ്കിലും യുഡിഎഫ് പക്ഷത്ത് തന്നെ തുടർന്നു. പിസി ജോർജിനെ പുറത്താക്കാനുള്ള നീക്കത്തിലും കോൺഗ്രസ് ആദ്യ ഘട്ടത്തിൽ പിന്തുണച്ചില്ല. കെ ബാബുവിനെതിരെ എഫ്ഐആർ ഇടാത്തതും മാണിക്ക് സുവർണ്ണാവസരമായി മുന്നിലെത്തി. അപ്പോഴും രാജിവച്ചില്ല. കോടതി പരാമർശത്തെ തുടർന്ന് നാണം കെട്ട് ധനമന്ത്രിസ്ഥാനം ഒഴിഞ്ഞു. കോടതി ബാബുവിനെതിരെ പരാമർശം ഉയർത്തിയപ്പോൾ സംഭവിച്ചത് മറിച്ചായിരുന്നു. ബാബു രാജി കൊടുത്തെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. പിന്നീട് ബാബു മന്ത്രിയായി തുടരുകയും ചെയ്തു. ഇതൊന്നും മാണിയുടെ കാര്യത്തിൽ സംഭവിച്ചില്ല. സമ്മർദ്ദത്തിലൂടെ മാണിയുടെ രാജി ചോദിച്ചു വാങ്ങി. അതുകൊടുത്തപ്പോൾ തന്നെ ഗവർണ്ണറുടെ അംഗീകരാത്തിന് അയക്കുകയും ചെയ്തു. ഈ വേദനകളെല്ലാം ഉള്ളിലമർത്തി നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പക്ഷത്ത് തുടർന്നു.
മറുനാടൻ നൽകിയ വാർത്തകൾ ശരിവച്ച് അടൂർ പ്രകാശിന്റെ മകനും ബിജു രമേശ് എന്ന ബാറുടമയുടെ മകളും വിവാഹിതരാകുന്നു. വിവാഹ നിശ്ചയ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. കെപിസിസി അധ്യക്ഷൻ വി എം സുധീരനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതുമില്ല. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കളാരും ഈ വിവാഹ നിശ്ചയത്തിന് എത്തിയില്ല. എന്നാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അതീവ രഹസ്യമായി പോയത് മാണിയെ വേദനിപ്പിച്ചു. ഈ വാർത്തയും മറുനാടനാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെ മാണി കോൺഗ്രസ് നേതൃത്വവുമായി അകന്നു. അണികളുടെ വികാരം മാനിച്ച് പടിയിറക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് ക്യാമ്പാണ് ലക്ഷ്യമിടുന്നത്. അത് തന്നെയാണ് അണികളുടെ വികാരമെന്നും മാണി തിരിച്ചറിയുന്നു. ഏതായാലും മൂന്നര പതിറ്റാണ്ട് നീണ്ട ഇടതു ബന്ധമാണ് പാലയിലെ മാണിക്യം ഉപേക്ഷിക്കുന്നത്.
1981 ഒക്ടോബർ 29ന് ഇ.കെ. നായനാർ സർക്കാരിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ്(എം) ആ മന്ത്രിസഭയിൽനിന്നും രാജിവച്ചു പുറത്തുവന്നതോടെയാണ് പുതിയ യു.ഡി.എഫ്. രൂപംകൊണ്ടത്. 1964ലാണു കേരള രാഷ്ട്രീയത്തിലെ രണ്ടു നിർണായക പിളർപ്പുകൾ നടക്കുന്നത്. സിപിഐ. പിളർന്നു സിപിഎമ്മും കോൺഗ്രസ് പിളർന്നു കേരളാ കോൺഗ്രസും ഉണ്ടായി. മുന്നണി സംവിധാനം എന്നത് ഇന്ത്യൻ ജനാധിപത്യത്തിനു കേരളത്തിന്റെ സംഭാവനയാണ്. 1957ലെ ആദ്യ സർക്കാർ മാത്രമായിരുന്നു വ്യത്യാസം. 1960 മുതൽ ഇവിടെ മുന്നണിയുടെ പരീക്ഷണം തുടങ്ങി. എന്നാൽ ഏറ്റവും പ്രശസ്തം 1967ലെ സപ്തകക്ഷി മുന്നണിയാണ്. സിപിഐ(എം)., സിപിഐ, ആർ.എസ്പി, മുസ്ലിംലീഗ്, ഐ.എസ്പി, കെ.എസ്പി, കെ.ടി.പി, എന്നിവ ഉൾപ്പെട്ടതായിരുന്നു അത്. മൃഗീയഭൂരിപക്ഷത്തോടെ ആ മുന്നണി അധികാരത്തിൽവരികയും ചെയ്തു. കോൺഗ്രസും കേരളാ കോൺഗ്രസുമായിരുന്നു പ്രതിപക്ഷത്ത്.
ആ മുന്നണിയുടെ ആയുസ് രണ്ടുവർഷം മാത്രമായിരുന്നു. വെല്ലിങ്ടൺ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെത്തുടർന്നു സിപിഐ, ആർ.എസ്പി. എന്നിവർ ഇടഞ്ഞു. അധികാരമേറ്റ് 30 മാസം കഴിഞ്ഞ് 1969 ഒക്ടോബർ 24ന് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ രാജിവച്ചു. അന്നു ഭരണമുന്നണിവിട്ട സിപിഐ, ആർ.എസ്പി, മുസ്ലിംലീഗ്, ഐ.എസ്പി. കക്ഷികൾ കോൺഗ്രസും കേരളാ കോൺഗ്രസുമായി ചേർന്നു പുതിയ സർക്കാർ ഉണ്ടാക്കിയതോടെയാണ് പുതിയ മുന്നണി പരീക്ഷണം തുടങ്ങുന്നത്. 1969 നവംബർ ഒന്നിന് അധികാരമേറ്റ ആ സർക്കാർ 1970 ഓഗസ്റ്റ് ഒന്നിനു രാജിവച്ചു. തുടർന്നു സെപ്റ്റംബർ 17ന് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഐക്യമുന്നണി ഭൂരിപക്ഷം നേടി സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽവന്നു. ഏഴുവർഷം ആ സർക്കാർ കേരളം ഭരിച്ചു.
1977ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിലും ഈ മുന്നണി അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനിടയിൽ മുന്നണി ബന്ധങ്ങൾ മാറിമറിഞ്ഞു. ഇടതുപക്ഷ ഐക്യത്തിനുവേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചു സിപിഎമ്മിനോടൊപ്പം സിപിഐ. ചേർന്നു. ആർ.എസ്പിയും ഒപ്പം കൂടി. ലീഗിലെ ഒരു വിഭാഗം പിളർന്ന് അഖിലേന്ത്യാ ലീഗായി സിപിഎമ്മിനൊപ്പം നിന്നു. ഒപ്പം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽനിന്നു പിളർന്നുപോയവരുടെ ഗ്രൂപ്പും. കേരളാ കോൺഗ്രസും(എം) ഈ മുന്നണിയിലെത്തി. 1980ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനുള്ളിൽ കോൺഗ്രസിൽ ദേശീയമായുണ്ടായ ചില മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ എ.കെ. ആന്റണിയും ക്രമസമാധാന പ്രശ്നം പറഞ്ഞു മാണി ഗ്രൂപ്പും യു.ഡി.എഫിനൊപ്പമെത്തി. അങ്ങനെ ഇ.കെ. നായനാർ സർക്കാർ നിലംപതിച്ചു. ഇതോടെ യുഡിഎഫ് സംവിധാനമായി.
പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തുടങ്ങിയവരുമായി ചേർന്നു കെ. കരുണാകരൻ ഉണ്ടാക്കിയ ഐക്യജനാധിപത്യമുന്നണി നിർണ്ണായക ശക്തിയായി ഇതോടെ മാറി. ചെറി മാറ്റങ്ങൾ മുന്നണിയിൽ ഉണ്ടായെങ്കിലും കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും യുഡിഎഫിലെ നെടുതൂണുകളായി. അതിൽ ഒന്നാണ് ബാർ കോഴയിൽ മുന്നണി വിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്